Skip to main content

Anu P Nair :: കുട്ടപ്പന്‍ തമ്പി സാറിന്‍റെ പൊതിച്ചോറ്


കുട്ടപ്പന്‍ തമ്പി സാറിനോടൊപ്പം
നിങ്ങൾ ജീവിതത്തിൽ കഴിച്ചിട്ടുള്ള ഏറ്റവും രുചികരമായ ഭക്ഷണം ഏതാണ് ?

അങ്ങനെയൊന്ന് ഓർത്തെടുക്കാൻ കഴിയുമെങ്കിൽ ഏന്താവും നിങ്ങൾ തിരഞ്ഞെടുക്കുക ? അറിയില്ല. പക്ഷേ ഒന്നുണ്ട്. അതിന് രുചി കൂട്ടിയ ചേരുവ സ്നേഹം തന്നെയാവും . ഞാൻ കഴിച്ച ഏറ്റവും രുചികരമായ ഭക്ഷണം ഓർത്തെടുക്കാനുള്ള ശ്രമമാണ് ഇവിടെ...

വർഷം 2017. പി എസ് സി യിൽ നിന്ന് ഒരു മെസേജ് വരുന്നു ഡിസംബർ 11 ന് സർട്ടിഫിക്കറ്റ് വെരിഫിക്കേഷന്  ഹാജരാവണം എന്ന്.

അന്നൊക്കെ എനിക്കൊരു വട്ടുണ്ടായിരുന്നു. ഡയറിയിൽ പ്രധാനപ്പെട്ട കാര്യങ്ങൾ കുറിച്ചിടുക . എന്നിട്ട് അതിനനുസരിച്ച് പ്ലാൻ ചെയ്യുക . പക്ഷേ ഇവിടെ ഒരു അബദ്ധം പറ്റി . പതിനൊന്നാം തീയതിയ്ക്ക് പകരം ഞാൻ പന്ത്രണ്ടാം തീയതിയിലാണ്  പി എസ് സി വെരിഫിക്കേഷൻ എന്ന് കുറിച്ച് വച്ചത് . പതിനൊന്നാം തീയതി ഒരു തിങ്കളാഴ്ച്ചയായിരുന്നു . ഞാൻ പതിവുപോലെ രാവിലെ ജോലിയ്ക്ക് പുറപ്പെട്ടു .

പാതി വഴിയെത്തുമ്പോൾ ഒരു ഫോൺ വന്നു . സഖാവ് കുട്ടപ്പൻ തമ്പിയാണ് . എന്‍റെ അടുത്ത സുഹൃത്താണ് . അദ്ദേഹം ഇപ്പോൾ ചെമ്മരുതി ഗ്രാമപഞ്ചായത്ത് അംഗമാണ് . MA യ്ക്ക് ഞങ്ങൾ ഒരുമിച്ചുണ്ടായിരുന്നു . കുട്ടപ്പ ൻ തമ്പി സാറിനും പി എസ് സി വെരിഫിക്കേഷനുണ്ട് .

''ഡേയ് ഇന്ന് വെരിഫിക്കേഷൻ ഇല്ലേ ''
ഇന്നല്ല എന്ന് ഞാൻ കുറേ തർക്കിച്ചു .കാരണം ഞാൻ എഴുതി വച്ചിരിക്കുന്നത് നാളത്തെ ഡേറ്റിലാണ് . മെസേജ് ഒന്നും കൂടെ നോക്കാൻ കുട്ടപ്പൻ തമ്പി സാര്‍ . ഞാൻ മെസേജ് പിന്നേം നോക്കി .

 II-12-20l8 എന്ന് കണ്ടു .
എന്‍റെ നല്ല പ്രാണനങ്ങു പോയി .
സമയം 8 30 .
10 മണിക്ക് തിരുവനന്തപുരത്ത് എങ്ങനെയെത്തും .

''ടെൻഷനടിക്കണ്ട . നീയങ്ങ് വാ''
എന്ന് കുട്ടപ്പൻ തമ്പി സാര്‍

അന്നാണ് ജീവിതത്തിൽ ഏറ്റവും വേഗത്തിൽ ഞാൻ വണ്ടി ഓടിച്ചത് . കല്ലമ്പലത്ത് മാമന്‍റെ വീട്ടിൽ വണ്ടി കൊണ്ട് ഇട്ടിട്ട് ബസിനായി ഓടുകയായിരുന്നു . എങ്ങനെയൊക്കെയോ പത്തരയ്ക്ക് പി എസ്സ് സി ഓഫീസിൽ എത്തി . കുട്ടപ്പൻ അവിടെ ഉണ്ടായിരുന്നു . ഞങ്ങൾ വെരിഫിക്കേഷനിൽ പങ്കെടുത്തു . ഒന്നര മണിക്ക് പുറത്തിറങ്ങി .

''ഡേയ് വല്ലതും കഴിക്കണ്ടേ'' ഞാൻ ചോദിച്ചു
''വേണം . ഞാൻ ചോറ് കൊണ്ട് വന്നിട്ടുണ്ട്'' 
കുട്ടപ്പൻ പറഞ്ഞു .

ഷെയർ ചെയ്യാമെന്ന് പറഞ്ഞ് അയാൾ പൊതിയെടുത്തു . സാധാരണ ഒരാൾക്ക് തിന്നാൻ ഉള്ളതിൽ കൂടുതലുണ്ട് . ചോറും കറികളും .

''ഇതെന്തിനാ ഇത്രേം കൊണ്ടു വന്നത്'' ഞാൻ തിരക്കി .
''നീ ഇന്ന് ചോറ് എടുക്കാതേരിക്കും വരുന്നത് എന്ന് അറിയാം . നിനക്കൂടെ ഒള്ളത് ഇടാൻ അവളോട് പറഞ്ഞു''

സത്യത്തിൽ എന്‍റെ കണ്ണു നിറഞ്ഞു . ഞങ്ങൾ ഭക്ഷണം കഴിച്ചു .

വല്ലാത്ത രുചിയായിരുന്നു ആ ചോറിനും കിഴങ്ങിനും ചമ്മന്തിയ്ക്കും . ഞാൻ ജീവിതത്തിലിന്നേവരെ അറിഞ്ഞിട്ടില്ലാത്ത സ്വാദ് .
--- നെല്ലിമരച്ചോട്ടില്‍

Comments

  1. കുട്ടപ്പൻ തമ്പി സാർ അങ്ങനെയാണ്. ഞങ്ങൾ കവലയൂർ GHSS ൽ ഒരുമിച്ചുണ്ടായിരുന്നു.

    സ്നേഹ വിശ്വാസങ്ങളുടെ നിറകുടം

    ReplyDelete

Post a Comment

Popular posts from this blog

Sidheek Subair :: പൂട്ടിരിപ്പിൽ

പൂട്ടിരിപ്പിൽ   സിദ്ദീഖ് സുബൈർ തേങ്ങൽപ്പുതപ്പിന്നകത്തളത്തിൽ താങ്ങും നരകക്കുട്ടിലാണുകാലം നാട്ടിനെ വീട്ടിനകത്തുകെട്ടി- പൂട്ടിട്ട രോഗം തളച്ചതല്ല... ശബ്ദമായി മകളുടെ നോട്ടമെത്തി, അബ്‌ദങ്ങൾ ഓർമയിൽ തൊട്ടുണർത്തി, ജീവിത വേഗത്തിരക്കൊഴുപ്പിൽ താണുമുലഞ്ഞും വലഞ്ഞു ബന്ധം... സങ്കടം തിങ്ങിക്കുമിഞ്ഞ കണ്ണിൽ, പങ്കിടാനാവാതെ ചോർന്നു വിണ്ണും, അഹസ്സന്തിരാവുകൾ വീർപ്പുമുട്ടി, അഹംവെന്ത നോവിന്‍റെ വീണമീട്ടി... ചോന്ന തുടിപ്പും കവർന്നെടുത്തെൻ, സൂര്യൻ ഇരുണ്ടു വരണ്ടു പോകെ, ആണ്ടുകൾ എത്രയോ മുന്നേ ഞങ്ങൾ, ആണ്ടുപോയേകാന്ത പൂട്ടിരിപ്പിൽ... (പൂട്ടിരിപ്പ്_ലോക്ഡൗൺ) --- Sidheekh Subair

Arunkumar Vamadevan :: അച്ഛൻ

അരുണ്‍ വാമദേവന്‍ പത്ത് മാസം വയറ്റിൽ ചുമന്നില്ല പേറ്റ്നോവിൻ കഠിനതയേറ്റില്ല അമ്മ ഗർഭം ധരിച്ച ദിനം മുതൽ നെഞ്ചിനുള്ളിൽ ചുമന്നു കിടാവിനെ കുഞ്ഞുദേഹം പിറന്നിടാനായിട്ടു വെമ്പൽ കൊള്ളുന്നനേരം വിവശനായ്‌ ആശുപത്രി വരാന്തയിൽ പ്രാർഥിച്ചു രണ്ടുപേരും സുഖമായിരിക്കുവാൻ അച്ഛനെന്നും തണൽ വിരിച്ചങ്ങനെ വീട് മൂടിയൊരാൽമരം പോലവേ വേനലേൽക്കാതെ പേമാരിയും തഥാ കാത്തു സൂക്ഷിച്ചു നിന്നു കരുത്തനായ്‌ ഉള്ളു നീറുന്ന പ്രാരാബ്ധ ചിന്തയിൽ പുഞ്ചിരി തൂകും അച്ഛനൊരത്ഭുതം --- Arunkumar Vamadevan

Aswathy P S :: ഒളിവറും വിജയനും പിന്നെ സുശീലയും

ഒളിവറും വിജയനും പിന്നെ സുശീലയും  1983 എന്ന നിവിൻപോളി  ചിത്രം എനിക്ക് വെറും ഒരു സിനിമയല്ല. സിനിമയിൽ വിഷയം ക്രിക്കറ്റ്‌ ആണെങ്കിൽ ഇവിടെ താരം, നായകൻ രമേശന്‍റെ പത്നി സുശീലയാണ്. ഇപ്പൊ ചിലർക്ക് പിടികിട്ടിയേക്കാം, അനിയന്‍റെ പേര് ഇച്ചിരി "ഫാഷൻ" പേരാ..... സുമേഷ്!!! എന്ന പുള്ളിക്കാരിയുടെ ഒറ്റ ഡയലോഗിൽ ഉയർന്നത്  ഇതേ പേരുകാരനുമായുള്ള എന്‍റെ വിവാഹ ദിവസത്തെ ട്രോളൻ ഫ്ലക്സ്കളായിരുന്നു.. വിത്ത്‌ ഇല്ലുസ്ട്രേഷൻസ്.. എന്നാൽ മാറ്റാരുമറിയാത്ത ഒന്നുകൂടിയുണ്ട്. രമേശന്‍റെ വിവാഹം കഴിഞ്ഞ് ആദ്യരാത്രിയിൽ ക്രിക്കറ്റ് പ്രേമിയായ രമേശൻ മുറിയിൽ ഒട്ടിച്ചിരിക്കുന്ന ടെണ്ടുൽകരുടെ പടം കണ്ടിട്ട് ഹിന്ദിസിനിമ നടന്മാരെ അറിയില്ല എന്നു പറയുന്ന പുതുപെണ്ണ് നമ്മളെ ഒത്തിരി ചിരിപ്പിച്ചതാണ്, എന്നെ ഒഴികെ. കാരണം  ഫുട്ബോൾ പ്രേമിയും പ്ലയേറും കോച്ചും ഒക്കെയായ എന്‍റെ ഭർത്താവിന്‍റെ ബെഡ്‌റൂം ചുമരിലെ കാല്പന്ത് താരങ്ങളുടെ അഭാവം ഒന്നുകൊണ്ടു മാത്രമായിരുന്നു, സുശീല പറഞ്ഞ പോലെ ഒന്ന് നമ്മുടെ പ്രഥമരാത്രിയിൽ പ്രതിധ്വനിക്കാതിരുന്നത്. പക്ഷെ സുശീലയുടേത് പോലെ ഏറെക്കുറെ സമാനമായ മറ്റൊരു ഡയലോഗ് എന്‍റെ കണ്ഠനാളത്തിൽ...