Skip to main content

Anu P Nair :: കല്യാണം കഴിക്കുന്നത് എന്തിന് ?



കല്യാണം കഴിക്കുന്നത് എന്തിന് ?

പ്രിയപ്പെട്ട എഡിറ്റർ,

കഴിഞ്ഞ ദിവസം താങ്കളും എന്നോട് ആ ചോദ്യം ചോദിച്ചു. കല്യാണം കഴിച്ചില്ലെങ്കിൽ ഇപ്പോ എന്താന്ന്. അല്ലെങ്കിൽ എന്തിനാ കല്യാണം കഴിക്കുന്നത് എന്ന്. ഞാനും ചിലരോടൊക്കെ ചോദിക്കാറുണ്ട്

''എന്തിനാ നിങ്ങൾ കെട്ടിയത്'' എന്ന്.

ചില സുഹൃത്തുക്കൾ അവരുടെ ഭാര്യമാർ വിളിക്കുമ്പോൾ ഫോൺ എടുക്കാതെ കട്ട് ചെയ്യാറുണ്ട്. അപ്പോഴാണ് ഞാൻ ഇങ്ങനെ ചോദിക്കാറ്. ഈ അടുത്ത് എന്‍റെ ഒരു സുഹൃത്ത് പറഞ്ഞു കല്യാണം കഴിക്കുന്നതൊന്നുമല്ല വിജയത്തിന്‍റെ മാനദണ്ഡമെന്ന്.

പണ്ട് MA യ്ക്ക് പഠിക്കുമ്പോൾ  ഒരു സഹപാഠി പെൺകുട്ടി ചോദിച്ചു  ''നീ പെണ്ണുകെട്ടീട്ട്  എന്ത് കാട്ടാനാടാ'' എന്ന്. ഇനീം ചോദ്യങ്ങൾ തുടരും. അപ്പോൾ ഈ ലേഖനത്തിന്‍റെ ലിങ്ക് അയച്ചാൽ മതിയല്ലോ എന്ന് കരുതിയാണ് ഈ എഴുത്ത് .

ഒന്നാമതായി WIFE എന്നു വച്ചാൽ Worries Invited For Ever എന്നാണെന്നും Wonderful Instrument for Enjoyment ആണെന്നും ഞാൻ കരുതുന്നില്ല. ഭാര്യയ്ക്കും ഭർത്താവിനും മാത്രമേ പരസ്പരം 'എന്‍റേത്' എന്ന് പറയാൻ സാധിക്കൂ. മറ്റൊരു ബന്ധത്തിലും അങ്ങനെ ഒന്നില്ല.

എന്‍റെ അച്ഛൻ അനുജന്‍റേത്കൂടിയാണ് . അമ്മയും. ഇനി നാളെ എനിക്ക് ഒരു മകൻ ഉണ്ടായാൽ അവൻ എന്‍റെ ഭാര്യയുടേത്  കൂടിയാണ്. പഠിപ്പിക്കുന്ന കുട്ടികൾ മറ്റ് അധ്യാപകരുടേത് കൂടിയാണ്. ഭാര്യ/ ഭർത്താവ് എന്ന് പറയുമ്പോൾ അങ്ങനെയല്ല. ഒരാൾ മറ്റേയാൾക്ക് മാത്രമാണ്.
എനിക്കും ജീവിതത്തിൽ എന്‍റേത് മാത്രമായ ഒരാൾ  വേണം. അതു കൊണ്ട് ഞാൻ വിവാഹം ചെയ്യാൻ ആഗ്രഹിക്കുന്നു. 
രണ്ടാമത്തെ കാര്യം സാർ കുറച്ച് സൈക്കോളജിക്കലാണ്. ശരിയാണോ എന്നറിയില്ല . ആത്മവിശ്വാസം വളരെ കുറവാണ് എനിക്കെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. അത് ഉയരക്കുറവ് തന്നതാണ്. കുരുട്ട് എന്നൊക്കെ വിളി കേട്ട് വളർന്നതാണ്. മറ്റൊന്നു കൂടി കേട്ടിട്ടുണ്ട്
 '' ഈ പൊക്കത്തിൽ വലുതാവുമ്പോ നിനക്കാര് പെണ്ണ് തരും''. 
പെണ്ണിന് വേണ്ടാത്ത ഒരു ശരീരം. അതുകൊണ്ടാണ്  ഈ ശരീരത്തെയും എന്നെയും എനിക്ക് വേണ്ടാതായത്. എന്ത് ചെയ്യാൻ നിനക്കുമ്പോഴും രണ്ട് വിചാരങ്ങൾ. എന്തിനാ ഇതൊക്കെ എന്നും എന്നെക്കൊണ്ട് ഒന്നിനും പറ്റില്ലാ എന്നും. എന്നിലെ മനശാസ്ത്രജ്ഞൻ  കരുതുന്നത് ഒരു പെണ്ണു വന്നാലേ ഇത് മാറൂ എന്നാണ്.

സാർ ഇനിയത്തെ കാരണം. അതു പറയാമോ എന്നറിയില്ല. എനിക്ക് നല്ല ഭയമുണ്ട് സാർ. പുറത്താക്കപ്പെടുമോ എന്നും ഒറ്റപ്പെട്ടു പോകുമോ  എന്നുമുള്ള ഭയം. എന്നും എന്‍റെ ജീവിതം നശിപ്പിക്കാൻ കച്ചകെട്ടി ഇറങ്ങിയ ചില ശക്തരുണ്ട്. ഒന്നുകിൽ ചതി അല്ലെങ്കിൽ ബലപ്രയോഗം ഇതിലൂടെ ഞാൻ തെരുവിലേയ്ക്ക് ഇറക്കപ്പെട്ടേക്കാം. അതില്ലാതാവണമെങ്കിൽ എനിക്ക് ഒരു കുടുംബം ഉണ്ടാവണം. എനിക്കു വേണ്ടി സംസാരിക്കാനും ആളു വേണം.

ആരേം കുറ്റപ്പെടുത്തുന്നതല്ല. എന്‍റെ ഈ മുപ്പത്തിമൂന്ന് വർഷത്തിനിടയിൽ care എന്ന കാര്യം ലഭിച്ചിട്ടില്ല. വീട്ടിൽ എല്ലാവർക്കും വേണ്ടി ഭക്ഷണം വയ്ക്കുന്നു. അതിലൊരോഹരി എനിക്കും ലഭിക്കുന്നു. എന്‍റെ ഇഷ്ടം എന്താന്ന് ആരും തിരക്കാറില്ല. മറ്റുള്ള എല്ലാവരുടേയും കാര്യങ്ങൾ നിറവേറ്റപ്പെട്ടതിനു ശേഷം എന്‍റെ കാര്യങ്ങൾ നടക്കുന്നു. അതിനൊരു മാറ്റം വരണം. അതിന് എനിക്കൊരു ഭാര്യ വേണം.

സ്നേഹിക്കുവാൻ എനിക്കും ആഗ്രഹമുണ്ട്. പ്രണയം എന്‍റെ മനസ്സിലുമുണ്ട് . സ്കൂൾ കോളേജ് സമയത്തൊക്കെ പെൺകുട്ടികളുടെ മുഖത്ത് നോക്കാൻ ഭയമായിരുന്നു. ഭയം മാറി വന്നപ്പോൾ ''കാക്കയ്ക്ക് വായ്പ്പുണ്ണ്'' എന്ന അവസ്ഥയായി സാർ. പിന്നെ എന്‍റെ ഒരു ഐശ്വര്യം വച്ച് ഒരു പെണ്ണിനെ ഒന്ന് നോക്കിയാൽ മതി അടുത്ത ആഴ്ച്ച അതിന്‍റെ കല്യാണമുണ്ണാം. അതു കൊണ്ട് വിവാഹശേഷം പ്രണയിക്കാം എന്ന് അങ്ങ് കരുതി. അത് തെറ്റാണോ ?

പിന്നെ നളചരിതത്തിലെ കാട്ടാളന്‍റെ അവസ്ഥയാണ് സാർ ഇപ്പോ. എപ്പോഴാണ് ഭസ്മമാകുന്നത് എന്നറിയില്ല. കാട്ടാളനും കലിയും ഞാനും എന്ന ഒരു കുറിപ്പ് പിന്നാലെ വരുന്നുണ്ട്. നളചരിതം ഒന്നൂടെ വായിക്കണം.

അവസാനത്തെ കാരണം. ങ്ഹാ അതിപ്പം കേട്ടു സുഖിക്കണ്ട. പ്രായം ഒത്തിരി ആയില്ലേ. നാണം ഇല്ലല്ലോ ഇതൊക്കെ ചോദിക്കാൻ. അയ്യേ.....!

ഇതെല്ലാം മോഹങ്ങളാണ് സാർ വെറും മോഹങ്ങൾ. ഒരു അനാഥന്‍റെ മോഹങ്ങൾ ഒരു വികലാംഗന്‍റെ സ്വപ്നങ്ങൾ. ഞാൻ പഠിച്ചത് വെറുതേ, എഴുതുന്നത് വെറുതേ, എന്തിന് ജീവിക്കുന്നതു പോലും വെറുതേയാണ് എന്ന് തോന്നുന്നു. കാരണം നമ്മുടെ ജീവിതം കൊണ്ട് നമ്മുടെ ശാരീരികവും മാനസികവുമായ വാഞ്ഛകളെ തൃപ്തിപ്പെടുത്താൻ കഴിഞ്ഞില്ലെങ്കിൽ പിന്നെന്തിനാണ് ഓരോന്ന് ചെയ്യണത്. ഒരു വികലാംഗനാണ് ഞാൻ വലിയ പത്രാസ്സുള്ള ജോലിയില്ല. രക്തം കൊണ്ട് മാത്രം ബന്ധമുള്ള കുറേ പേരുണ്ടെങ്കിലും ആത്മബന്ധമുള്ള ആരുമില്ല. ആർക്കും വേണ്ടാത്ത എഴുത്ത്, വായന ഇങ്ങനെ കുറേ ദുശ്ശീലങ്ങൾ. ഒരു പെണ്ണിനെ ആഗ്രഹിക്കുന്നത് തെറ്റും വിവാഹം ചെയ്യാനാഗ്രഹിക്കുന്നത് മഹാപാപവും ആകുന്നു.

ഞാനറിയുന്നു സാർ ഈ ജീവിതം എന്‍റെ കൈവിട്ടു പോകുന്നത്

സ്നേഹപൂർവ്വം
അനു പി



--- നെല്ലിമരച്ചോട്ടില്‍

Comments

  1. നെല്ലിമരച്ചോട്ടിലെ പ്രിയ സുഹൃത്തേ....
    കുറവുകൾ എല്ലാവർക്കും ആവോളമുള്ള സ്വത്താണ്. ചിലർക്കത് പുറമേ മറ്റ് ചിലർക്ക് ഉള്ളിലും.... പ്രണയ സുരഭിലവും കാവ്യ കാല്പനികതയും നിറഞ്ഞ തന്റെ ജീവിതപ്പാതയിലൂടെ കയ്യും മെയ്യും ചേർന്ന് നടക്കാൻ എത്രയും വേഗം ഓള് വന്നണയട്ടെ എന്നാശംസിക്കുന്നു... എഴുത്ത് ഗംഭീരം

    ReplyDelete

Post a Comment

Popular posts from this blog

Sidheek Subair :: പൂട്ടിരിപ്പിൽ

പൂട്ടിരിപ്പിൽ   സിദ്ദീഖ് സുബൈർ തേങ്ങൽപ്പുതപ്പിന്നകത്തളത്തിൽ താങ്ങും നരകക്കുട്ടിലാണുകാലം നാട്ടിനെ വീട്ടിനകത്തുകെട്ടി- പൂട്ടിട്ട രോഗം തളച്ചതല്ല... ശബ്ദമായി മകളുടെ നോട്ടമെത്തി, അബ്‌ദങ്ങൾ ഓർമയിൽ തൊട്ടുണർത്തി, ജീവിത വേഗത്തിരക്കൊഴുപ്പിൽ താണുമുലഞ്ഞും വലഞ്ഞു ബന്ധം... സങ്കടം തിങ്ങിക്കുമിഞ്ഞ കണ്ണിൽ, പങ്കിടാനാവാതെ ചോർന്നു വിണ്ണും, അഹസ്സന്തിരാവുകൾ വീർപ്പുമുട്ടി, അഹംവെന്ത നോവിന്‍റെ വീണമീട്ടി... ചോന്ന തുടിപ്പും കവർന്നെടുത്തെൻ, സൂര്യൻ ഇരുണ്ടു വരണ്ടു പോകെ, ആണ്ടുകൾ എത്രയോ മുന്നേ ഞങ്ങൾ, ആണ്ടുപോയേകാന്ത പൂട്ടിരിപ്പിൽ... (പൂട്ടിരിപ്പ്_ലോക്ഡൗൺ) --- Sidheekh Subair

Aswathy P S :: ഒളിവറും വിജയനും പിന്നെ സുശീലയും

ഒളിവറും വിജയനും പിന്നെ സുശീലയും  1983 എന്ന നിവിൻപോളി  ചിത്രം എനിക്ക് വെറും ഒരു സിനിമയല്ല. സിനിമയിൽ വിഷയം ക്രിക്കറ്റ്‌ ആണെങ്കിൽ ഇവിടെ താരം, നായകൻ രമേശന്‍റെ പത്നി സുശീലയാണ്. ഇപ്പൊ ചിലർക്ക് പിടികിട്ടിയേക്കാം, അനിയന്‍റെ പേര് ഇച്ചിരി "ഫാഷൻ" പേരാ..... സുമേഷ്!!! എന്ന പുള്ളിക്കാരിയുടെ ഒറ്റ ഡയലോഗിൽ ഉയർന്നത്  ഇതേ പേരുകാരനുമായുള്ള എന്‍റെ വിവാഹ ദിവസത്തെ ട്രോളൻ ഫ്ലക്സ്കളായിരുന്നു.. വിത്ത്‌ ഇല്ലുസ്ട്രേഷൻസ്.. എന്നാൽ മാറ്റാരുമറിയാത്ത ഒന്നുകൂടിയുണ്ട്. രമേശന്‍റെ വിവാഹം കഴിഞ്ഞ് ആദ്യരാത്രിയിൽ ക്രിക്കറ്റ് പ്രേമിയായ രമേശൻ മുറിയിൽ ഒട്ടിച്ചിരിക്കുന്ന ടെണ്ടുൽകരുടെ പടം കണ്ടിട്ട് ഹിന്ദിസിനിമ നടന്മാരെ അറിയില്ല എന്നു പറയുന്ന പുതുപെണ്ണ് നമ്മളെ ഒത്തിരി ചിരിപ്പിച്ചതാണ്, എന്നെ ഒഴികെ. കാരണം  ഫുട്ബോൾ പ്രേമിയും പ്ലയേറും കോച്ചും ഒക്കെയായ എന്‍റെ ഭർത്താവിന്‍റെ ബെഡ്‌റൂം ചുമരിലെ കാല്പന്ത് താരങ്ങളുടെ അഭാവം ഒന്നുകൊണ്ടു മാത്രമായിരുന്നു, സുശീല പറഞ്ഞ പോലെ ഒന്ന് നമ്മുടെ പ്രഥമരാത്രിയിൽ പ്രതിധ്വനിക്കാതിരുന്നത്. പക്ഷെ സുശീലയുടേത് പോലെ ഏറെക്കുറെ സമാനമായ മറ്റൊരു ഡയലോഗ് എന്‍റെ കണ്ഠനാളത്തിൽ...

Arunkumar Vamadevan :: അച്ഛൻ

അരുണ്‍ വാമദേവന്‍ പത്ത് മാസം വയറ്റിൽ ചുമന്നില്ല പേറ്റ്നോവിൻ കഠിനതയേറ്റില്ല അമ്മ ഗർഭം ധരിച്ച ദിനം മുതൽ നെഞ്ചിനുള്ളിൽ ചുമന്നു കിടാവിനെ കുഞ്ഞുദേഹം പിറന്നിടാനായിട്ടു വെമ്പൽ കൊള്ളുന്നനേരം വിവശനായ്‌ ആശുപത്രി വരാന്തയിൽ പ്രാർഥിച്ചു രണ്ടുപേരും സുഖമായിരിക്കുവാൻ അച്ഛനെന്നും തണൽ വിരിച്ചങ്ങനെ വീട് മൂടിയൊരാൽമരം പോലവേ വേനലേൽക്കാതെ പേമാരിയും തഥാ കാത്തു സൂക്ഷിച്ചു നിന്നു കരുത്തനായ്‌ ഉള്ളു നീറുന്ന പ്രാരാബ്ധ ചിന്തയിൽ പുഞ്ചിരി തൂകും അച്ഛനൊരത്ഭുതം --- Arunkumar Vamadevan