Skip to main content

Harikumar Elayidam :: ഓണാട്ടുകരയിലെ സ്ഥലനാമങ്ങള്‍ • ഭാഗം: മൂന്ന്


ചിറ്റാങ്കേരി, പത്തിയൂര്‍ക്കാലാ, ഏനാകുളങ്ങര, കരിപ്പുഴ 

പത്തിയൂരിന്‍റെ ഭൂപരമായ സവിശേഷതകള്‍ ഇവിടുത്തെ സ്ഥലനാമങ്ങളില്‍ ഉറഞ്ഞു കിടക്കുന്നു. മാത്രമല്ല, പത്തിയൂരിന്‍റെ പരിസരപ്രദേശങ്ങളെ സംബന്ധിച്ചും വ്യക്തമായ ധാരണ സ്ഥലനാമങ്ങള്‍ നല്‍കുന്നുണ്ട്.
ഭൂമിക്കും അതിന്‍റെ അവസ്ഥയ്കും സഹസ്രാബ്ദങ്ങളിലൂടെ പലേ പരിണാമങ്ങളും സംഭവിക്കും. എന്നാലും പ്രാചീനമായ പേരുകള്‍ ചെറിയ രൂപാന്തരങ്ങളോടെയെങ്കിലും പലപ്പോഴും സ്ഥലപ്പേരില്‍ പറ്റിച്ചേര്‍ന്നു നില്‍ക്കും. പ്രദേശങ്ങളുടെ പ്രാചീനത മനസ്സിലാക്കാന്‍ സ്ഥലനാമങ്ങളെ ചരിത്രകാരന്മാര്‍ ആശ്രയിക്കാറുമുണ്ട്.
പത്തിയൂര്‍ പ്രദേശം ചിരകാലമായി കാര്‍ഷിക ഭൂമിയാണെന്നു സ്ഥാപിക്കുന്നുണ്ട് ഇവിടുത്തെ സ്ഥലപ്പേരുകള്‍. പത്തിയൂരിന്‍റെ സഥലനാമ നിഷ്പത്തികളില്‍ നെല്ലിനും ഞാറിനും അഗണ്യമായ ഇടമുണ്ട്. ഞാറുപാകി വളര്‍ത്തിയ പത്തികളില്‍ നിന്നും  പത്തിയൂര്‍ സ്ഥലനാമമായി വരാം.                   

ചിറ്റാങ്കേരി

ചിറ്റാം, കേരി (കരി) എന്നിങ്ങനെ രണ്ടു പദങ്ങളായി ചിറ്റാങ്കേരിയെ പിരിച്ചെഴുതാം. ചെറുത്, ഭാഗം എന്നെല്ലാമുളള അര്‍ത്ഥം കിട്ടുന്ന തമിഴ് വാക്കാണ് ചിറ്റാം. മലയാളം നാട്ടില്‍ വ്യാപകമാകുന്നതിനുമുമ്പുളള കാലത്തേ ഈ പ്രദേശങ്ങളല്ലാം ജനവാസ കേന്ദ്രമായിരുന്നുവെന്നും ഇവിടുത്തുകാര്‍ തമിഴ് ഭാഷ ഉപയോഗിച്ചുരുന്നുവെന്നമുളള സൂചനകള്‍ ഇതില്‍നിന്നും ലഭിക്കുന്നു. 'കേരി' എന്നതിന് വയല്‍ എന്നും കൃഷിയിടം എന്നും അര്‍ത്ഥം. അപ്പോള്‍, ചിറ്റാങ്കേരി ഒരു വലിയ പാടത്തോടുചേര്‍ന്ന ചെറിയ കൃഷിയിടമോ വയല്‍ പ്രദേശമോ ആണെന്നു വ്യക്തം. രാമങ്കേരി, ചേന്നങ്കേരി തുടങ്ങിയവയെല്ലാം വയല്‍ പ്രദേശങ്ങളാണെന്ന് ഇതില്‍ നിന്നു മനസ്സിലാക്കാം.

പത്തിയൂര്‍ക്കാലാ

കാലാ എന്നതിനും വയല്‍ഭൂമി, കൃഷിയിടം, നിലം എന്നെല്ലാമാണ് അര്‍ത്ഥകല്പനകള്‍. ആ നിലയ്ക്ക് പത്തിയൂര്‍ക്കാലയും വയല്‍നിലത്തിന്‍റെ പേരില്‍ ഉണ്ടായ സ്ഥലനാമമത്രേ.

ഏനാകുളങ്ങര

പ്രയോഗത്തില്‍ രൂപാന്തരം സംഭവിച്ച സ്ഥലനാമമാണ് ഏനാകുളങ്ങര. ഏല + കുളം + കര യാണ് ഏനാകുളമായത്. അര്‍ത്ഥം വയല്‍ പ്രദേശങ്ങളോടുചേര്‍ന്ന കുളങ്ങര. ജലസമൃദ്ധി മാത്രമല്ല, വളരെപ്പഴയ ഒരു നാട്ടുവഴിയെയും കുളങ്ങര സാധൂകരിക്കുന്നു. വഴിയാത്രക്കാര്‍ക്ക് വെളളംകുടിച്ചും കൈകാല്‍ കഴുകിയും വിശ്രമിക്കാനുതകുമാറ് ഒരു ആല്‍മരത്തിന്‍റെ തണലും ഏനാകുളങ്ങരയുടെ അടയാളമാണ്.

കരിപ്പുഴ

'കരി' ഉറച്ച വളക്കൂറുളള വയലാണ്. 'പുഴ' നദിയെക്കുറിക്കുന്ന പദമാണെങ്കിലും 'വഴി' എന്ന അര്‍ത്ഥവും ആ പദത്തിനുണ്ട്. വയല്‍മുറിച്ചുളള നടപ്പാതയാണ് കരിപ്പുഴ. ആലപ്പുഴയിലെ പുഴയും വഴിതന്നെ. മറ്റു വഴികളില്ലാത്തകാലത്ത് അരിപ്പാട്ടുകാര്‍ക്ക് തട്ടാരമ്പലം കടക്കാന്‍ കരിപ്പുഴ വേണമായിരുന്നു. ഇപ്പോഴും അതിനു മാറ്റമില്ല, തന്നെ.!

ഭാഗം മൂന്ന് ഉടന്‍ എത്തുന്നു, കാത്തിരിക്കുക...

Comments

Popular posts from this blog

Sidheek Subair :: പൂട്ടിരിപ്പിൽ

പൂട്ടിരിപ്പിൽ   സിദ്ദീഖ് സുബൈർ തേങ്ങൽപ്പുതപ്പിന്നകത്തളത്തിൽ താങ്ങും നരകക്കുട്ടിലാണുകാലം നാട്ടിനെ വീട്ടിനകത്തുകെട്ടി- പൂട്ടിട്ട രോഗം തളച്ചതല്ല... ശബ്ദമായി മകളുടെ നോട്ടമെത്തി, അബ്‌ദങ്ങൾ ഓർമയിൽ തൊട്ടുണർത്തി, ജീവിത വേഗത്തിരക്കൊഴുപ്പിൽ താണുമുലഞ്ഞും വലഞ്ഞു ബന്ധം... സങ്കടം തിങ്ങിക്കുമിഞ്ഞ കണ്ണിൽ, പങ്കിടാനാവാതെ ചോർന്നു വിണ്ണും, അഹസ്സന്തിരാവുകൾ വീർപ്പുമുട്ടി, അഹംവെന്ത നോവിന്‍റെ വീണമീട്ടി... ചോന്ന തുടിപ്പും കവർന്നെടുത്തെൻ, സൂര്യൻ ഇരുണ്ടു വരണ്ടു പോകെ, ആണ്ടുകൾ എത്രയോ മുന്നേ ഞങ്ങൾ, ആണ്ടുപോയേകാന്ത പൂട്ടിരിപ്പിൽ... (പൂട്ടിരിപ്പ്_ലോക്ഡൗൺ) --- Sidheekh Subair

Arunkumar Vamadevan :: അച്ഛൻ

അരുണ്‍ വാമദേവന്‍ പത്ത് മാസം വയറ്റിൽ ചുമന്നില്ല പേറ്റ്നോവിൻ കഠിനതയേറ്റില്ല അമ്മ ഗർഭം ധരിച്ച ദിനം മുതൽ നെഞ്ചിനുള്ളിൽ ചുമന്നു കിടാവിനെ കുഞ്ഞുദേഹം പിറന്നിടാനായിട്ടു വെമ്പൽ കൊള്ളുന്നനേരം വിവശനായ്‌ ആശുപത്രി വരാന്തയിൽ പ്രാർഥിച്ചു രണ്ടുപേരും സുഖമായിരിക്കുവാൻ അച്ഛനെന്നും തണൽ വിരിച്ചങ്ങനെ വീട് മൂടിയൊരാൽമരം പോലവേ വേനലേൽക്കാതെ പേമാരിയും തഥാ കാത്തു സൂക്ഷിച്ചു നിന്നു കരുത്തനായ്‌ ഉള്ളു നീറുന്ന പ്രാരാബ്ധ ചിന്തയിൽ പുഞ്ചിരി തൂകും അച്ഛനൊരത്ഭുതം --- Arunkumar Vamadevan

Aswathy P S :: ഒളിവറും വിജയനും പിന്നെ സുശീലയും

ഒളിവറും വിജയനും പിന്നെ സുശീലയും  1983 എന്ന നിവിൻപോളി  ചിത്രം എനിക്ക് വെറും ഒരു സിനിമയല്ല. സിനിമയിൽ വിഷയം ക്രിക്കറ്റ്‌ ആണെങ്കിൽ ഇവിടെ താരം, നായകൻ രമേശന്‍റെ പത്നി സുശീലയാണ്. ഇപ്പൊ ചിലർക്ക് പിടികിട്ടിയേക്കാം, അനിയന്‍റെ പേര് ഇച്ചിരി "ഫാഷൻ" പേരാ..... സുമേഷ്!!! എന്ന പുള്ളിക്കാരിയുടെ ഒറ്റ ഡയലോഗിൽ ഉയർന്നത്  ഇതേ പേരുകാരനുമായുള്ള എന്‍റെ വിവാഹ ദിവസത്തെ ട്രോളൻ ഫ്ലക്സ്കളായിരുന്നു.. വിത്ത്‌ ഇല്ലുസ്ട്രേഷൻസ്.. എന്നാൽ മാറ്റാരുമറിയാത്ത ഒന്നുകൂടിയുണ്ട്. രമേശന്‍റെ വിവാഹം കഴിഞ്ഞ് ആദ്യരാത്രിയിൽ ക്രിക്കറ്റ് പ്രേമിയായ രമേശൻ മുറിയിൽ ഒട്ടിച്ചിരിക്കുന്ന ടെണ്ടുൽകരുടെ പടം കണ്ടിട്ട് ഹിന്ദിസിനിമ നടന്മാരെ അറിയില്ല എന്നു പറയുന്ന പുതുപെണ്ണ് നമ്മളെ ഒത്തിരി ചിരിപ്പിച്ചതാണ്, എന്നെ ഒഴികെ. കാരണം  ഫുട്ബോൾ പ്രേമിയും പ്ലയേറും കോച്ചും ഒക്കെയായ എന്‍റെ ഭർത്താവിന്‍റെ ബെഡ്‌റൂം ചുമരിലെ കാല്പന്ത് താരങ്ങളുടെ അഭാവം ഒന്നുകൊണ്ടു മാത്രമായിരുന്നു, സുശീല പറഞ്ഞ പോലെ ഒന്ന് നമ്മുടെ പ്രഥമരാത്രിയിൽ പ്രതിധ്വനിക്കാതിരുന്നത്. പക്ഷെ സുശീലയുടേത് പോലെ ഏറെക്കുറെ സമാനമായ മറ്റൊരു ഡയലോഗ് എന്‍റെ കണ്ഠനാളത്തിൽ...