ശരത്കാലം
ഏകാന്തതയുടെ,
തടവറയിൽ ഞാന്‍
തിരികെ എത്തി
ഹൃദയത്തിന്റെ,
അറകളില്‍ ഞാന്‍
എവിടെയോ ഒളിപ്പിച്ച
ഓര്‍മക്കുറിപ്പുകള്‍.
ചിതറിക്കിടക്കുന്ന
അക്ഷരങ്ങള്‍ക്കിടയില്‍
പ്രണയമനസ്സു ഞാൻ
തിരഞ്ഞു കൊണ്ടേയിരുന്നു.
ഇലകള്‍ കൊഴിയാന്‍
വെമ്പൽ കൊള്ളുന്ന- യീ
ശരത്കാലരാത്രിയില്‍,
പ്രണയം,
ഒരു തൂവലായ് കൊഴിഞ്ഞ്
ചാരങ്ങളിലേക്ക്, ഒരു നേര്‍ത്ത
കുളിരായ് അലിഞ്ഞു ചേര്‍ന്നു.
ഋതുക്കള്‍,
വരവറിയിച്ചു കൊണ്ടേയിരുന്നു
ഒപ്പമെന്നുടെ പ്രണയവും
പൂക്കാന്‍ കൊതിച്ചിരുന്നു
വഴിതെറ്റി വന്നൊരു
തുലാവര്‍ഷം,
ചില്ലകള്‍ വെട്ടി കടന്നുപോയി
ചില്ലയില്‍ കൊരുത്ത പ്രണയം
അപ്പോഴും,
പൂക്കാന്‍ കൊതിച്ചു കിടന്നിരുന്നു.
Comments
Post a Comment