Skip to main content

Bharatheeya Vichar Kendram :: മാറുന്ന കാശ്മീർ ഉണരുന്ന ഭാരതം



ഭാരതീയ വിചാരകേന്ദ്രത്തിന്റെ വിദ്യാർത്ഥി വിഭാഗമായ വിവേകാനന്ദ പഠന വേദിയുടെ ആഭിമുഖ്യത്തിൽ മാറുന്ന കാശ്മീർ ഉണരുന്ന ഭാരതം എന്ന വിഷയത്തിൽ സെമിനാർ നടത്തുകയുണ്ടായി.

സംസ്കൃതി ഭവനിൽ സംഘടിപ്പിച്ച സെമിനാറിൽ കൊച്ചിൻ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് അസിസ്റ്റൻറ് പ്രൊഫസർ ഡോക്ടർ അനീഷ് പിള്ള അധ്യക്ഷത വഹിച്ചു, വിഷയാവതരണം നടത്തിയത് സെൻട്രൽ യൂണിവേഴ്സിറ്റി കാസർഗോഡ് വൈസ് ചാൻസിലർ ഡോക്ടർ കെ ജയപ്രസാദ് അവർകളായിരുന്നു

ആർട്ടിക്കിൾ 370 വരുത്തിയ മാറ്റവും കശ്മീരിനെ രണ്ടാക്കി വിഭജിച്ചുകൊണ്ട് പാർലമെൻറ് പാസാക്കിയ നിയമവും വിശകലനം ചെയ്തു. ആർട്ടിക്കിൾ 370 ഭരണഘടനയിൽ കൊണ്ടുവരാൻ ഉണ്ടായ കാരണവും ജമ്മു ആൻഡ് കാശ്മീർ പ്രത്യേകമായി അനുഭവിച്ച വന്നിരുന്ന പ്രത്യേക ആനുകൂല്യങ്ങളെക്കുറിച്ചും പറയുകയുണ്ടായി.

വളരെ വളരെ പ്രധാനമായി ചൂണ്ടിക്കാണിച്ചത്
  • ശ്മീരിലെ വിദ്യാഭ്യാസ മേഖലയിൽ ഉണ്ടായ പിന്നോക്കാവസ്ഥയാണ് 
  • ഇന്നും കാശ്മീരിലെ വിദ്യാഭ്യാസ മേഖലയിൽ സ്കൂളുകളും കോളേജുകളും തുലോം പരിമിതമാണ്. മാത്രവുമല്ല അവിടെ അധ്യയനവും നടക്കാറില്ല.
  • കാശ്മീലെ പൗരന്മാർക്ക് തൊഴിലവസരവും കുറവാണ്.
  • കേന്ദ്ര പാർലമെൻറ് പാസാക്കിയ സുപ്രധാന നിയമങ്ങളൊന്നും തന്നെ കാശ്മീരിൽ ഇന്നേവരെ നടപ്പാക്കിയിട്ടില്ല ,
  • വിദ്യാഭ്യാസ അവകാശ നിയമം വിവരാവകാശ നിയമം തുടങ്ങിയവ അതിൽ ചിലത്. 
  • ഭാരതം ഒട്ടുക്കുള്ള സംവരണം ഇന്നേവരെ ജമ്മുകാശ്മീരിൽ നടപ്പാക്കിയിട്ടില്ല.
  • ഏഴ് പതിറ്റാണ്ട് കാലമായി ജമ്മുകാശ്മീർ ഭാരതത്തോട് ചേർന്ന് കിടന്നിട്ടും ഇന്നേവരെ ഭാരത ഭരണഘടനയിലെ മൗലികാവകാശങ്ങൾ മൗലികകർത്തവ്യങ്ങൾ ഒന്നും തന്നെ കശ്മീരിൽ ബാധകമല്ല. 
  • ഭാരതത്തിലെ പതാകയെ ഭാരതത്തിൻറെ ചിഹ്നങ്ങളെ അവഹേളിക്കുന്നത് യാതൊരുവിധത്തിലും കശ്മീരിൽ കുറ്റകരമല്ല. 
  • ജമ്മു കാശ്മീരിന് അവരുടേതായ സ്വന്തം പതാകയും ഭരണഘടനയും നിലവിലുണ്ടായിരുന്നു. 
  • ഭാരതത്തിലെ പാർലമെൻറ് ഏതു നിയമം പാസാക്കിയാലും ജമ്മുകാശ്മീർ നിയമസഭ അംഗീകരിച്ചാൽ മാത്രമേ അവിടെ ബാധകമാവുക യുള്ളൂ. 
കശ്മീരിന്റെ രാഷ്ട്രീയവും സാമ്പത്തികവും സാംസ്കാരികവും വംശീയവും ഭൂമിശാസ്ത്രപരവുമായ ചരിത്രവും ചർച്ച ചെയ്യുകയുണ്ടായി.
ജമ്മുകാശ്മീരിൽ കൊണ്ടുവന്ന മാറ്റം ഭാരതത്തിന്റെ അഖണ്ഡതയ്ക്കും ദേശീയോദ്ഗ്രഥനത്തിനും ഒരു മുതൽക്കൂട്ടാണ്. 
വിവേകാനന്ദ പഠന വേദി കൺവീനർ നന്ദു വിശ്വം സ്വാഗതം ആശംസിച്ചു. ജോയിൻ കൺവീനർ വിഷ്ണു സുരേഷ് നന്ദി അറിയിച്ചു.



--- റിപ്പോര്‍ട്ട്
നന്ദു വിശ്വം

Comments

Popular posts from this blog

Sidheek Subair :: പൂട്ടിരിപ്പിൽ

പൂട്ടിരിപ്പിൽ   സിദ്ദീഖ് സുബൈർ തേങ്ങൽപ്പുതപ്പിന്നകത്തളത്തിൽ താങ്ങും നരകക്കുട്ടിലാണുകാലം നാട്ടിനെ വീട്ടിനകത്തുകെട്ടി- പൂട്ടിട്ട രോഗം തളച്ചതല്ല... ശബ്ദമായി മകളുടെ നോട്ടമെത്തി, അബ്‌ദങ്ങൾ ഓർമയിൽ തൊട്ടുണർത്തി, ജീവിത വേഗത്തിരക്കൊഴുപ്പിൽ താണുമുലഞ്ഞും വലഞ്ഞു ബന്ധം... സങ്കടം തിങ്ങിക്കുമിഞ്ഞ കണ്ണിൽ, പങ്കിടാനാവാതെ ചോർന്നു വിണ്ണും, അഹസ്സന്തിരാവുകൾ വീർപ്പുമുട്ടി, അഹംവെന്ത നോവിന്‍റെ വീണമീട്ടി... ചോന്ന തുടിപ്പും കവർന്നെടുത്തെൻ, സൂര്യൻ ഇരുണ്ടു വരണ്ടു പോകെ, ആണ്ടുകൾ എത്രയോ മുന്നേ ഞങ്ങൾ, ആണ്ടുപോയേകാന്ത പൂട്ടിരിപ്പിൽ... (പൂട്ടിരിപ്പ്_ലോക്ഡൗൺ) --- Sidheekh Subair

Aiswarya S Dev :: ഞെട്ടലകലാതെ

മർത്യജന്മമൊന്ന് വീക്ഷിച്ചറിയണ- മെന്നാശിച്ചീശൻ ഭൂവിലെത്തി.! കോവിലിൽ ആയിരങ്ങൾ തൻ അനുഗ്രഹത്തിനായി കാത്തിരിപ്പു- ണ്ടെന്നറിഞ്ഞാനന്ദിച്ചു.. തിരിഞ്ഞു നോക്കവേ.. കോവിലിനങ്കണത്തിലിന്നൊന്നു- മറിയാതൊരു പിഞ്ചുബാല്യം കൈകൾ നീട്ടിടുന്നു.. യാചിച്ചുകൊണ്ട്.. നിലത്തുവീഴുന്ന ചില്ലറത്തുട്ടുകളിലൊക്കെയും രണ്ടും, മൂന്നും..! പടികയറിയകത്തുകയറുന്നവ- രൊക്കെയും ശിലയാൽ തീർത്ത- യെൻ മുന്‍പിലർപ്പിക്കുന്നു ആയിരങ്ങൾ..!! ഞെട്ടിത്തിരിഞ്ഞീശൻ നടന്നകലവേ കണ്ടു, പിന്നെയും പിന്നെയും  ഞെട്ടിക്കുന്ന നോവുകൾ..! പെണ്‍കിടാങ്ങള്‍ തൻ കൂരയ്ക്ക- കത്തു നിന്ന്‌ കേൾക്കുന്നു  നിശബ്ദ തേങ്ങലുകൾ.. വാതിലില്ലാതെ ചുമരില്ലാതെ തുണികളാൽ മറയ്ക്കപ്പെട്ട കൂരയ്ക്കുള്ളിൽ നാഴികകൾ ഭയത്തോടെണ്ണുന്ന  അനവധിപേരെ കണ്ടീശൻ കണ്ണടച്ചു... അകലെയുള്ള കോവിലിൽ  നാഴികക്ക് നാൽപ്പതുവട്ടമവർ ഉറപ്പു വരുത്തുന്നു..  'സുരക്ഷിതമല്ലയോന്ന്' ഒരമ്മതൻ പേറ്റുനോവ്  കേട്ടീശൻ അവൾക്കരികിലെത്തി.. ഒരു കുഞ്ഞു പെണ്കിടാവ്  അവൾക്കരികിൽ  മിഴി തുറന്ന് കിടപ്പതുണ്ട്... പുറത്തേക്കെത്തി നോക്കിയപ്പോ- ളതാ പെണ്‍കുഞ്ഞെന്നറിഞ്ഞച്ഛൻ വിലപിച്ചു മൊഴിയുന്നു.. "ഈ സ്വത്തെല്ലാം ...

നെടുവിളിയൻപക്ഷി :: വിനയൻ

അഗസ്ത്യന്റെ മടിത്തട്ടിൽ പകൽപ്പൂരക്കണിപ്പന്തൽ. അലങ്കാരച്ചെരുവിൽ ചെ- മ്പനീർപ്പൂവിൻ ചമത്കാരം. "പുലർകാലേ പുറപ്പെട്ടാൽ മലതാണ്ടിത്തിരിച്ചെത്താം. വരികെന്റെയനുജാ,യീ മലങ്കാടിന്നകം പുക്കാം." മലന്തേനും പനന്നൊങ്കും കഴിയ്ക്കാനാ മലമേട്ടിൽ ഇരുവരും കരംകോർത്തു ചുണയോടെ പുറപ്പെട്ടു. മുളമുള്ളുമെരികല്ലും ചവിട്ടൊപ്പം നടക്കുന്നു. കനൽ കോരിക്കുടിച്ചഗ്നി- പ്പദം ചന്തംവിതയ്ക്കുന്നു. മുകിൽതാഴെ,ക്കുളിർ വാനം മിഴിക്കോണിൽ തുടിക്കുന്നു. ചരൽപ്പൂക്കൾ കടുംവർണ്ണം വിരിച്ചെങ്ങും ചിരിക്കുന്നു. ചിതൽപ്പറ്റം ദ്രുതംകാട്ടി ശവക്കോലം തുരക്കുന്നു. മുടിക്കെട്ടിൽ ജഡച്ചുറ്റിൽ ശിവശൈലം കനക്കുന്നു. ഇരുത്തംവന്നലയ്ക്കുന്ന കൊലച്ചീവീടൊളിക്കുന്നു. കരിക്കാലൻ കൊലകൊമ്പൻ കരിച്ചൂരു ചുരത്തുന്നു. കുളയട്ടനിലം പറ്റി രുചികൊണ്ടു പുളയ്ക്കുന്നു. കൊതിനാവായ് നനവാർന്നു ചുടുചോര കുടിക്കുന്നു. 'ആദിച്ചൻ' മലദൈവം ചോക്കുന്നു, തുടുക്കുന്നു. കാട്ടാറിൻ ചിലമ്പൊച്ച മദം പൊട്ടിപ്പരക്കുന്നു. മലങ്കോഴിപ്പറ്റമെന്തോ തിരക്കിട്ടു തെരയുന്നു. മലയണ്ണാർക്കണ്ണനംബര കനിയായിക്കുലയ്ക്കുന്നു. ചൊക്കനർക്കപ്പഴം തിന്നാൻ മരംച...