Skip to main content

Raji Chandrasekhar :: എനിക്ക് നീയും



എന്തിനാണെന്നമ്മേ കാളീ,
          പഴികേള്‍ക്കും പാഴ്ജന്മമാ-
യന്തംവിട്ടും ചവിട്ടേറ്റും
          കഴിയണം ഞാന്‍.

പണിക്കെല്‍പ്പില്ലാത്തോനെന്നും,
          തണുത്ത സ്വഭാവമെന്നും,
പണം കൊയ്യാനൊരുതരി
          മോഹമില്ലെന്നും,

ചൊടിയില്ല, ചുണയില്ല,
          പാട്ടുപാടാനറിയില്ല
മടിപിടിച്ചിരിപ്പാണു
          രാപകലെന്നും,

ലക്ഷങ്ങളായ് സ്വര്‍ണ്ണ വസ്ത്ര-
          ഭക്ഷണങ്ങളേകിയാലും
രക്ഷയി,ല്ലിങ്ങവര്‍ക്കെന്നും
          പരാതി മാത്രം.

മതി മതി, സഹനത്തി-
          ന്നടിക്കല്ലും പറിച്ചവ-
രതിവേഗം ഹനിക്കുവാന്‍
          കോപ്പുകൂട്ടുമ്പോള്‍

അകത്താര് പുറത്താര്
          കളിക്കാന്‍ വാ കാളി, നീയെ-
ന്നകത്താണു പുറത്താണു,
          നീയാണു ഞാനും..


Comments

Popular posts from this blog

ചുറ്റിക

ഇന്നും

https://youtube.com/shorts/76FFavWYfmo?feature=share

ഓണത്തുമ്പിക്കാഘോഷം

അത്തം പൂക്കളമിട്ടു തുടങ്ങീ, അത്തച്ചമയത്തിരുനാളിൽ. ചിത്തിര പൂത്തിരി  ചിതറിക്കുമ്പോൾ ചിത്തം നിറയെ പൊന്നോണം. ചോതിപ്പെണ്ണിൻ കവിളിലുമുണ്ടേ ചോന്നു തുടുത്തൊരു നാണപ്പൂ. വിശാഖം വയറും തടവി വിളിച്ചൂ, വയറുനിറഞ്ഞുകവിഞ്ഞമ്മേ. അനിഴം പഴവുമുരിഞ്ഞു കൊടുത്തൂ, അനിയാ പയ്യെത്തിന്നോളൂ. കേട്ടയ്ക്കക്കരെ കേട്ടൂ ഘോഷം കുട്ടികൾ കൂടും കളിമേളം. മൂലത്തിൻ നാളൂഞ്ഞാലാടും, മൂടും കുത്തിത്താഴേക്കും. പൂരാടത്തിനു കോടിയുടുക്കാം, പൂമയിലാഭവിടർത്തീടാം. ഉത്രാടക്കഥ വെപ്രാളത്തി - ന്നുത്സവലഹരി വിളമ്പുന്നൂ. ഓണത്തിൻ പൊൻപുലരി പിറന്നാ- ലോണത്തുമ്പിക്കാഘോഷം. രജി ചന്ദ്രശേഖർ 28-08-2023 https://pratilipi.page.link/9n13Kq1eS3kjH1n2A