Skip to main content

Minimol O :: പാഠഭേദം




പാഠഭേദം

'ഒഴുക്കിനൊത്തൊഴുകുവാനൊരുമിച്ച് നില്‍ക്കുവാന്‍...’
പുതിയ പാഠങ്ങള്‍ പഠിക്കവേണം!
കാലക്കുതിപ്പില്‍ കരഞ്ഞലിഞ്ഞീടാതെ
കുതി കൊള്‍ക കാപട്യത്തേരിലേറി.

വെള്ളയിലൊരു ചെറു കുരിശു വരച്ചെന്നാല്‍,
സത്യവും സ്നേഹവും ത്യാഗവുമായ്.
മനസ്സിന്‍റെ കോണില്‍ മരവിപ്പുമാത്രമേ
മായാത്ത ഓര്‍മകള്‍ ബാക്കിയായി.

കൂട്ടമായ് നിന്നവര്‍ കല്ലെറിഞ്ഞീടുമ്പാള്‍,
ഒരു പുച്ഛ ഭാവം മനസ്സില്‍ ബാക്കി.
കണക്കുകള്‍ കാണാപ്പുറങ്ങളായ് മാറുന്നു
കാലങ്ങളൊക്കെയും മൂക സാക്ഷി!

അസ്പര്‍ശ്യമടിമത്വമധീശത്വ വേരുകള്‍
വടവൃക്ഷമായ് വളര്‍ന്നിടുമ്പാള്‍,
തണലും കനികളും പകരുന്ന വൃക്ഷത്തെ
കരുതലോടെ നാം കാത്തിടുന്നു!

കമനീയ കാനന ഭംഗികള്‍ക്കൊക്കേയും,
കരുതലിന്‍ കാന്തിക ചിന്ത വേണം....
യുക്തിയുമയുക്തിയും ചിന്തിച്ചിരിക്കില്‍ നീ
'കാട്ടാള നീതിക്കിര മാത്രമേ.’

Comments

Popular posts from this blog

ചുറ്റിക

ഇന്നും

https://youtube.com/shorts/76FFavWYfmo?feature=share

ഓണത്തുമ്പിക്കാഘോഷം

അത്തം പൂക്കളമിട്ടു തുടങ്ങീ, അത്തച്ചമയത്തിരുനാളിൽ. ചിത്തിര പൂത്തിരി  ചിതറിക്കുമ്പോൾ ചിത്തം നിറയെ പൊന്നോണം. ചോതിപ്പെണ്ണിൻ കവിളിലുമുണ്ടേ ചോന്നു തുടുത്തൊരു നാണപ്പൂ. വിശാഖം വയറും തടവി വിളിച്ചൂ, വയറുനിറഞ്ഞുകവിഞ്ഞമ്മേ. അനിഴം പഴവുമുരിഞ്ഞു കൊടുത്തൂ, അനിയാ പയ്യെത്തിന്നോളൂ. കേട്ടയ്ക്കക്കരെ കേട്ടൂ ഘോഷം കുട്ടികൾ കൂടും കളിമേളം. മൂലത്തിൻ നാളൂഞ്ഞാലാടും, മൂടും കുത്തിത്താഴേക്കും. പൂരാടത്തിനു കോടിയുടുക്കാം, പൂമയിലാഭവിടർത്തീടാം. ഉത്രാടക്കഥ വെപ്രാളത്തി - ന്നുത്സവലഹരി വിളമ്പുന്നൂ. ഓണത്തിൻ പൊൻപുലരി പിറന്നാ- ലോണത്തുമ്പിക്കാഘോഷം. രജി ചന്ദ്രശേഖർ 28-08-2023 https://pratilipi.page.link/9n13Kq1eS3kjH1n2A