Skip to main content

Jagan :: ശശി തരൂരിന്റെ രാഷ്ട്രീയ ഭാവി വീണ്ടും അപകടത്തിലായി.....!



ശശി തരൂരിന്റെ രാഷ്ട്രീയ ഭാവി വീണ്ടും അപകടത്തിലായി.............!

ഇനി അദ്ദേഹത്തെ "സംഘി '' എന്ന് ചാപ്പ കുത്തി, കോൺഗ്രസ്സിൽ നിന്നും പുറത്താക്കി, പടിയടച്ചു പിണ്ഡം വയ്ക്കാൻ കോൺഗ്രസ്സിന്റെ
'സ്ഥാപക നേതാക്കൾ' ആയ കെ.മുരളീധരനും, മുല്ലപ്പള്ളിയും, രമേശും ഒക്കെ വീണ്ടും രംഗത്തു വരാൻ സാദ്ധ്യത തെളിഞ്ഞു.

സംഗതി മറ്റൊന്നുമല്ല.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭാഷാചാലഞ്ച് ഏറ്റെടുത്ത് അദ്ദേഹത്തിന് പരസ്യ പിന്തുണ പ്രഖ്യാപിച്ച് ശശി തരൂർ ഇന്നലെ വീണ്ടും രംഗത്തുവന്നു.
എന്നു മാത്രമല്ല, ചാലഞ്ച് പ്രാവർത്തികമാക്കിയ ആദ്യ വ്യക്തി എന്ന ബഹുമതി സ്വന്തമാക്കിയും അദ്ദേഹം ശ്രദ്ധേയനായി.
മഴവിൽ മനോരമ ഇന്നലെ കൊച്ചിയിൽ സംഘടിപ്പിച്ച മനോരമ ന്യൂസ്  കോൺക്ലേവ് - 2019 ന്റെ ഉദ്ഘാടന വേദിയിൽ ആണ് "അനിഷ്ട സംഭവങ്ങൾ''
അരങ്ങേറിയത്...........!!

  • ജനങ്ങളെ തമ്മിൽ തെറ്റിക്കാൻ ഭാഷയെ പലപ്പോഴും ഉപയോഗിച്ചിട്ടുണ്ടെന്നും, അതിനു പകരം ജനങ്ങളെ തമ്മിൽ അടുപ്പിക്കാൻ ഭാഷയെ ഉപയോഗിക്കണമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. 
  • അതിൽ മാധ്യമങ്ങൾക്ക് വലിയ പങ്ക് വഹിക്കാൻ കഴിയും. 
  • പത്രങ്ങളിൽ ഓരോ ദിവസവും അന്യഭാഷയിലെ ഓരോ വാക്ക് എങ്കിലും അവയുടെ അർത്ഥം സഹിതം കൊടുക്കണമെന്ന നിർദ്ദേശം മോദി മുന്നോട്ടുവച്ചു. 
  • കന്നടക്കാർക്ക് ബംഗാളിയും, ഹരിയാനക്കാർക്ക് മലയാളവും അങ്ങനെ പരിചിതമാകും.
  • മാതൃഭാഷ അല്ലാത്ത ഒരു ഭാഷയിലെ ഒരു വാക്ക് വീതം ഒരു ദിവസം വരുമ്പോൾ വർഷം 300 വാക്കുകൾ എങ്കിലും പഠിക്കാൻ കഴിയും. 
  • വിവിധ ഭാഷക്കാർ തമ്മിൽ ഉള്ള അകൽച്ച ഇല്ലാതാക്കാൻ അന്യഭാഷാപരിചയം ഉപകരിക്കുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

കോൺക്ലേവ് - 2019 ന്റെ ഉദ്ഘാടനം വീഡിയോ കോൺഫറൻസിലൂടെ നിർവ്വഹിച്ച്  നടത്തിയ പ്രസംഗത്തിൽ പ്രധാനമന്ത്രി മുന്നോട്ടുവച്ച ഈ പുതുമയുള്ള നിർദ്ദേശം സ്വാഗതം ചെയ്ത ശശി തരൂർ എം.പി ഉടൻ തന്നെ ട്വീറ്റ് ചെയ്ത് രംഗത്തുവന്നു.
ഹിന്ദിയുടെ അധിനിവേശത്തിൽ നിന്നുള്ള മാറ്റമാണ് ഈ നിർദ്ദേശമെന്ന് തരൂർ ചൂണ്ടിക്കാട്ടി.
മോദിയുടെ ഭാഷാചാലഞ്ച് ഏറ്റെടുത്ത ശശി തരൂർ ആദ്യ വാക്ക് ട്വീറ്റ് ചെയ്തു.........!!

'പ്ലൂറലിസം' എന്ന വാക്കും, അതിന്റെ ഹിന്ദി പരിഭാഷ (ബഹുല വാദ്)യും, മലയാളം പരിഭാഷ (ബഹുസ്വരത) യും ആണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.

"ഇങ്ങനെയൊക്കെ ചെയ്യാമോ.............?''

വടക്കേ ഇന്ത്യയിലെ ചില കോൺഗ്രസ് നേതാക്കൻമാർക്കും,
കേരളത്തിലെ ചില  'ഗ്രൂപ്പ് ' നേതാക്കൻമാർക്കും ശശി തരൂരിന്റെ ഈ നടപടി സുഖിക്കില്ല എന്നുറപ്പ്..............!
പ്രധാനമന്ത്രി എന്തു പറഞ്ഞാലും അതിനെ എതിർക്കുക, വിമർശിക്കുക എന്നതാണല്ലോ "യഥാർത്ഥകോൺഗ്രസ്സു"കാരുടെ ഒരു 'ലൈൻ'.......!
എങ്കിലേ കേൾക്കാൻ ഒരു "ഗുമ്മ " ഉള്ളൂ..........!!

മുരളീധരനും, മുല്ലപ്പള്ളിയും, രമേശും ഒക്കെ കൂടി തരൂരിന് അയയ്ക്കാനുള്ള അടുത്ത നോട്ടീസ് തയ്യാറാക്കുന്ന തിരക്കിലാണെന്നത്രേ
അനന്തപുരിയിൽ, ഇന്ദിരാഭവന്റെ പിന്നാമ്പുറത്തു നിന്നുള്ള വാർത്ത..........!
ശുഭം.............!!

Comments

Popular posts from this blog

Sidheek Subair :: പൂട്ടിരിപ്പിൽ

പൂട്ടിരിപ്പിൽ   സിദ്ദീഖ് സുബൈർ തേങ്ങൽപ്പുതപ്പിന്നകത്തളത്തിൽ താങ്ങും നരകക്കുട്ടിലാണുകാലം നാട്ടിനെ വീട്ടിനകത്തുകെട്ടി- പൂട്ടിട്ട രോഗം തളച്ചതല്ല... ശബ്ദമായി മകളുടെ നോട്ടമെത്തി, അബ്‌ദങ്ങൾ ഓർമയിൽ തൊട്ടുണർത്തി, ജീവിത വേഗത്തിരക്കൊഴുപ്പിൽ താണുമുലഞ്ഞും വലഞ്ഞു ബന്ധം... സങ്കടം തിങ്ങിക്കുമിഞ്ഞ കണ്ണിൽ, പങ്കിടാനാവാതെ ചോർന്നു വിണ്ണും, അഹസ്സന്തിരാവുകൾ വീർപ്പുമുട്ടി, അഹംവെന്ത നോവിന്‍റെ വീണമീട്ടി... ചോന്ന തുടിപ്പും കവർന്നെടുത്തെൻ, സൂര്യൻ ഇരുണ്ടു വരണ്ടു പോകെ, ആണ്ടുകൾ എത്രയോ മുന്നേ ഞങ്ങൾ, ആണ്ടുപോയേകാന്ത പൂട്ടിരിപ്പിൽ... (പൂട്ടിരിപ്പ്_ലോക്ഡൗൺ) --- Sidheekh Subair

Aiswarya S Dev :: ഞെട്ടലകലാതെ

മർത്യജന്മമൊന്ന് വീക്ഷിച്ചറിയണ- മെന്നാശിച്ചീശൻ ഭൂവിലെത്തി.! കോവിലിൽ ആയിരങ്ങൾ തൻ അനുഗ്രഹത്തിനായി കാത്തിരിപ്പു- ണ്ടെന്നറിഞ്ഞാനന്ദിച്ചു.. തിരിഞ്ഞു നോക്കവേ.. കോവിലിനങ്കണത്തിലിന്നൊന്നു- മറിയാതൊരു പിഞ്ചുബാല്യം കൈകൾ നീട്ടിടുന്നു.. യാചിച്ചുകൊണ്ട്.. നിലത്തുവീഴുന്ന ചില്ലറത്തുട്ടുകളിലൊക്കെയും രണ്ടും, മൂന്നും..! പടികയറിയകത്തുകയറുന്നവ- രൊക്കെയും ശിലയാൽ തീർത്ത- യെൻ മുന്‍പിലർപ്പിക്കുന്നു ആയിരങ്ങൾ..!! ഞെട്ടിത്തിരിഞ്ഞീശൻ നടന്നകലവേ കണ്ടു, പിന്നെയും പിന്നെയും  ഞെട്ടിക്കുന്ന നോവുകൾ..! പെണ്‍കിടാങ്ങള്‍ തൻ കൂരയ്ക്ക- കത്തു നിന്ന്‌ കേൾക്കുന്നു  നിശബ്ദ തേങ്ങലുകൾ.. വാതിലില്ലാതെ ചുമരില്ലാതെ തുണികളാൽ മറയ്ക്കപ്പെട്ട കൂരയ്ക്കുള്ളിൽ നാഴികകൾ ഭയത്തോടെണ്ണുന്ന  അനവധിപേരെ കണ്ടീശൻ കണ്ണടച്ചു... അകലെയുള്ള കോവിലിൽ  നാഴികക്ക് നാൽപ്പതുവട്ടമവർ ഉറപ്പു വരുത്തുന്നു..  'സുരക്ഷിതമല്ലയോന്ന്' ഒരമ്മതൻ പേറ്റുനോവ്  കേട്ടീശൻ അവൾക്കരികിലെത്തി.. ഒരു കുഞ്ഞു പെണ്കിടാവ്  അവൾക്കരികിൽ  മിഴി തുറന്ന് കിടപ്പതുണ്ട്... പുറത്തേക്കെത്തി നോക്കിയപ്പോ- ളതാ പെണ്‍കുഞ്ഞെന്നറിഞ്ഞച്ഛൻ വിലപിച്ചു മൊഴിയുന്നു.. "ഈ സ്വത്തെല്ലാം ...

നെടുവിളിയൻപക്ഷി :: വിനയൻ

അഗസ്ത്യന്റെ മടിത്തട്ടിൽ പകൽപ്പൂരക്കണിപ്പന്തൽ. അലങ്കാരച്ചെരുവിൽ ചെ- മ്പനീർപ്പൂവിൻ ചമത്കാരം. "പുലർകാലേ പുറപ്പെട്ടാൽ മലതാണ്ടിത്തിരിച്ചെത്താം. വരികെന്റെയനുജാ,യീ മലങ്കാടിന്നകം പുക്കാം." മലന്തേനും പനന്നൊങ്കും കഴിയ്ക്കാനാ മലമേട്ടിൽ ഇരുവരും കരംകോർത്തു ചുണയോടെ പുറപ്പെട്ടു. മുളമുള്ളുമെരികല്ലും ചവിട്ടൊപ്പം നടക്കുന്നു. കനൽ കോരിക്കുടിച്ചഗ്നി- പ്പദം ചന്തംവിതയ്ക്കുന്നു. മുകിൽതാഴെ,ക്കുളിർ വാനം മിഴിക്കോണിൽ തുടിക്കുന്നു. ചരൽപ്പൂക്കൾ കടുംവർണ്ണം വിരിച്ചെങ്ങും ചിരിക്കുന്നു. ചിതൽപ്പറ്റം ദ്രുതംകാട്ടി ശവക്കോലം തുരക്കുന്നു. മുടിക്കെട്ടിൽ ജഡച്ചുറ്റിൽ ശിവശൈലം കനക്കുന്നു. ഇരുത്തംവന്നലയ്ക്കുന്ന കൊലച്ചീവീടൊളിക്കുന്നു. കരിക്കാലൻ കൊലകൊമ്പൻ കരിച്ചൂരു ചുരത്തുന്നു. കുളയട്ടനിലം പറ്റി രുചികൊണ്ടു പുളയ്ക്കുന്നു. കൊതിനാവായ് നനവാർന്നു ചുടുചോര കുടിക്കുന്നു. 'ആദിച്ചൻ' മലദൈവം ചോക്കുന്നു, തുടുക്കുന്നു. കാട്ടാറിൻ ചിലമ്പൊച്ച മദം പൊട്ടിപ്പരക്കുന്നു. മലങ്കോഴിപ്പറ്റമെന്തോ തിരക്കിട്ടു തെരയുന്നു. മലയണ്ണാർക്കണ്ണനംബര കനിയായിക്കുലയ്ക്കുന്നു. ചൊക്കനർക്കപ്പഴം തിന്നാൻ മരംച...