Skip to main content

Ameer Kandal :: കലി



"മാഷേ ... സുനന്ദ ടീച്ചർ സ്റ്റാഫ് റൂമിലിരുന്ന് ഒരേ കരച്ചിൽ... എന്താണ് കാര്യമെന്ന് ഞങ്ങളാര് ചോദിച്ചിട്ടും പറയണില്ല... മാഷൊന്ന് ഇടപ്പെട്ട് പരിഹാരമുണ്ടാക്ക്..."

രാവിലെത്തെ ഇൻ്റർ വെൽ കഴിഞ്ഞ് വരാന്ത ഇടനാഴിയിലൂടെ ഏഴ് എ ക്ലാസിലേക്ക് നടക്കുമ്പോഴാണ് പിന്നിൽ നിന്ന് സംഗീതം പഠിപ്പിക്കുന്ന മോനിഷ ടീച്ചർ ഓടി വന്ന് പറഞ്ഞത്.

സ്റ്റാഫ് സെക്രട്ടറി എന്ന നിലയിൽ സ്റ്റാഫുകളുടെ കണ്ണീരൊപ്പലും തമ്മിലുള്ള പിണക്കങ്ങളകറ്റലും മൂപ്പരുടെ പണിയാണന്നല്ലേ വെപ്പ്.

'അല്ലേലും നിസാര കാര്യം മതി സുനന്ദ ടീച്ചർക്ക്, പിണങ്ങാനും മോങ്ങാനും' പിറുപിറുത്തു കൊണ്ട് സ്റ്റാഫ് റൂമിലേക്ക് നടന്നു.

അഞ്ച് ബിയിലെ ക്ലാസ് ടീച്ചറാണ് എസ്എസ് ആർ എന്ന ചുരുക്കപേരിൽ അറിയപ്പെടുന്ന സുനന്ദ ടീച്ചർ .കഴിഞ്ഞ ഒമ്പത് വർഷമായി അഞ്ച് ബിയിലെ ക്ലാസ്ചാർജ് മറ്റാർക്കും കൈമാറാതെ തൻ്റെ സാമ്രാജ്യമായി കൊണ്ട് നടക്കുകയാണ്. മുമ്പ് പുതുതായി വന്ന ഹിന്ദി ടീച്ചർ ക്ലാസിൽ ബഹളം വെച്ച അഞ്ച് ബിയിലെ അഞ്ച് കുട്ടികളെ ബഞ്ചിൽ കയറ്റി നിർത്തിയതിന്‍റെ പൊല്ലാപ്പ് ഒരാഴ്ചയോളം നീണ്ടുനിന്നിരുന്നു.

"എന്താ പ്രശ്നം ടീച്ചറേ.... എന്തായാലും പരിഹാരമുണ്ടാക്കാം.. ടീച്ചർ കരയാതിരിക്ക്‌ ... "
കരച്ചിലടക്കാൻ കഴിയാതെ ടീച്ചർ മേശപ്പുറത്തിരുന്ന ഒരു നോട്ട് ബുക്ക് നേരെ നീട്ടി

"മാഷേ .. ഇതൊന്ന് നോക്ക്... എനിക്ക് സഹിക്കാൻ കഴിയണില്ല.. ശ്ശൊ...വേണ്ടായിരുന്നു. ... പാവം... അപ്പോഴൊത്തെ കലിക്ക് ..."
തേങ്ങലടക്കാൻ കഴിയാതെ സുനന്ദ ടീച്ചർ സാരിത്തലപ്പ് കൊണ്ട് മുഖം പൊത്തി.

പതിവ് പോലെ രാവിലെ ഹാജരൊക്കെ എടുത്തു കഴിഞ്ഞ് സുനന്ദ ടീച്ചർ മലയാള പാഠാവലി പഠിപ്പിക്കുകയായിരുന്നു.അമ്മയെ കുറിച്ചുള്ള  കവിത .രണ്ട് കുട്ടികളുടെ അമ്മയായ സുനന്ദ ടീച്ചർ സർവ്വംസഹയും വാത്സല്യനിധിയുമായ അമ്മയെ വർണ്ണിക്കുന്ന കവിതയുടെ ആഴപരപ്പിലേക്ക് ആഴ്ന്നിറങ്ങി ആസ്വദിച്ച് പഠിപ്പിക്കുകയായിരുന്നു.

ഇതിനിടയിലാണ് അത്യാവശ്യം പഠിപ്പിസ്റ്റായ സെക്കന്‍റെ ബെഞ്ചിലെ അനൂപ് എന്തോ വരച്ചു കുറിക്കുന്നത് ശ്രദ്ധയിൽ പെട്ടത്.ടീച്ചറിന് കലിയടക്കാൻ കഴിഞ്ഞില്ല.

"എടാ ... നിനക്കും തുടങ്ങിയോ. .. വല്ലതുമൊക്കെ പഠിക്കാൻ കഴിവുള്ള പയ്യനാ.... "
അവൻ വരച്ച് കൊണ്ടിരുന്ന നോട്ട് ബുക്ക് വലിച്ചെടുത്ത് ക്ലാസിന്‍റെ മൂലയിലേക്ക് ഒരേറ്. ദേഷ്യം സഹിക്കവയ്യാതെ അവന്‍റെ കൈവെള്ളയിൽ നാലഞ്ച് പെടയും വെച്ചു കൊടുത്തു.

 ക്ലാസ് കഴിഞ്ഞ് സ്റ്റാഫ് റൂമിലേക്ക് നടക്കുന്ന വഴിയിലാണ് അനൂപിന്‍റെ കൂട്ടുകാർ ക്ലാസ് മൂലയിലെ വേസ്റ്റ് ബാസ്കറ്റിന്‍റെ അടുത്ത് കിടന്ന ആ നോട്ട് ബുക്ക് എടുത്ത് ടീച്ചറിന്‍റെ കൈയിൽ കൊണ്ട് കൊടുത്തത്.

"ടീച്ചറേ.. അനൂപ് വരച്ച പടം കണ്ടോ.... "
നോട്ടുബുക്കിൽ നിന്ന് പകുതി കീറി വേർപെട്ട ആ   പേജിൽ പെൻസിൽ കൊണ്ട് വരച്ച സുന്ദരിയായ ഒരു സ്ത്രീയുടെ ചിത്രമായിരുന്നു. ചിത്രത്തിന് താഴെയായി പേന കൊണ്ട് കടുപ്പിച്ച് എഴുതിയ അക്ഷരങ്ങളിലൂടെ ടീച്ചറിന്‍റെ കണ്ണുകൾ കടന്നു പോയി -

 'എൻ്റെ പ്രിയപ്പെട്ട അമ്മ.. എന്നെയും അനിയത്തിയേയും തനിച്ചാക്കി സ്വർഗത്തേക്ക് പോയി....  അമ്മക്ക് ഒരായിരം ഉമ്മ ...'

അത് മുഴുവൻ വായിക്കാൻ സുനന്ദടീച്ചറിന് കഴിഞ്ഞില്ല. കാഴ്ച മങ്ങിയത് പോലെ. കണ്ണുനീർ തളം കെട്ടി മൂടുപടം തീർത്തു .പിന്നെ തേങ്ങലടക്കാൻ കഴിയാതെ സ്റ്റാഫ് റൂമിൽ വന്ന് ഒറ്റയിരിപ്പായിരുന്നു.

Comments

  1. അമീർസാർ
    കഥ കലക്കി
    നന്മകൾ

    ReplyDelete
  2. വളരെ ഹൃദയ സ്പർശിയായ കഥ. അമീർ അഭിനന്ദനങ്ങൾ

    ReplyDelete

Post a Comment

Popular posts from this blog

Sidheek Subair :: പൂട്ടിരിപ്പിൽ

പൂട്ടിരിപ്പിൽ   സിദ്ദീഖ് സുബൈർ തേങ്ങൽപ്പുതപ്പിന്നകത്തളത്തിൽ താങ്ങും നരകക്കുട്ടിലാണുകാലം നാട്ടിനെ വീട്ടിനകത്തുകെട്ടി- പൂട്ടിട്ട രോഗം തളച്ചതല്ല... ശബ്ദമായി മകളുടെ നോട്ടമെത്തി, അബ്‌ദങ്ങൾ ഓർമയിൽ തൊട്ടുണർത്തി, ജീവിത വേഗത്തിരക്കൊഴുപ്പിൽ താണുമുലഞ്ഞും വലഞ്ഞു ബന്ധം... സങ്കടം തിങ്ങിക്കുമിഞ്ഞ കണ്ണിൽ, പങ്കിടാനാവാതെ ചോർന്നു വിണ്ണും, അഹസ്സന്തിരാവുകൾ വീർപ്പുമുട്ടി, അഹംവെന്ത നോവിന്‍റെ വീണമീട്ടി... ചോന്ന തുടിപ്പും കവർന്നെടുത്തെൻ, സൂര്യൻ ഇരുണ്ടു വരണ്ടു പോകെ, ആണ്ടുകൾ എത്രയോ മുന്നേ ഞങ്ങൾ, ആണ്ടുപോയേകാന്ത പൂട്ടിരിപ്പിൽ... (പൂട്ടിരിപ്പ്_ലോക്ഡൗൺ) --- Sidheekh Subair

Arunkumar Vamadevan :: അച്ഛൻ

അരുണ്‍ വാമദേവന്‍ പത്ത് മാസം വയറ്റിൽ ചുമന്നില്ല പേറ്റ്നോവിൻ കഠിനതയേറ്റില്ല അമ്മ ഗർഭം ധരിച്ച ദിനം മുതൽ നെഞ്ചിനുള്ളിൽ ചുമന്നു കിടാവിനെ കുഞ്ഞുദേഹം പിറന്നിടാനായിട്ടു വെമ്പൽ കൊള്ളുന്നനേരം വിവശനായ്‌ ആശുപത്രി വരാന്തയിൽ പ്രാർഥിച്ചു രണ്ടുപേരും സുഖമായിരിക്കുവാൻ അച്ഛനെന്നും തണൽ വിരിച്ചങ്ങനെ വീട് മൂടിയൊരാൽമരം പോലവേ വേനലേൽക്കാതെ പേമാരിയും തഥാ കാത്തു സൂക്ഷിച്ചു നിന്നു കരുത്തനായ്‌ ഉള്ളു നീറുന്ന പ്രാരാബ്ധ ചിന്തയിൽ പുഞ്ചിരി തൂകും അച്ഛനൊരത്ഭുതം --- Arunkumar Vamadevan

Aswathy P S :: ഒളിവറും വിജയനും പിന്നെ സുശീലയും

ഒളിവറും വിജയനും പിന്നെ സുശീലയും  1983 എന്ന നിവിൻപോളി  ചിത്രം എനിക്ക് വെറും ഒരു സിനിമയല്ല. സിനിമയിൽ വിഷയം ക്രിക്കറ്റ്‌ ആണെങ്കിൽ ഇവിടെ താരം, നായകൻ രമേശന്‍റെ പത്നി സുശീലയാണ്. ഇപ്പൊ ചിലർക്ക് പിടികിട്ടിയേക്കാം, അനിയന്‍റെ പേര് ഇച്ചിരി "ഫാഷൻ" പേരാ..... സുമേഷ്!!! എന്ന പുള്ളിക്കാരിയുടെ ഒറ്റ ഡയലോഗിൽ ഉയർന്നത്  ഇതേ പേരുകാരനുമായുള്ള എന്‍റെ വിവാഹ ദിവസത്തെ ട്രോളൻ ഫ്ലക്സ്കളായിരുന്നു.. വിത്ത്‌ ഇല്ലുസ്ട്രേഷൻസ്.. എന്നാൽ മാറ്റാരുമറിയാത്ത ഒന്നുകൂടിയുണ്ട്. രമേശന്‍റെ വിവാഹം കഴിഞ്ഞ് ആദ്യരാത്രിയിൽ ക്രിക്കറ്റ് പ്രേമിയായ രമേശൻ മുറിയിൽ ഒട്ടിച്ചിരിക്കുന്ന ടെണ്ടുൽകരുടെ പടം കണ്ടിട്ട് ഹിന്ദിസിനിമ നടന്മാരെ അറിയില്ല എന്നു പറയുന്ന പുതുപെണ്ണ് നമ്മളെ ഒത്തിരി ചിരിപ്പിച്ചതാണ്, എന്നെ ഒഴികെ. കാരണം  ഫുട്ബോൾ പ്രേമിയും പ്ലയേറും കോച്ചും ഒക്കെയായ എന്‍റെ ഭർത്താവിന്‍റെ ബെഡ്‌റൂം ചുമരിലെ കാല്പന്ത് താരങ്ങളുടെ അഭാവം ഒന്നുകൊണ്ടു മാത്രമായിരുന്നു, സുശീല പറഞ്ഞ പോലെ ഒന്ന് നമ്മുടെ പ്രഥമരാത്രിയിൽ പ്രതിധ്വനിക്കാതിരുന്നത്. പക്ഷെ സുശീലയുടേത് പോലെ ഏറെക്കുറെ സമാനമായ മറ്റൊരു ഡയലോഗ് എന്‍റെ കണ്ഠനാളത്തിൽ...