Skip to main content

Jagan :: ശശി തരൂരിന്റെ രാഷ്ട്രീയ ഭാവി വീണ്ടും അപകടത്തിലായി.....!



ശശി തരൂരിന്റെ രാഷ്ട്രീയ ഭാവി വീണ്ടും അപകടത്തിലായി.............!

ഇനി അദ്ദേഹത്തെ "സംഘി '' എന്ന് ചാപ്പ കുത്തി, കോൺഗ്രസ്സിൽ നിന്നും പുറത്താക്കി, പടിയടച്ചു പിണ്ഡം വയ്ക്കാൻ കോൺഗ്രസ്സിന്റെ
'സ്ഥാപക നേതാക്കൾ' ആയ കെ.മുരളീധരനും, മുല്ലപ്പള്ളിയും, രമേശും ഒക്കെ വീണ്ടും രംഗത്തു വരാൻ സാദ്ധ്യത തെളിഞ്ഞു.

സംഗതി മറ്റൊന്നുമല്ല.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭാഷാചാലഞ്ച് ഏറ്റെടുത്ത് അദ്ദേഹത്തിന് പരസ്യ പിന്തുണ പ്രഖ്യാപിച്ച് ശശി തരൂർ ഇന്നലെ വീണ്ടും രംഗത്തുവന്നു.
എന്നു മാത്രമല്ല, ചാലഞ്ച് പ്രാവർത്തികമാക്കിയ ആദ്യ വ്യക്തി എന്ന ബഹുമതി സ്വന്തമാക്കിയും അദ്ദേഹം ശ്രദ്ധേയനായി.
മഴവിൽ മനോരമ ഇന്നലെ കൊച്ചിയിൽ സംഘടിപ്പിച്ച മനോരമ ന്യൂസ്  കോൺക്ലേവ് - 2019 ന്റെ ഉദ്ഘാടന വേദിയിൽ ആണ് "അനിഷ്ട സംഭവങ്ങൾ''
അരങ്ങേറിയത്...........!!

  • ജനങ്ങളെ തമ്മിൽ തെറ്റിക്കാൻ ഭാഷയെ പലപ്പോഴും ഉപയോഗിച്ചിട്ടുണ്ടെന്നും, അതിനു പകരം ജനങ്ങളെ തമ്മിൽ അടുപ്പിക്കാൻ ഭാഷയെ ഉപയോഗിക്കണമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. 
  • അതിൽ മാധ്യമങ്ങൾക്ക് വലിയ പങ്ക് വഹിക്കാൻ കഴിയും. 
  • പത്രങ്ങളിൽ ഓരോ ദിവസവും അന്യഭാഷയിലെ ഓരോ വാക്ക് എങ്കിലും അവയുടെ അർത്ഥം സഹിതം കൊടുക്കണമെന്ന നിർദ്ദേശം മോദി മുന്നോട്ടുവച്ചു. 
  • കന്നടക്കാർക്ക് ബംഗാളിയും, ഹരിയാനക്കാർക്ക് മലയാളവും അങ്ങനെ പരിചിതമാകും.
  • മാതൃഭാഷ അല്ലാത്ത ഒരു ഭാഷയിലെ ഒരു വാക്ക് വീതം ഒരു ദിവസം വരുമ്പോൾ വർഷം 300 വാക്കുകൾ എങ്കിലും പഠിക്കാൻ കഴിയും. 
  • വിവിധ ഭാഷക്കാർ തമ്മിൽ ഉള്ള അകൽച്ച ഇല്ലാതാക്കാൻ അന്യഭാഷാപരിചയം ഉപകരിക്കുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

കോൺക്ലേവ് - 2019 ന്റെ ഉദ്ഘാടനം വീഡിയോ കോൺഫറൻസിലൂടെ നിർവ്വഹിച്ച്  നടത്തിയ പ്രസംഗത്തിൽ പ്രധാനമന്ത്രി മുന്നോട്ടുവച്ച ഈ പുതുമയുള്ള നിർദ്ദേശം സ്വാഗതം ചെയ്ത ശശി തരൂർ എം.പി ഉടൻ തന്നെ ട്വീറ്റ് ചെയ്ത് രംഗത്തുവന്നു.
ഹിന്ദിയുടെ അധിനിവേശത്തിൽ നിന്നുള്ള മാറ്റമാണ് ഈ നിർദ്ദേശമെന്ന് തരൂർ ചൂണ്ടിക്കാട്ടി.
മോദിയുടെ ഭാഷാചാലഞ്ച് ഏറ്റെടുത്ത ശശി തരൂർ ആദ്യ വാക്ക് ട്വീറ്റ് ചെയ്തു.........!!

'പ്ലൂറലിസം' എന്ന വാക്കും, അതിന്റെ ഹിന്ദി പരിഭാഷ (ബഹുല വാദ്)യും, മലയാളം പരിഭാഷ (ബഹുസ്വരത) യും ആണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.

"ഇങ്ങനെയൊക്കെ ചെയ്യാമോ.............?''

വടക്കേ ഇന്ത്യയിലെ ചില കോൺഗ്രസ് നേതാക്കൻമാർക്കും,
കേരളത്തിലെ ചില  'ഗ്രൂപ്പ് ' നേതാക്കൻമാർക്കും ശശി തരൂരിന്റെ ഈ നടപടി സുഖിക്കില്ല എന്നുറപ്പ്..............!
പ്രധാനമന്ത്രി എന്തു പറഞ്ഞാലും അതിനെ എതിർക്കുക, വിമർശിക്കുക എന്നതാണല്ലോ "യഥാർത്ഥകോൺഗ്രസ്സു"കാരുടെ ഒരു 'ലൈൻ'.......!
എങ്കിലേ കേൾക്കാൻ ഒരു "ഗുമ്മ " ഉള്ളൂ..........!!

മുരളീധരനും, മുല്ലപ്പള്ളിയും, രമേശും ഒക്കെ കൂടി തരൂരിന് അയയ്ക്കാനുള്ള അടുത്ത നോട്ടീസ് തയ്യാറാക്കുന്ന തിരക്കിലാണെന്നത്രേ
അനന്തപുരിയിൽ, ഇന്ദിരാഭവന്റെ പിന്നാമ്പുറത്തു നിന്നുള്ള വാർത്ത..........!
ശുഭം.............!!

Comments

Popular posts from this blog

Sidheek Subair :: പൂട്ടിരിപ്പിൽ

പൂട്ടിരിപ്പിൽ   സിദ്ദീഖ് സുബൈർ തേങ്ങൽപ്പുതപ്പിന്നകത്തളത്തിൽ താങ്ങും നരകക്കുട്ടിലാണുകാലം നാട്ടിനെ വീട്ടിനകത്തുകെട്ടി- പൂട്ടിട്ട രോഗം തളച്ചതല്ല... ശബ്ദമായി മകളുടെ നോട്ടമെത്തി, അബ്‌ദങ്ങൾ ഓർമയിൽ തൊട്ടുണർത്തി, ജീവിത വേഗത്തിരക്കൊഴുപ്പിൽ താണുമുലഞ്ഞും വലഞ്ഞു ബന്ധം... സങ്കടം തിങ്ങിക്കുമിഞ്ഞ കണ്ണിൽ, പങ്കിടാനാവാതെ ചോർന്നു വിണ്ണും, അഹസ്സന്തിരാവുകൾ വീർപ്പുമുട്ടി, അഹംവെന്ത നോവിന്‍റെ വീണമീട്ടി... ചോന്ന തുടിപ്പും കവർന്നെടുത്തെൻ, സൂര്യൻ ഇരുണ്ടു വരണ്ടു പോകെ, ആണ്ടുകൾ എത്രയോ മുന്നേ ഞങ്ങൾ, ആണ്ടുപോയേകാന്ത പൂട്ടിരിപ്പിൽ... (പൂട്ടിരിപ്പ്_ലോക്ഡൗൺ) --- Sidheekh Subair

Aswathy P S :: ഒളിവറും വിജയനും പിന്നെ സുശീലയും

ഒളിവറും വിജയനും പിന്നെ സുശീലയും  1983 എന്ന നിവിൻപോളി  ചിത്രം എനിക്ക് വെറും ഒരു സിനിമയല്ല. സിനിമയിൽ വിഷയം ക്രിക്കറ്റ്‌ ആണെങ്കിൽ ഇവിടെ താരം, നായകൻ രമേശന്‍റെ പത്നി സുശീലയാണ്. ഇപ്പൊ ചിലർക്ക് പിടികിട്ടിയേക്കാം, അനിയന്‍റെ പേര് ഇച്ചിരി "ഫാഷൻ" പേരാ..... സുമേഷ്!!! എന്ന പുള്ളിക്കാരിയുടെ ഒറ്റ ഡയലോഗിൽ ഉയർന്നത്  ഇതേ പേരുകാരനുമായുള്ള എന്‍റെ വിവാഹ ദിവസത്തെ ട്രോളൻ ഫ്ലക്സ്കളായിരുന്നു.. വിത്ത്‌ ഇല്ലുസ്ട്രേഷൻസ്.. എന്നാൽ മാറ്റാരുമറിയാത്ത ഒന്നുകൂടിയുണ്ട്. രമേശന്‍റെ വിവാഹം കഴിഞ്ഞ് ആദ്യരാത്രിയിൽ ക്രിക്കറ്റ് പ്രേമിയായ രമേശൻ മുറിയിൽ ഒട്ടിച്ചിരിക്കുന്ന ടെണ്ടുൽകരുടെ പടം കണ്ടിട്ട് ഹിന്ദിസിനിമ നടന്മാരെ അറിയില്ല എന്നു പറയുന്ന പുതുപെണ്ണ് നമ്മളെ ഒത്തിരി ചിരിപ്പിച്ചതാണ്, എന്നെ ഒഴികെ. കാരണം  ഫുട്ബോൾ പ്രേമിയും പ്ലയേറും കോച്ചും ഒക്കെയായ എന്‍റെ ഭർത്താവിന്‍റെ ബെഡ്‌റൂം ചുമരിലെ കാല്പന്ത് താരങ്ങളുടെ അഭാവം ഒന്നുകൊണ്ടു മാത്രമായിരുന്നു, സുശീല പറഞ്ഞ പോലെ ഒന്ന് നമ്മുടെ പ്രഥമരാത്രിയിൽ പ്രതിധ്വനിക്കാതിരുന്നത്. പക്ഷെ സുശീലയുടേത് പോലെ ഏറെക്കുറെ സമാനമായ മറ്റൊരു ഡയലോഗ് എന്‍റെ കണ്ഠനാളത്തിൽ...

Arunkumar Vamadevan :: അച്ഛൻ

അരുണ്‍ വാമദേവന്‍ പത്ത് മാസം വയറ്റിൽ ചുമന്നില്ല പേറ്റ്നോവിൻ കഠിനതയേറ്റില്ല അമ്മ ഗർഭം ധരിച്ച ദിനം മുതൽ നെഞ്ചിനുള്ളിൽ ചുമന്നു കിടാവിനെ കുഞ്ഞുദേഹം പിറന്നിടാനായിട്ടു വെമ്പൽ കൊള്ളുന്നനേരം വിവശനായ്‌ ആശുപത്രി വരാന്തയിൽ പ്രാർഥിച്ചു രണ്ടുപേരും സുഖമായിരിക്കുവാൻ അച്ഛനെന്നും തണൽ വിരിച്ചങ്ങനെ വീട് മൂടിയൊരാൽമരം പോലവേ വേനലേൽക്കാതെ പേമാരിയും തഥാ കാത്തു സൂക്ഷിച്ചു നിന്നു കരുത്തനായ്‌ ഉള്ളു നീറുന്ന പ്രാരാബ്ധ ചിന്തയിൽ പുഞ്ചിരി തൂകും അച്ഛനൊരത്ഭുതം --- Arunkumar Vamadevan