Skip to main content

Anu P Nair :: വീട്ടിൽ നിനക്ക് എന്തിന്‍റെ കുറവാ ?


ഇത് ആരെയും വേദനിപ്പിക്കാൻ ഉള്ള കുറിപ്പില്ല. മലയാളമാസിക എന്ന ഓൺലൈൻ മാധ്യമത്തിൽ  നെല്ലിമരച്ചോട്ടിൽ എന്ന പംക്തി തുടങ്ങിയത് ജീവിതാനുഭവങ്ങളെ നർമ്മത്തോടെ അവതരിപ്പിക്കാനാണ് . നർമ്മം ആരെയും വേദനിപ്പിക്കില്ല , അത് പറയുന്നവനെയൊഴിച്ച് .
ഇതിലും കോമഡിയുണ്ട് എന്റെ ഹൃദയത്തെ മാത്രം കുത്തിനോവിച്ച കോമഡി .

1986 ഒക്ടോബർ 23 . എന്‍റെ എല്ലാ ദുരിതങ്ങളും അന്ന് രാവിലെ 9 43 ന് തുടങ്ങി . ജനിച്ചപ്പോൾ പകുതി ചുണ്ടില്ല ആവശ്യത്തിനുള്ള ഭാരമോ പൊക്കമോ ഇല്ല . ചുണ്ട് തുന്നിക്കെട്ടിയ പാടുമായി ലോകം എന്നെ കണ്ടു . ''നീ ഹനുമാന്‍റെ.....'' . ഹനുമാന്‍റെ ആരോ . ഹനുമാനെ കുരങ്ങ് എന്ന് നമ്മള് വിളിക്കാറില്ല . എങ്കിലും വ്യംഗ്യാർത്ഥത്തിൽ അതന്നല്ലേ . പിന്നെ പൊക്കം ഇല്ല . '' നീ വെട്ടൂർ പുരുഷനാ'' എന്നായി അടുത്ത കമന്‍റെ . അങ്ങന കുരങ്ങനും വെട്ടൂർ പുരുഷനുമായ ഞാൻ .

ഒരാൾക്ക് വീട്ടിൽ നിന്ന് കിട്ടേണ്ട സംഗതികൾ എന്തൊക്കെയാണ്  ? ഭക്ഷണം - അതെനിക്ക് സുഭിക്ഷമായി കിട്ടുന്നുണ്ട് .

പിന്നെ വിദ്യാഭ്യാസം  . അതും എനിക്ക് ആവശ്യത്തിൽ കൂടുതൽ കിട്ടി . ജോലി കിട്ടുന്നവരെ തിന്നതും കുടിച്ചതുമെല്ലാം അഛന്‍റെ പണം . ഇതിനെല്ലാം ഞാൻ നന്ദിയുള്ളവനാകുന്നു. എന്നാൽ ചിലത് എനിക്ക് കിട്ടിയിട്ടില്ല എന്ന് കൂടി പറയട്ടെ . അത് ഡയറക്ട് ആയി എന്താണെന്ന് പറയുന്നതിലും ഭേദം രണ്ട് അനുഭവങ്ങൾ പറയാം . നേരത്തെ പറഞ്ഞത് പോലെ കോമഡിയാണേ .

ഒരിക്കൽ ഒരു ബ്രോക്കർ കല്യാണ ആലോചനയുമായി  വന്നു . പെണ്ണിന് ഒരു കണ്ണിന്‍റെ കൃഷ്ണമണിയില്ല . പിന്നെ അധികം പഠിച്ചിട്ടില്ലാത്തതിന്‍റെ ഗുണങ്ങൾ വേറെ.

പക്ഷേ അമ്മയ്ക്ക് ഇഷ്ടമായില്ല . അപ്പോഴാണ് അമ്മമ്മ ചോദിക്കുന്നത്

''അതിനിപ്പൊ എന്താ , അവനും ചില കൊറവില്ലേ.  അവന് വൈകല്യമുള്ളതിനേ കിട്ടൂ. ''  ശരി ശരിക്കും മൊതലാളീ ! കേട്ടു നിന്ന ഞാൻ മനസ്സിൽ പറഞ്ഞു .

അമ്മ സമ്മതിക്കാത്തോണ്ട് ഞാൻ രക്ഷപെട്ടു !!

രണ്ടാമത്തേത് അമ്മയും മാമനും തമ്മിലുള്ള സംഭാഷണം .
അമ്മ - '' അങ്ങനെ ഇനി കണ്ണന്‍റെ (മാമന്‍റെ മകൻ) കല്യാണം കൂടേ നടക്കാനുള്ളൂ ''
മാമൻ - അപ്പോ അനൂന്‍റെയോ ?
അമ്മ - അതിനി നടക്കത്തില്ല. ഇവന്‍റെ രൂപത്തിനും സ്വഭാവത്തിനും ആര് പെണ്ണ് കൊടുക്കാൻ ?

അപ്പോ ചോദ്യം ഇതാണ് എനിക്ക് എന്‍റെ വീട്ടിൽ എന്തിന്‍റെ കുറവാ ?

--- നെല്ലിമരച്ചോട്ടില്‍

Comments

Popular posts from this blog

Sidheek Subair :: പൂട്ടിരിപ്പിൽ

പൂട്ടിരിപ്പിൽ   സിദ്ദീഖ് സുബൈർ തേങ്ങൽപ്പുതപ്പിന്നകത്തളത്തിൽ താങ്ങും നരകക്കുട്ടിലാണുകാലം നാട്ടിനെ വീട്ടിനകത്തുകെട്ടി- പൂട്ടിട്ട രോഗം തളച്ചതല്ല... ശബ്ദമായി മകളുടെ നോട്ടമെത്തി, അബ്‌ദങ്ങൾ ഓർമയിൽ തൊട്ടുണർത്തി, ജീവിത വേഗത്തിരക്കൊഴുപ്പിൽ താണുമുലഞ്ഞും വലഞ്ഞു ബന്ധം... സങ്കടം തിങ്ങിക്കുമിഞ്ഞ കണ്ണിൽ, പങ്കിടാനാവാതെ ചോർന്നു വിണ്ണും, അഹസ്സന്തിരാവുകൾ വീർപ്പുമുട്ടി, അഹംവെന്ത നോവിന്‍റെ വീണമീട്ടി... ചോന്ന തുടിപ്പും കവർന്നെടുത്തെൻ, സൂര്യൻ ഇരുണ്ടു വരണ്ടു പോകെ, ആണ്ടുകൾ എത്രയോ മുന്നേ ഞങ്ങൾ, ആണ്ടുപോയേകാന്ത പൂട്ടിരിപ്പിൽ... (പൂട്ടിരിപ്പ്_ലോക്ഡൗൺ) --- Sidheekh Subair

Arunkumar Vamadevan :: അച്ഛൻ

അരുണ്‍ വാമദേവന്‍ പത്ത് മാസം വയറ്റിൽ ചുമന്നില്ല പേറ്റ്നോവിൻ കഠിനതയേറ്റില്ല അമ്മ ഗർഭം ധരിച്ച ദിനം മുതൽ നെഞ്ചിനുള്ളിൽ ചുമന്നു കിടാവിനെ കുഞ്ഞുദേഹം പിറന്നിടാനായിട്ടു വെമ്പൽ കൊള്ളുന്നനേരം വിവശനായ്‌ ആശുപത്രി വരാന്തയിൽ പ്രാർഥിച്ചു രണ്ടുപേരും സുഖമായിരിക്കുവാൻ അച്ഛനെന്നും തണൽ വിരിച്ചങ്ങനെ വീട് മൂടിയൊരാൽമരം പോലവേ വേനലേൽക്കാതെ പേമാരിയും തഥാ കാത്തു സൂക്ഷിച്ചു നിന്നു കരുത്തനായ്‌ ഉള്ളു നീറുന്ന പ്രാരാബ്ധ ചിന്തയിൽ പുഞ്ചിരി തൂകും അച്ഛനൊരത്ഭുതം --- Arunkumar Vamadevan

Aswathy P S :: ഒളിവറും വിജയനും പിന്നെ സുശീലയും

ഒളിവറും വിജയനും പിന്നെ സുശീലയും  1983 എന്ന നിവിൻപോളി  ചിത്രം എനിക്ക് വെറും ഒരു സിനിമയല്ല. സിനിമയിൽ വിഷയം ക്രിക്കറ്റ്‌ ആണെങ്കിൽ ഇവിടെ താരം, നായകൻ രമേശന്‍റെ പത്നി സുശീലയാണ്. ഇപ്പൊ ചിലർക്ക് പിടികിട്ടിയേക്കാം, അനിയന്‍റെ പേര് ഇച്ചിരി "ഫാഷൻ" പേരാ..... സുമേഷ്!!! എന്ന പുള്ളിക്കാരിയുടെ ഒറ്റ ഡയലോഗിൽ ഉയർന്നത്  ഇതേ പേരുകാരനുമായുള്ള എന്‍റെ വിവാഹ ദിവസത്തെ ട്രോളൻ ഫ്ലക്സ്കളായിരുന്നു.. വിത്ത്‌ ഇല്ലുസ്ട്രേഷൻസ്.. എന്നാൽ മാറ്റാരുമറിയാത്ത ഒന്നുകൂടിയുണ്ട്. രമേശന്‍റെ വിവാഹം കഴിഞ്ഞ് ആദ്യരാത്രിയിൽ ക്രിക്കറ്റ് പ്രേമിയായ രമേശൻ മുറിയിൽ ഒട്ടിച്ചിരിക്കുന്ന ടെണ്ടുൽകരുടെ പടം കണ്ടിട്ട് ഹിന്ദിസിനിമ നടന്മാരെ അറിയില്ല എന്നു പറയുന്ന പുതുപെണ്ണ് നമ്മളെ ഒത്തിരി ചിരിപ്പിച്ചതാണ്, എന്നെ ഒഴികെ. കാരണം  ഫുട്ബോൾ പ്രേമിയും പ്ലയേറും കോച്ചും ഒക്കെയായ എന്‍റെ ഭർത്താവിന്‍റെ ബെഡ്‌റൂം ചുമരിലെ കാല്പന്ത് താരങ്ങളുടെ അഭാവം ഒന്നുകൊണ്ടു മാത്രമായിരുന്നു, സുശീല പറഞ്ഞ പോലെ ഒന്ന് നമ്മുടെ പ്രഥമരാത്രിയിൽ പ്രതിധ്വനിക്കാതിരുന്നത്. പക്ഷെ സുശീലയുടേത് പോലെ ഏറെക്കുറെ സമാനമായ മറ്റൊരു ഡയലോഗ് എന്‍റെ കണ്ഠനാളത്തിൽ...