Skip to main content

Anu P Nair :: രമ്യാ ഹരിദാസും സക്കൻ ബർഗും പിന്നെ ഞാനും !



എന്‍റെയൊരു ലെവല് ഒന്ന് വേറെ തന്നെയാണ് . അല്ലെങ്കിൽ ഇങ്ങനെയൊക്കെ ഞാൻ ചിന്തിക്കുമോ ? തല തിരിഞ്ഞവനെന്നോ കിറുക്കനെന്നോ നിങ്ങൾ എന്നെ വിളിച്ചേക്കാം. പക്ഷേ ചിന്ത, ചിന്ത തന്നെയാണ്. ചിന്തിക്കാനുള്ള സ്വാതന്ത്ര്യം ഇപ്പോഴും നിലനിൽക്കുന്നു . പൊങ്കാലയിടാനുള്ള സ്വാതന്ത്ര്യം നിങ്ങൾക്കുമുണ്ട്. തയ്യാറായിക്കോളൂ .

എന്നെ അലട്ടുന്ന ചിന്ത ഇതാണ്
രമ്യാ ഹരിദാസിനും മാക് സക്കൻബർഗിനും എനിക്കും ഒരേ പ്രായമാണ്. പക്ഷേ രമ്യ ആലത്തൂർ എം പി, മാക് സക്കൻബർഗ്  ശതകോടീശ്വരൻ. ഞാൻ ഞാൻ മാത്രം ഒന്നിനും കൊള്ളാത്ത ദരിദ്ര നാരായണൻ. അതെന്താ അങ്ങനെ ?
ഈ ചിന്ത ഒരിക്കൽ ഞാൻ നമ്മടെ ഫ്രണ്ട്സിന്‍റെ ഗ്രൂപ്പിൽ പങ്കുവച്ചു. ഒരു ചങ്കത്തി എന്നെ പൊങ്കാലയിട്ടു .

അവള് ചോദിക്കുവാ
''നരേന്ദ്ര മോദിക്കും എന്‍റെ അഛനും ഒരേ പ്രായാ. പക്ഷേ അഛൻ പ്രധാനമന്ത്രിയായില്ലല്ലോ ''
- ഡിയർ ചങ്കത്തീ, യൂ ആർ ഏ ബ്ലഡീ ഫൂൾ !!

സംഗതി നമ്മളല്പം ഗൗരവമായി ചിന്തിക്കേണ്ടതാണ് .
എന്തുകൊണ്ടാണ് ചില മനുഷ്യർ മാത്രം അവരവരുടേതായ ചില അടയാളങ്ങൾ ഭൂമിയിൽ ഉപേക്ഷിച്ചു പോകുന്നത് . ഈ ഭൂമിയിലെ ബഹുഭൂരിപക്ഷത്തിനും അതിന് സാധിക്കാത്തത് എന്തുകൊണ്ടാണ് ? 
ചങ്കത്തിയോട് ചോദിച്ചാ ഉത്തരം കിട്ടും
''എന്‍റെ അടയാളം ഒന്ന് തൊട്ടിലിൽ കിടക്കുന്നു, മറ്റേത് വയറ്റിലും''
കുട്ടികളെയാണ് ഉദ്ദേശിച്ചത് . മക്കൾ നമ്മുടെ അടയാളങ്ങളാണോ ? നാം മരിച്ചു കഴിഞ്ഞാൽ ദിവസത്തിൽ എത്ര പ്രാവശ്യം മക്കൾ നമ്മെ ഓർക്കും . മരണ ശേഷം ആദ്യവർഷം ഇടയ്ക്കിടെ ഓർക്കും . പിന്നെ വല്ലപ്പോഴും . ഇത് മക്കളുടെ കാര്യം . ചെറുമക്കൾ ഓർക്കുമോ വല്ലപ്പോഴുമെങ്കിലും ?
മക്കൾ ശാശ്വതമായ അടയാളമല്ല .
അവർ പോലും ഓർക്കുന്ന രീതിയിൽ നാം അടയാളപ്പെടുത്തണം. മാട്ടുപ്പെട്ടി മച്ചാൻ സിനിമയിൽ ഒടുവിൽ ഉണ്ണികൃഷ്ണൻ പറയും പോലെ  ''ലവന്‍റെ പിന്തുടർച്ചക്കാരൻ ലവനെ ഓർക്കണ്ടില്ലേ'' അതാണ് കാര്യം .

ജാതകദോഷം , ഭാഗ്യദോഷം പിന്നെ നൂറായിരം മറ്റ് ദോഷങ്ങൾ . സാധാരണക്കാരായ നാം പറയുന്ന കാരണങ്ങളാണ് . ''ഈ നൂറ് കൂട്ടം പ്രശ്നങ്ങൾക്കിടയിലാ അവന്‍റെയൊരു മാർക്ക്'' എന്നും കേൾക്കാറുണ്ട് .

സ്വന്തം ജീവിതത്തിലൂടെ മറ്റുള്ളവർക്ക് വെളിച്ചം വീശി ഭൂമിയിൽ തന്‍റെതായ അടയാളങ്ങൾ അവശേഷിപ്പിച്ച് കടന്നു പോയ എല്ലാവർക്കും പ്രശ്നങ്ങൾ ഉണ്ടായിരുന്നു . പക്ഷേ നമ്മളെപ്പോലെ അവർ ഒഴിവുകിഴിവുകൾ പറഞ്ഞില്ല .
ചെയ്യുന്ന പ്രവൃത്തികളോട് അതിരുകടന്ന ആത്മാർത്ഥതയും അതിനുവേണ്ടി എന്തും തൃജിക്കാനുള്ള മനോഭാവവും അവർക്കുണ്ടായിരുന്നു.
നമ്മൾ അത് ചെയ്യാറില്ല . അതിനാൽ ലോക തോൽവിയായി ജീവിക്കുന്നു ...


--- നെല്ലിമരച്ചോട്ടില്‍

Comments

Popular posts from this blog

Sidheek Subair :: പൂട്ടിരിപ്പിൽ

പൂട്ടിരിപ്പിൽ   സിദ്ദീഖ് സുബൈർ തേങ്ങൽപ്പുതപ്പിന്നകത്തളത്തിൽ താങ്ങും നരകക്കുട്ടിലാണുകാലം നാട്ടിനെ വീട്ടിനകത്തുകെട്ടി- പൂട്ടിട്ട രോഗം തളച്ചതല്ല... ശബ്ദമായി മകളുടെ നോട്ടമെത്തി, അബ്‌ദങ്ങൾ ഓർമയിൽ തൊട്ടുണർത്തി, ജീവിത വേഗത്തിരക്കൊഴുപ്പിൽ താണുമുലഞ്ഞും വലഞ്ഞു ബന്ധം... സങ്കടം തിങ്ങിക്കുമിഞ്ഞ കണ്ണിൽ, പങ്കിടാനാവാതെ ചോർന്നു വിണ്ണും, അഹസ്സന്തിരാവുകൾ വീർപ്പുമുട്ടി, അഹംവെന്ത നോവിന്‍റെ വീണമീട്ടി... ചോന്ന തുടിപ്പും കവർന്നെടുത്തെൻ, സൂര്യൻ ഇരുണ്ടു വരണ്ടു പോകെ, ആണ്ടുകൾ എത്രയോ മുന്നേ ഞങ്ങൾ, ആണ്ടുപോയേകാന്ത പൂട്ടിരിപ്പിൽ... (പൂട്ടിരിപ്പ്_ലോക്ഡൗൺ) --- Sidheekh Subair

Arunkumar Vamadevan :: അച്ഛൻ

അരുണ്‍ വാമദേവന്‍ പത്ത് മാസം വയറ്റിൽ ചുമന്നില്ല പേറ്റ്നോവിൻ കഠിനതയേറ്റില്ല അമ്മ ഗർഭം ധരിച്ച ദിനം മുതൽ നെഞ്ചിനുള്ളിൽ ചുമന്നു കിടാവിനെ കുഞ്ഞുദേഹം പിറന്നിടാനായിട്ടു വെമ്പൽ കൊള്ളുന്നനേരം വിവശനായ്‌ ആശുപത്രി വരാന്തയിൽ പ്രാർഥിച്ചു രണ്ടുപേരും സുഖമായിരിക്കുവാൻ അച്ഛനെന്നും തണൽ വിരിച്ചങ്ങനെ വീട് മൂടിയൊരാൽമരം പോലവേ വേനലേൽക്കാതെ പേമാരിയും തഥാ കാത്തു സൂക്ഷിച്ചു നിന്നു കരുത്തനായ്‌ ഉള്ളു നീറുന്ന പ്രാരാബ്ധ ചിന്തയിൽ പുഞ്ചിരി തൂകും അച്ഛനൊരത്ഭുതം --- Arunkumar Vamadevan

Aswathy P S :: ഒളിവറും വിജയനും പിന്നെ സുശീലയും

ഒളിവറും വിജയനും പിന്നെ സുശീലയും  1983 എന്ന നിവിൻപോളി  ചിത്രം എനിക്ക് വെറും ഒരു സിനിമയല്ല. സിനിമയിൽ വിഷയം ക്രിക്കറ്റ്‌ ആണെങ്കിൽ ഇവിടെ താരം, നായകൻ രമേശന്‍റെ പത്നി സുശീലയാണ്. ഇപ്പൊ ചിലർക്ക് പിടികിട്ടിയേക്കാം, അനിയന്‍റെ പേര് ഇച്ചിരി "ഫാഷൻ" പേരാ..... സുമേഷ്!!! എന്ന പുള്ളിക്കാരിയുടെ ഒറ്റ ഡയലോഗിൽ ഉയർന്നത്  ഇതേ പേരുകാരനുമായുള്ള എന്‍റെ വിവാഹ ദിവസത്തെ ട്രോളൻ ഫ്ലക്സ്കളായിരുന്നു.. വിത്ത്‌ ഇല്ലുസ്ട്രേഷൻസ്.. എന്നാൽ മാറ്റാരുമറിയാത്ത ഒന്നുകൂടിയുണ്ട്. രമേശന്‍റെ വിവാഹം കഴിഞ്ഞ് ആദ്യരാത്രിയിൽ ക്രിക്കറ്റ് പ്രേമിയായ രമേശൻ മുറിയിൽ ഒട്ടിച്ചിരിക്കുന്ന ടെണ്ടുൽകരുടെ പടം കണ്ടിട്ട് ഹിന്ദിസിനിമ നടന്മാരെ അറിയില്ല എന്നു പറയുന്ന പുതുപെണ്ണ് നമ്മളെ ഒത്തിരി ചിരിപ്പിച്ചതാണ്, എന്നെ ഒഴികെ. കാരണം  ഫുട്ബോൾ പ്രേമിയും പ്ലയേറും കോച്ചും ഒക്കെയായ എന്‍റെ ഭർത്താവിന്‍റെ ബെഡ്‌റൂം ചുമരിലെ കാല്പന്ത് താരങ്ങളുടെ അഭാവം ഒന്നുകൊണ്ടു മാത്രമായിരുന്നു, സുശീല പറഞ്ഞ പോലെ ഒന്ന് നമ്മുടെ പ്രഥമരാത്രിയിൽ പ്രതിധ്വനിക്കാതിരുന്നത്. പക്ഷെ സുശീലയുടേത് പോലെ ഏറെക്കുറെ സമാനമായ മറ്റൊരു ഡയലോഗ് എന്‍റെ കണ്ഠനാളത്തിൽ...