Skip to main content

K V Rajasekharan :: തീരില്ല ഞാൻ എനിക്കിച്ഛയുണ്ട്.


Photo by Sarah Cervantes on Unsplash

ജീവിക്കാമിനിയും  കരുതി ഞാനും.
ഞാനായകൊണ്ടാം പൊറുത്തില്ലവൻ!

അർബുദം വടിയായി, അടിയായി.
കൊല്ലരുതേയന്ന് കരഞ്ഞില്ല ഞാൻ

'കൊല്ലണ്ട വേഗം'  അവൻ കരുതി.
വെറുതെയിരിക്കില്ല  ഞാൻ കരുതി.

വെറുതെ വിടില്ലാ അവനുറച്ചു.
വടി മാറി അടിയുടെ ശക്തി ചോർന്നു.

ശക്തി കുറച്ചത് ബുദ്ധിപൂർവ്വം
തല്ലിന്റെ എണ്ണങ്ങൾ കൂട്ടുവാനായ്

തല്ലൊന്നു കൊണ്ടു കഴിഞ്ഞിടുമ്പോൾ
തല്ലു കൊള്ളാനുള്ള ശേഷി ചോരും.

പൂച്ചയാ നീ, ഞാനും സമ്മതിച്ചു.
എലിയാകാൻ  ഞാനില്ല തെല്ലുപോലും.

എഴുനേറ്റു നിൽക്കും ഞാൻ വീണിടത്ത്.
കൊല്ലാം നിനക്കാകും, ശക്തിയുണ്ട്,

തീരില്ല ഞാൻ, എനിക്കിച്ഛയുണ്ട്.

Comments

Popular posts from this blog

ചുറ്റിക

ഇന്നും

https://youtube.com/shorts/76FFavWYfmo?feature=share

ഓണത്തുമ്പിക്കാഘോഷം

അത്തം പൂക്കളമിട്ടു തുടങ്ങീ, അത്തച്ചമയത്തിരുനാളിൽ. ചിത്തിര പൂത്തിരി  ചിതറിക്കുമ്പോൾ ചിത്തം നിറയെ പൊന്നോണം. ചോതിപ്പെണ്ണിൻ കവിളിലുമുണ്ടേ ചോന്നു തുടുത്തൊരു നാണപ്പൂ. വിശാഖം വയറും തടവി വിളിച്ചൂ, വയറുനിറഞ്ഞുകവിഞ്ഞമ്മേ. അനിഴം പഴവുമുരിഞ്ഞു കൊടുത്തൂ, അനിയാ പയ്യെത്തിന്നോളൂ. കേട്ടയ്ക്കക്കരെ കേട്ടൂ ഘോഷം കുട്ടികൾ കൂടും കളിമേളം. മൂലത്തിൻ നാളൂഞ്ഞാലാടും, മൂടും കുത്തിത്താഴേക്കും. പൂരാടത്തിനു കോടിയുടുക്കാം, പൂമയിലാഭവിടർത്തീടാം. ഉത്രാടക്കഥ വെപ്രാളത്തി - ന്നുത്സവലഹരി വിളമ്പുന്നൂ. ഓണത്തിൻ പൊൻപുലരി പിറന്നാ- ലോണത്തുമ്പിക്കാഘോഷം. രജി ചന്ദ്രശേഖർ 28-08-2023 https://pratilipi.page.link/9n13Kq1eS3kjH1n2A