Skip to main content

Anandakuttan :: കവിത :: എല്ലാം വൃഥാ .


അയലത്തെ വീട്ടിലെ മാധവിപ്പെണ്ണെന്റെ
മാവിന്റെ കൊമ്പൊന്നു വെട്ടിയിട്ടു.

കൊമ്പിലെ കുട്ടിലെ കാക്കക്കുഞ്ഞുങ്ങൾ
പെട്ടെന്നു തപ്പോന്നു താഴെ വീണു !!
പ്രാണൻ പോകുന്ന വേദനയാലവ
 'കാ ' 'കാ ' യെന്നു കരഞ്ഞു.
ആരും സഹിക്കാത്ത കാഴ്ച, എന്റെ
ചങ്കു തകർത്തൊരു വീഴ്ച.

മാവിന്റെ കൊമ്പു വളർന്നു നീണ്ടയലത്തെ
മതിലിന്നകത്തെത്തി 'നോക്കി ' പോലും!!
മാമ്പഴക്കാലത്താക്കൊമ്പീന്നാ 'മൂധേവി'
മാമ്പഴമെത്ര പറിച്ചുതിന്നു...

മാവിലെ കൊമ്പിലെ ഊഞ്ഞാലിലാടി  പണ്ട്
ഞങ്ങൾ മധുരിക്കും പാട്ടുകളെത്ര പാടി.!!

ഊഞ്ഞിലിലന്നാടി  നാം മാങ്ങ പറിച്ചതും,
ഊഞ്ഞാലു പൊട്ടി മറിഞ്ഞങ്ങു വീണതും ,
ചാറ്റൽ മഴയത്തു മാമ്പൂ കൊഴിഞ്ഞപ്പോൾ,
"മാങ്ങകളെത്ര മരിച്ചു കാണും"--
എന്നവൾ ചൊല്ലിയ കാലമതോർത്തു ഞാൻ,
ഇന്നവൾ എല്ലാം മറന്നു പോയോ??

ബാല്യത്തിലാമരച്ചോട്ടിൽ കളിച്ചതും,
കളിയിൽ തോറ്റു പിണങ്ങിപ്പോയതും,
പിണക്കം തീർന്നു വീണ്ടും കളിച്ചതും,
ഓർക്കുവാൻ പോലുമവൾക്കില്ല നേരം !!

അയലത്തെ വീട്ടുകാരന്നു ഞങ്ങൾ,
ഒരു വീടുപോലെ കഴിഞ്ഞ നമ്മൾ ,
ഇന്നൊരു കൂറ്റൻ മതിലു വന്നപ്പോൾ
അയലത്തുകാർ നമ്മളന്ന്യരായി.!!

എവിടെ വച്ചെങ്കിലും കണ്ടു പോയാൽ
പരിചിത ഭാവമൊട്ടില്ല താനും.
മന്ദഹസിക്കാൻ പോലും നേരമില്ലാത്ത
മനസ്സിന്നുടമകളായവർ നാം.
മനസ്സുതുറന്നൊന്നു കുശലം പറയാതെ
മനപൂർവ്വമയൽക്കാർ മുഖം തിരിക്കും.
മണ്ണോടു ചേരേണ്ട മാനവ ജന്മങ്ങൾ വൃഥാ,
ഗർവ്വോടെ മത്സരമെന്തിനാണോ?

Comments

Post a Comment

Popular posts from this blog

Sidheek Subair :: പൂട്ടിരിപ്പിൽ

പൂട്ടിരിപ്പിൽ   സിദ്ദീഖ് സുബൈർ തേങ്ങൽപ്പുതപ്പിന്നകത്തളത്തിൽ താങ്ങും നരകക്കുട്ടിലാണുകാലം നാട്ടിനെ വീട്ടിനകത്തുകെട്ടി- പൂട്ടിട്ട രോഗം തളച്ചതല്ല... ശബ്ദമായി മകളുടെ നോട്ടമെത്തി, അബ്‌ദങ്ങൾ ഓർമയിൽ തൊട്ടുണർത്തി, ജീവിത വേഗത്തിരക്കൊഴുപ്പിൽ താണുമുലഞ്ഞും വലഞ്ഞു ബന്ധം... സങ്കടം തിങ്ങിക്കുമിഞ്ഞ കണ്ണിൽ, പങ്കിടാനാവാതെ ചോർന്നു വിണ്ണും, അഹസ്സന്തിരാവുകൾ വീർപ്പുമുട്ടി, അഹംവെന്ത നോവിന്‍റെ വീണമീട്ടി... ചോന്ന തുടിപ്പും കവർന്നെടുത്തെൻ, സൂര്യൻ ഇരുണ്ടു വരണ്ടു പോകെ, ആണ്ടുകൾ എത്രയോ മുന്നേ ഞങ്ങൾ, ആണ്ടുപോയേകാന്ത പൂട്ടിരിപ്പിൽ... (പൂട്ടിരിപ്പ്_ലോക്ഡൗൺ) --- Sidheekh Subair

Arunkumar Vamadevan :: അച്ഛൻ

അരുണ്‍ വാമദേവന്‍ പത്ത് മാസം വയറ്റിൽ ചുമന്നില്ല പേറ്റ്നോവിൻ കഠിനതയേറ്റില്ല അമ്മ ഗർഭം ധരിച്ച ദിനം മുതൽ നെഞ്ചിനുള്ളിൽ ചുമന്നു കിടാവിനെ കുഞ്ഞുദേഹം പിറന്നിടാനായിട്ടു വെമ്പൽ കൊള്ളുന്നനേരം വിവശനായ്‌ ആശുപത്രി വരാന്തയിൽ പ്രാർഥിച്ചു രണ്ടുപേരും സുഖമായിരിക്കുവാൻ അച്ഛനെന്നും തണൽ വിരിച്ചങ്ങനെ വീട് മൂടിയൊരാൽമരം പോലവേ വേനലേൽക്കാതെ പേമാരിയും തഥാ കാത്തു സൂക്ഷിച്ചു നിന്നു കരുത്തനായ്‌ ഉള്ളു നീറുന്ന പ്രാരാബ്ധ ചിന്തയിൽ പുഞ്ചിരി തൂകും അച്ഛനൊരത്ഭുതം --- Arunkumar Vamadevan

Aswathy P S :: ഒളിവറും വിജയനും പിന്നെ സുശീലയും

ഒളിവറും വിജയനും പിന്നെ സുശീലയും  1983 എന്ന നിവിൻപോളി  ചിത്രം എനിക്ക് വെറും ഒരു സിനിമയല്ല. സിനിമയിൽ വിഷയം ക്രിക്കറ്റ്‌ ആണെങ്കിൽ ഇവിടെ താരം, നായകൻ രമേശന്‍റെ പത്നി സുശീലയാണ്. ഇപ്പൊ ചിലർക്ക് പിടികിട്ടിയേക്കാം, അനിയന്‍റെ പേര് ഇച്ചിരി "ഫാഷൻ" പേരാ..... സുമേഷ്!!! എന്ന പുള്ളിക്കാരിയുടെ ഒറ്റ ഡയലോഗിൽ ഉയർന്നത്  ഇതേ പേരുകാരനുമായുള്ള എന്‍റെ വിവാഹ ദിവസത്തെ ട്രോളൻ ഫ്ലക്സ്കളായിരുന്നു.. വിത്ത്‌ ഇല്ലുസ്ട്രേഷൻസ്.. എന്നാൽ മാറ്റാരുമറിയാത്ത ഒന്നുകൂടിയുണ്ട്. രമേശന്‍റെ വിവാഹം കഴിഞ്ഞ് ആദ്യരാത്രിയിൽ ക്രിക്കറ്റ് പ്രേമിയായ രമേശൻ മുറിയിൽ ഒട്ടിച്ചിരിക്കുന്ന ടെണ്ടുൽകരുടെ പടം കണ്ടിട്ട് ഹിന്ദിസിനിമ നടന്മാരെ അറിയില്ല എന്നു പറയുന്ന പുതുപെണ്ണ് നമ്മളെ ഒത്തിരി ചിരിപ്പിച്ചതാണ്, എന്നെ ഒഴികെ. കാരണം  ഫുട്ബോൾ പ്രേമിയും പ്ലയേറും കോച്ചും ഒക്കെയായ എന്‍റെ ഭർത്താവിന്‍റെ ബെഡ്‌റൂം ചുമരിലെ കാല്പന്ത് താരങ്ങളുടെ അഭാവം ഒന്നുകൊണ്ടു മാത്രമായിരുന്നു, സുശീല പറഞ്ഞ പോലെ ഒന്ന് നമ്മുടെ പ്രഥമരാത്രിയിൽ പ്രതിധ്വനിക്കാതിരുന്നത്. പക്ഷെ സുശീലയുടേത് പോലെ ഏറെക്കുറെ സമാനമായ മറ്റൊരു ഡയലോഗ് എന്‍റെ കണ്ഠനാളത്തിൽ...