Skip to main content

Anandakuttan :: കഥ :: അഭിനവ സാഹിത്യകാരൻ .!!



സാഹിത്യകാരൻമാരുടെ സംസ്ഥാന സമ്മേളനം തലസ്ഥാന നഗരിയിൽ ഗംഭീരമായി നടക്കുന്നു.

ഓരോരുത്തരായി അവരവരുടെ സൃഷ്ടികൾ അവതരിപ്പിക്കൂന്നു.

ചിലർ കഥകൾ , ചിലർ കവിതകൾ , വേറേ ചിലർ ലേഖനങ്ങൾ ..... അവതരിപ്പിച്ചികൊണ്ടിരിക്കുന്നു.

എല്ലാവരും പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്ന പ്രശസ്ത സാഹിത്യകാരൻ ഇനിയും എത്തിച്ചേർന്നിട്ടില്ല.

അദ്ദേഹം ഉടനെ എത്തുമെന്ന് , സംഘാടകർ ഇടക്കിടെ അറിയിച്ചുകൊണ്ടിരുന്നു.

അഞ്ചു മിനിട്ടിനകം അദ്ദേഹം എത്തുമെന്ന അറിയിപ്പു കേട്ടപ്പോൾ ആസ്വാദകർക്ക് ഉത്കണ്ഠ കൂടി.

അതാ അദ്ദേഹം എത്തിച്ചേർന്നു.!!

വേദിയിലിരുന്നവരും സദസ്സിലിരുന്നവരും എഴുന്നേറ്റു നിന്നാദരിച്ചു.

മൂക്കിൻ തുമ്പത്തിരുന്ന കണ്ണടഫ്രെമിയിനു മുകളിലൂടെ അദ്ദേഹം ഏവരേയും നോക്കിച്ചിരിച്ചു.

''പരിപാടി അവസാനിക്കാറായി , അല്ലേ.'' അദ്ദേഹം ചോദിച്ചു.

ഏവരും 'അതെ ' എന്ന അർത്ഥത്തിൽ തലയാട്ടി.

''നാലു വേദികളിൽ പങ്കെടുക്കേണ്ടി വന്നു. അതാ താമസിച്ചത് , ക്ഷമിക്കണേ.''

നീണ്ട താടിയും മീശയും .
മീശയിൽ പടർന്നിരിക്കുന്ന 'ബീഡിക്കറ' കാണാൻ ബഹുകേമം.

നീണ്ടു വളർന്ന തലമുടി പാറിക്കളിക്കുന്നു.

മാസങ്ങളായിക്കാണും ജുബ്ബ കഴുകിയിട്ട്.

പാത്രങ്ങൾ തുടച്ചതു പോലുള്ള പാടുകൾ അദ്ദേഹത്തി 'വേഷ്ടിയിൽ' പ്രതിഫലിക്കുന്നു.

ആകെ കൂടി എല്ലാവരേയും 'ആകർഷിക്കുന്ന 'രൂപം.

വേദിയിലിരിക്കുന്നവർക്ക് അദ്ദേഹത്തിന്റെ ശരീരത്തിൽ നിന്നുവരുന്ന 'സുഗന്ധം ' മൂലം മൂക്ക് പൊത്തണമെന്നുണ്ട്.
പക്ഷേ അതു ശരിയല്ലല്ലോ?

അതിനേക്കാൾ നല്ലത് 'മൂക്കിൽ പഞ്ഞി' വയ്ക്കുന്നതാകും നല്ലതെന്ന് പലർക്കും തോന്നി.

''ചൊല്ലാം വസന്തതിലകം ശാർദ്ദൂലവിക്രീഡിതം.''--
അദ്ദേഹത്തിന്റെ വാക്കുകൾ കേട്ടപ്പോൾ പ്രേക്ഷകർ ആശ്ചര്യപ്പെട്ടു.!

''ശരി ഞാൻ എന്താ അവതരിപ്പിക്കേണ്ടത് ?''

''ഞാൻ ആകെ കൺഫ്യൂഷനിലാ.
എന്റെ രചനകൾ എല്ലാം ഒന്നിനൊന്നു മെച്ചപ്പെട്ടതാ.''

''എന്റെ കൃതികളുടെ പേരുകൾ ആരംഭിക്കുന്നത് , മലയാളത്തിലെ ,മുഴുവൻ സ്വരാക്ഷരങ്ങളിലും, വ്യജ്ഞനാക്ഷരങ്ങളിലുമാണേ. അവയൊക്കെ തന്നെ ധാരാളമുണ്ട്.''

''അതു കൊണ്ട് നിങ്ങൾ തന്നെ ഒരെണ്ണത്തിന്റെ പേരു പറയു-
ഞാൻ അവതരിപ്പിക്കാം.''

ആസ്വാദകർക്ക് ആകെ കൺഫ്യൂഷനായി.

ള , ഴ ങ ,എന്നീ അക്ഷരങ്ങളിൽ തുടങ്ങുന്ന പേരുകൾ പോലും അദ്ദേഹത്തിന്റെ കൃതികൾക്കുണ്ടെത്രേ.!!

ആസ്വാദകർ അന്തം വിട്ടു.

വേദിയിലിരിക്കുന്ന സാഹിത്യകാരന്മാർക്ക് ആകെ നാണക്കേടായി. അവരെക്കൊണ്ട് കഴിയാത്ത കാര്യങ്ങൾ.!

ഇത്തരത്തിലൊരു സാഹിത്യകാരനെ ഏവരും ആദ്യമായി കാണുകയാ.!

ഓരോരുത്തരായി വേദി വിടുന്നു.

ആസ്വാദകർക്ക് കൃതികളുടെ പേരു പറയാൻ കഴിയാത്തതിനാൽ അവരും ആകെ വിഷമത്തിലാ.

''ഛെ, എന്താ ഇത്. എന്റെ ഒരു ക്യതിയുടെ പേരു പോലും നിങ്ങൾക്ക് പറയാൻ കഴിയുന്നില്ലെന്നോ?''

''ഇനി ഞാൻ ഈ വേദിയിൽ നിൽക്കുന്നതിൽ അർത്ഥമില്ല.''
അദ്ദേഹവും വേദിവിട്ട് പുറത്തേക്കിറങ്ങി.

ആസ്വാദകരും വിഷമത്തോടെ പോകുന്നു.

പ്രശസ്തനായ സാഹിത്യകാരന്റെ ഒരു രചന പോലും തങ്ങൾക്ക് കേൾക്കാൻ കഴിഞ്ഞില്ലല്ലോ.!

ൻ, ൽ, ർ, ൾ,ൺ എന്നീ ചില്ലക്ഷരങ്ങളിൽ ആരംഭിക്കുന്ന നാമങ്ങളും അദ്ദേഹത്തിന്റെ കൃതികൾക്കുണ്ടെത്രേ!!

Comments

Popular posts from this blog

Sidheek Subair :: പൂട്ടിരിപ്പിൽ

പൂട്ടിരിപ്പിൽ   സിദ്ദീഖ് സുബൈർ തേങ്ങൽപ്പുതപ്പിന്നകത്തളത്തിൽ താങ്ങും നരകക്കുട്ടിലാണുകാലം നാട്ടിനെ വീട്ടിനകത്തുകെട്ടി- പൂട്ടിട്ട രോഗം തളച്ചതല്ല... ശബ്ദമായി മകളുടെ നോട്ടമെത്തി, അബ്‌ദങ്ങൾ ഓർമയിൽ തൊട്ടുണർത്തി, ജീവിത വേഗത്തിരക്കൊഴുപ്പിൽ താണുമുലഞ്ഞും വലഞ്ഞു ബന്ധം... സങ്കടം തിങ്ങിക്കുമിഞ്ഞ കണ്ണിൽ, പങ്കിടാനാവാതെ ചോർന്നു വിണ്ണും, അഹസ്സന്തിരാവുകൾ വീർപ്പുമുട്ടി, അഹംവെന്ത നോവിന്‍റെ വീണമീട്ടി... ചോന്ന തുടിപ്പും കവർന്നെടുത്തെൻ, സൂര്യൻ ഇരുണ്ടു വരണ്ടു പോകെ, ആണ്ടുകൾ എത്രയോ മുന്നേ ഞങ്ങൾ, ആണ്ടുപോയേകാന്ത പൂട്ടിരിപ്പിൽ... (പൂട്ടിരിപ്പ്_ലോക്ഡൗൺ) --- Sidheekh Subair

Arunkumar Vamadevan :: അച്ഛൻ

അരുണ്‍ വാമദേവന്‍ പത്ത് മാസം വയറ്റിൽ ചുമന്നില്ല പേറ്റ്നോവിൻ കഠിനതയേറ്റില്ല അമ്മ ഗർഭം ധരിച്ച ദിനം മുതൽ നെഞ്ചിനുള്ളിൽ ചുമന്നു കിടാവിനെ കുഞ്ഞുദേഹം പിറന്നിടാനായിട്ടു വെമ്പൽ കൊള്ളുന്നനേരം വിവശനായ്‌ ആശുപത്രി വരാന്തയിൽ പ്രാർഥിച്ചു രണ്ടുപേരും സുഖമായിരിക്കുവാൻ അച്ഛനെന്നും തണൽ വിരിച്ചങ്ങനെ വീട് മൂടിയൊരാൽമരം പോലവേ വേനലേൽക്കാതെ പേമാരിയും തഥാ കാത്തു സൂക്ഷിച്ചു നിന്നു കരുത്തനായ്‌ ഉള്ളു നീറുന്ന പ്രാരാബ്ധ ചിന്തയിൽ പുഞ്ചിരി തൂകും അച്ഛനൊരത്ഭുതം --- Arunkumar Vamadevan

Aswathy P S :: ഒളിവറും വിജയനും പിന്നെ സുശീലയും

ഒളിവറും വിജയനും പിന്നെ സുശീലയും  1983 എന്ന നിവിൻപോളി  ചിത്രം എനിക്ക് വെറും ഒരു സിനിമയല്ല. സിനിമയിൽ വിഷയം ക്രിക്കറ്റ്‌ ആണെങ്കിൽ ഇവിടെ താരം, നായകൻ രമേശന്‍റെ പത്നി സുശീലയാണ്. ഇപ്പൊ ചിലർക്ക് പിടികിട്ടിയേക്കാം, അനിയന്‍റെ പേര് ഇച്ചിരി "ഫാഷൻ" പേരാ..... സുമേഷ്!!! എന്ന പുള്ളിക്കാരിയുടെ ഒറ്റ ഡയലോഗിൽ ഉയർന്നത്  ഇതേ പേരുകാരനുമായുള്ള എന്‍റെ വിവാഹ ദിവസത്തെ ട്രോളൻ ഫ്ലക്സ്കളായിരുന്നു.. വിത്ത്‌ ഇല്ലുസ്ട്രേഷൻസ്.. എന്നാൽ മാറ്റാരുമറിയാത്ത ഒന്നുകൂടിയുണ്ട്. രമേശന്‍റെ വിവാഹം കഴിഞ്ഞ് ആദ്യരാത്രിയിൽ ക്രിക്കറ്റ് പ്രേമിയായ രമേശൻ മുറിയിൽ ഒട്ടിച്ചിരിക്കുന്ന ടെണ്ടുൽകരുടെ പടം കണ്ടിട്ട് ഹിന്ദിസിനിമ നടന്മാരെ അറിയില്ല എന്നു പറയുന്ന പുതുപെണ്ണ് നമ്മളെ ഒത്തിരി ചിരിപ്പിച്ചതാണ്, എന്നെ ഒഴികെ. കാരണം  ഫുട്ബോൾ പ്രേമിയും പ്ലയേറും കോച്ചും ഒക്കെയായ എന്‍റെ ഭർത്താവിന്‍റെ ബെഡ്‌റൂം ചുമരിലെ കാല്പന്ത് താരങ്ങളുടെ അഭാവം ഒന്നുകൊണ്ടു മാത്രമായിരുന്നു, സുശീല പറഞ്ഞ പോലെ ഒന്ന് നമ്മുടെ പ്രഥമരാത്രിയിൽ പ്രതിധ്വനിക്കാതിരുന്നത്. പക്ഷെ സുശീലയുടേത് പോലെ ഏറെക്കുറെ സമാനമായ മറ്റൊരു ഡയലോഗ് എന്‍റെ കണ്ഠനാളത്തിൽ...