Skip to main content

Kaniyapuram Sainudeen :: അക്ഷരസ്നേഹത്തിന്‍റെ വില



അക്ഷരസ്നേഹത്തിന്‍റെ വില തിരിച്ചറിഞ്ഞ അനർഘ നിമിഷങ്ങളായിരുന്നു എനിക്ക് ഇക്കഴിഞ്ഞ ദിവസം.

എന്റെ മാതാപിതാക്കളും ഞാനും എന്‍റെ മക്കളും പഠിച്ച കണിയാപുരം യു. പി. എസ്സി ലെ കുട്ടികൾ പ്രധാന അദ്ധ്യാപികയോടൊപ്പമെത്തി എന്നെ സ്നേഹപൂർവം ആദരിച്ചു. അരമണിക്കൂറോളം ഞാൻ ആ കുട്ടികളുമായി സംവദിച്ചു. അത് രാവിലെയായിരുന്നു.

 ആ ഹൃദയാഹ്ളാദം വിട്ടൊഴിയും മുൻപ് ഉച്ചയോടെ ഭിന്നശേഷിക്കാരുടെ സ്കൂളായ കണിയാപുരം സഹജീവനിലെ കുട്ടികളെത്തി. ദൈവത്തിന്‍റെ പൊന്നോമന മക്കളാണവർ. പുത്തൻ വസ്ത്രങ്ങൾ ധരിച്ച് നെഹ്റു തൊപ്പിയും അണിഞ്ഞ് ദേശീയ പതാകയുമേന്തി  പാട്ടും പാടി ബാന്ഡ് മേളത്തിന്‍റെ അകമ്പടിയോടെ തങ്ങളുടെ എല്ലാമെല്ലാമായ അദ്ധ്യാപകരുടെ ആജ്ഞ അനുസരിച്ച് അടുക്കും ചിട്ടയോടുംകൂടി മുഴുവൻ കുട്ടികളും എന്‍റെ മുന്നിലെത്തി. എന്‍റെ കാൽ തൊട്ടു വന്ദിച്ചും പുഷ്പങ്ങൾ നൽകിയും അവരെന്നെ ഹാരാർപ്പണം ചെയ്തു. സന്തോഷാധികൃം കൊണ്ട് എന്‍റെ കണ്ണുകൾ ഈറനണിഞ്ഞു.

ഇങ്ങനെ ഒരു വികാരം എനിക്ക് മുന്പ് ഉണ്ടായിട്ടില്ല.
അക്ഷരങ്ങളുടെ മഹത്വവും വിലയും ഞാൻ തിരിച്ചറിഞ്ഞ് ധനൃനായി.
ദൈവത്തിന്‍റെ ശുഭ്രധാരികളായ പരിശുദ്ധ മാലാഖമാർക്ക് എന്‍റെ ആയിരമായിരം നന്ദി. ഒപ്പം അവരെ സജ്ജമാക്കിയ പ്രിയപ്പെട്ട അവരുടെ അദ്ധ്യാപികമാർക്കും.


Comments

Popular posts from this blog

Sidheek Subair :: പൂട്ടിരിപ്പിൽ

പൂട്ടിരിപ്പിൽ   സിദ്ദീഖ് സുബൈർ തേങ്ങൽപ്പുതപ്പിന്നകത്തളത്തിൽ താങ്ങും നരകക്കുട്ടിലാണുകാലം നാട്ടിനെ വീട്ടിനകത്തുകെട്ടി- പൂട്ടിട്ട രോഗം തളച്ചതല്ല... ശബ്ദമായി മകളുടെ നോട്ടമെത്തി, അബ്‌ദങ്ങൾ ഓർമയിൽ തൊട്ടുണർത്തി, ജീവിത വേഗത്തിരക്കൊഴുപ്പിൽ താണുമുലഞ്ഞും വലഞ്ഞു ബന്ധം... സങ്കടം തിങ്ങിക്കുമിഞ്ഞ കണ്ണിൽ, പങ്കിടാനാവാതെ ചോർന്നു വിണ്ണും, അഹസ്സന്തിരാവുകൾ വീർപ്പുമുട്ടി, അഹംവെന്ത നോവിന്‍റെ വീണമീട്ടി... ചോന്ന തുടിപ്പും കവർന്നെടുത്തെൻ, സൂര്യൻ ഇരുണ്ടു വരണ്ടു പോകെ, ആണ്ടുകൾ എത്രയോ മുന്നേ ഞങ്ങൾ, ആണ്ടുപോയേകാന്ത പൂട്ടിരിപ്പിൽ... (പൂട്ടിരിപ്പ്_ലോക്ഡൗൺ) --- Sidheekh Subair

Aswathy P S :: ഒളിവറും വിജയനും പിന്നെ സുശീലയും

ഒളിവറും വിജയനും പിന്നെ സുശീലയും  1983 എന്ന നിവിൻപോളി  ചിത്രം എനിക്ക് വെറും ഒരു സിനിമയല്ല. സിനിമയിൽ വിഷയം ക്രിക്കറ്റ്‌ ആണെങ്കിൽ ഇവിടെ താരം, നായകൻ രമേശന്‍റെ പത്നി സുശീലയാണ്. ഇപ്പൊ ചിലർക്ക് പിടികിട്ടിയേക്കാം, അനിയന്‍റെ പേര് ഇച്ചിരി "ഫാഷൻ" പേരാ..... സുമേഷ്!!! എന്ന പുള്ളിക്കാരിയുടെ ഒറ്റ ഡയലോഗിൽ ഉയർന്നത്  ഇതേ പേരുകാരനുമായുള്ള എന്‍റെ വിവാഹ ദിവസത്തെ ട്രോളൻ ഫ്ലക്സ്കളായിരുന്നു.. വിത്ത്‌ ഇല്ലുസ്ട്രേഷൻസ്.. എന്നാൽ മാറ്റാരുമറിയാത്ത ഒന്നുകൂടിയുണ്ട്. രമേശന്‍റെ വിവാഹം കഴിഞ്ഞ് ആദ്യരാത്രിയിൽ ക്രിക്കറ്റ് പ്രേമിയായ രമേശൻ മുറിയിൽ ഒട്ടിച്ചിരിക്കുന്ന ടെണ്ടുൽകരുടെ പടം കണ്ടിട്ട് ഹിന്ദിസിനിമ നടന്മാരെ അറിയില്ല എന്നു പറയുന്ന പുതുപെണ്ണ് നമ്മളെ ഒത്തിരി ചിരിപ്പിച്ചതാണ്, എന്നെ ഒഴികെ. കാരണം  ഫുട്ബോൾ പ്രേമിയും പ്ലയേറും കോച്ചും ഒക്കെയായ എന്‍റെ ഭർത്താവിന്‍റെ ബെഡ്‌റൂം ചുമരിലെ കാല്പന്ത് താരങ്ങളുടെ അഭാവം ഒന്നുകൊണ്ടു മാത്രമായിരുന്നു, സുശീല പറഞ്ഞ പോലെ ഒന്ന് നമ്മുടെ പ്രഥമരാത്രിയിൽ പ്രതിധ്വനിക്കാതിരുന്നത്. പക്ഷെ സുശീലയുടേത് പോലെ ഏറെക്കുറെ സമാനമായ മറ്റൊരു ഡയലോഗ് എന്‍റെ കണ്ഠനാളത്തിൽ...

Arunkumar Vamadevan :: അച്ഛൻ

അരുണ്‍ വാമദേവന്‍ പത്ത് മാസം വയറ്റിൽ ചുമന്നില്ല പേറ്റ്നോവിൻ കഠിനതയേറ്റില്ല അമ്മ ഗർഭം ധരിച്ച ദിനം മുതൽ നെഞ്ചിനുള്ളിൽ ചുമന്നു കിടാവിനെ കുഞ്ഞുദേഹം പിറന്നിടാനായിട്ടു വെമ്പൽ കൊള്ളുന്നനേരം വിവശനായ്‌ ആശുപത്രി വരാന്തയിൽ പ്രാർഥിച്ചു രണ്ടുപേരും സുഖമായിരിക്കുവാൻ അച്ഛനെന്നും തണൽ വിരിച്ചങ്ങനെ വീട് മൂടിയൊരാൽമരം പോലവേ വേനലേൽക്കാതെ പേമാരിയും തഥാ കാത്തു സൂക്ഷിച്ചു നിന്നു കരുത്തനായ്‌ ഉള്ളു നീറുന്ന പ്രാരാബ്ധ ചിന്തയിൽ പുഞ്ചിരി തൂകും അച്ഛനൊരത്ഭുതം --- Arunkumar Vamadevan