Skip to main content

Prof N prasannakumar :: കവിതകളുടെ ഇമ്പവും കമ്പവും


അത്ഭുതപ്പെടുത്തുക, ആകര്‍ഷിച്ചടുക്കുക, അലിയിച്ചു ചേര്‍ക്കുക, അനശ്വരമാക്കുക - മനുഷ്യമനസ്സില്‍ സംഭവിക്കുന്ന ഒരു മഹാപ്രതിഭാസമാണ് ഇത്. സനാതനധര്‍മ്മത്തിന്‍റെ മുഖമുദ്രയും പ്രഥമ പൂജനീയനുമായ ശ്രീ മഹാഗണപതി അശ്രേണിയിലുള്ള ഒരു മധുര സ്വരൂപമാണ്. തുമ്പിയും കുടവയറും ഒന്നരക്കൊമ്പും വട്ടക്കാതുമൊക്കെയായി വിഘ്‌നവിനാശകനായി വിലസുന്ന മഹാഗണപതിയുടെ രൂപം അതീവഹൃദ്യമായ ഒരു കൗതുകമാണ്. ഭാരതീയ ഭക്തി സങ്കല്‍പ്പത്തിലേക്ക് മനുഷ്യരെ കൈ പിടിച്ചടുപ്പിക്കാനുള്ള ഒരിഷ്ടം.

കൗതുകത്തിന്‍റെ പിന്നിലെ കഥ ചോദിക്കാത്തവരായി ആരുമുണ്ടാവില്.ല മുത്തശ്ശിമാരുടെ കഥാകഥനത്തിന്‍റെ ചുരുളഴിയുന്നിടത്ത് നിന്ന് തുടങ്ങി ഈശ്വരീയമായ ഒരു ദിവ്യ പ്രപഞ്ചത്തിന്‍റെ വിശാലമായ ഭൂമിക രൂപപ്പെടുന്നത് അങ്ങനെയാണ്. പരമശിവനും പാര്‍വതിയും മഹാവിഷ്ണുവും ശ്രീലക്ഷ്മിയുമൊക്കെ അവരുടെ മനോദന്‍പ്പണത്തില്‍ ചൈതന്യബിംബങ്ങളായി ആഴത്തില്‍ ചിത്രണം ചെയ്യപ്പെടുന്നു. പരമാനന്ദജനകനായ സര്‍വ്വേശ്വരനില്‍ എത്താനുള്ള ഉപാധി - ഭക്തി - അവരറിയാതെ ജനിപ്പിക്കുന്ന രാസ വികാരമാണ് അവിടെ നടക്കുന്നത്.

ഇന്ന് പുതിയ കാലത്ത്, കഥപറയുന്ന മുത്തശ്ശിമാര്‍ അന്യമായിരിക്കെ, നമുക്കാശ്രയം ഭക്തിസാന്ദ്രമായ ഗീതങ്ങളും കവിതകളും മാത്രമാണ്. അവിടെയാണ് കവിതകളുടെ ഇമ്പവും കമ്പവും. അതും ഉണ്ണിഗണപതിയെക്കുറിച്ച്. മധുരം വഴിയുന്ന തിരുമധുരം പോലെ, അമ്പലപ്പുഴ പാല്‍പ്പായസം പോലെ, ഓരോ കവിതയും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഹൃദ്യമാകും തീര്‍ച്ച. തുമ്പിക്കൈ (ശ്രീ ഗണേശ നവമാലിക) എന്ന നെറ്റിപ്പട്ടവും ഗംഭീരം.

ഓരോ മനസ്സിലും കൗതുകമായി കുടികൊള്ളുന്ന ഉണ്ണിഗണപതിക്കു ചാര്‍ത്താനുള്ള നവമാലിക ഭക്തിപൂര്‍വ്വം സമര്‍പ്പിക്കട്ടെ.

പ്രൊഫ. എന്‍. പ്രസന്നകുമാര്‍

Comments

Popular posts from this blog

Sidheek Subair :: പൂട്ടിരിപ്പിൽ

പൂട്ടിരിപ്പിൽ   സിദ്ദീഖ് സുബൈർ തേങ്ങൽപ്പുതപ്പിന്നകത്തളത്തിൽ താങ്ങും നരകക്കുട്ടിലാണുകാലം നാട്ടിനെ വീട്ടിനകത്തുകെട്ടി- പൂട്ടിട്ട രോഗം തളച്ചതല്ല... ശബ്ദമായി മകളുടെ നോട്ടമെത്തി, അബ്‌ദങ്ങൾ ഓർമയിൽ തൊട്ടുണർത്തി, ജീവിത വേഗത്തിരക്കൊഴുപ്പിൽ താണുമുലഞ്ഞും വലഞ്ഞു ബന്ധം... സങ്കടം തിങ്ങിക്കുമിഞ്ഞ കണ്ണിൽ, പങ്കിടാനാവാതെ ചോർന്നു വിണ്ണും, അഹസ്സന്തിരാവുകൾ വീർപ്പുമുട്ടി, അഹംവെന്ത നോവിന്‍റെ വീണമീട്ടി... ചോന്ന തുടിപ്പും കവർന്നെടുത്തെൻ, സൂര്യൻ ഇരുണ്ടു വരണ്ടു പോകെ, ആണ്ടുകൾ എത്രയോ മുന്നേ ഞങ്ങൾ, ആണ്ടുപോയേകാന്ത പൂട്ടിരിപ്പിൽ... (പൂട്ടിരിപ്പ്_ലോക്ഡൗൺ) --- Sidheekh Subair

Aiswarya S Dev :: ഞെട്ടലകലാതെ

മർത്യജന്മമൊന്ന് വീക്ഷിച്ചറിയണ- മെന്നാശിച്ചീശൻ ഭൂവിലെത്തി.! കോവിലിൽ ആയിരങ്ങൾ തൻ അനുഗ്രഹത്തിനായി കാത്തിരിപ്പു- ണ്ടെന്നറിഞ്ഞാനന്ദിച്ചു.. തിരിഞ്ഞു നോക്കവേ.. കോവിലിനങ്കണത്തിലിന്നൊന്നു- മറിയാതൊരു പിഞ്ചുബാല്യം കൈകൾ നീട്ടിടുന്നു.. യാചിച്ചുകൊണ്ട്.. നിലത്തുവീഴുന്ന ചില്ലറത്തുട്ടുകളിലൊക്കെയും രണ്ടും, മൂന്നും..! പടികയറിയകത്തുകയറുന്നവ- രൊക്കെയും ശിലയാൽ തീർത്ത- യെൻ മുന്‍പിലർപ്പിക്കുന്നു ആയിരങ്ങൾ..!! ഞെട്ടിത്തിരിഞ്ഞീശൻ നടന്നകലവേ കണ്ടു, പിന്നെയും പിന്നെയും  ഞെട്ടിക്കുന്ന നോവുകൾ..! പെണ്‍കിടാങ്ങള്‍ തൻ കൂരയ്ക്ക- കത്തു നിന്ന്‌ കേൾക്കുന്നു  നിശബ്ദ തേങ്ങലുകൾ.. വാതിലില്ലാതെ ചുമരില്ലാതെ തുണികളാൽ മറയ്ക്കപ്പെട്ട കൂരയ്ക്കുള്ളിൽ നാഴികകൾ ഭയത്തോടെണ്ണുന്ന  അനവധിപേരെ കണ്ടീശൻ കണ്ണടച്ചു... അകലെയുള്ള കോവിലിൽ  നാഴികക്ക് നാൽപ്പതുവട്ടമവർ ഉറപ്പു വരുത്തുന്നു..  'സുരക്ഷിതമല്ലയോന്ന്' ഒരമ്മതൻ പേറ്റുനോവ്  കേട്ടീശൻ അവൾക്കരികിലെത്തി.. ഒരു കുഞ്ഞു പെണ്കിടാവ്  അവൾക്കരികിൽ  മിഴി തുറന്ന് കിടപ്പതുണ്ട്... പുറത്തേക്കെത്തി നോക്കിയപ്പോ- ളതാ പെണ്‍കുഞ്ഞെന്നറിഞ്ഞച്ഛൻ വിലപിച്ചു മൊഴിയുന്നു.. "ഈ സ്വത്തെല്ലാം ...

നെടുവിളിയൻപക്ഷി :: വിനയൻ

അഗസ്ത്യന്റെ മടിത്തട്ടിൽ പകൽപ്പൂരക്കണിപ്പന്തൽ. അലങ്കാരച്ചെരുവിൽ ചെ- മ്പനീർപ്പൂവിൻ ചമത്കാരം. "പുലർകാലേ പുറപ്പെട്ടാൽ മലതാണ്ടിത്തിരിച്ചെത്താം. വരികെന്റെയനുജാ,യീ മലങ്കാടിന്നകം പുക്കാം." മലന്തേനും പനന്നൊങ്കും കഴിയ്ക്കാനാ മലമേട്ടിൽ ഇരുവരും കരംകോർത്തു ചുണയോടെ പുറപ്പെട്ടു. മുളമുള്ളുമെരികല്ലും ചവിട്ടൊപ്പം നടക്കുന്നു. കനൽ കോരിക്കുടിച്ചഗ്നി- പ്പദം ചന്തംവിതയ്ക്കുന്നു. മുകിൽതാഴെ,ക്കുളിർ വാനം മിഴിക്കോണിൽ തുടിക്കുന്നു. ചരൽപ്പൂക്കൾ കടുംവർണ്ണം വിരിച്ചെങ്ങും ചിരിക്കുന്നു. ചിതൽപ്പറ്റം ദ്രുതംകാട്ടി ശവക്കോലം തുരക്കുന്നു. മുടിക്കെട്ടിൽ ജഡച്ചുറ്റിൽ ശിവശൈലം കനക്കുന്നു. ഇരുത്തംവന്നലയ്ക്കുന്ന കൊലച്ചീവീടൊളിക്കുന്നു. കരിക്കാലൻ കൊലകൊമ്പൻ കരിച്ചൂരു ചുരത്തുന്നു. കുളയട്ടനിലം പറ്റി രുചികൊണ്ടു പുളയ്ക്കുന്നു. കൊതിനാവായ് നനവാർന്നു ചുടുചോര കുടിക്കുന്നു. 'ആദിച്ചൻ' മലദൈവം ചോക്കുന്നു, തുടുക്കുന്നു. കാട്ടാറിൻ ചിലമ്പൊച്ച മദം പൊട്ടിപ്പരക്കുന്നു. മലങ്കോഴിപ്പറ്റമെന്തോ തിരക്കിട്ടു തെരയുന്നു. മലയണ്ണാർക്കണ്ണനംബര കനിയായിക്കുലയ്ക്കുന്നു. ചൊക്കനർക്കപ്പഴം തിന്നാൻ മരംച...