Skip to main content

Sudhakaran Chanthavila :: മലയാള കവിതയുടെ വഴി എങ്ങോട്ട് ?


Sudhakaran Chanthavila


മലയാള കവിതയുടെ വഴി എങ്ങോട്ട് ?

ആര്‍ക്കും കയറി നിരങ്ങാവുന്ന സാഹിത്യര०ഗമായി കവിത മാറി. കവിതയെ മലീമസപ്പെടുത്തിയതില്‍ മുഖ്യപങ്ക് നമ്മുടെ മുഖ്യധാരാ പ്രസിദ്ധീകരണങ്ങള്‍ക്കു തന്നെ. അതില്‍നിന്ന് ആര്‍ക്കും ഒഴിഞ്ഞുനില്ക്കാനാവില്ല. കവിതയെന്തെന്നറിയാത്തവര്‍ കവിത എഡിറ്റുചെയ്താലുണ്ടാകുന്ന ഗതികേടില്‍ അകവികളായ അധികം പേര്‍ മഹാകവികളായി അംഗീകരിക്കപ്പെട്ടു.
പദബോധമോ ഭാഷാശുദ്ധിയോ ശയ്യാഗുണമോ തുടങ്ങി യാതൊന്നും കാവ്യരചനക്ക് അടിസ്ഥാനഗുണങ്ങളല്ലെന്നുവന്നു. 
പുതുകവിത.....പുതുകവിത എന്ന ആലങ്കാരികത്വം പറഞ്ഞ് കുറേ അല്പജ്ഞാനികള്‍ അഹങ്കരിക്കുന്നു. ഇന്നുവായിച്ച കവിത...ഇന്നലെ വായിച്ച കവിത....ഈ ആഴ്ച വായിച്ച കവിത എന്നെല്ലാം പറഞ്ഞ് ചില പേരെടുത്ത കവികളും അവരുടെ വാലുതൂങ്ങികളും നിരൂപണത്തിന്‍റെ ബാലപാഠമറിയാത്ത അഭിനവനിരൂപകരും പതിവ് വഴി തുടരുന്നു. സാമൂഹ്യമാധ്യമത്തിലൂടെ എഴുതാനുള്ള സ്വാതന്ത്ര്യമുള്ളതിനാല്‍ ആ സ്വാതന്ത്ര്യത്തെ പരമാവധി ദുരുപയോഗപ്പെടുത്തുകയാണ് ഇക്കൂട്ടര്‍ ചെയ്യുന്നത്.

സ०ഗീതത്തില്‍നിന്ന്...താളത്തില്‍നിന്ന് നമ്മുടെ കവിതയെ രക്ഷിച്ചു എന്നതാണ് പുതുകവിത ചെയ്ത ഏറ്റവും വലിയ നേട്ടം എന്ന് ഒരു മുഖ്യധാരാമാധ്യമകവി ഈയടുത്തദിവസം ഒരു പുസ്തകപ്രകാശനത്തില്‍ പ്രസംഗിച്ചതു കണ്ടു.

  • അതു മാത്രമാണോ കവിതയുടെ വഴി ? 
  • കവിതയില്ലാതെയുള്ള ജഡസമാനമായ വാക്കുകളണിനിരത്തിയാല്‍ കവിതയാകുമോ ? 
  • പാശ്ചാത്യര്‍ ഉടുക്കുന്നതുപോലെയും ഉണ്ണുന്നതുപോലെയും മലയാളികള്‍ ആയിത്തീരണമെന്ന ശാഠ്യമെന്തിന് ? 
  • നമ്മുടെ കവിത നമ്മില്‍ നിന്നാണ് വരുന്നത്. അതു ലോകകവിതയുടെ ഭാഗമാവുമ്പോള്‍ ലോകകവിതയെ അന്ധമായി അനുകരിക്കണമെന്നാണോ പറയുന്നത്  ? 
കവിത ചൊല്ലാനറിയാത്തവരായ മഹാകവികള്‍ പോലും മറ്റുള്ളവര്‍ക്കും യഥേഷ്ടം ചൊല്ലാനറിയുന്ന മനോഹരകവിതകള്‍ രചിച്ച ഭാഷയാണ് മലയാളം

ഇപ്പോള്‍ സാങ്കേതികവിദ്യയുടെ വരവോടെ കവിതയെ വെറും പാട്ടുകച്ചേരിയാക്കി കാശുണ്ടാക്കുന്ന കാവ്യാഭാസകരെകൊണ്ട് ഒരുഭാഗത്ത് കോലാഹലം സ്യഷ്ടിക്കുമ്പോള്‍ ആരും വായിക്കാത്ത കവിതകള്‍കൊണ്ട് ബുദ്ധിജീവിനാട്യം കാണിക്കുന്നവര്‍ മറുഭാഗം കയ്യടക്കുന്നു.
ഇവിടെ നശിക്കുന്നത് കവിതമാത്രമാണ്.
പ്രിയപ്പെട്ട മാധ്യമസിഡിക്കേറ്റുകവികളേ....മാധ്യമചങ്ങാത്തമുള്ള നിരൂപകരേ.....നിങ്ങള്‍ ആലോചിക്കുക......മലയാള കഥ ഏറെ സമ്പന്നവും സജീവവുമാണിന്ന്. കാരണം മാറുന്ന കഥയിലും കഥ നിലനില്ക്കുന്നു എന്നതാണ്.
കവിതയില്‍നിന്ന് അകന്നുപോയത് കവിതയാണെന്നും ആ കവിതയെ തിരിച്ചുപിടിച്ചാലേ കവിത രക്ഷപ്പെടുകയുള്ളുവെന്നും വേഗത്തില്‍ മനസിലാക്കണം. 
ഇല്ലെങ്കില്‍ നല്ല കാവ്യാസ്വാദകര്‍ മുന്‍കാലത്തെ നല്ല കവിതകളിലേക്കുതന്നെ തിരിച്ചുപോകും.  
ഒന്നോ രണ്ടോ കവിത എഴുതി ഒരുപിടി അവാര്‍ഡും വാങ്ങി അഹങ്കരിക്കുന്നവര്‍ നമ്മുടെ പൂര്‍വകാലപന്ഥാവിലേക്ക് ഒന്നെത്തിനോക്കുക. നിത്യവിസ്മയങ്ങളായ കവിതകളുടെ ഭണ്ഡാരം തന്നെ നമുക്കുണ്ട്. ആ കവിതകള്‍ക്കു മുമ്പില്‍ നാം ആരാണ്....എന്താണ് എന്നു തിരിച്ചറിയാനുള്ള സാമാന്യബോധം കവികള്‍ ആര്‍ജിക്കുക. ക്ലിക്കുകളും ഗ്രൂപ്പുകളും സംഘങ്ങളും കവിതയെ വളര്‍ത്തുന്നില്ല. മറിച്ച് കവികളായി നടിക്കുന്നവര്‍ക്ക് ഇടം കിട്ടുന്നു എന്നുമാത്രം.

(കവിയും ഒരുമ പത്രാധിപരുമാണ് ശ്രീ സുധാകരൻ ചന്തവിള)

Comments

Popular posts from this blog

Sidheek Subair :: പൂട്ടിരിപ്പിൽ

പൂട്ടിരിപ്പിൽ   സിദ്ദീഖ് സുബൈർ തേങ്ങൽപ്പുതപ്പിന്നകത്തളത്തിൽ താങ്ങും നരകക്കുട്ടിലാണുകാലം നാട്ടിനെ വീട്ടിനകത്തുകെട്ടി- പൂട്ടിട്ട രോഗം തളച്ചതല്ല... ശബ്ദമായി മകളുടെ നോട്ടമെത്തി, അബ്‌ദങ്ങൾ ഓർമയിൽ തൊട്ടുണർത്തി, ജീവിത വേഗത്തിരക്കൊഴുപ്പിൽ താണുമുലഞ്ഞും വലഞ്ഞു ബന്ധം... സങ്കടം തിങ്ങിക്കുമിഞ്ഞ കണ്ണിൽ, പങ്കിടാനാവാതെ ചോർന്നു വിണ്ണും, അഹസ്സന്തിരാവുകൾ വീർപ്പുമുട്ടി, അഹംവെന്ത നോവിന്‍റെ വീണമീട്ടി... ചോന്ന തുടിപ്പും കവർന്നെടുത്തെൻ, സൂര്യൻ ഇരുണ്ടു വരണ്ടു പോകെ, ആണ്ടുകൾ എത്രയോ മുന്നേ ഞങ്ങൾ, ആണ്ടുപോയേകാന്ത പൂട്ടിരിപ്പിൽ... (പൂട്ടിരിപ്പ്_ലോക്ഡൗൺ) --- Sidheekh Subair

Arunkumar Vamadevan :: അച്ഛൻ

അരുണ്‍ വാമദേവന്‍ പത്ത് മാസം വയറ്റിൽ ചുമന്നില്ല പേറ്റ്നോവിൻ കഠിനതയേറ്റില്ല അമ്മ ഗർഭം ധരിച്ച ദിനം മുതൽ നെഞ്ചിനുള്ളിൽ ചുമന്നു കിടാവിനെ കുഞ്ഞുദേഹം പിറന്നിടാനായിട്ടു വെമ്പൽ കൊള്ളുന്നനേരം വിവശനായ്‌ ആശുപത്രി വരാന്തയിൽ പ്രാർഥിച്ചു രണ്ടുപേരും സുഖമായിരിക്കുവാൻ അച്ഛനെന്നും തണൽ വിരിച്ചങ്ങനെ വീട് മൂടിയൊരാൽമരം പോലവേ വേനലേൽക്കാതെ പേമാരിയും തഥാ കാത്തു സൂക്ഷിച്ചു നിന്നു കരുത്തനായ്‌ ഉള്ളു നീറുന്ന പ്രാരാബ്ധ ചിന്തയിൽ പുഞ്ചിരി തൂകും അച്ഛനൊരത്ഭുതം --- Arunkumar Vamadevan

Aswathy P S :: ഒളിവറും വിജയനും പിന്നെ സുശീലയും

ഒളിവറും വിജയനും പിന്നെ സുശീലയും  1983 എന്ന നിവിൻപോളി  ചിത്രം എനിക്ക് വെറും ഒരു സിനിമയല്ല. സിനിമയിൽ വിഷയം ക്രിക്കറ്റ്‌ ആണെങ്കിൽ ഇവിടെ താരം, നായകൻ രമേശന്‍റെ പത്നി സുശീലയാണ്. ഇപ്പൊ ചിലർക്ക് പിടികിട്ടിയേക്കാം, അനിയന്‍റെ പേര് ഇച്ചിരി "ഫാഷൻ" പേരാ..... സുമേഷ്!!! എന്ന പുള്ളിക്കാരിയുടെ ഒറ്റ ഡയലോഗിൽ ഉയർന്നത്  ഇതേ പേരുകാരനുമായുള്ള എന്‍റെ വിവാഹ ദിവസത്തെ ട്രോളൻ ഫ്ലക്സ്കളായിരുന്നു.. വിത്ത്‌ ഇല്ലുസ്ട്രേഷൻസ്.. എന്നാൽ മാറ്റാരുമറിയാത്ത ഒന്നുകൂടിയുണ്ട്. രമേശന്‍റെ വിവാഹം കഴിഞ്ഞ് ആദ്യരാത്രിയിൽ ക്രിക്കറ്റ് പ്രേമിയായ രമേശൻ മുറിയിൽ ഒട്ടിച്ചിരിക്കുന്ന ടെണ്ടുൽകരുടെ പടം കണ്ടിട്ട് ഹിന്ദിസിനിമ നടന്മാരെ അറിയില്ല എന്നു പറയുന്ന പുതുപെണ്ണ് നമ്മളെ ഒത്തിരി ചിരിപ്പിച്ചതാണ്, എന്നെ ഒഴികെ. കാരണം  ഫുട്ബോൾ പ്രേമിയും പ്ലയേറും കോച്ചും ഒക്കെയായ എന്‍റെ ഭർത്താവിന്‍റെ ബെഡ്‌റൂം ചുമരിലെ കാല്പന്ത് താരങ്ങളുടെ അഭാവം ഒന്നുകൊണ്ടു മാത്രമായിരുന്നു, സുശീല പറഞ്ഞ പോലെ ഒന്ന് നമ്മുടെ പ്രഥമരാത്രിയിൽ പ്രതിധ്വനിക്കാതിരുന്നത്. പക്ഷെ സുശീലയുടേത് പോലെ ഏറെക്കുറെ സമാനമായ മറ്റൊരു ഡയലോഗ് എന്‍റെ കണ്ഠനാളത്തിൽ...