Skip to main content

Jagan :: സ്വർണ്ണപ്പണയത്തിൻമേൽ 4% പലിശയ്ക്ക് - പദ്ധതി തുടരേണ്ടതാണ്‌



സ്വർണ്ണപ്പണയത്തിൻമേൽ 4% പലിശയ്ക്ക് ദേശസാൽകൃത ബാങ്കുകളിലൂടെ കർഷകർക്ക് നൽകി വന്നിരുന്ന കാർഷിക വായ്പാ പദ്ധതി കേന്ദ്ര സർക്കാർ നിർത്തലാക്കുന്നു. വരുന്ന ഒക്ടോബർ മാസം മുതൽ കർഷകർക്ക് ഈ വായ്പ ലഭിക്കില്ലെന്നാണ് അറിവ്.
യഥാർത്ഥത്തിൽ സ്വർണ്ണപ്പണയ വായ്പയ്ക്ക ഈടാക്കുന്ന 9% പലിശയിൽ നിന്ന് കേന്ദ്ര സർക്കാർ നൽകുന്ന  5 % സബ്സിഡി കിഴിച്ച് ആണ് 4% പലിശയ്ക്ക്, കർഷകർക്ക് വളരെ ആശ്വാസകരമായിരുന്ന ഈ പദ്ധതി വർഷങ്ങളായി വിജയകരമായി നടപ്പാക്കി വന്നിരുന്നത്.
അപേക്ഷിച്ച് അര മണിക്കൂറിനുള്ളിൽ അപേക്ഷകന് ഈ വായ്പ ലഭ്യമായിരുന്നു എന്നതും ഈ പദ്ധതിയെ ആകർഷകമാക്കിയിരുന്നു.
ഒരു ലക്ഷം രൂപ വരെയുള്ള വായ്പയ്ക്ക് കർഷകൻ ആണെന്നുള്ള സത്യവാങ്മൂലം മാത്രം അപേക്ഷകൻ ബാങ്കിന് നൽകിയാൽ മതിയായിരുന്നു. അതിനു മുകളിലുള്ള തുകയ്ക്ക് ഭൂ നികുതി ഒടുക്കിയ രസീത് ഹാജരാക്കണമായിരുന്നു.

ഈ പദ്ധതി ദുരുപയോഗപ്പെടുത്തി, യഥാർത്ഥ കർഷകർ അല്ലാത്ത ജനങ്ങൾ കൂടി ഈ വായ്പ തരപ്പെടുത്തുന്നതിനാൽ പദ്ധതി പരാജയമാണെന്ന സംസ്ഥാന കൃഷിവകുപ്പ് മന്ത്രിയുടെ പരാതി കൂടി പരിഗണിച്ചാണ് കേന്ദ്ര സർക്കാർ ഈ പദ്ധതി നിർത്തലാക്കുന്നതിന് വേഗത വർദ്ധിപ്പിച്ചത് എന്നറിയുന്നു.

  • സാമ്പത്തിക ബാദ്ധ്യത മൂലം കർഷക ആത്മഹത്യ വർദ്ധിച്ചു വരുന്ന ഇക്കാലത്ത് കർഷകർക്ക് വളരെ ആശ്വാസകരമായ ഈ പദ്ധതി നിർത്തലാക്കുന്നതിന് മുൻപ് ഒരു പുനർവിചിന്തനം ആവശ്യമല്ലേ?
  • കാർഷിക വായ്പ എന്ന പേരിൽ ഈ പദ്ധതി ദുരുപയോഗം ചെയ്യുന്ന ഒരു വിഭാഗം ജനങ്ങളും, ബാങ്കുകളും ഉണ്ട് എന്നുള്ളതിൽ തർക്കമില്ല. തിരിച്ചടവ് ഉറപ്പായതിനാലും, നിഷ്ക്രിയ ആസ്തി ആകാനുള്ള സാദ്ധ്യത തുലോം കുറവായതിനാലും ബാങ്കുകൾ സ്വർണ്ണപ്പണയത്തിൻമേലുള്ള കാർഷിക വായ്പ നൽകാൻ കുടുതൽ താല്പര്യം കാണിക്കുന്നു എന്നത് വസ്തുത തന്നെയാണ്. 
  • 4% പലിശയ്ക്ക് ഒരു ഭൂനികുതി രസീത് ഹാജരാക്കിയാൽ സ്വർണ്ണപ്പണയ വായ്പ ലഭിക്കുന്നതിനാൽ കാർഷിക ആവശ്യങ്ങൾക്ക് അല്ലാതെയും ജനങ്ങൾ ഈ പദ്ധതി ദുരുപയോഗം ചെയ്യുന്നുണ്ട് എന്നതും സത്യം.
  • അത്തരം അപാകതകളും, ദുരുപയോഗ സാദ്ധ്യതകളും ഒഴിവാക്കാനുള്ള ക്രിയാത്മകമായ മാർഗ്ഗങ്ങൾ സ്വീകരിക്കാനായിരുന്നു കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും മുൻഗണന നൽകേണ്ടിയിരുന്നത്.
  • യഥാർത്ഥ കർഷകരുടെ ബുദ്ധിമുട്ടും, വികാരവും കൂടി സർക്കാർ പരിഗണിക്കേണ്ടതല്ലേ....?

ഇനിയും വൈകിയിട്ടില്ല. ദേശസാൽകൃത ബാങ്ക് മേധാവികളുടെ അഭിപ്രായം കൂടി ആരാഞ്ഞ്, കൂട്ടായ ചർച്ചയിലൂടെ, ദുരുപയോഗ സാദ്ധ്യതകൾ ഒഴിവാക്കിക്കൊണ്ട്, വളരെ ജനപ്രിയവും ഉപകാരപ്രദവും ആയ ഈ പദ്ധതി തുടരേണ്ടതാണ്‌.

ദുരുപയോഗപ്പെടുത്തലിന്റെ പേര് പറഞ്ഞ് ഈ പദ്ധതി നിർത്തലാക്കുന്നത്
"എലിയെ പേടിച്ച് ഇല്ലം ചുടുന്നതു പോലെ'' ആണ്, ഉറപ്പ്.

Comments

Popular posts from this blog

Sidheek Subair :: പൂട്ടിരിപ്പിൽ

പൂട്ടിരിപ്പിൽ   സിദ്ദീഖ് സുബൈർ തേങ്ങൽപ്പുതപ്പിന്നകത്തളത്തിൽ താങ്ങും നരകക്കുട്ടിലാണുകാലം നാട്ടിനെ വീട്ടിനകത്തുകെട്ടി- പൂട്ടിട്ട രോഗം തളച്ചതല്ല... ശബ്ദമായി മകളുടെ നോട്ടമെത്തി, അബ്‌ദങ്ങൾ ഓർമയിൽ തൊട്ടുണർത്തി, ജീവിത വേഗത്തിരക്കൊഴുപ്പിൽ താണുമുലഞ്ഞും വലഞ്ഞു ബന്ധം... സങ്കടം തിങ്ങിക്കുമിഞ്ഞ കണ്ണിൽ, പങ്കിടാനാവാതെ ചോർന്നു വിണ്ണും, അഹസ്സന്തിരാവുകൾ വീർപ്പുമുട്ടി, അഹംവെന്ത നോവിന്‍റെ വീണമീട്ടി... ചോന്ന തുടിപ്പും കവർന്നെടുത്തെൻ, സൂര്യൻ ഇരുണ്ടു വരണ്ടു പോകെ, ആണ്ടുകൾ എത്രയോ മുന്നേ ഞങ്ങൾ, ആണ്ടുപോയേകാന്ത പൂട്ടിരിപ്പിൽ... (പൂട്ടിരിപ്പ്_ലോക്ഡൗൺ) --- Sidheekh Subair

Arunkumar Vamadevan :: അച്ഛൻ

അരുണ്‍ വാമദേവന്‍ പത്ത് മാസം വയറ്റിൽ ചുമന്നില്ല പേറ്റ്നോവിൻ കഠിനതയേറ്റില്ല അമ്മ ഗർഭം ധരിച്ച ദിനം മുതൽ നെഞ്ചിനുള്ളിൽ ചുമന്നു കിടാവിനെ കുഞ്ഞുദേഹം പിറന്നിടാനായിട്ടു വെമ്പൽ കൊള്ളുന്നനേരം വിവശനായ്‌ ആശുപത്രി വരാന്തയിൽ പ്രാർഥിച്ചു രണ്ടുപേരും സുഖമായിരിക്കുവാൻ അച്ഛനെന്നും തണൽ വിരിച്ചങ്ങനെ വീട് മൂടിയൊരാൽമരം പോലവേ വേനലേൽക്കാതെ പേമാരിയും തഥാ കാത്തു സൂക്ഷിച്ചു നിന്നു കരുത്തനായ്‌ ഉള്ളു നീറുന്ന പ്രാരാബ്ധ ചിന്തയിൽ പുഞ്ചിരി തൂകും അച്ഛനൊരത്ഭുതം --- Arunkumar Vamadevan

Aswathy P S :: ഒളിവറും വിജയനും പിന്നെ സുശീലയും

ഒളിവറും വിജയനും പിന്നെ സുശീലയും  1983 എന്ന നിവിൻപോളി  ചിത്രം എനിക്ക് വെറും ഒരു സിനിമയല്ല. സിനിമയിൽ വിഷയം ക്രിക്കറ്റ്‌ ആണെങ്കിൽ ഇവിടെ താരം, നായകൻ രമേശന്‍റെ പത്നി സുശീലയാണ്. ഇപ്പൊ ചിലർക്ക് പിടികിട്ടിയേക്കാം, അനിയന്‍റെ പേര് ഇച്ചിരി "ഫാഷൻ" പേരാ..... സുമേഷ്!!! എന്ന പുള്ളിക്കാരിയുടെ ഒറ്റ ഡയലോഗിൽ ഉയർന്നത്  ഇതേ പേരുകാരനുമായുള്ള എന്‍റെ വിവാഹ ദിവസത്തെ ട്രോളൻ ഫ്ലക്സ്കളായിരുന്നു.. വിത്ത്‌ ഇല്ലുസ്ട്രേഷൻസ്.. എന്നാൽ മാറ്റാരുമറിയാത്ത ഒന്നുകൂടിയുണ്ട്. രമേശന്‍റെ വിവാഹം കഴിഞ്ഞ് ആദ്യരാത്രിയിൽ ക്രിക്കറ്റ് പ്രേമിയായ രമേശൻ മുറിയിൽ ഒട്ടിച്ചിരിക്കുന്ന ടെണ്ടുൽകരുടെ പടം കണ്ടിട്ട് ഹിന്ദിസിനിമ നടന്മാരെ അറിയില്ല എന്നു പറയുന്ന പുതുപെണ്ണ് നമ്മളെ ഒത്തിരി ചിരിപ്പിച്ചതാണ്, എന്നെ ഒഴികെ. കാരണം  ഫുട്ബോൾ പ്രേമിയും പ്ലയേറും കോച്ചും ഒക്കെയായ എന്‍റെ ഭർത്താവിന്‍റെ ബെഡ്‌റൂം ചുമരിലെ കാല്പന്ത് താരങ്ങളുടെ അഭാവം ഒന്നുകൊണ്ടു മാത്രമായിരുന്നു, സുശീല പറഞ്ഞ പോലെ ഒന്ന് നമ്മുടെ പ്രഥമരാത്രിയിൽ പ്രതിധ്വനിക്കാതിരുന്നത്. പക്ഷെ സുശീലയുടേത് പോലെ ഏറെക്കുറെ സമാനമായ മറ്റൊരു ഡയലോഗ് എന്‍റെ കണ്ഠനാളത്തിൽ...