ഒരുക്കിയിതായീരാവിൽ
കർക്കടക വാവിൽ
പ്രിയ മിത്രമേ നിനക്കായ്
ഒരില ചീളിൽ എള്ളും
ഒരുരുള ചോറും, പൂവും.
നിൻ പ്രിയസുതനേകും
ദിവ്യഭോജ്യം ഭുജിക്കുവാൻ
ചിറകടിച്ചു പറന്നെത്തും
ബലിക്കാക്കയായ് നീയും ഭൂമിയിൽ.
എത്ര വേഗേനെ കൊഴിഞ്ഞു പോയ് .....
നീയെത്ര വേഗേനെ
മറഞ്ഞു പോയ്....!
വിതുമ്പും അധരത്താൽ
നീ മൊഴിയുമെങ്കിലും
കേൾക്കാനാവില്ലല്ലോ.....!
നിന്നിമകളിൽ നിന്നടർന്നു
വീഴും
കണ്ണുന്നീർത്തുള്ളികൾ
പളുങ്കുമണിപോൽ
ചിന്നി ചിതറുമെങ്കിലും
കാണാനാവില്ലല്ലോ....!
നിൻ കരങ്ങളാൽ സാന്ത്വനമേകുമെങ്കിലും
അറിയാനാവില്ലല്ലോ ....!
എങ്കിലും പ്രിയ മിത്രമേ
ഏകിടാമീ രാവിൽ
നിനക്കായ് യാത്രാമൊഴികളും .
ഇനി വരും കർക്കടക വാവിൽ
വന്നു ചേരാൻ.
വീണ്ടും സ്മരണ പുതുക്കുവാൻ.
Comments
Post a Comment