Skip to main content

Prof N prasannakumar :: കവിതകളുടെ ഇമ്പവും കമ്പവും


അത്ഭുതപ്പെടുത്തുക, ആകര്‍ഷിച്ചടുക്കുക, അലിയിച്ചു ചേര്‍ക്കുക, അനശ്വരമാക്കുക - മനുഷ്യമനസ്സില്‍ സംഭവിക്കുന്ന ഒരു മഹാപ്രതിഭാസമാണ് ഇത്. സനാതനധര്‍മ്മത്തിന്‍റെ മുഖമുദ്രയും പ്രഥമ പൂജനീയനുമായ ശ്രീ മഹാഗണപതി അശ്രേണിയിലുള്ള ഒരു മധുര സ്വരൂപമാണ്. തുമ്പിയും കുടവയറും ഒന്നരക്കൊമ്പും വട്ടക്കാതുമൊക്കെയായി വിഘ്‌നവിനാശകനായി വിലസുന്ന മഹാഗണപതിയുടെ രൂപം അതീവഹൃദ്യമായ ഒരു കൗതുകമാണ്. ഭാരതീയ ഭക്തി സങ്കല്‍പ്പത്തിലേക്ക് മനുഷ്യരെ കൈ പിടിച്ചടുപ്പിക്കാനുള്ള ഒരിഷ്ടം.

കൗതുകത്തിന്‍റെ പിന്നിലെ കഥ ചോദിക്കാത്തവരായി ആരുമുണ്ടാവില്.ല മുത്തശ്ശിമാരുടെ കഥാകഥനത്തിന്‍റെ ചുരുളഴിയുന്നിടത്ത് നിന്ന് തുടങ്ങി ഈശ്വരീയമായ ഒരു ദിവ്യ പ്രപഞ്ചത്തിന്‍റെ വിശാലമായ ഭൂമിക രൂപപ്പെടുന്നത് അങ്ങനെയാണ്. പരമശിവനും പാര്‍വതിയും മഹാവിഷ്ണുവും ശ്രീലക്ഷ്മിയുമൊക്കെ അവരുടെ മനോദന്‍പ്പണത്തില്‍ ചൈതന്യബിംബങ്ങളായി ആഴത്തില്‍ ചിത്രണം ചെയ്യപ്പെടുന്നു. പരമാനന്ദജനകനായ സര്‍വ്വേശ്വരനില്‍ എത്താനുള്ള ഉപാധി - ഭക്തി - അവരറിയാതെ ജനിപ്പിക്കുന്ന രാസ വികാരമാണ് അവിടെ നടക്കുന്നത്.

ഇന്ന് പുതിയ കാലത്ത്, കഥപറയുന്ന മുത്തശ്ശിമാര്‍ അന്യമായിരിക്കെ, നമുക്കാശ്രയം ഭക്തിസാന്ദ്രമായ ഗീതങ്ങളും കവിതകളും മാത്രമാണ്. അവിടെയാണ് കവിതകളുടെ ഇമ്പവും കമ്പവും. അതും ഉണ്ണിഗണപതിയെക്കുറിച്ച്. മധുരം വഴിയുന്ന തിരുമധുരം പോലെ, അമ്പലപ്പുഴ പാല്‍പ്പായസം പോലെ, ഓരോ കവിതയും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഹൃദ്യമാകും തീര്‍ച്ച. തുമ്പിക്കൈ (ശ്രീ ഗണേശ നവമാലിക) എന്ന നെറ്റിപ്പട്ടവും ഗംഭീരം.

ഓരോ മനസ്സിലും കൗതുകമായി കുടികൊള്ളുന്ന ഉണ്ണിഗണപതിക്കു ചാര്‍ത്താനുള്ള നവമാലിക ഭക്തിപൂര്‍വ്വം സമര്‍പ്പിക്കട്ടെ.

പ്രൊഫ. എന്‍. പ്രസന്നകുമാര്‍

Comments

Popular posts from this blog

Sidheek Subair :: പൂട്ടിരിപ്പിൽ

പൂട്ടിരിപ്പിൽ   സിദ്ദീഖ് സുബൈർ തേങ്ങൽപ്പുതപ്പിന്നകത്തളത്തിൽ താങ്ങും നരകക്കുട്ടിലാണുകാലം നാട്ടിനെ വീട്ടിനകത്തുകെട്ടി- പൂട്ടിട്ട രോഗം തളച്ചതല്ല... ശബ്ദമായി മകളുടെ നോട്ടമെത്തി, അബ്‌ദങ്ങൾ ഓർമയിൽ തൊട്ടുണർത്തി, ജീവിത വേഗത്തിരക്കൊഴുപ്പിൽ താണുമുലഞ്ഞും വലഞ്ഞു ബന്ധം... സങ്കടം തിങ്ങിക്കുമിഞ്ഞ കണ്ണിൽ, പങ്കിടാനാവാതെ ചോർന്നു വിണ്ണും, അഹസ്സന്തിരാവുകൾ വീർപ്പുമുട്ടി, അഹംവെന്ത നോവിന്‍റെ വീണമീട്ടി... ചോന്ന തുടിപ്പും കവർന്നെടുത്തെൻ, സൂര്യൻ ഇരുണ്ടു വരണ്ടു പോകെ, ആണ്ടുകൾ എത്രയോ മുന്നേ ഞങ്ങൾ, ആണ്ടുപോയേകാന്ത പൂട്ടിരിപ്പിൽ... (പൂട്ടിരിപ്പ്_ലോക്ഡൗൺ) --- Sidheekh Subair

Aswathy P S :: ഒളിവറും വിജയനും പിന്നെ സുശീലയും

ഒളിവറും വിജയനും പിന്നെ സുശീലയും  1983 എന്ന നിവിൻപോളി  ചിത്രം എനിക്ക് വെറും ഒരു സിനിമയല്ല. സിനിമയിൽ വിഷയം ക്രിക്കറ്റ്‌ ആണെങ്കിൽ ഇവിടെ താരം, നായകൻ രമേശന്‍റെ പത്നി സുശീലയാണ്. ഇപ്പൊ ചിലർക്ക് പിടികിട്ടിയേക്കാം, അനിയന്‍റെ പേര് ഇച്ചിരി "ഫാഷൻ" പേരാ..... സുമേഷ്!!! എന്ന പുള്ളിക്കാരിയുടെ ഒറ്റ ഡയലോഗിൽ ഉയർന്നത്  ഇതേ പേരുകാരനുമായുള്ള എന്‍റെ വിവാഹ ദിവസത്തെ ട്രോളൻ ഫ്ലക്സ്കളായിരുന്നു.. വിത്ത്‌ ഇല്ലുസ്ട്രേഷൻസ്.. എന്നാൽ മാറ്റാരുമറിയാത്ത ഒന്നുകൂടിയുണ്ട്. രമേശന്‍റെ വിവാഹം കഴിഞ്ഞ് ആദ്യരാത്രിയിൽ ക്രിക്കറ്റ് പ്രേമിയായ രമേശൻ മുറിയിൽ ഒട്ടിച്ചിരിക്കുന്ന ടെണ്ടുൽകരുടെ പടം കണ്ടിട്ട് ഹിന്ദിസിനിമ നടന്മാരെ അറിയില്ല എന്നു പറയുന്ന പുതുപെണ്ണ് നമ്മളെ ഒത്തിരി ചിരിപ്പിച്ചതാണ്, എന്നെ ഒഴികെ. കാരണം  ഫുട്ബോൾ പ്രേമിയും പ്ലയേറും കോച്ചും ഒക്കെയായ എന്‍റെ ഭർത്താവിന്‍റെ ബെഡ്‌റൂം ചുമരിലെ കാല്പന്ത് താരങ്ങളുടെ അഭാവം ഒന്നുകൊണ്ടു മാത്രമായിരുന്നു, സുശീല പറഞ്ഞ പോലെ ഒന്ന് നമ്മുടെ പ്രഥമരാത്രിയിൽ പ്രതിധ്വനിക്കാതിരുന്നത്. പക്ഷെ സുശീലയുടേത് പോലെ ഏറെക്കുറെ സമാനമായ മറ്റൊരു ഡയലോഗ് എന്‍റെ കണ്ഠനാളത്തിൽ...

Arunkumar Vamadevan :: അച്ഛൻ

അരുണ്‍ വാമദേവന്‍ പത്ത് മാസം വയറ്റിൽ ചുമന്നില്ല പേറ്റ്നോവിൻ കഠിനതയേറ്റില്ല അമ്മ ഗർഭം ധരിച്ച ദിനം മുതൽ നെഞ്ചിനുള്ളിൽ ചുമന്നു കിടാവിനെ കുഞ്ഞുദേഹം പിറന്നിടാനായിട്ടു വെമ്പൽ കൊള്ളുന്നനേരം വിവശനായ്‌ ആശുപത്രി വരാന്തയിൽ പ്രാർഥിച്ചു രണ്ടുപേരും സുഖമായിരിക്കുവാൻ അച്ഛനെന്നും തണൽ വിരിച്ചങ്ങനെ വീട് മൂടിയൊരാൽമരം പോലവേ വേനലേൽക്കാതെ പേമാരിയും തഥാ കാത്തു സൂക്ഷിച്ചു നിന്നു കരുത്തനായ്‌ ഉള്ളു നീറുന്ന പ്രാരാബ്ധ ചിന്തയിൽ പുഞ്ചിരി തൂകും അച്ഛനൊരത്ഭുതം --- Arunkumar Vamadevan