Skip to main content

Thanima :: പുളിമരത്തണലിലൊരു സർഗസായാഹ്നം


യുവകവിയും കഥാകൃത്തും തനിമ ജില്ലാ സെക്രട്ടറിയുമായ മെഹബൂബ് ഖാൻ (മെഹ്ഫിൽ) ഉദ്ഘാടനം ചെയ്യുന്നു

തനിമ കലാ സാഹിത്യ വേദി കണിയാപുരം ചാപ്റ്ററിന്‍റെ നേതൃത്വത്തിലാണ് പുളിമരത്തണലിലൊരു സർഗസായാഹ്നമൊരുക്കിയത്.

കഥയും കവിതയും പിന്നെ കട്ടനും എന്ന ബാനറിൽ കണിയാപുരം 'തണലി'ന് മുന്നിലുള്ള പുളിമരച്ചോട്ടിലാണ് സർഗവസന്തം വിരിയിച്ച  ഒത്തുകൂടൽ അരങ്ങേറിയത്. കഥയും കവിതയും നാടൻപാട്ടിന്‍റെ ശീലുകളും പെയ്തിറങ്ങിയ സായാഹ്നത്തിന് ഏലക്കായും തുളസിയും നറുമണം പരത്തിയ ചൂടു കട്ടനും രുചി കൂട്ടാനുണ്ടായിരുന്നു..

കണിയാപുരത്തിന്‍റെ കലാ-സാഹിത്യഭൂമികയിൽ പുതുമയും തനിമയുമുള്ള ഒരു അധ്യായം കോറിയിടുകയായിരുന്നു പുളിമരച്ചോട്ടിൽ ഒത്തുകൂടിയ കലാ സ്നേഹികൾ.

സൗഹൃദവും സ്നേഹവും പ്രണയവും രാഷ്ട്രീയവും പരിസ്ഥിതിയും ദേശവും ഒക്കെ വാക്കുകളുടെ വസന്തമായി പെയ്തിറങ്ങിയ സർഗസായാഹ്നം യുവകവിയും കഥാകൃത്തും തനിമ ജില്ലാ സെക്രട്ടറിയുമായ മെഹബൂബ് ഖാൻ (മെഹ്ഫിൽ) ഉദ്ഘാടനം ചെയ്തു. കണിയാപുരത്തിന്‍റെ സാഹിത്യകാരണവർ കണിയാപുരം സൈനുദ്ദീൻ അധ്യക്ഷത വഹിച്ച ഒത്തുകൂടലിൽ



  • അമീർകണ്ടൽ,
  • രജി ചന്ദ്രശേഖർ,
  • സിദ്ധീഖ് സുബൈർ,
  • തോന്നയ്ക്കൽ ഷംസുദീൻ,
  • ചാന്നാങ്കര ജയപ്രകാശ്,
  • പൂനവം ഷംസുദീൻ,
  • കണിയാപുരം നാസറുദീൻ,
  • സീന മേലഴികം,
  • പുനവം നസീർ,
  • മീരാ സാഹിബ്,
  • നദിൻഷ, 
  • അൻസർ പാച്ചിറ,
  • നാദിർഷ കരിച്ചാറ,
  • സിയാദ്,
  • ഹസീന,
  • ലിസ, 
  • അദിൻഫിദ,
  • ശിവൻ
തുടങ്ങിയവർ പങ്കുചേർന്നു. .


--- Thanima

Comments

  1. കാലം തീർത്ത സാഹിതീ തണലിത്

    ReplyDelete
  2. നന്നായിട്ടുണ്ട്

    ReplyDelete

Post a Comment

Popular posts from this blog

Sidheek Subair :: പൂട്ടിരിപ്പിൽ

പൂട്ടിരിപ്പിൽ   സിദ്ദീഖ് സുബൈർ തേങ്ങൽപ്പുതപ്പിന്നകത്തളത്തിൽ താങ്ങും നരകക്കുട്ടിലാണുകാലം നാട്ടിനെ വീട്ടിനകത്തുകെട്ടി- പൂട്ടിട്ട രോഗം തളച്ചതല്ല... ശബ്ദമായി മകളുടെ നോട്ടമെത്തി, അബ്‌ദങ്ങൾ ഓർമയിൽ തൊട്ടുണർത്തി, ജീവിത വേഗത്തിരക്കൊഴുപ്പിൽ താണുമുലഞ്ഞും വലഞ്ഞു ബന്ധം... സങ്കടം തിങ്ങിക്കുമിഞ്ഞ കണ്ണിൽ, പങ്കിടാനാവാതെ ചോർന്നു വിണ്ണും, അഹസ്സന്തിരാവുകൾ വീർപ്പുമുട്ടി, അഹംവെന്ത നോവിന്‍റെ വീണമീട്ടി... ചോന്ന തുടിപ്പും കവർന്നെടുത്തെൻ, സൂര്യൻ ഇരുണ്ടു വരണ്ടു പോകെ, ആണ്ടുകൾ എത്രയോ മുന്നേ ഞങ്ങൾ, ആണ്ടുപോയേകാന്ത പൂട്ടിരിപ്പിൽ... (പൂട്ടിരിപ്പ്_ലോക്ഡൗൺ) --- Sidheekh Subair

Arunkumar Vamadevan :: അച്ഛൻ

അരുണ്‍ വാമദേവന്‍ പത്ത് മാസം വയറ്റിൽ ചുമന്നില്ല പേറ്റ്നോവിൻ കഠിനതയേറ്റില്ല അമ്മ ഗർഭം ധരിച്ച ദിനം മുതൽ നെഞ്ചിനുള്ളിൽ ചുമന്നു കിടാവിനെ കുഞ്ഞുദേഹം പിറന്നിടാനായിട്ടു വെമ്പൽ കൊള്ളുന്നനേരം വിവശനായ്‌ ആശുപത്രി വരാന്തയിൽ പ്രാർഥിച്ചു രണ്ടുപേരും സുഖമായിരിക്കുവാൻ അച്ഛനെന്നും തണൽ വിരിച്ചങ്ങനെ വീട് മൂടിയൊരാൽമരം പോലവേ വേനലേൽക്കാതെ പേമാരിയും തഥാ കാത്തു സൂക്ഷിച്ചു നിന്നു കരുത്തനായ്‌ ഉള്ളു നീറുന്ന പ്രാരാബ്ധ ചിന്തയിൽ പുഞ്ചിരി തൂകും അച്ഛനൊരത്ഭുതം --- Arunkumar Vamadevan

Aswathy P S :: ഒളിവറും വിജയനും പിന്നെ സുശീലയും

ഒളിവറും വിജയനും പിന്നെ സുശീലയും  1983 എന്ന നിവിൻപോളി  ചിത്രം എനിക്ക് വെറും ഒരു സിനിമയല്ല. സിനിമയിൽ വിഷയം ക്രിക്കറ്റ്‌ ആണെങ്കിൽ ഇവിടെ താരം, നായകൻ രമേശന്‍റെ പത്നി സുശീലയാണ്. ഇപ്പൊ ചിലർക്ക് പിടികിട്ടിയേക്കാം, അനിയന്‍റെ പേര് ഇച്ചിരി "ഫാഷൻ" പേരാ..... സുമേഷ്!!! എന്ന പുള്ളിക്കാരിയുടെ ഒറ്റ ഡയലോഗിൽ ഉയർന്നത്  ഇതേ പേരുകാരനുമായുള്ള എന്‍റെ വിവാഹ ദിവസത്തെ ട്രോളൻ ഫ്ലക്സ്കളായിരുന്നു.. വിത്ത്‌ ഇല്ലുസ്ട്രേഷൻസ്.. എന്നാൽ മാറ്റാരുമറിയാത്ത ഒന്നുകൂടിയുണ്ട്. രമേശന്‍റെ വിവാഹം കഴിഞ്ഞ് ആദ്യരാത്രിയിൽ ക്രിക്കറ്റ് പ്രേമിയായ രമേശൻ മുറിയിൽ ഒട്ടിച്ചിരിക്കുന്ന ടെണ്ടുൽകരുടെ പടം കണ്ടിട്ട് ഹിന്ദിസിനിമ നടന്മാരെ അറിയില്ല എന്നു പറയുന്ന പുതുപെണ്ണ് നമ്മളെ ഒത്തിരി ചിരിപ്പിച്ചതാണ്, എന്നെ ഒഴികെ. കാരണം  ഫുട്ബോൾ പ്രേമിയും പ്ലയേറും കോച്ചും ഒക്കെയായ എന്‍റെ ഭർത്താവിന്‍റെ ബെഡ്‌റൂം ചുമരിലെ കാല്പന്ത് താരങ്ങളുടെ അഭാവം ഒന്നുകൊണ്ടു മാത്രമായിരുന്നു, സുശീല പറഞ്ഞ പോലെ ഒന്ന് നമ്മുടെ പ്രഥമരാത്രിയിൽ പ്രതിധ്വനിക്കാതിരുന്നത്. പക്ഷെ സുശീലയുടേത് പോലെ ഏറെക്കുറെ സമാനമായ മറ്റൊരു ഡയലോഗ് എന്‍റെ കണ്ഠനാളത്തിൽ...