Skip to main content

Gov.Relief L P S Kulathoor :: പാഠം 1, പാടത്തേയ്ക്ക്



നാട്ടിൻ പുറത്തിന്‍റെ നന്മയും നാട്ടറിവുകളും മണ്ണിന്‍റെ മണവും കൃഷിയുടെ പെരുമയുമെല്ലാം ആവോളം ആസ്വദിച്ചനുഭവിച്ചവരാണ് മൺമറഞ്ഞ തലമുറ. എന്നാൽ...

മലയാളക്കരയിലെ ഇളയ തലമുറകൾക്ക് ഇവയെല്ലാം അക്ഷരങ്ങളിലും വർണ്ണചിത്രങ്ങളിലും ഒതുങ്ങുന്ന നവ്യാശയങ്ങൾ മാത്രമാണെന്നത്, അതിശയോക്തി ഉളവാക്കുന്ന അപ്രിയ സത്യമാണെന്ന വസ്തുത നാം ഉൾക്കൊണ്ടേ മതിയാവൂ.

ഈയടുത്ത കാലത്ത് ഒരു കൃഷിയിടത്തിലെ കരനെൽ കൃഷി കണ്ട്, "ഇത് എന്തിനാ ഈ പുല്ല് ഇങ്ങനെ വളർത്തണെ?" എന്ന ഒരു കുഞ്ഞിന്റ നിഷ്കളങ്കമായ ചോദ്യം ആദ്യം ചുണ്ടിൽ ചിരിയും... പിന്നെ, ഉള്ളിൽ വേദനയും... ഒടുവിൽ മനസ്സിൽ ഒത്തിരി  ചിന്തയും... സമ്മാനിച്ചത് ഈയവസരത്തിൽ ഓർക്കുന്നു.

ആധുനിക ഇലക്ട്രോണിക് ജീവിതത്തിന്‍റെ ചടുലതയും വേഗതയും അറിയാതെ കടന്നുപോയവരേക്കാൾ എത്രയോ നിർഭാഗ്യവാന്മാരാണ്, അവർ ജീവിച്ചിരുന്ന നൈസർഗിക ലോകത്തിന്‍റെ മാധുര്യം നുകരാൻ കഴിയാത്ത നമ്മൾ.

സ്വച്ഛമായ അന്തരീക്ഷവും വിഷമില്ലാത്ത ഭക്ഷണവും ശുദ്ധജലവും കൃത്രിമത്വമില്ലാത്ത പെരുമാറ്റങ്ങളും ഊഷ്മളമായ ജീവിത ബന്ധങ്ങളും കെട്ടുറപ്പുള്ള കുടുംബങ്ങളും എല്ലാം പ്രാവർത്തികമാക്കുക എന്നത് എത്രത്തോളം പ്രായോഗികമെന്നത് ചിന്തനീയമെങ്കിലും അത്തരമൊരു നാളേയ്ക്കു വേണ്ടിയുള്ള ശ്രമങ്ങൾ തികച്ചും സ്വാഗതാർഹം തന്നെ

പുതു തലമുറയ്ക്ക് അന്യമെന്ന് കരുതിയ ചില നല്ലനുഭവങ്ങൾ നമ്മുടെ കുട്ടികൾക്കായി ഒരുക്കിയിരിയ്ക്കുകയാണ് പാഠം 1, പാടത്തേയ്ക്ക് എന്ന പദ്ധതിയിലൂടെ കേരള സർക്കാർ. പൊതു വിദ്യാഭ്യാസവും കൃഷി വകുപ്പും സംയുക്തമായി നടപ്പിലാക്കുന്നതാണ് പരിപാടി.

2019 സെപ്റ്റംബർ 26 ന്  സംസ്ഥാനത്തിലെ തെരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിൽ പാഠം 1, പാട ത്തേയ്ക്ക് പരിപാടിയുടെ ഉദ്ഘാടനം നടന്നു.

കണിയാപുരം വിദ്യാഭ്യാസ ഉപജില്ലയിലെ G R L P S കുളത്തൂർ പദ്ധതി നടത്തിപ്പ് സ്കൂളുകളിലൊന്നാണ്. കൃഷി ഓഫീസറുടെ നേതൃത്വത്തിൽ ,കൗൺസിലർ സുനി ചന്ദ്രന്‍റെ സാന്നിദ്ധ്യത്തിൽ സ്കൂളിൽ നെൽവിത്ത് പാകിക്കൊണ്ട് ഉദ്ഘാടനം നടന്നു.കൂടാതെ പ്രഥമാധ്യാപിക ശ്രീമതി ഗംഗാലക്ഷ്മി സ്കൂൾ SMC ചെയർമാൻ ശ്രീ രാജ് കുമാർ സ്കൂൾ ലീഡർ ഋഷി പ്രതീഷ് സീനിയർ അധ്യാപിക ശ്രീമതി അനിത തുടങ്ങിയവർ നെൽവിത്ത് നടീലിൽ പങ്കെടുത്തു.

തുടർന്ന് ചേർന്ന യോഗത്തിൽ പരിപാടിയുടെ ഉദ്ദേശ്യലക്ഷ്യങ്ങളെക്കുറിച്ചും നടത്തിപ്പ് രീതികളെക്കുറിച്ചും വിശദമായി കുട്ടികളോട് സംസാരിച്ചു.

മലയാളികളുടെ പൈതൃകത്തിന്‍റെ നെടുന്തൂണും കാർഷിക സംസ്കാരത്തിന്‍റെയും ആഹാരശൈലിയുടേയും ആണിക്കല്ലുമായ നെൽകൃഷിയെക്കുറിച്ച് നേരിട്ട് അറിവനുഭവങ്ങൾ പ്രദാനം ചെയ്യുന്ന പാഠം 1, പാടത്തേക്ക് വിജയകരമായി തന്നെ പുരോഗമിച്ച് ഉദ്ദേശ്യലക്ഷ്യങ്ങൾ കൈവരിക്കുമെന്ന് പ്രത്യാശിയ്ക്കാം.

റിപ്പോർട്ട്,
അശ്വതി പി എസ്

Govt. Relief L P S Kulathoor
H M : Ganga N Lekshmi

Comments

  1. മണ്ണറിഞ്ഞ്, മണ്ണിൻ മണമറിഞ്ഞ് പുലരണം നാട്, നാമും...
    പൂവറിഞ്ഞ്, പൂവിൻ മധുനുകർന്ന് പൂക്കാമാകണം നാളെ...

    ReplyDelete
    Replies
    1. നല്ല വരികൾ... വായിക്കുമ്പോൾ പുതുമണ്ണിൻ ഗന്ധം.. നറുപൂവിൻ മരന്ദം, ഇന്ദ്രിയങ്ങളിൽ.

      Delete
  2. സാറിന്‍റെ പ്രോത്സാഹനത്തില്‍ ഒഴുകിത്തുടങ്ങിയ സാഹിത്യസരിത്താണ്. ഒരിക്കലും മോശമാകില്ല. പ്രശസ്തിയുടെ മഹാസാഗരം പൂകും...

    ReplyDelete
    Replies
    1. നന്ദി.പ്രചോദനക്കാറ്റ് ഏറെ വീശുന്നുണ്ട്, അങ്ങ് വൈഷ്ണവത്തിൽ നിന്നു കൂടി...

      Delete

Post a Comment

Popular posts from this blog

Sidheek Subair :: പൂട്ടിരിപ്പിൽ

പൂട്ടിരിപ്പിൽ   സിദ്ദീഖ് സുബൈർ തേങ്ങൽപ്പുതപ്പിന്നകത്തളത്തിൽ താങ്ങും നരകക്കുട്ടിലാണുകാലം നാട്ടിനെ വീട്ടിനകത്തുകെട്ടി- പൂട്ടിട്ട രോഗം തളച്ചതല്ല... ശബ്ദമായി മകളുടെ നോട്ടമെത്തി, അബ്‌ദങ്ങൾ ഓർമയിൽ തൊട്ടുണർത്തി, ജീവിത വേഗത്തിരക്കൊഴുപ്പിൽ താണുമുലഞ്ഞും വലഞ്ഞു ബന്ധം... സങ്കടം തിങ്ങിക്കുമിഞ്ഞ കണ്ണിൽ, പങ്കിടാനാവാതെ ചോർന്നു വിണ്ണും, അഹസ്സന്തിരാവുകൾ വീർപ്പുമുട്ടി, അഹംവെന്ത നോവിന്‍റെ വീണമീട്ടി... ചോന്ന തുടിപ്പും കവർന്നെടുത്തെൻ, സൂര്യൻ ഇരുണ്ടു വരണ്ടു പോകെ, ആണ്ടുകൾ എത്രയോ മുന്നേ ഞങ്ങൾ, ആണ്ടുപോയേകാന്ത പൂട്ടിരിപ്പിൽ... (പൂട്ടിരിപ്പ്_ലോക്ഡൗൺ) --- Sidheekh Subair

Aiswarya S Dev :: ഞെട്ടലകലാതെ

മർത്യജന്മമൊന്ന് വീക്ഷിച്ചറിയണ- മെന്നാശിച്ചീശൻ ഭൂവിലെത്തി.! കോവിലിൽ ആയിരങ്ങൾ തൻ അനുഗ്രഹത്തിനായി കാത്തിരിപ്പു- ണ്ടെന്നറിഞ്ഞാനന്ദിച്ചു.. തിരിഞ്ഞു നോക്കവേ.. കോവിലിനങ്കണത്തിലിന്നൊന്നു- മറിയാതൊരു പിഞ്ചുബാല്യം കൈകൾ നീട്ടിടുന്നു.. യാചിച്ചുകൊണ്ട്.. നിലത്തുവീഴുന്ന ചില്ലറത്തുട്ടുകളിലൊക്കെയും രണ്ടും, മൂന്നും..! പടികയറിയകത്തുകയറുന്നവ- രൊക്കെയും ശിലയാൽ തീർത്ത- യെൻ മുന്‍പിലർപ്പിക്കുന്നു ആയിരങ്ങൾ..!! ഞെട്ടിത്തിരിഞ്ഞീശൻ നടന്നകലവേ കണ്ടു, പിന്നെയും പിന്നെയും  ഞെട്ടിക്കുന്ന നോവുകൾ..! പെണ്‍കിടാങ്ങള്‍ തൻ കൂരയ്ക്ക- കത്തു നിന്ന്‌ കേൾക്കുന്നു  നിശബ്ദ തേങ്ങലുകൾ.. വാതിലില്ലാതെ ചുമരില്ലാതെ തുണികളാൽ മറയ്ക്കപ്പെട്ട കൂരയ്ക്കുള്ളിൽ നാഴികകൾ ഭയത്തോടെണ്ണുന്ന  അനവധിപേരെ കണ്ടീശൻ കണ്ണടച്ചു... അകലെയുള്ള കോവിലിൽ  നാഴികക്ക് നാൽപ്പതുവട്ടമവർ ഉറപ്പു വരുത്തുന്നു..  'സുരക്ഷിതമല്ലയോന്ന്' ഒരമ്മതൻ പേറ്റുനോവ്  കേട്ടീശൻ അവൾക്കരികിലെത്തി.. ഒരു കുഞ്ഞു പെണ്കിടാവ്  അവൾക്കരികിൽ  മിഴി തുറന്ന് കിടപ്പതുണ്ട്... പുറത്തേക്കെത്തി നോക്കിയപ്പോ- ളതാ പെണ്‍കുഞ്ഞെന്നറിഞ്ഞച്ഛൻ വിലപിച്ചു മൊഴിയുന്നു.. "ഈ സ്വത്തെല്ലാം ...

നെടുവിളിയൻപക്ഷി :: വിനയൻ

അഗസ്ത്യന്റെ മടിത്തട്ടിൽ പകൽപ്പൂരക്കണിപ്പന്തൽ. അലങ്കാരച്ചെരുവിൽ ചെ- മ്പനീർപ്പൂവിൻ ചമത്കാരം. "പുലർകാലേ പുറപ്പെട്ടാൽ മലതാണ്ടിത്തിരിച്ചെത്താം. വരികെന്റെയനുജാ,യീ മലങ്കാടിന്നകം പുക്കാം." മലന്തേനും പനന്നൊങ്കും കഴിയ്ക്കാനാ മലമേട്ടിൽ ഇരുവരും കരംകോർത്തു ചുണയോടെ പുറപ്പെട്ടു. മുളമുള്ളുമെരികല്ലും ചവിട്ടൊപ്പം നടക്കുന്നു. കനൽ കോരിക്കുടിച്ചഗ്നി- പ്പദം ചന്തംവിതയ്ക്കുന്നു. മുകിൽതാഴെ,ക്കുളിർ വാനം മിഴിക്കോണിൽ തുടിക്കുന്നു. ചരൽപ്പൂക്കൾ കടുംവർണ്ണം വിരിച്ചെങ്ങും ചിരിക്കുന്നു. ചിതൽപ്പറ്റം ദ്രുതംകാട്ടി ശവക്കോലം തുരക്കുന്നു. മുടിക്കെട്ടിൽ ജഡച്ചുറ്റിൽ ശിവശൈലം കനക്കുന്നു. ഇരുത്തംവന്നലയ്ക്കുന്ന കൊലച്ചീവീടൊളിക്കുന്നു. കരിക്കാലൻ കൊലകൊമ്പൻ കരിച്ചൂരു ചുരത്തുന്നു. കുളയട്ടനിലം പറ്റി രുചികൊണ്ടു പുളയ്ക്കുന്നു. കൊതിനാവായ് നനവാർന്നു ചുടുചോര കുടിക്കുന്നു. 'ആദിച്ചൻ' മലദൈവം ചോക്കുന്നു, തുടുക്കുന്നു. കാട്ടാറിൻ ചിലമ്പൊച്ച മദം പൊട്ടിപ്പരക്കുന്നു. മലങ്കോഴിപ്പറ്റമെന്തോ തിരക്കിട്ടു തെരയുന്നു. മലയണ്ണാർക്കണ്ണനംബര കനിയായിക്കുലയ്ക്കുന്നു. ചൊക്കനർക്കപ്പഴം തിന്നാൻ മരംച...