Skip to main content

Anandakuttan :: കഥ :: ഒരു പ്രണയ ലേഖനം .


അവൻ,
അവളറിയാതെ ,
അവളുടെ ഒരു 'കലമാൻമിഴി ' ഭംഗിയായി വരച്ചു.

അവളെ കാണിച്ചു.

''നന്നായിട്ടുണ്ട്.''

അവന് സന്തോഷമായി.

പിറ്റേന്ന് അവൻ മറ്റേ മിഴി കൂടി വരച്ച് ചേർത്ത് , കാണിച്ചു.

"നല്ല ഭംഗിയുള്ള കണ്ണുകൾ - "
അവളുടെ അഭിപ്രായം അവനെ വളരെയധികം സന്തോഷിപ്പിച്ചു.

പിറ്റേ ദിവസം, പുരികങ്ങളും കൺപീലികളും വരച്ച് , അവളെ കാണിച്ചു.

" ജീവനുള്ള , യഥാർത്ഥ കണ്ണുകൾ പോലെ തന്നെ '' !
അവളുടെ മറുപടി അവനെ ഒത്തിരി ആഹ്ളാദിപ്പിച്ചു.

ഒരു ദിവസം ആ ചിത്രത്തിൽ അവൻ ചന്തമുള്ള ഒരു മൂക്ക് വരച്ചു , ഒരു മൂക്കുത്തിയും .

കാതും കമ്മലും ,

കഴുത്തിൽ മുത്തുമാലയും .

അങ്ങനെ ഓരോരോ ദിവസങ്ങളിലായി ആ ചിത്രത്തിന് ചേലുള്ള നെറ്റിയും, അഴകുറ്റ കാർകൂന്തലും അവൻ വരച്ചു ചേർത്തു.

അവളെ കാണിച്ചു.

"നല്ല ചുരുണ്ട , ഭംഗിയുള്ള മുടി, നല്ല നെറ്റി ".

അവളുടെ മന്ദസ്മിതത്തോടുകൂടിയുള്ള മറുപടി , ആ ചിത്രം പൂർത്തിയാക്കാൻ അവന് പ്രചോദനമായി.

അവളുടെ ചന്തമുള്ള , തേൻ മധുര പുഞ്ചിരി പൊഴിക്കുന്ന ചുണ്ടുകൾ അവൻ ആ ചിത്രത്തിൽ വരച്ചു.

കവിളുകളിൽ നുണക്കുഴികൾ കുടി വരച്ചപ്പോൾ അവളുടെ മുഖത്ത്, 'ശൃംഗാരം' തുളുമ്പി..

--- അവൻ ആ മുഖം അവളെ കാണിച്ചില്ല..--

ഓഫീസിൽ , അവളറിയാതെ അവൻ അവളെ ശ്രദ്ധിച്ചു കൊണ്ടിരുന്നു.

അവന്റെ മനസ്സിൽ അവളുടെ സുന്ദരമായ, ആരേയും ആകർഷിക്കുന്ന മുഖം , അവൻ വരച്ചു ചേർക്കുകയായിരുന്നു.

ഒരു ദിവസം അവളുടെ നെറ്റിയിൽ കണ്ട അഴകള്ള ചന്ദനക്കുറി അവൻ ചിത്രത്തിൽ വരച്ചു ചേർത്തു , ഒപ്പം അവളുടെ മുടിയിൽ തിരുകിയ തുളസിപ്പൂവും.

അവന്റെ ഹൃദയത്തിലെ ക്യാൻവാസിൽ അവളുടെ ' തുടിക്കുന്ന ചിത്രം ' അവൻ പ്രതിഷ്ഠിച്ചു..

വൈകുന്നേരങ്ങളിൽ അവളുടെ ചിത്രത്തിൽ ഏറെ നേരം അവൻ നോക്കിയിരിക്കും.
അപ്പോൾ അവന്റെ മനസ്സിൽ 'കുളിർചന്ദന ' കാറ്റു വീശും.!

ഒരു ദിവസം ആ' സമ്പൂർണ്ണ ചിത്രം' അവൻ അവളെ കാണിച്ചു.

അവൾ അത്ഭുതപ്പെട്ടുപോയി. !

മുഖക്കണ്ണാടിയിൽ നോക്കുമ്പോൾ അവൾ പോലും കാണാത്ത അവളുടെ ഭംഗി -,
അവളുടെ 'പ്രതിബിംബം ' കണ്ടവൾ അതിശയിച്ചു!

അവളുടെ മുഖത്തു മിന്നിയ 'ശോഭ ' അവൻ ശ്രദ്ധിച്ചു..

അവന്റെ ഹൃദയം കൊണ്ടാണ് ആ ചിത്രം അവൻ പൂർത്തിയാക്കിയത്‌.

"ഈ ചിത്രം ഞാനെടുത്തോട്ടെ. ''?
അവൾ ചോദിച്ചു.

ആവേശത്തോടെ ആ ചിത്രം അവൻ അവൾക്ക് സമ്മാനിച്ചു..
ആ ചിത്രങ്ങൾ അവൻ അവൾക്കെഴുതിയ പ്രേമലേഖനങ്ങളാണ്. !
'ഉരിയാടാൻ ' കഴിയാത്ത ,അവന്റെ പ്രണയലേഖനങ്ങളെ അവൾ തിരിച്ചറിഞ്ഞില്ലേ ?
അവന്റെ മനസ്സിൽ ഒരായിരം ആശാദീപങ്ങൾ തെളിഞ്ഞതും , അവൾ അറിഞ്ഞില്ലേ?
"മോളേ , നിന്റെ ഒരു ഫോട്ടോ ഇങ്ങെടുത്തേ --ബ്രോക്കർക്ക് കൊടുക്കാനാ"-- അവളുടെ അച്ഛൻ ചോദിച്ചു.

അവൻ വരച്ചു സമ്മാനിച്ച ചിത്രം അവൾ അച്ഛന്റെ കൈയിൽ കൊടുത്തു.

"കൊള്ളാല്ലോ , ആരാ വരച്ചത്. "?

എന്റെ ഓഫീസിലെ , കൂടെ ജോലി ചെയ്യുന്ന ആളാ.

" ഊമയാ " .
അവൻ പിന്നെയും അവളുടെ ചിത്രങ്ങൾ വരച്ചുകൊണ്ടേയിരുന്നു ,മനോഹര ചിത്രങ്ങൾ .
കുറച്ചു നാളുകൾ കഴിഞ്ഞു.
ഒരു ദിവസം രാവിലെ അവൾ അവന്റെ അടുത്തെത്തി.

ഒരു ക്ഷണക്കത്ത് അവന് കൊടുത്തു.

" എന്റെ കല്യാണമാണ്. , വരണം " .

അവനറിയാതെ , അവന്റെ കണ്ണുകൾ നിറഞ്ഞു.

അവൻ സീറ്റിൽ നിന്ന് എഴുന്നേറ്റ് പുറത്തേക്കിറങ്ങി -,
അവന്റെ കണ്ണുനീർ ഓഫീസിലെ മറ്റുള്ളവർ കാണാതിരിക്കാൻ...
അവൻ കൈലേസു കൊണ്ട് കണ്ണുനീർ തുടച്ചു.

' സംസാരിക്കാൻ കഴിയാത്ത , എന്നെ, അവൾ എന്തിന് സ്നേഹിക്കണം.' ?

അവൻ തല കുനിച്ച് നടന്നു.

അവന്റെ കണ്ണുനീർ തുള്ളികൾ മണ്ണിൽ വീണ് അപ്രത്യക്ഷമായി..

... പാവം --- അവൻ...

Comments

Popular posts from this blog

ചുറ്റിക

ഇന്നും

https://youtube.com/shorts/76FFavWYfmo?feature=share

ഓണത്തുമ്പിക്കാഘോഷം

അത്തം പൂക്കളമിട്ടു തുടങ്ങീ, അത്തച്ചമയത്തിരുനാളിൽ. ചിത്തിര പൂത്തിരി  ചിതറിക്കുമ്പോൾ ചിത്തം നിറയെ പൊന്നോണം. ചോതിപ്പെണ്ണിൻ കവിളിലുമുണ്ടേ ചോന്നു തുടുത്തൊരു നാണപ്പൂ. വിശാഖം വയറും തടവി വിളിച്ചൂ, വയറുനിറഞ്ഞുകവിഞ്ഞമ്മേ. അനിഴം പഴവുമുരിഞ്ഞു കൊടുത്തൂ, അനിയാ പയ്യെത്തിന്നോളൂ. കേട്ടയ്ക്കക്കരെ കേട്ടൂ ഘോഷം കുട്ടികൾ കൂടും കളിമേളം. മൂലത്തിൻ നാളൂഞ്ഞാലാടും, മൂടും കുത്തിത്താഴേക്കും. പൂരാടത്തിനു കോടിയുടുക്കാം, പൂമയിലാഭവിടർത്തീടാം. ഉത്രാടക്കഥ വെപ്രാളത്തി - ന്നുത്സവലഹരി വിളമ്പുന്നൂ. ഓണത്തിൻ പൊൻപുലരി പിറന്നാ- ലോണത്തുമ്പിക്കാഘോഷം. രജി ചന്ദ്രശേഖർ 28-08-2023 https://pratilipi.page.link/9n13Kq1eS3kjH1n2A