Skip to main content

Bharatheeya Vichar Kendram :: മലയാള ഭാഷാ വാരാചരണവും ചിന്താവിഷ്ടയായ സീത രചനാ ശതാബ്ദി ആഘോഷവും




മലയാള ഭാഷാ വാരാചരണവും 
ചിന്താവിഷ്ടയായ സീത രചനാ ശതാബ്ദി ആഘോഷവും     

കായംകുളം: ആഗോളീകരത്തിന്‍റെ ആക്രാമികതയില്‍ പ്രാദേശിക ഭാഷകള്‍ അകാലചരമം പ്രാപിക്കുകയാണെന്നും അത്തരം ഭീഷണികള്‍ക്കെതിരെയുളള സാംസ്കാരിക ജാഗ്രതയാണ് മലയാള ഭാഷാ വാരാചരണവും അനുബന്ധ പരിപാടികളെന്നും ഭാരതീയവിചാരകേന്ദ്രം സംസ്ഥാന സമിതിയംഗം ഹരികുമാര്‍ ഇളയിടത്ത് അഭിപ്രായപ്പെട്ടു.

ഭാരതീയവിചാരകേന്ദ്രത്തിന്‍റെ ആഭിമുഖ്യത്തില്‍ മലയാള ഭാഷാവാരാചരണത്തിന്‍റെ ഭാഗമായി കേരള സര്‍വ്വകലാശാല അദ്ധ്യാപന പഠന കലാലയത്തില്‍ (Teacher Educatin College) നടന്ന മലയാള കാവ്യഭാഷാ ചരിത്രവും ചിന്താവിഷ്ടയായ സീതയും സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
  • 'അങ്കിള്‍' എന്ന വാക്ക് പ്രചുര പ്രചാരത്തിലായതോടെ, അമ്മാവനും ചിറ്റപ്പനും വല്യച്ഛനും അപ്പച്ചിയപ്പനുമെല്ലാം മലയാളിയുടെ നിത്യവ്യവഹാരത്തില്‍ നിന്നും കുടിയിറക്കപ്പെട്ടു. 
  • 'ഫുഡ്' എന്ന ആംഗലപദത്തിലൂടെ നമ്മുടെ വൈവിധ്യമാര്‍ന്ന ഭക്ഷണ പാനീയങ്ങളുടെ പേരുകള്‍ പുതു തലമുറയില്‍നിന്നു തുടച്ചു മാറ്റപ്പെട്ടു. 
  • തനിമയാര്‍ന്ന വ്യക്തിത്വം രൂപപ്പെടുത്തിയെടുക്കുന്നതില്‍ മാതൃഭാഷക്ക് മുഖ്യമായ പങ്കുണ്ട്. 
  • സാംസ്കാരികമായ അധിനിവേശം നമ്മുടെ സ്വത്വത്തെ അന്യവല്‍ക്കരിക്കും. ദ്രാവിഡത്തനിമയില്‍നിന്നു മാറാത്ത ശൈലീവല്ലഭത്വമാണ് ആശാന്‍റെ സീതാകാവ്യത്തിന് മലയാള കാവ്യഭാഷാ ചരിത്രത്തില്‍ അനന്യത നേടിക്കൊടുക്കുന്നത് 
- അദ്ദേഹം പറഞ്ഞു.

കോളജ് പ്രിന്‍സിപ്പാള്‍ ടി. ഹേമലത ആദ്ധ്യക്ഷം വഹിച്ചു. മാവേലിക്കര ബിഷപ്പ് മൂര്‍ കോളജ് മലയാള വിഭാഗം മുന്‍ മേധാവി പ്രൊഫ. ജോണ്‍സണ്‍ ചെമ്മനം വിഷയാവതാരണം നടത്തി. കോളജ് ലൈബ്രറിയിലേക്കുളള പുസ്തക സമര്‍പ്പണവും അദ്ദേഹം നിര്‍വ്വഹിച്ചു.

സ്റ്റാഫ് അഡ്വൈസര്‍ സബീന എസ്സ്, യൂണിയന്‍ ചെയര്‍മാന്‍ വിഷ്ണു. എസ്സ്, സ്ഥാനീയ സമിതി അദ്ധ്യക്ഷന്‍ പ്രൊഫ. വി. എസ്സ്. ഗോപാലകൃഷ്ണന്‍, പൂവണ്ണാല്‍ ബാബു, കോളജ് യൂണിയന്‍ ജനറല്‍ സെക്രട്ടറി ആര്‍ച്ചാ രാജു, പി. എസ്സ്. സുരേഷ്, സി. പ്രകാശ്, ബിന്ദു, ആര്‍ട്ടിസ്റ്റ് സുരേഷ് തുടങ്ങിയവര്‍ സംസാരിച്ചു.

Comments

Popular posts from this blog

Sidheek Subair :: പൂട്ടിരിപ്പിൽ

പൂട്ടിരിപ്പിൽ   സിദ്ദീഖ് സുബൈർ തേങ്ങൽപ്പുതപ്പിന്നകത്തളത്തിൽ താങ്ങും നരകക്കുട്ടിലാണുകാലം നാട്ടിനെ വീട്ടിനകത്തുകെട്ടി- പൂട്ടിട്ട രോഗം തളച്ചതല്ല... ശബ്ദമായി മകളുടെ നോട്ടമെത്തി, അബ്‌ദങ്ങൾ ഓർമയിൽ തൊട്ടുണർത്തി, ജീവിത വേഗത്തിരക്കൊഴുപ്പിൽ താണുമുലഞ്ഞും വലഞ്ഞു ബന്ധം... സങ്കടം തിങ്ങിക്കുമിഞ്ഞ കണ്ണിൽ, പങ്കിടാനാവാതെ ചോർന്നു വിണ്ണും, അഹസ്സന്തിരാവുകൾ വീർപ്പുമുട്ടി, അഹംവെന്ത നോവിന്‍റെ വീണമീട്ടി... ചോന്ന തുടിപ്പും കവർന്നെടുത്തെൻ, സൂര്യൻ ഇരുണ്ടു വരണ്ടു പോകെ, ആണ്ടുകൾ എത്രയോ മുന്നേ ഞങ്ങൾ, ആണ്ടുപോയേകാന്ത പൂട്ടിരിപ്പിൽ... (പൂട്ടിരിപ്പ്_ലോക്ഡൗൺ) --- Sidheekh Subair

Aiswarya S Dev :: ഞെട്ടലകലാതെ

മർത്യജന്മമൊന്ന് വീക്ഷിച്ചറിയണ- മെന്നാശിച്ചീശൻ ഭൂവിലെത്തി.! കോവിലിൽ ആയിരങ്ങൾ തൻ അനുഗ്രഹത്തിനായി കാത്തിരിപ്പു- ണ്ടെന്നറിഞ്ഞാനന്ദിച്ചു.. തിരിഞ്ഞു നോക്കവേ.. കോവിലിനങ്കണത്തിലിന്നൊന്നു- മറിയാതൊരു പിഞ്ചുബാല്യം കൈകൾ നീട്ടിടുന്നു.. യാചിച്ചുകൊണ്ട്.. നിലത്തുവീഴുന്ന ചില്ലറത്തുട്ടുകളിലൊക്കെയും രണ്ടും, മൂന്നും..! പടികയറിയകത്തുകയറുന്നവ- രൊക്കെയും ശിലയാൽ തീർത്ത- യെൻ മുന്‍പിലർപ്പിക്കുന്നു ആയിരങ്ങൾ..!! ഞെട്ടിത്തിരിഞ്ഞീശൻ നടന്നകലവേ കണ്ടു, പിന്നെയും പിന്നെയും  ഞെട്ടിക്കുന്ന നോവുകൾ..! പെണ്‍കിടാങ്ങള്‍ തൻ കൂരയ്ക്ക- കത്തു നിന്ന്‌ കേൾക്കുന്നു  നിശബ്ദ തേങ്ങലുകൾ.. വാതിലില്ലാതെ ചുമരില്ലാതെ തുണികളാൽ മറയ്ക്കപ്പെട്ട കൂരയ്ക്കുള്ളിൽ നാഴികകൾ ഭയത്തോടെണ്ണുന്ന  അനവധിപേരെ കണ്ടീശൻ കണ്ണടച്ചു... അകലെയുള്ള കോവിലിൽ  നാഴികക്ക് നാൽപ്പതുവട്ടമവർ ഉറപ്പു വരുത്തുന്നു..  'സുരക്ഷിതമല്ലയോന്ന്' ഒരമ്മതൻ പേറ്റുനോവ്  കേട്ടീശൻ അവൾക്കരികിലെത്തി.. ഒരു കുഞ്ഞു പെണ്കിടാവ്  അവൾക്കരികിൽ  മിഴി തുറന്ന് കിടപ്പതുണ്ട്... പുറത്തേക്കെത്തി നോക്കിയപ്പോ- ളതാ പെണ്‍കുഞ്ഞെന്നറിഞ്ഞച്ഛൻ വിലപിച്ചു മൊഴിയുന്നു.. "ഈ സ്വത്തെല്ലാം ...

നെടുവിളിയൻപക്ഷി :: വിനയൻ

അഗസ്ത്യന്റെ മടിത്തട്ടിൽ പകൽപ്പൂരക്കണിപ്പന്തൽ. അലങ്കാരച്ചെരുവിൽ ചെ- മ്പനീർപ്പൂവിൻ ചമത്കാരം. "പുലർകാലേ പുറപ്പെട്ടാൽ മലതാണ്ടിത്തിരിച്ചെത്താം. വരികെന്റെയനുജാ,യീ മലങ്കാടിന്നകം പുക്കാം." മലന്തേനും പനന്നൊങ്കും കഴിയ്ക്കാനാ മലമേട്ടിൽ ഇരുവരും കരംകോർത്തു ചുണയോടെ പുറപ്പെട്ടു. മുളമുള്ളുമെരികല്ലും ചവിട്ടൊപ്പം നടക്കുന്നു. കനൽ കോരിക്കുടിച്ചഗ്നി- പ്പദം ചന്തംവിതയ്ക്കുന്നു. മുകിൽതാഴെ,ക്കുളിർ വാനം മിഴിക്കോണിൽ തുടിക്കുന്നു. ചരൽപ്പൂക്കൾ കടുംവർണ്ണം വിരിച്ചെങ്ങും ചിരിക്കുന്നു. ചിതൽപ്പറ്റം ദ്രുതംകാട്ടി ശവക്കോലം തുരക്കുന്നു. മുടിക്കെട്ടിൽ ജഡച്ചുറ്റിൽ ശിവശൈലം കനക്കുന്നു. ഇരുത്തംവന്നലയ്ക്കുന്ന കൊലച്ചീവീടൊളിക്കുന്നു. കരിക്കാലൻ കൊലകൊമ്പൻ കരിച്ചൂരു ചുരത്തുന്നു. കുളയട്ടനിലം പറ്റി രുചികൊണ്ടു പുളയ്ക്കുന്നു. കൊതിനാവായ് നനവാർന്നു ചുടുചോര കുടിക്കുന്നു. 'ആദിച്ചൻ' മലദൈവം ചോക്കുന്നു, തുടുക്കുന്നു. കാട്ടാറിൻ ചിലമ്പൊച്ച മദം പൊട്ടിപ്പരക്കുന്നു. മലങ്കോഴിപ്പറ്റമെന്തോ തിരക്കിട്ടു തെരയുന്നു. മലയണ്ണാർക്കണ്ണനംബര കനിയായിക്കുലയ്ക്കുന്നു. ചൊക്കനർക്കപ്പഴം തിന്നാൻ മരംച...