Skip to main content

Raji Chandrasekhar :: സ്നേഹവും കടപ്പാടും ബാക്കി




സ്നേഹവും കടപ്പാടും ബാക്കി 

ബഹുദൈവവിശ്വാസവും വിഭിന്നങ്ങളായ ആരാധനാരീതികളും ജീവിത സമ്പ്രദായങ്ങളും ആചാരങ്ങളും വ്യത്യസ്ത വേഷഭാഷാഭൂഷാദികളും ഒക്കെയുൾക്കൊള്ളുന്ന സാംസ്കാരിക ദേശീയതയാണ് നമ്മുടെ പാരമ്പര്യത്തിന്‍റെ ഉള്‍ക്കരുത്ത്. അത് എകശിലാമതങ്ങളെയും പ്രത്യയശാസ്ത്രങ്ങളെയും പോലും സ്നേഹത്തോടെ സ്വീകരിച്ചു പരിപോഷിപ്പിക്കുന്നു.

അധിനിവേശമോഹവുമായെത്തിയ പലരും പലതും നമ്മുടെ സാംസ്കാരിക പാരമ്പര്യത്തിൽ സർവാത്മനാ ലയിച്ചു ചേർന്നിട്ടുണ്ട്. എന്നാൽ ബ്രിട്ടീഷുകാർ സ്വാര്‍ത്ഥതാൽപര്യാർത്ഥം വിത്തുപാകിയ ഭിന്നിപ്പിന്‍റേയും വെറുപ്പിന്‍റേയും തിരുത്തപ്പെടേണ്ടുന്ന ആശയത്തെറ്റുകൾ ഇനിയും അവശേഷിക്കുന്നുമുണ്ട്. കാലഗതിയുടെ ഇത്തരം അവക്ഷിപ്തമാലിന്യങ്ങളെയും അലിയിപ്പിച്ചു തന്റെ ആത്മാവിന്റെ അംശമാക്കി മാറ്റാൻ കെല്‍പുള്ളതാണ് ഭാരതീയ സാംസ്കാരിക പാരമ്പര്യം. തിരുത്തപ്പെടേണ്ടവ തിരുത്തപ്പെടുക തന്നെ ചെയ്യും.

തങ്ങളുടേതു മാത്രമാണ് ശരി എന്ന ദുർവാശി നമ്മുടെ പാരമ്പര്യമല്ല.  വൈവിധ്യങ്ങളെയും അഭിപ്രായവ്യത്യാസങ്ങളെയും സ്വീകരിക്കുകയും സമന്വയിപ്പിക്കുകയും സ്വാംശീകരിക്കുകയും ചെയ്യുന്നതാണ് നമ്മുടെ പാരമ്പര്യം.

കല, സാഹിത്യം, വിജ്ഞാനം തുടങ്ങി സമസ്തമേഖലകളിലും വ്യക്തികളിലും ഈ പാരമ്പര്യസവിശേഷത തെളിഞ്ഞുകാണാം. നിർഭയത്വമാണ് അതിന്‍റെ അന്തർധാര. ഉത്തരം മുട്ടിക്കലല്ല, ഉത്തരം കണ്ടെത്താനുള്ള ചോദ്യങ്ങളും വ്യാഖ്യാനങ്ങളുമാണ് അതിന്‍റെ പ്രാണവായു.

ചെമ്പട്ടിന്‍ ചിലമ്പൊലികളിലും ഈ പാരമ്പര്യം ശംഖൊലി മുഴക്കുന്നു. ആസ്വാദനത്തിന്‍റെ രണ്ട് പ്രവാഹങ്ങളും കവിതയും ലയിച്ചുചേരുന്ന ത്രിവേണീസംഗമം, പുസ്തകരൂപത്തിൽ ഒരുക്കിയ  ശ്രീ അനിൽ ആർ മധു, പുണ്യതീര്‍ത്ഥങ്ങളായി വേറിട്ട ചിന്തകൾ പങ്കുവെച്ച നവപ്രതിഭകൾ, സിദ്ദീഖ് സുബൈർ, അശ്വതി പി എസ് - നിങ്ങൾ ത്രിമൂർത്തികൾ, മഹത്തായ സാഹിത്യ പാരമ്പര്യത്തിന്‍റെ സാർഥകമായ ഈടുവയ്പുകൾ.

കവി വെറും സാക്ഷി.
സ്നേഹവും കടപ്പാടും ബാക്കി...

Comments

Post a Comment

Popular posts from this blog

Sidheek Subair :: പൂട്ടിരിപ്പിൽ

പൂട്ടിരിപ്പിൽ   സിദ്ദീഖ് സുബൈർ തേങ്ങൽപ്പുതപ്പിന്നകത്തളത്തിൽ താങ്ങും നരകക്കുട്ടിലാണുകാലം നാട്ടിനെ വീട്ടിനകത്തുകെട്ടി- പൂട്ടിട്ട രോഗം തളച്ചതല്ല... ശബ്ദമായി മകളുടെ നോട്ടമെത്തി, അബ്‌ദങ്ങൾ ഓർമയിൽ തൊട്ടുണർത്തി, ജീവിത വേഗത്തിരക്കൊഴുപ്പിൽ താണുമുലഞ്ഞും വലഞ്ഞു ബന്ധം... സങ്കടം തിങ്ങിക്കുമിഞ്ഞ കണ്ണിൽ, പങ്കിടാനാവാതെ ചോർന്നു വിണ്ണും, അഹസ്സന്തിരാവുകൾ വീർപ്പുമുട്ടി, അഹംവെന്ത നോവിന്‍റെ വീണമീട്ടി... ചോന്ന തുടിപ്പും കവർന്നെടുത്തെൻ, സൂര്യൻ ഇരുണ്ടു വരണ്ടു പോകെ, ആണ്ടുകൾ എത്രയോ മുന്നേ ഞങ്ങൾ, ആണ്ടുപോയേകാന്ത പൂട്ടിരിപ്പിൽ... (പൂട്ടിരിപ്പ്_ലോക്ഡൗൺ) --- Sidheekh Subair

Aiswarya S Dev :: ഞെട്ടലകലാതെ

മർത്യജന്മമൊന്ന് വീക്ഷിച്ചറിയണ- മെന്നാശിച്ചീശൻ ഭൂവിലെത്തി.! കോവിലിൽ ആയിരങ്ങൾ തൻ അനുഗ്രഹത്തിനായി കാത്തിരിപ്പു- ണ്ടെന്നറിഞ്ഞാനന്ദിച്ചു.. തിരിഞ്ഞു നോക്കവേ.. കോവിലിനങ്കണത്തിലിന്നൊന്നു- മറിയാതൊരു പിഞ്ചുബാല്യം കൈകൾ നീട്ടിടുന്നു.. യാചിച്ചുകൊണ്ട്.. നിലത്തുവീഴുന്ന ചില്ലറത്തുട്ടുകളിലൊക്കെയും രണ്ടും, മൂന്നും..! പടികയറിയകത്തുകയറുന്നവ- രൊക്കെയും ശിലയാൽ തീർത്ത- യെൻ മുന്‍പിലർപ്പിക്കുന്നു ആയിരങ്ങൾ..!! ഞെട്ടിത്തിരിഞ്ഞീശൻ നടന്നകലവേ കണ്ടു, പിന്നെയും പിന്നെയും  ഞെട്ടിക്കുന്ന നോവുകൾ..! പെണ്‍കിടാങ്ങള്‍ തൻ കൂരയ്ക്ക- കത്തു നിന്ന്‌ കേൾക്കുന്നു  നിശബ്ദ തേങ്ങലുകൾ.. വാതിലില്ലാതെ ചുമരില്ലാതെ തുണികളാൽ മറയ്ക്കപ്പെട്ട കൂരയ്ക്കുള്ളിൽ നാഴികകൾ ഭയത്തോടെണ്ണുന്ന  അനവധിപേരെ കണ്ടീശൻ കണ്ണടച്ചു... അകലെയുള്ള കോവിലിൽ  നാഴികക്ക് നാൽപ്പതുവട്ടമവർ ഉറപ്പു വരുത്തുന്നു..  'സുരക്ഷിതമല്ലയോന്ന്' ഒരമ്മതൻ പേറ്റുനോവ്  കേട്ടീശൻ അവൾക്കരികിലെത്തി.. ഒരു കുഞ്ഞു പെണ്കിടാവ്  അവൾക്കരികിൽ  മിഴി തുറന്ന് കിടപ്പതുണ്ട്... പുറത്തേക്കെത്തി നോക്കിയപ്പോ- ളതാ പെണ്‍കുഞ്ഞെന്നറിഞ്ഞച്ഛൻ വിലപിച്ചു മൊഴിയുന്നു.. "ഈ സ്വത്തെല്ലാം ...

നെടുവിളിയൻപക്ഷി :: വിനയൻ

അഗസ്ത്യന്റെ മടിത്തട്ടിൽ പകൽപ്പൂരക്കണിപ്പന്തൽ. അലങ്കാരച്ചെരുവിൽ ചെ- മ്പനീർപ്പൂവിൻ ചമത്കാരം. "പുലർകാലേ പുറപ്പെട്ടാൽ മലതാണ്ടിത്തിരിച്ചെത്താം. വരികെന്റെയനുജാ,യീ മലങ്കാടിന്നകം പുക്കാം." മലന്തേനും പനന്നൊങ്കും കഴിയ്ക്കാനാ മലമേട്ടിൽ ഇരുവരും കരംകോർത്തു ചുണയോടെ പുറപ്പെട്ടു. മുളമുള്ളുമെരികല്ലും ചവിട്ടൊപ്പം നടക്കുന്നു. കനൽ കോരിക്കുടിച്ചഗ്നി- പ്പദം ചന്തംവിതയ്ക്കുന്നു. മുകിൽതാഴെ,ക്കുളിർ വാനം മിഴിക്കോണിൽ തുടിക്കുന്നു. ചരൽപ്പൂക്കൾ കടുംവർണ്ണം വിരിച്ചെങ്ങും ചിരിക്കുന്നു. ചിതൽപ്പറ്റം ദ്രുതംകാട്ടി ശവക്കോലം തുരക്കുന്നു. മുടിക്കെട്ടിൽ ജഡച്ചുറ്റിൽ ശിവശൈലം കനക്കുന്നു. ഇരുത്തംവന്നലയ്ക്കുന്ന കൊലച്ചീവീടൊളിക്കുന്നു. കരിക്കാലൻ കൊലകൊമ്പൻ കരിച്ചൂരു ചുരത്തുന്നു. കുളയട്ടനിലം പറ്റി രുചികൊണ്ടു പുളയ്ക്കുന്നു. കൊതിനാവായ് നനവാർന്നു ചുടുചോര കുടിക്കുന്നു. 'ആദിച്ചൻ' മലദൈവം ചോക്കുന്നു, തുടുക്കുന്നു. കാട്ടാറിൻ ചിലമ്പൊച്ച മദം പൊട്ടിപ്പരക്കുന്നു. മലങ്കോഴിപ്പറ്റമെന്തോ തിരക്കിട്ടു തെരയുന്നു. മലയണ്ണാർക്കണ്ണനംബര കനിയായിക്കുലയ്ക്കുന്നു. ചൊക്കനർക്കപ്പഴം തിന്നാൻ മരംച...