Skip to main content

Jagan :: "..........ഇഫക്ട്"



മരടിലെ ഫ്ലാറ്റ് കേസിൽ ബഹു. സുപ്രീം കോടതിയുടെ ഇന്നലത്തെ നിരീക്ഷണങ്ങളും, നിർദ്ദേശങ്ങളും ശ്ളാഘനീയം ആയി, മാതൃകാപരമായി.

ബിൽഡർമാരും, മരട് പഞ്ചായത്ത് / മുനിസിപ്പാലിറ്റിയിലെയും, വിവിധ സർക്കാർ വകുപ്പുകളിലേയും ഉദ്യോഗസ്ഥ മാഫിയയും ചേർന്നൊരുക്കിയ കെണിയിൽ, അറിഞ്ഞു കൊണ്ടോ, അറിയാതെയോ വീണുപോയ ഫ്ളാറ്റുടമകൾക്ക് ഒരു പരിധി വരെ ആശ്വാസവുമായി.
  • ഓരോ ഫ്ളാറ്റുടമയ്ക്കും 25 ലക്ഷം രൂപ വീതം ഇടക്കാല നഷ്ടപരിഹാരം സർക്കാർ നൽകുക,
  • ഫ്ളാറ്റുകൾ പൊളിക്കാനും, ഉടമകൾക്ക് അർഹമായ ബാക്കി നഷ്ടപരിഹാരത്തുക നിർണ്ണയിക്കുവാനും, അത് ആരിൽ നിന്നൊക്കെ ആണ് ഈടാക്കിയെടുക്കേണ്ടതെന്ന് നിശ്ചയിക്കുവാനും ഒക്കെ ഒരു ഹൈക്കോടതി ജഡ്ജിയെ നിയമിക്കുക,
  • ബിൽഡർമാരുടെ സ്വത്തുക്കൾ കണ്ടുകെട്ടുക,
  • കണ്ടു കെട്ടുന്ന സ്വത്തുക്കളിൽ നിന്നും, സർക്കാർ ഫ്ലാറ്റുടമകൾക്ക് നൽകുന്ന പ്രാഥമിക നഷ്ടപരിഹാരത്തുകയും, ഭാവിയിൽ നൽകേണ്ടി വരുന്ന നഷ്ട പരിഹാരത്തുകയും ഈടാക്കുക,
  • കൂടിയൊഴിപ്പിക്കപ്പെടുന്ന ഫ്ലാറ്റുടമകൾക്ക് താൽക്കാലിക താമസ സൗകര്യം ഏർപ്പെടുത്തുക 
മുതലായ നിർദ്ദേശങ്ങൾ അഭിനന്ദനാർഹമാണ്.

നിയമം നടപ്പാക്കുന്നതോടൊപ്പം, ഈ കേസുമായി ബന്ധപ്പെട്ട കക്ഷികളിൽ, നീതി ലഭിക്കേണ്ടവർക്ക് നീതിയും, ശിക്ഷ ലഭിക്കേണ്ടവർക്ക് ശിക്ഷയും ലഭിച്ചെന്ന് സാമാന്യ ജനങ്ങൾക്ക് ബോദ്ധ്യമാകുന്നു. അത് അനിവാര്യവുമായിരുന്നു.
ജനങ്ങളിൽ നിന്നും നഷ്ടപ്പെടുമായിരുന്ന നീതിപീഠത്തോടുള്ള വിശ്വാസവും, ബഹുമാനവും വീണ്ടെടുത്തെന്ന് നമുക്ക് ആശ്വസിക്കാം......!
ബഹു. സുപ്രീം കോടതി ഇന്നലെ പുറപ്പെടുവിച്ച ഈ നിർദ്ദേശങ്ങൾ, ദിവസങ്ങൾക്ക് മുൻപ് പുറപ്പെടുവിച്ച പ്രാഥമിക ഉത്തരവിൽ തന്നെ ഉൾപ്പെടുത്തിയിരുന്നെങ്കിൽ എത്ര ഭംഗി ആയിരുന്നേനെ എന്ന് ആശിച്ചു പോകുന്നു.
  • പൊളിക്കപ്പെടുന്ന ഫ്ലാറ്റുകളുടെ ഉടമകളുടെയും, അവിടെ താമസിക്കുന്ന വന്ദ്യവയോധികർ ഉൾപ്പെടെ ഉള്ള ബന്ധുമിത്രാദികളുടെയും, ആശങ്കയും, വിലാപവും, തേങ്ങലുകളും ഒഴിവാക്കാമായിരുന്നു.
  • പത്ര ദൃശ്യമാധ്യമങ്ങളിലെ വിമർശനങ്ങൾ, ചാനൽ ചർച്ചകൾ ഒക്കെ ഒഴിവാക്കാമായിരുന്നു.
സാരമില്ല, വൈകിയെങ്കിലും നീതി നടപ്പാക്കുന്നു എന്ന് സമാധാനിക്കാം.

ഫ്ലാറ്റ് / വില്ല നിർമ്മാണ 'വ്യവസായത്തിൽ 'നടക്കുന്ന തട്ടിപ്പുകൾക്ക് ഒരു പരിധിവരെ ഈ നിർദ്ദേശങ്ങൾ പരിഹാരമാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

തീരദേശ സംരക്ഷണ നിയമത്തിലെ രണ്ട് വൈരുദ്ധ്യങ്ങൾ കൂടി ഇനിയും തിരുത്തപ്പെടേണ്ടതുണ്ട്.

മുൻപ് നാം ഈ പംക്തിയിൽ ചർച്ച ചെയ്തിട്ടുള്ളതുപോലെ,
  • 2006 ലെ നിയമം അനുസരിച്ചുള്ള കോടതി വിധി പ്രകാരം ഫ്ലാറ്റുകൾ പൊളിച്ചുമാറ്റിയിട്ട്, ബിൽഡർമാർ അതേ സ്ഥലത്ത് പുതിയ കെട്ടിട സമുച്ചയ നിർമ്മാണത്തിന് അനുമതിക്കായി ഇതേ മരട് മുനിസിപ്പാലിറ്റിയിൽ നിശ്ചിത ഫോറത്തിൽ അപേക്ഷിച്ചാൽ, 2019 ൽ നിലവിലുള്ള നിയമം അനുസരിച്ച് ഇതിലും വലിയ കെട്ടിട സമുച്ചയങ്ങൾക്ക് നിർമ്മാണാനുമതി ലഭിക്കും. ഈ വൈരുദ്ധ്യം തിരുത്തപ്പെടേണ്ടതാണ്. ഇല്ലെങ്കിൽ ഈ ഫ്ലാറ്റുകൾ പൊളിച്ചുമാറ്റുന്നതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങൾ നടക്കാതെ വരും.
  • കേരളത്തിലുടനീളം സമാനമായ തരത്തിൽ നിയമവിരുദ്ധമായി നിർമ്മിച്ചിട്ടുള്ള എല്ലാ കെട്ടിടങ്ങളും പൊളിച്ചു നീക്കാൻ ഉത്തരവുണ്ടാകേണ്ടതാണ്. അതിന്, ഓരോ കെട്ടിടവുമായി ബന്ധപ്പെട്ട വ്യവഹാരവുമായി, ആരെങ്കിലും  കോടതിയിൽ എത്താൻ കാത്തിരിക്കാതെ, കോടതിക്ക് സ്വമേധയാ കേസെടുത്ത് തീരുമാനം എടുക്കാവുന്നതല്ലേ ഉള്ളൂ.
ആത്മഗതം:
പത്രങ്ങളും ചാനലുകളും ഫീച്ചറുകളിലൂടെയും, ചർച്ചകളിലൂടെയും ഉയർത്തുന്ന ആവശ്യങ്ങൾ, ഭാവിയിൽ അധികൃതർ അംഗീകരിച്ച് നടപ്പാക്കുമ്പോൾ "..........ഇഫക്ട്" എന്ന് പേരിട്ട് , അവർ ആവശ്യപ്പെട്ടതിനാൽ അധികൃതർ നടപ്പാക്കി എന്ന അവകാശവാദം ചില പത്രങ്ങളും ചാനലുകളും അഭിമാന പുർവ്വം ഉന്നയിക്കാറുണ്ട്.

ബഹു. സുപ്രീം കോടതിയുടെ ഇന്നലത്തെ നിർദ്ദേശങ്ങൾ എല്ലാം തന്നെ ഈയുളളവൻ ഈ പംക്തിയിലൂടെ ആവർത്തിച്ച് ,ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടുള്ളതാണ്. പരമോന്നത കോടതിയെ പ്രശംസിക്കുകയല്ലാതെ, "പ്രതിദിന ചിന്തകൾ ഇഫക്ട്" എന്നോ, "മലയാള മാസിക ഇഫക്ട്" എന്നോ വിശേഷിപ്പിക്കാനുള്ള അഹങ്കാരമൊന്നും ഈയുള്ളവനോ മലയാളമാസികയ്ക്കോ ഇല്ല.

Comments

Popular posts from this blog

Sidheek Subair :: പൂട്ടിരിപ്പിൽ

പൂട്ടിരിപ്പിൽ   സിദ്ദീഖ് സുബൈർ തേങ്ങൽപ്പുതപ്പിന്നകത്തളത്തിൽ താങ്ങും നരകക്കുട്ടിലാണുകാലം നാട്ടിനെ വീട്ടിനകത്തുകെട്ടി- പൂട്ടിട്ട രോഗം തളച്ചതല്ല... ശബ്ദമായി മകളുടെ നോട്ടമെത്തി, അബ്‌ദങ്ങൾ ഓർമയിൽ തൊട്ടുണർത്തി, ജീവിത വേഗത്തിരക്കൊഴുപ്പിൽ താണുമുലഞ്ഞും വലഞ്ഞു ബന്ധം... സങ്കടം തിങ്ങിക്കുമിഞ്ഞ കണ്ണിൽ, പങ്കിടാനാവാതെ ചോർന്നു വിണ്ണും, അഹസ്സന്തിരാവുകൾ വീർപ്പുമുട്ടി, അഹംവെന്ത നോവിന്‍റെ വീണമീട്ടി... ചോന്ന തുടിപ്പും കവർന്നെടുത്തെൻ, സൂര്യൻ ഇരുണ്ടു വരണ്ടു പോകെ, ആണ്ടുകൾ എത്രയോ മുന്നേ ഞങ്ങൾ, ആണ്ടുപോയേകാന്ത പൂട്ടിരിപ്പിൽ... (പൂട്ടിരിപ്പ്_ലോക്ഡൗൺ) --- Sidheekh Subair

Aiswarya S Dev :: ഞെട്ടലകലാതെ

മർത്യജന്മമൊന്ന് വീക്ഷിച്ചറിയണ- മെന്നാശിച്ചീശൻ ഭൂവിലെത്തി.! കോവിലിൽ ആയിരങ്ങൾ തൻ അനുഗ്രഹത്തിനായി കാത്തിരിപ്പു- ണ്ടെന്നറിഞ്ഞാനന്ദിച്ചു.. തിരിഞ്ഞു നോക്കവേ.. കോവിലിനങ്കണത്തിലിന്നൊന്നു- മറിയാതൊരു പിഞ്ചുബാല്യം കൈകൾ നീട്ടിടുന്നു.. യാചിച്ചുകൊണ്ട്.. നിലത്തുവീഴുന്ന ചില്ലറത്തുട്ടുകളിലൊക്കെയും രണ്ടും, മൂന്നും..! പടികയറിയകത്തുകയറുന്നവ- രൊക്കെയും ശിലയാൽ തീർത്ത- യെൻ മുന്‍പിലർപ്പിക്കുന്നു ആയിരങ്ങൾ..!! ഞെട്ടിത്തിരിഞ്ഞീശൻ നടന്നകലവേ കണ്ടു, പിന്നെയും പിന്നെയും  ഞെട്ടിക്കുന്ന നോവുകൾ..! പെണ്‍കിടാങ്ങള്‍ തൻ കൂരയ്ക്ക- കത്തു നിന്ന്‌ കേൾക്കുന്നു  നിശബ്ദ തേങ്ങലുകൾ.. വാതിലില്ലാതെ ചുമരില്ലാതെ തുണികളാൽ മറയ്ക്കപ്പെട്ട കൂരയ്ക്കുള്ളിൽ നാഴികകൾ ഭയത്തോടെണ്ണുന്ന  അനവധിപേരെ കണ്ടീശൻ കണ്ണടച്ചു... അകലെയുള്ള കോവിലിൽ  നാഴികക്ക് നാൽപ്പതുവട്ടമവർ ഉറപ്പു വരുത്തുന്നു..  'സുരക്ഷിതമല്ലയോന്ന്' ഒരമ്മതൻ പേറ്റുനോവ്  കേട്ടീശൻ അവൾക്കരികിലെത്തി.. ഒരു കുഞ്ഞു പെണ്കിടാവ്  അവൾക്കരികിൽ  മിഴി തുറന്ന് കിടപ്പതുണ്ട്... പുറത്തേക്കെത്തി നോക്കിയപ്പോ- ളതാ പെണ്‍കുഞ്ഞെന്നറിഞ്ഞച്ഛൻ വിലപിച്ചു മൊഴിയുന്നു.. "ഈ സ്വത്തെല്ലാം ...

നെടുവിളിയൻപക്ഷി :: വിനയൻ

അഗസ്ത്യന്റെ മടിത്തട്ടിൽ പകൽപ്പൂരക്കണിപ്പന്തൽ. അലങ്കാരച്ചെരുവിൽ ചെ- മ്പനീർപ്പൂവിൻ ചമത്കാരം. "പുലർകാലേ പുറപ്പെട്ടാൽ മലതാണ്ടിത്തിരിച്ചെത്താം. വരികെന്റെയനുജാ,യീ മലങ്കാടിന്നകം പുക്കാം." മലന്തേനും പനന്നൊങ്കും കഴിയ്ക്കാനാ മലമേട്ടിൽ ഇരുവരും കരംകോർത്തു ചുണയോടെ പുറപ്പെട്ടു. മുളമുള്ളുമെരികല്ലും ചവിട്ടൊപ്പം നടക്കുന്നു. കനൽ കോരിക്കുടിച്ചഗ്നി- പ്പദം ചന്തംവിതയ്ക്കുന്നു. മുകിൽതാഴെ,ക്കുളിർ വാനം മിഴിക്കോണിൽ തുടിക്കുന്നു. ചരൽപ്പൂക്കൾ കടുംവർണ്ണം വിരിച്ചെങ്ങും ചിരിക്കുന്നു. ചിതൽപ്പറ്റം ദ്രുതംകാട്ടി ശവക്കോലം തുരക്കുന്നു. മുടിക്കെട്ടിൽ ജഡച്ചുറ്റിൽ ശിവശൈലം കനക്കുന്നു. ഇരുത്തംവന്നലയ്ക്കുന്ന കൊലച്ചീവീടൊളിക്കുന്നു. കരിക്കാലൻ കൊലകൊമ്പൻ കരിച്ചൂരു ചുരത്തുന്നു. കുളയട്ടനിലം പറ്റി രുചികൊണ്ടു പുളയ്ക്കുന്നു. കൊതിനാവായ് നനവാർന്നു ചുടുചോര കുടിക്കുന്നു. 'ആദിച്ചൻ' മലദൈവം ചോക്കുന്നു, തുടുക്കുന്നു. കാട്ടാറിൻ ചിലമ്പൊച്ച മദം പൊട്ടിപ്പരക്കുന്നു. മലങ്കോഴിപ്പറ്റമെന്തോ തിരക്കിട്ടു തെരയുന്നു. മലയണ്ണാർക്കണ്ണനംബര കനിയായിക്കുലയ്ക്കുന്നു. ചൊക്കനർക്കപ്പഴം തിന്നാൻ മരംച...