Skip to main content

Gov.Relief L P S Kulathoor :: പാഠം 1, പാടത്തേയ്ക്ക്



നാട്ടിൻ പുറത്തിന്‍റെ നന്മയും നാട്ടറിവുകളും മണ്ണിന്‍റെ മണവും കൃഷിയുടെ പെരുമയുമെല്ലാം ആവോളം ആസ്വദിച്ചനുഭവിച്ചവരാണ് മൺമറഞ്ഞ തലമുറ. എന്നാൽ...

മലയാളക്കരയിലെ ഇളയ തലമുറകൾക്ക് ഇവയെല്ലാം അക്ഷരങ്ങളിലും വർണ്ണചിത്രങ്ങളിലും ഒതുങ്ങുന്ന നവ്യാശയങ്ങൾ മാത്രമാണെന്നത്, അതിശയോക്തി ഉളവാക്കുന്ന അപ്രിയ സത്യമാണെന്ന വസ്തുത നാം ഉൾക്കൊണ്ടേ മതിയാവൂ.

ഈയടുത്ത കാലത്ത് ഒരു കൃഷിയിടത്തിലെ കരനെൽ കൃഷി കണ്ട്, "ഇത് എന്തിനാ ഈ പുല്ല് ഇങ്ങനെ വളർത്തണെ?" എന്ന ഒരു കുഞ്ഞിന്റ നിഷ്കളങ്കമായ ചോദ്യം ആദ്യം ചുണ്ടിൽ ചിരിയും... പിന്നെ, ഉള്ളിൽ വേദനയും... ഒടുവിൽ മനസ്സിൽ ഒത്തിരി  ചിന്തയും... സമ്മാനിച്ചത് ഈയവസരത്തിൽ ഓർക്കുന്നു.

ആധുനിക ഇലക്ട്രോണിക് ജീവിതത്തിന്‍റെ ചടുലതയും വേഗതയും അറിയാതെ കടന്നുപോയവരേക്കാൾ എത്രയോ നിർഭാഗ്യവാന്മാരാണ്, അവർ ജീവിച്ചിരുന്ന നൈസർഗിക ലോകത്തിന്‍റെ മാധുര്യം നുകരാൻ കഴിയാത്ത നമ്മൾ.

സ്വച്ഛമായ അന്തരീക്ഷവും വിഷമില്ലാത്ത ഭക്ഷണവും ശുദ്ധജലവും കൃത്രിമത്വമില്ലാത്ത പെരുമാറ്റങ്ങളും ഊഷ്മളമായ ജീവിത ബന്ധങ്ങളും കെട്ടുറപ്പുള്ള കുടുംബങ്ങളും എല്ലാം പ്രാവർത്തികമാക്കുക എന്നത് എത്രത്തോളം പ്രായോഗികമെന്നത് ചിന്തനീയമെങ്കിലും അത്തരമൊരു നാളേയ്ക്കു വേണ്ടിയുള്ള ശ്രമങ്ങൾ തികച്ചും സ്വാഗതാർഹം തന്നെ

പുതു തലമുറയ്ക്ക് അന്യമെന്ന് കരുതിയ ചില നല്ലനുഭവങ്ങൾ നമ്മുടെ കുട്ടികൾക്കായി ഒരുക്കിയിരിയ്ക്കുകയാണ് പാഠം 1, പാടത്തേയ്ക്ക് എന്ന പദ്ധതിയിലൂടെ കേരള സർക്കാർ. പൊതു വിദ്യാഭ്യാസവും കൃഷി വകുപ്പും സംയുക്തമായി നടപ്പിലാക്കുന്നതാണ് പരിപാടി.

2019 സെപ്റ്റംബർ 26 ന്  സംസ്ഥാനത്തിലെ തെരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിൽ പാഠം 1, പാട ത്തേയ്ക്ക് പരിപാടിയുടെ ഉദ്ഘാടനം നടന്നു.

കണിയാപുരം വിദ്യാഭ്യാസ ഉപജില്ലയിലെ G R L P S കുളത്തൂർ പദ്ധതി നടത്തിപ്പ് സ്കൂളുകളിലൊന്നാണ്. കൃഷി ഓഫീസറുടെ നേതൃത്വത്തിൽ ,കൗൺസിലർ സുനി ചന്ദ്രന്‍റെ സാന്നിദ്ധ്യത്തിൽ സ്കൂളിൽ നെൽവിത്ത് പാകിക്കൊണ്ട് ഉദ്ഘാടനം നടന്നു.കൂടാതെ പ്രഥമാധ്യാപിക ശ്രീമതി ഗംഗാലക്ഷ്മി സ്കൂൾ SMC ചെയർമാൻ ശ്രീ രാജ് കുമാർ സ്കൂൾ ലീഡർ ഋഷി പ്രതീഷ് സീനിയർ അധ്യാപിക ശ്രീമതി അനിത തുടങ്ങിയവർ നെൽവിത്ത് നടീലിൽ പങ്കെടുത്തു.

തുടർന്ന് ചേർന്ന യോഗത്തിൽ പരിപാടിയുടെ ഉദ്ദേശ്യലക്ഷ്യങ്ങളെക്കുറിച്ചും നടത്തിപ്പ് രീതികളെക്കുറിച്ചും വിശദമായി കുട്ടികളോട് സംസാരിച്ചു.

മലയാളികളുടെ പൈതൃകത്തിന്‍റെ നെടുന്തൂണും കാർഷിക സംസ്കാരത്തിന്‍റെയും ആഹാരശൈലിയുടേയും ആണിക്കല്ലുമായ നെൽകൃഷിയെക്കുറിച്ച് നേരിട്ട് അറിവനുഭവങ്ങൾ പ്രദാനം ചെയ്യുന്ന പാഠം 1, പാടത്തേക്ക് വിജയകരമായി തന്നെ പുരോഗമിച്ച് ഉദ്ദേശ്യലക്ഷ്യങ്ങൾ കൈവരിക്കുമെന്ന് പ്രത്യാശിയ്ക്കാം.

റിപ്പോർട്ട്,
അശ്വതി പി എസ്

Govt. Relief L P S Kulathoor
H M : Ganga N Lekshmi

Comments

  1. മണ്ണറിഞ്ഞ്, മണ്ണിൻ മണമറിഞ്ഞ് പുലരണം നാട്, നാമും...
    പൂവറിഞ്ഞ്, പൂവിൻ മധുനുകർന്ന് പൂക്കാമാകണം നാളെ...

    ReplyDelete
    Replies
    1. നല്ല വരികൾ... വായിക്കുമ്പോൾ പുതുമണ്ണിൻ ഗന്ധം.. നറുപൂവിൻ മരന്ദം, ഇന്ദ്രിയങ്ങളിൽ.

      Delete
  2. സാറിന്‍റെ പ്രോത്സാഹനത്തില്‍ ഒഴുകിത്തുടങ്ങിയ സാഹിത്യസരിത്താണ്. ഒരിക്കലും മോശമാകില്ല. പ്രശസ്തിയുടെ മഹാസാഗരം പൂകും...

    ReplyDelete
    Replies
    1. നന്ദി.പ്രചോദനക്കാറ്റ് ഏറെ വീശുന്നുണ്ട്, അങ്ങ് വൈഷ്ണവത്തിൽ നിന്നു കൂടി...

      Delete

Post a Comment

Popular posts from this blog

Sidheek Subair :: പൂട്ടിരിപ്പിൽ

പൂട്ടിരിപ്പിൽ   സിദ്ദീഖ് സുബൈർ തേങ്ങൽപ്പുതപ്പിന്നകത്തളത്തിൽ താങ്ങും നരകക്കുട്ടിലാണുകാലം നാട്ടിനെ വീട്ടിനകത്തുകെട്ടി- പൂട്ടിട്ട രോഗം തളച്ചതല്ല... ശബ്ദമായി മകളുടെ നോട്ടമെത്തി, അബ്‌ദങ്ങൾ ഓർമയിൽ തൊട്ടുണർത്തി, ജീവിത വേഗത്തിരക്കൊഴുപ്പിൽ താണുമുലഞ്ഞും വലഞ്ഞു ബന്ധം... സങ്കടം തിങ്ങിക്കുമിഞ്ഞ കണ്ണിൽ, പങ്കിടാനാവാതെ ചോർന്നു വിണ്ണും, അഹസ്സന്തിരാവുകൾ വീർപ്പുമുട്ടി, അഹംവെന്ത നോവിന്‍റെ വീണമീട്ടി... ചോന്ന തുടിപ്പും കവർന്നെടുത്തെൻ, സൂര്യൻ ഇരുണ്ടു വരണ്ടു പോകെ, ആണ്ടുകൾ എത്രയോ മുന്നേ ഞങ്ങൾ, ആണ്ടുപോയേകാന്ത പൂട്ടിരിപ്പിൽ... (പൂട്ടിരിപ്പ്_ലോക്ഡൗൺ) --- Sidheekh Subair

Aswathy P S :: ഒളിവറും വിജയനും പിന്നെ സുശീലയും

ഒളിവറും വിജയനും പിന്നെ സുശീലയും  1983 എന്ന നിവിൻപോളി  ചിത്രം എനിക്ക് വെറും ഒരു സിനിമയല്ല. സിനിമയിൽ വിഷയം ക്രിക്കറ്റ്‌ ആണെങ്കിൽ ഇവിടെ താരം, നായകൻ രമേശന്‍റെ പത്നി സുശീലയാണ്. ഇപ്പൊ ചിലർക്ക് പിടികിട്ടിയേക്കാം, അനിയന്‍റെ പേര് ഇച്ചിരി "ഫാഷൻ" പേരാ..... സുമേഷ്!!! എന്ന പുള്ളിക്കാരിയുടെ ഒറ്റ ഡയലോഗിൽ ഉയർന്നത്  ഇതേ പേരുകാരനുമായുള്ള എന്‍റെ വിവാഹ ദിവസത്തെ ട്രോളൻ ഫ്ലക്സ്കളായിരുന്നു.. വിത്ത്‌ ഇല്ലുസ്ട്രേഷൻസ്.. എന്നാൽ മാറ്റാരുമറിയാത്ത ഒന്നുകൂടിയുണ്ട്. രമേശന്‍റെ വിവാഹം കഴിഞ്ഞ് ആദ്യരാത്രിയിൽ ക്രിക്കറ്റ് പ്രേമിയായ രമേശൻ മുറിയിൽ ഒട്ടിച്ചിരിക്കുന്ന ടെണ്ടുൽകരുടെ പടം കണ്ടിട്ട് ഹിന്ദിസിനിമ നടന്മാരെ അറിയില്ല എന്നു പറയുന്ന പുതുപെണ്ണ് നമ്മളെ ഒത്തിരി ചിരിപ്പിച്ചതാണ്, എന്നെ ഒഴികെ. കാരണം  ഫുട്ബോൾ പ്രേമിയും പ്ലയേറും കോച്ചും ഒക്കെയായ എന്‍റെ ഭർത്താവിന്‍റെ ബെഡ്‌റൂം ചുമരിലെ കാല്പന്ത് താരങ്ങളുടെ അഭാവം ഒന്നുകൊണ്ടു മാത്രമായിരുന്നു, സുശീല പറഞ്ഞ പോലെ ഒന്ന് നമ്മുടെ പ്രഥമരാത്രിയിൽ പ്രതിധ്വനിക്കാതിരുന്നത്. പക്ഷെ സുശീലയുടേത് പോലെ ഏറെക്കുറെ സമാനമായ മറ്റൊരു ഡയലോഗ് എന്‍റെ കണ്ഠനാളത്തിൽ...

Arunkumar Vamadevan :: അച്ഛൻ

അരുണ്‍ വാമദേവന്‍ പത്ത് മാസം വയറ്റിൽ ചുമന്നില്ല പേറ്റ്നോവിൻ കഠിനതയേറ്റില്ല അമ്മ ഗർഭം ധരിച്ച ദിനം മുതൽ നെഞ്ചിനുള്ളിൽ ചുമന്നു കിടാവിനെ കുഞ്ഞുദേഹം പിറന്നിടാനായിട്ടു വെമ്പൽ കൊള്ളുന്നനേരം വിവശനായ്‌ ആശുപത്രി വരാന്തയിൽ പ്രാർഥിച്ചു രണ്ടുപേരും സുഖമായിരിക്കുവാൻ അച്ഛനെന്നും തണൽ വിരിച്ചങ്ങനെ വീട് മൂടിയൊരാൽമരം പോലവേ വേനലേൽക്കാതെ പേമാരിയും തഥാ കാത്തു സൂക്ഷിച്ചു നിന്നു കരുത്തനായ്‌ ഉള്ളു നീറുന്ന പ്രാരാബ്ധ ചിന്തയിൽ പുഞ്ചിരി തൂകും അച്ഛനൊരത്ഭുതം --- Arunkumar Vamadevan