Skip to main content

Kavya Ayyappan :: ലവ് വിൻസ് റാണി ടീച്ചർ ഫെയിൽസ്



ശ്രീ അനു പി യുടെ ' ലവ് വിൻസ് റാണി ടീച്ചർ ഫെയിൽസ് ' എന്ന ചെറു കഥ, പുറമെ ലളിതം എന്ന് തോന്നുന്നു എങ്കിലും കഥയുടെ അകക്കാമ്പുകൾ  തേടി പോകുമ്പോൾ കഥകൃത്ത് കൈകാര്യം ചെയ്യുന്ന വിഷയം അല്പം ഗൗരവമുള്ളതാണെന്ന് കാണാൻ കഴിയും.

ആഗലെയ ഭാഷയിൽ എഴുതിയിരിക്കുന്ന കഥയുടെ പേരിൽ നിന്നും തന്നെ തുടങ്ങാം. നമ്മുടെ ഭാഷയോടുള്ള ബഹുമാന സൂചകമായി മലയാളത്തിൽ തന്നെ പേര് വെക്കാമായിരുന്നു എന്ന ഒരു അഭിപ്രായം കടന്ന് വരാൻ സാധ്യത ഉണ്ടെങ്കിലും, അതിന് പിന്നിൽ മറ്റൊരു സംഗതി ഇല്ലേ എന്നൊരു സംശയം.

പ്രണയമെന്ന വികാരത്തെ   ശരീരം കൊണ്ട് കൂടുതൽ അടയാളപ്പെടുത്തുകയും പ്രണയസുന്ദര നിമിഷങ്ങളിൽ പൊതുയിടങ്ങളിൽ പോലും ചുണ്ടുകൾ കോർക്കാൻ ഭയപെടാത്ത ഇംഗ്ലീഷ് സംസ്ക്കാരം കടന്ന് വന്നതിന്‍റെ ഒരു സൂചന പേരിൽ കാണാൻ കഴിയുന്നു.

തലമുറകളുടെ വേഗതയെ കഥ അവതരിപ്പിക്കുമ്പോഴും അതുമായി ബന്ധപ്പെട്ട നിരവധി തലങ്ങളെ ചർച്ച ചെയ്യുന്നുണ്ട്. കുട്ടികളുടെ  മാനസിക വളർച്ചയെ അടുത്തിരുന്നിട്ടും തിരിച്ചറിയാൻ കഴിയാത്ത, അവർക്കു വേണ്ട വിധമുള്ള ശാരീരിക, ലൈംഗിക അവബോധം കൊടുക്കാൻ വിസ്സമ്മതിക്കുന്ന മാതാപിതാക്കൾ ഒരുവശത്ത് നിൽക്കുമ്പോൾ, വിദ്യാഭ്യാസം മറ്റു പാഠ്യ - പാഠ്യേതര മേഖലകളിലെ അറിവ് എന്നത് പോലെ ഇത്തരം അറിവുകളും വേണമെന്ന അധ്യാപക പക്ഷം മറുവശത്തും നിൽക്കുന്നു. ഈ രണ്ടു പക്ഷവും തമ്മിലുള്ള സംഘർഷം കഥയിൽ വ്യക്തമായി ആവിഷ്‌ക്കരിക്കുന്നുണ്ട്.
ഇതിന്‍റെയെല്ലാം കാരണങ്ങളിലേക്ക് കഥകൃത്ത് കടന്ന് ചെല്ലുമ്പോൾ, സാമൂഹിക മാധ്യമങ്ങളുടെ വളർച്ച ഒരു സമൂഹത്തെ എങ്ങിനെയെല്ലാം വളർത്തുന്നു, തളർത്തുന്നു എന്നതും വ്യക്തമാക്കുന്നുണ്ട്.

കഥയിലെ സൂരജ് എന്ന കുട്ടിയെയും മറ്റു കുട്ടികളെയും സംബന്ധിച്ച്, പ്രണയത്തിലെ പെൺകുട്ടിയെ ഒരു ഉപഭോഗ വസ്തു മാത്രമായി മാത്രം മനസ്സിലാക്കുന്ന അറിവ് സ്വയം നേടിയെടുത്തതാണ്. അതിന് അവനെ പ്രാപ്തനാക്കിയത് സാമൂഹിക മാധ്യമങ്ങൾ ആണെന്ന് പറയാതിരിക്കാൻ വയ്യ. ശരീരം മാത്രമായി മാറുന്ന പ്രണയത്തെ അദ്ദേഹം ചോദ്യം ചെയ്യുന്നുണ്ട്. ഒന്നിനെ കുറിച്ചുമുള്ള ശരിയായ ധാരണ ഇന്നാർക്കും ഇല്ല എന്നത് വ്യക്തം.

പന്ത്രണ്ട് വയസ്സ്ക്കാരന് കാമസൂത്രം പറഞ്ഞു കൊടുത്ത അദ്ധ്യാപികയെ സംബന്ധിച്ച വാർത്തയുടെ  സത്യാവസ്ഥ അറിയാതെ, ചൂടൻ ഗോസിപ്പുകളെ ആഘോഷമാക്കുന്ന ഒരു വിഭാഗം ആളുകളെ ശ്രീ അനു പി,  വിട്ട് കളഞ്ഞിട്ടില്ല.
സ്ത്രീ എന്ന ഒരു പക്ഷത്തു നിന്നു കഥയെ വായിക്കുമ്പോൾ മറ്റൊരു കാര്യം കൂടി ശ്രദ്ധയിൽ പെടുന്നു, ഒരു സ്ത്രീക്ക് പൊതു സമൂഹത്തിൽ ശരീരത്തെ കുറിച്ച് സംസാരിക്കാൻ സമൂഹം അനുമതി നൽകുന്നില്ല എന്നത് മറ്റൊരു സത്യം.

ഇത്തരത്തിൽ പൊതുവെ ഇന്നത്തെ ചുറ്റുപാടുകൾ ചർച്ചചെയ്യേണ്ട, നിരവധി വിഷയങ്ങൾ അദ്ദേഹം, ഒഴുക്കോടെ പറഞ്ഞു പോകുന്നുണ്ട്.
എന്തുകൊണ്ടും കഥ, പുതുമ എന്നതിനെ മാറ്റി നിർത്തിയാൽ, കഥയുടെ ആഴങ്ങൾ തീവ്രമാണ്.

Comments

Popular posts from this blog

Sidheek Subair :: പൂട്ടിരിപ്പിൽ

പൂട്ടിരിപ്പിൽ   സിദ്ദീഖ് സുബൈർ തേങ്ങൽപ്പുതപ്പിന്നകത്തളത്തിൽ താങ്ങും നരകക്കുട്ടിലാണുകാലം നാട്ടിനെ വീട്ടിനകത്തുകെട്ടി- പൂട്ടിട്ട രോഗം തളച്ചതല്ല... ശബ്ദമായി മകളുടെ നോട്ടമെത്തി, അബ്‌ദങ്ങൾ ഓർമയിൽ തൊട്ടുണർത്തി, ജീവിത വേഗത്തിരക്കൊഴുപ്പിൽ താണുമുലഞ്ഞും വലഞ്ഞു ബന്ധം... സങ്കടം തിങ്ങിക്കുമിഞ്ഞ കണ്ണിൽ, പങ്കിടാനാവാതെ ചോർന്നു വിണ്ണും, അഹസ്സന്തിരാവുകൾ വീർപ്പുമുട്ടി, അഹംവെന്ത നോവിന്‍റെ വീണമീട്ടി... ചോന്ന തുടിപ്പും കവർന്നെടുത്തെൻ, സൂര്യൻ ഇരുണ്ടു വരണ്ടു പോകെ, ആണ്ടുകൾ എത്രയോ മുന്നേ ഞങ്ങൾ, ആണ്ടുപോയേകാന്ത പൂട്ടിരിപ്പിൽ... (പൂട്ടിരിപ്പ്_ലോക്ഡൗൺ) --- Sidheekh Subair

Aswathy P S :: ഒളിവറും വിജയനും പിന്നെ സുശീലയും

ഒളിവറും വിജയനും പിന്നെ സുശീലയും  1983 എന്ന നിവിൻപോളി  ചിത്രം എനിക്ക് വെറും ഒരു സിനിമയല്ല. സിനിമയിൽ വിഷയം ക്രിക്കറ്റ്‌ ആണെങ്കിൽ ഇവിടെ താരം, നായകൻ രമേശന്‍റെ പത്നി സുശീലയാണ്. ഇപ്പൊ ചിലർക്ക് പിടികിട്ടിയേക്കാം, അനിയന്‍റെ പേര് ഇച്ചിരി "ഫാഷൻ" പേരാ..... സുമേഷ്!!! എന്ന പുള്ളിക്കാരിയുടെ ഒറ്റ ഡയലോഗിൽ ഉയർന്നത്  ഇതേ പേരുകാരനുമായുള്ള എന്‍റെ വിവാഹ ദിവസത്തെ ട്രോളൻ ഫ്ലക്സ്കളായിരുന്നു.. വിത്ത്‌ ഇല്ലുസ്ട്രേഷൻസ്.. എന്നാൽ മാറ്റാരുമറിയാത്ത ഒന്നുകൂടിയുണ്ട്. രമേശന്‍റെ വിവാഹം കഴിഞ്ഞ് ആദ്യരാത്രിയിൽ ക്രിക്കറ്റ് പ്രേമിയായ രമേശൻ മുറിയിൽ ഒട്ടിച്ചിരിക്കുന്ന ടെണ്ടുൽകരുടെ പടം കണ്ടിട്ട് ഹിന്ദിസിനിമ നടന്മാരെ അറിയില്ല എന്നു പറയുന്ന പുതുപെണ്ണ് നമ്മളെ ഒത്തിരി ചിരിപ്പിച്ചതാണ്, എന്നെ ഒഴികെ. കാരണം  ഫുട്ബോൾ പ്രേമിയും പ്ലയേറും കോച്ചും ഒക്കെയായ എന്‍റെ ഭർത്താവിന്‍റെ ബെഡ്‌റൂം ചുമരിലെ കാല്പന്ത് താരങ്ങളുടെ അഭാവം ഒന്നുകൊണ്ടു മാത്രമായിരുന്നു, സുശീല പറഞ്ഞ പോലെ ഒന്ന് നമ്മുടെ പ്രഥമരാത്രിയിൽ പ്രതിധ്വനിക്കാതിരുന്നത്. പക്ഷെ സുശീലയുടേത് പോലെ ഏറെക്കുറെ സമാനമായ മറ്റൊരു ഡയലോഗ് എന്‍റെ കണ്ഠനാളത്തിൽ...

Arunkumar Vamadevan :: അച്ഛൻ

അരുണ്‍ വാമദേവന്‍ പത്ത് മാസം വയറ്റിൽ ചുമന്നില്ല പേറ്റ്നോവിൻ കഠിനതയേറ്റില്ല അമ്മ ഗർഭം ധരിച്ച ദിനം മുതൽ നെഞ്ചിനുള്ളിൽ ചുമന്നു കിടാവിനെ കുഞ്ഞുദേഹം പിറന്നിടാനായിട്ടു വെമ്പൽ കൊള്ളുന്നനേരം വിവശനായ്‌ ആശുപത്രി വരാന്തയിൽ പ്രാർഥിച്ചു രണ്ടുപേരും സുഖമായിരിക്കുവാൻ അച്ഛനെന്നും തണൽ വിരിച്ചങ്ങനെ വീട് മൂടിയൊരാൽമരം പോലവേ വേനലേൽക്കാതെ പേമാരിയും തഥാ കാത്തു സൂക്ഷിച്ചു നിന്നു കരുത്തനായ്‌ ഉള്ളു നീറുന്ന പ്രാരാബ്ധ ചിന്തയിൽ പുഞ്ചിരി തൂകും അച്ഛനൊരത്ഭുതം --- Arunkumar Vamadevan