Skip to main content

Kavya Ayyappan :: ലവ് വിൻസ് റാണി ടീച്ചർ ഫെയിൽസ്



ശ്രീ അനു പി യുടെ ' ലവ് വിൻസ് റാണി ടീച്ചർ ഫെയിൽസ് ' എന്ന ചെറു കഥ, പുറമെ ലളിതം എന്ന് തോന്നുന്നു എങ്കിലും കഥയുടെ അകക്കാമ്പുകൾ  തേടി പോകുമ്പോൾ കഥകൃത്ത് കൈകാര്യം ചെയ്യുന്ന വിഷയം അല്പം ഗൗരവമുള്ളതാണെന്ന് കാണാൻ കഴിയും.

ആഗലെയ ഭാഷയിൽ എഴുതിയിരിക്കുന്ന കഥയുടെ പേരിൽ നിന്നും തന്നെ തുടങ്ങാം. നമ്മുടെ ഭാഷയോടുള്ള ബഹുമാന സൂചകമായി മലയാളത്തിൽ തന്നെ പേര് വെക്കാമായിരുന്നു എന്ന ഒരു അഭിപ്രായം കടന്ന് വരാൻ സാധ്യത ഉണ്ടെങ്കിലും, അതിന് പിന്നിൽ മറ്റൊരു സംഗതി ഇല്ലേ എന്നൊരു സംശയം.

പ്രണയമെന്ന വികാരത്തെ   ശരീരം കൊണ്ട് കൂടുതൽ അടയാളപ്പെടുത്തുകയും പ്രണയസുന്ദര നിമിഷങ്ങളിൽ പൊതുയിടങ്ങളിൽ പോലും ചുണ്ടുകൾ കോർക്കാൻ ഭയപെടാത്ത ഇംഗ്ലീഷ് സംസ്ക്കാരം കടന്ന് വന്നതിന്‍റെ ഒരു സൂചന പേരിൽ കാണാൻ കഴിയുന്നു.

തലമുറകളുടെ വേഗതയെ കഥ അവതരിപ്പിക്കുമ്പോഴും അതുമായി ബന്ധപ്പെട്ട നിരവധി തലങ്ങളെ ചർച്ച ചെയ്യുന്നുണ്ട്. കുട്ടികളുടെ  മാനസിക വളർച്ചയെ അടുത്തിരുന്നിട്ടും തിരിച്ചറിയാൻ കഴിയാത്ത, അവർക്കു വേണ്ട വിധമുള്ള ശാരീരിക, ലൈംഗിക അവബോധം കൊടുക്കാൻ വിസ്സമ്മതിക്കുന്ന മാതാപിതാക്കൾ ഒരുവശത്ത് നിൽക്കുമ്പോൾ, വിദ്യാഭ്യാസം മറ്റു പാഠ്യ - പാഠ്യേതര മേഖലകളിലെ അറിവ് എന്നത് പോലെ ഇത്തരം അറിവുകളും വേണമെന്ന അധ്യാപക പക്ഷം മറുവശത്തും നിൽക്കുന്നു. ഈ രണ്ടു പക്ഷവും തമ്മിലുള്ള സംഘർഷം കഥയിൽ വ്യക്തമായി ആവിഷ്‌ക്കരിക്കുന്നുണ്ട്.
ഇതിന്‍റെയെല്ലാം കാരണങ്ങളിലേക്ക് കഥകൃത്ത് കടന്ന് ചെല്ലുമ്പോൾ, സാമൂഹിക മാധ്യമങ്ങളുടെ വളർച്ച ഒരു സമൂഹത്തെ എങ്ങിനെയെല്ലാം വളർത്തുന്നു, തളർത്തുന്നു എന്നതും വ്യക്തമാക്കുന്നുണ്ട്.

കഥയിലെ സൂരജ് എന്ന കുട്ടിയെയും മറ്റു കുട്ടികളെയും സംബന്ധിച്ച്, പ്രണയത്തിലെ പെൺകുട്ടിയെ ഒരു ഉപഭോഗ വസ്തു മാത്രമായി മാത്രം മനസ്സിലാക്കുന്ന അറിവ് സ്വയം നേടിയെടുത്തതാണ്. അതിന് അവനെ പ്രാപ്തനാക്കിയത് സാമൂഹിക മാധ്യമങ്ങൾ ആണെന്ന് പറയാതിരിക്കാൻ വയ്യ. ശരീരം മാത്രമായി മാറുന്ന പ്രണയത്തെ അദ്ദേഹം ചോദ്യം ചെയ്യുന്നുണ്ട്. ഒന്നിനെ കുറിച്ചുമുള്ള ശരിയായ ധാരണ ഇന്നാർക്കും ഇല്ല എന്നത് വ്യക്തം.

പന്ത്രണ്ട് വയസ്സ്ക്കാരന് കാമസൂത്രം പറഞ്ഞു കൊടുത്ത അദ്ധ്യാപികയെ സംബന്ധിച്ച വാർത്തയുടെ  സത്യാവസ്ഥ അറിയാതെ, ചൂടൻ ഗോസിപ്പുകളെ ആഘോഷമാക്കുന്ന ഒരു വിഭാഗം ആളുകളെ ശ്രീ അനു പി,  വിട്ട് കളഞ്ഞിട്ടില്ല.
സ്ത്രീ എന്ന ഒരു പക്ഷത്തു നിന്നു കഥയെ വായിക്കുമ്പോൾ മറ്റൊരു കാര്യം കൂടി ശ്രദ്ധയിൽ പെടുന്നു, ഒരു സ്ത്രീക്ക് പൊതു സമൂഹത്തിൽ ശരീരത്തെ കുറിച്ച് സംസാരിക്കാൻ സമൂഹം അനുമതി നൽകുന്നില്ല എന്നത് മറ്റൊരു സത്യം.

ഇത്തരത്തിൽ പൊതുവെ ഇന്നത്തെ ചുറ്റുപാടുകൾ ചർച്ചചെയ്യേണ്ട, നിരവധി വിഷയങ്ങൾ അദ്ദേഹം, ഒഴുക്കോടെ പറഞ്ഞു പോകുന്നുണ്ട്.
എന്തുകൊണ്ടും കഥ, പുതുമ എന്നതിനെ മാറ്റി നിർത്തിയാൽ, കഥയുടെ ആഴങ്ങൾ തീവ്രമാണ്.

Comments

Popular posts from this blog

Sidheek Subair :: പൂട്ടിരിപ്പിൽ

പൂട്ടിരിപ്പിൽ   സിദ്ദീഖ് സുബൈർ തേങ്ങൽപ്പുതപ്പിന്നകത്തളത്തിൽ താങ്ങും നരകക്കുട്ടിലാണുകാലം നാട്ടിനെ വീട്ടിനകത്തുകെട്ടി- പൂട്ടിട്ട രോഗം തളച്ചതല്ല... ശബ്ദമായി മകളുടെ നോട്ടമെത്തി, അബ്‌ദങ്ങൾ ഓർമയിൽ തൊട്ടുണർത്തി, ജീവിത വേഗത്തിരക്കൊഴുപ്പിൽ താണുമുലഞ്ഞും വലഞ്ഞു ബന്ധം... സങ്കടം തിങ്ങിക്കുമിഞ്ഞ കണ്ണിൽ, പങ്കിടാനാവാതെ ചോർന്നു വിണ്ണും, അഹസ്സന്തിരാവുകൾ വീർപ്പുമുട്ടി, അഹംവെന്ത നോവിന്‍റെ വീണമീട്ടി... ചോന്ന തുടിപ്പും കവർന്നെടുത്തെൻ, സൂര്യൻ ഇരുണ്ടു വരണ്ടു പോകെ, ആണ്ടുകൾ എത്രയോ മുന്നേ ഞങ്ങൾ, ആണ്ടുപോയേകാന്ത പൂട്ടിരിപ്പിൽ... (പൂട്ടിരിപ്പ്_ലോക്ഡൗൺ) --- Sidheekh Subair

Aiswarya S Dev :: ഞെട്ടലകലാതെ

മർത്യജന്മമൊന്ന് വീക്ഷിച്ചറിയണ- മെന്നാശിച്ചീശൻ ഭൂവിലെത്തി.! കോവിലിൽ ആയിരങ്ങൾ തൻ അനുഗ്രഹത്തിനായി കാത്തിരിപ്പു- ണ്ടെന്നറിഞ്ഞാനന്ദിച്ചു.. തിരിഞ്ഞു നോക്കവേ.. കോവിലിനങ്കണത്തിലിന്നൊന്നു- മറിയാതൊരു പിഞ്ചുബാല്യം കൈകൾ നീട്ടിടുന്നു.. യാചിച്ചുകൊണ്ട്.. നിലത്തുവീഴുന്ന ചില്ലറത്തുട്ടുകളിലൊക്കെയും രണ്ടും, മൂന്നും..! പടികയറിയകത്തുകയറുന്നവ- രൊക്കെയും ശിലയാൽ തീർത്ത- യെൻ മുന്‍പിലർപ്പിക്കുന്നു ആയിരങ്ങൾ..!! ഞെട്ടിത്തിരിഞ്ഞീശൻ നടന്നകലവേ കണ്ടു, പിന്നെയും പിന്നെയും  ഞെട്ടിക്കുന്ന നോവുകൾ..! പെണ്‍കിടാങ്ങള്‍ തൻ കൂരയ്ക്ക- കത്തു നിന്ന്‌ കേൾക്കുന്നു  നിശബ്ദ തേങ്ങലുകൾ.. വാതിലില്ലാതെ ചുമരില്ലാതെ തുണികളാൽ മറയ്ക്കപ്പെട്ട കൂരയ്ക്കുള്ളിൽ നാഴികകൾ ഭയത്തോടെണ്ണുന്ന  അനവധിപേരെ കണ്ടീശൻ കണ്ണടച്ചു... അകലെയുള്ള കോവിലിൽ  നാഴികക്ക് നാൽപ്പതുവട്ടമവർ ഉറപ്പു വരുത്തുന്നു..  'സുരക്ഷിതമല്ലയോന്ന്' ഒരമ്മതൻ പേറ്റുനോവ്  കേട്ടീശൻ അവൾക്കരികിലെത്തി.. ഒരു കുഞ്ഞു പെണ്കിടാവ്  അവൾക്കരികിൽ  മിഴി തുറന്ന് കിടപ്പതുണ്ട്... പുറത്തേക്കെത്തി നോക്കിയപ്പോ- ളതാ പെണ്‍കുഞ്ഞെന്നറിഞ്ഞച്ഛൻ വിലപിച്ചു മൊഴിയുന്നു.. "ഈ സ്വത്തെല്ലാം ...

നെടുവിളിയൻപക്ഷി :: വിനയൻ

അഗസ്ത്യന്റെ മടിത്തട്ടിൽ പകൽപ്പൂരക്കണിപ്പന്തൽ. അലങ്കാരച്ചെരുവിൽ ചെ- മ്പനീർപ്പൂവിൻ ചമത്കാരം. "പുലർകാലേ പുറപ്പെട്ടാൽ മലതാണ്ടിത്തിരിച്ചെത്താം. വരികെന്റെയനുജാ,യീ മലങ്കാടിന്നകം പുക്കാം." മലന്തേനും പനന്നൊങ്കും കഴിയ്ക്കാനാ മലമേട്ടിൽ ഇരുവരും കരംകോർത്തു ചുണയോടെ പുറപ്പെട്ടു. മുളമുള്ളുമെരികല്ലും ചവിട്ടൊപ്പം നടക്കുന്നു. കനൽ കോരിക്കുടിച്ചഗ്നി- പ്പദം ചന്തംവിതയ്ക്കുന്നു. മുകിൽതാഴെ,ക്കുളിർ വാനം മിഴിക്കോണിൽ തുടിക്കുന്നു. ചരൽപ്പൂക്കൾ കടുംവർണ്ണം വിരിച്ചെങ്ങും ചിരിക്കുന്നു. ചിതൽപ്പറ്റം ദ്രുതംകാട്ടി ശവക്കോലം തുരക്കുന്നു. മുടിക്കെട്ടിൽ ജഡച്ചുറ്റിൽ ശിവശൈലം കനക്കുന്നു. ഇരുത്തംവന്നലയ്ക്കുന്ന കൊലച്ചീവീടൊളിക്കുന്നു. കരിക്കാലൻ കൊലകൊമ്പൻ കരിച്ചൂരു ചുരത്തുന്നു. കുളയട്ടനിലം പറ്റി രുചികൊണ്ടു പുളയ്ക്കുന്നു. കൊതിനാവായ് നനവാർന്നു ചുടുചോര കുടിക്കുന്നു. 'ആദിച്ചൻ' മലദൈവം ചോക്കുന്നു, തുടുക്കുന്നു. കാട്ടാറിൻ ചിലമ്പൊച്ച മദം പൊട്ടിപ്പരക്കുന്നു. മലങ്കോഴിപ്പറ്റമെന്തോ തിരക്കിട്ടു തെരയുന്നു. മലയണ്ണാർക്കണ്ണനംബര കനിയായിക്കുലയ്ക്കുന്നു. ചൊക്കനർക്കപ്പഴം തിന്നാൻ മരംച...