Skip to main content

Anu P Nair :: നാട്ടിലിറങ്ങിയ കുറുക്കനും ഒരു കോഴിയും




പ്രിയപ്പെട്ട പത്രാധിപരെ,

മലയാളമാസിക ഓണ്‍ലൈന്‍ തകർക്കുവാണല്ലോ ? രണ്ട് ലക്ഷം വ്യൂവേഴ്സ് !! ആനന്ദലബ്ധിയ്ക്കിനിയെന്തു വേണം . അഭിനന്ദനങ്ങൾ . ( എന്‍റെ ആർട്ടിക്കിൾസിനുള്ള പണം ഗൂഗിൾ പേ വഴി ട്രാൻസ്ഫർ ചെയ്യാം . ഇപ്പോൾ അനു സാർ ഗൂഗിൾ പേയിലും ലഭ്യമാണ്. ഇനി ചെക്കുമായി താങ്കൾ ഇത്രേം ദൂരം വണ്ടി ഓടിച്ച് വരേണ്ടതില്ല. )

കുറേ ആയല്ലോ ഒരെണ്ണം എഴുതിയയച്ചിട്ട് എന്ന് താങ്കൾ വിചാരിക്കുന്നുണ്ടാവും. രണ്ട് കാര്യങ്ങൾ കൊണ്ടാണ്. ഒന്നാമതായി പഴയ റേറ്റിന് ഇനി എഴുതണ്ട എന്ന് തീരുമാനിച്ചു. (അതിപ്പോൾ ഞാനങ്ങ് മാറ്റി. ഒന്നുമില്ലേലും താങ്കൾ അധ്യാപകനായിരുന്നല്ലോ. രക്തബന്ധത്തിൽ കാശിന്‍റെ കണക്ക് ഞാൻ പറയുന്നില്ല )

രണ്ടാമതായി നിന്നു തിരിയാൻ നേരം കിട്ടുന്നില്ല സാർ. ഒരു പുസ്തകവണ്ടി കാരണം. പുസ്തകവണ്ടി എന്താണെന്ന് താങ്കൾ അറിഞ്ഞിരിക്കുമല്ലോ . സ്കൂളുകളിൽ ക്ലാസ്സ് ലൈബ്രറികൾ തുടങ്ങണം . തിരുവനന്തപുരത്തെ എല്ലാ സ്കൂളിലെയും എല്ലാ ക്ലാസ്സിലും പുസ്തകത്തിനുള്ള കാശെത്തിക്കാൻ നിന്നാൽ സർക്കാര് പെട്ടു പോകും . അപ്പോ ആരുടേയോ തലയിൽ ഉദിച്ച ഐഡിയയാണ് ഈ പുസ്തകവണ്ടി . ആവശ്യമുള്ള പുസ്തകങ്ങൾ സ്കൂൾ നിൽക്കുന്ന പ്രദേശത്തെ ജനങ്ങളിൽ നിന്ന് പിരിക്കുക . ഐഡിയ ഈസ് ഗുഡ് ബട്ട് ലഗ് ഈസ് മൈൻ എന്ന ജഗതീടെ ഡയലോഗ് ഓർക്കുക (ഏത് സിനിമയിലെയായിരുന്നു ? )

എനിക്കീ പരിപാടി കേട്ടപ്പോൾ ഓർമ്മ വന്നത് പോട്ട് ലക്കിനെ കുറിച്ചാണ്. ഓഫീസിൽ എന്തേലും പരിപാടിയൊക്കെ നടക്കുമ്പോൾ ഭക്ഷണം അതിൽ പങ്കെടുക്കുന്നവർ  വീട്ടിൽ നിന്ന് കൊണ്ട് വന്ന് ഒരുമിച്ചിരുന്ന് കഴിക്കുന്ന പരിപാടി. ഭക്ഷണം കൊണ്ടുവരാൻ പറയുമ്പോൾ  മറ്റുള്ളവരുടെ  മുന്നിൽ നാറാതിരിക്കാൻ നമ്മൾ ഏറ്റവും മുന്തിയ വിഭവം തന്നെ കൊണ്ടുവരും. പക്ഷേ പുസ്തകങ്ങൾ ഇങ്ങനെ സ്വരൂപിക്കാൻ നിന്നാൽ എന്താണ് സംഭവിക്കുക സാർ?

ഒന്ന് ആർക്കും വേണ്ടാത്ത അലമ്പ് പുസ്തകങ്ങൾ ദാനം ചെയ്യപ്പെടും. പഴയ കോളേജു മാഗസിനുകൾ സുവനീറുകൾ ഓണപ്പതിപ്പുകൾ എന്നിവ ഇക്കൂട്ടത്തിൽപ്പെടും.

രണ്ട് കുട്ടികളുടെ നിലവാരത്തിന് യോജിക്കാത്ത പുസ്തകങ്ങൾ സംഭാവനയായി  കിട്ടും. ഒരു സ്കൂളിലെ എട്ടാം ക്ലാസ്സിലെ ലൈബ്രറിയിൽ ''മുസ്ലീം വർഗ്ഗീയതയുടെ ചരിത്രം'' എന്ന പുസ്തകം എത്തി. മറ്റൊരിടത്ത് ഏഴാം ക്ലാസ്സിലെ കുട്ടികൾക്ക് കിട്ടിയത് ''എങ്ങനെ നിങ്ങൾക്ക് ഇഷ്ടപ്പെട്ട പെൺകുട്ടിയെ വളയ്ക്കാം'' എന്ന പുസ്തകം.

ചുരുക്കത്തിൽ ക്ലാസ്സ് ലൈബ്രറികളെ ചവറ് പുസ്തകങ്ങൾ കൊണ്ട് നിറയ്ക്കാനുള്ള സൈക്കോളജിക്കൽ മൂവായി ഇത് മാറി .

'' കൊള്ളാവുന്ന വക്കീലൻമാരുടെ ആഫീസിൽ ആളു വന്നാ നിനക്കെങ്ങനാടാ മോഹനാ തിരക്കുണ്ടാവുന്നത്'' എന്ന് മോഹൻലാൽ ചോദിച്ചത് പോലെ പുസ്തകവണ്ടി വരുന്നതുകൊണ്ട് എനിക്കെങ്ങനെ തിരക്കുന്നു എന്ന് ചോദിക്കൂ സാർ . പറയാം .

മ്മടെ പ്രദേശത്തെ ഒരു പുസ്തകപ്രേമിയാണ് ഞാൻ. കുറേ വർഷങ്ങളായി ശേഖരിച്ചു വച്ച ചില ബുക്സ് ഉണ്ട്. വാങ്ങിയവയും അടിച്ചുമാറ്റിയവയും സമ്മാനം കിട്ടിയവയും ഒക്കെ ഉണ്ട്. പക്ഷേ ഇതൊക്കെ വയ്ക്കാൻ ആകെ ഉള്ളത് ഒരു ഷെൽഫും ഒരു റാക്കും . കുറേ എണ്ണം ഒഴിവാക്കിയില്ലേൽ പുതുതായി വാങ്ങുന്നവ വയ്ക്കാൻ ഒക്കില്ല. പുതിയ ഷെൽഫ് വയ്ക്കാൻ ആഭ്യന്തര വകുപ്പിന്‍റെ സമ്മതമില്ല . അപ്പോഴാണ് ദാ വരുന്നു പുസ്തകവണ്ടി .
മിനക്കെട്ടിരുന്നു സാർ. പുസ്തകങ്ങളെ തരം തിരിച്ചു .

ആവശ്യമില്ലാത്തതൊക്കെ മാറ്റിവച്ചു. ഒരു എൽ പി സ്കൂളിന്‍റെ പുസ്തകവണ്ടി വന്നു. കുറേ അത്യന്താധുനിക കവിതകൾ അതിലിട്ടു. പഴയ കുറേ കോളേജ് മാഗസിനുകൾ ഒരു up സ്കൂളിന് കൊടുത്തു. ഇനി Hട ന്‍റെ വണ്ടി വരാനുണ്ട്. പണ്ട് വാങ്ങിയ കുറേ 'സർട്ടിഫിക്കറ്റ് ഇക്കിളി പുസ്തകങ്ങൾ അവർക്കിരിക്കട്ടെ .

അതിന്‍റെ തിരക്കിലായിരുന്നു സാർ. ഷെൽഫ് വൃത്തിയാക്കി പൊടിയടിച്ചു തുമ്മലും തുടങ്ങി .

കഴക്കൂട്ടത്ത് എല്ലാവർക്കും സുഖമെന്ന് കരുതുന്നു. വൈകാതെ നേരിൽ കാണാം

സ്നേഹം
അനു പി

--- നെല്ലിമരച്ചോട്ടില്‍
-Anu P Nair
10-11-2019

Comments

Popular posts from this blog

Sidheek Subair :: പൂട്ടിരിപ്പിൽ

പൂട്ടിരിപ്പിൽ   സിദ്ദീഖ് സുബൈർ തേങ്ങൽപ്പുതപ്പിന്നകത്തളത്തിൽ താങ്ങും നരകക്കുട്ടിലാണുകാലം നാട്ടിനെ വീട്ടിനകത്തുകെട്ടി- പൂട്ടിട്ട രോഗം തളച്ചതല്ല... ശബ്ദമായി മകളുടെ നോട്ടമെത്തി, അബ്‌ദങ്ങൾ ഓർമയിൽ തൊട്ടുണർത്തി, ജീവിത വേഗത്തിരക്കൊഴുപ്പിൽ താണുമുലഞ്ഞും വലഞ്ഞു ബന്ധം... സങ്കടം തിങ്ങിക്കുമിഞ്ഞ കണ്ണിൽ, പങ്കിടാനാവാതെ ചോർന്നു വിണ്ണും, അഹസ്സന്തിരാവുകൾ വീർപ്പുമുട്ടി, അഹംവെന്ത നോവിന്‍റെ വീണമീട്ടി... ചോന്ന തുടിപ്പും കവർന്നെടുത്തെൻ, സൂര്യൻ ഇരുണ്ടു വരണ്ടു പോകെ, ആണ്ടുകൾ എത്രയോ മുന്നേ ഞങ്ങൾ, ആണ്ടുപോയേകാന്ത പൂട്ടിരിപ്പിൽ... (പൂട്ടിരിപ്പ്_ലോക്ഡൗൺ) --- Sidheekh Subair

Aiswarya S Dev :: ഞെട്ടലകലാതെ

മർത്യജന്മമൊന്ന് വീക്ഷിച്ചറിയണ- മെന്നാശിച്ചീശൻ ഭൂവിലെത്തി.! കോവിലിൽ ആയിരങ്ങൾ തൻ അനുഗ്രഹത്തിനായി കാത്തിരിപ്പു- ണ്ടെന്നറിഞ്ഞാനന്ദിച്ചു.. തിരിഞ്ഞു നോക്കവേ.. കോവിലിനങ്കണത്തിലിന്നൊന്നു- മറിയാതൊരു പിഞ്ചുബാല്യം കൈകൾ നീട്ടിടുന്നു.. യാചിച്ചുകൊണ്ട്.. നിലത്തുവീഴുന്ന ചില്ലറത്തുട്ടുകളിലൊക്കെയും രണ്ടും, മൂന്നും..! പടികയറിയകത്തുകയറുന്നവ- രൊക്കെയും ശിലയാൽ തീർത്ത- യെൻ മുന്‍പിലർപ്പിക്കുന്നു ആയിരങ്ങൾ..!! ഞെട്ടിത്തിരിഞ്ഞീശൻ നടന്നകലവേ കണ്ടു, പിന്നെയും പിന്നെയും  ഞെട്ടിക്കുന്ന നോവുകൾ..! പെണ്‍കിടാങ്ങള്‍ തൻ കൂരയ്ക്ക- കത്തു നിന്ന്‌ കേൾക്കുന്നു  നിശബ്ദ തേങ്ങലുകൾ.. വാതിലില്ലാതെ ചുമരില്ലാതെ തുണികളാൽ മറയ്ക്കപ്പെട്ട കൂരയ്ക്കുള്ളിൽ നാഴികകൾ ഭയത്തോടെണ്ണുന്ന  അനവധിപേരെ കണ്ടീശൻ കണ്ണടച്ചു... അകലെയുള്ള കോവിലിൽ  നാഴികക്ക് നാൽപ്പതുവട്ടമവർ ഉറപ്പു വരുത്തുന്നു..  'സുരക്ഷിതമല്ലയോന്ന്' ഒരമ്മതൻ പേറ്റുനോവ്  കേട്ടീശൻ അവൾക്കരികിലെത്തി.. ഒരു കുഞ്ഞു പെണ്കിടാവ്  അവൾക്കരികിൽ  മിഴി തുറന്ന് കിടപ്പതുണ്ട്... പുറത്തേക്കെത്തി നോക്കിയപ്പോ- ളതാ പെണ്‍കുഞ്ഞെന്നറിഞ്ഞച്ഛൻ വിലപിച്ചു മൊഴിയുന്നു.. "ഈ സ്വത്തെല്ലാം ...

നെടുവിളിയൻപക്ഷി :: വിനയൻ

അഗസ്ത്യന്റെ മടിത്തട്ടിൽ പകൽപ്പൂരക്കണിപ്പന്തൽ. അലങ്കാരച്ചെരുവിൽ ചെ- മ്പനീർപ്പൂവിൻ ചമത്കാരം. "പുലർകാലേ പുറപ്പെട്ടാൽ മലതാണ്ടിത്തിരിച്ചെത്താം. വരികെന്റെയനുജാ,യീ മലങ്കാടിന്നകം പുക്കാം." മലന്തേനും പനന്നൊങ്കും കഴിയ്ക്കാനാ മലമേട്ടിൽ ഇരുവരും കരംകോർത്തു ചുണയോടെ പുറപ്പെട്ടു. മുളമുള്ളുമെരികല്ലും ചവിട്ടൊപ്പം നടക്കുന്നു. കനൽ കോരിക്കുടിച്ചഗ്നി- പ്പദം ചന്തംവിതയ്ക്കുന്നു. മുകിൽതാഴെ,ക്കുളിർ വാനം മിഴിക്കോണിൽ തുടിക്കുന്നു. ചരൽപ്പൂക്കൾ കടുംവർണ്ണം വിരിച്ചെങ്ങും ചിരിക്കുന്നു. ചിതൽപ്പറ്റം ദ്രുതംകാട്ടി ശവക്കോലം തുരക്കുന്നു. മുടിക്കെട്ടിൽ ജഡച്ചുറ്റിൽ ശിവശൈലം കനക്കുന്നു. ഇരുത്തംവന്നലയ്ക്കുന്ന കൊലച്ചീവീടൊളിക്കുന്നു. കരിക്കാലൻ കൊലകൊമ്പൻ കരിച്ചൂരു ചുരത്തുന്നു. കുളയട്ടനിലം പറ്റി രുചികൊണ്ടു പുളയ്ക്കുന്നു. കൊതിനാവായ് നനവാർന്നു ചുടുചോര കുടിക്കുന്നു. 'ആദിച്ചൻ' മലദൈവം ചോക്കുന്നു, തുടുക്കുന്നു. കാട്ടാറിൻ ചിലമ്പൊച്ച മദം പൊട്ടിപ്പരക്കുന്നു. മലങ്കോഴിപ്പറ്റമെന്തോ തിരക്കിട്ടു തെരയുന്നു. മലയണ്ണാർക്കണ്ണനംബര കനിയായിക്കുലയ്ക്കുന്നു. ചൊക്കനർക്കപ്പഴം തിന്നാൻ മരംച...