Skip to main content

Raji Chandrasekhar :: സ്നേഹവും കടപ്പാടും ബാക്കി




സ്നേഹവും കടപ്പാടും ബാക്കി 

ബഹുദൈവവിശ്വാസവും വിഭിന്നങ്ങളായ ആരാധനാരീതികളും ജീവിത സമ്പ്രദായങ്ങളും ആചാരങ്ങളും വ്യത്യസ്ത വേഷഭാഷാഭൂഷാദികളും ഒക്കെയുൾക്കൊള്ളുന്ന സാംസ്കാരിക ദേശീയതയാണ് നമ്മുടെ പാരമ്പര്യത്തിന്‍റെ ഉള്‍ക്കരുത്ത്. അത് എകശിലാമതങ്ങളെയും പ്രത്യയശാസ്ത്രങ്ങളെയും പോലും സ്നേഹത്തോടെ സ്വീകരിച്ചു പരിപോഷിപ്പിക്കുന്നു.

അധിനിവേശമോഹവുമായെത്തിയ പലരും പലതും നമ്മുടെ സാംസ്കാരിക പാരമ്പര്യത്തിൽ സർവാത്മനാ ലയിച്ചു ചേർന്നിട്ടുണ്ട്. എന്നാൽ ബ്രിട്ടീഷുകാർ സ്വാര്‍ത്ഥതാൽപര്യാർത്ഥം വിത്തുപാകിയ ഭിന്നിപ്പിന്‍റേയും വെറുപ്പിന്‍റേയും തിരുത്തപ്പെടേണ്ടുന്ന ആശയത്തെറ്റുകൾ ഇനിയും അവശേഷിക്കുന്നുമുണ്ട്. കാലഗതിയുടെ ഇത്തരം അവക്ഷിപ്തമാലിന്യങ്ങളെയും അലിയിപ്പിച്ചു തന്റെ ആത്മാവിന്റെ അംശമാക്കി മാറ്റാൻ കെല്‍പുള്ളതാണ് ഭാരതീയ സാംസ്കാരിക പാരമ്പര്യം. തിരുത്തപ്പെടേണ്ടവ തിരുത്തപ്പെടുക തന്നെ ചെയ്യും.

തങ്ങളുടേതു മാത്രമാണ് ശരി എന്ന ദുർവാശി നമ്മുടെ പാരമ്പര്യമല്ല.  വൈവിധ്യങ്ങളെയും അഭിപ്രായവ്യത്യാസങ്ങളെയും സ്വീകരിക്കുകയും സമന്വയിപ്പിക്കുകയും സ്വാംശീകരിക്കുകയും ചെയ്യുന്നതാണ് നമ്മുടെ പാരമ്പര്യം.

കല, സാഹിത്യം, വിജ്ഞാനം തുടങ്ങി സമസ്തമേഖലകളിലും വ്യക്തികളിലും ഈ പാരമ്പര്യസവിശേഷത തെളിഞ്ഞുകാണാം. നിർഭയത്വമാണ് അതിന്‍റെ അന്തർധാര. ഉത്തരം മുട്ടിക്കലല്ല, ഉത്തരം കണ്ടെത്താനുള്ള ചോദ്യങ്ങളും വ്യാഖ്യാനങ്ങളുമാണ് അതിന്‍റെ പ്രാണവായു.

ചെമ്പട്ടിന്‍ ചിലമ്പൊലികളിലും ഈ പാരമ്പര്യം ശംഖൊലി മുഴക്കുന്നു. ആസ്വാദനത്തിന്‍റെ രണ്ട് പ്രവാഹങ്ങളും കവിതയും ലയിച്ചുചേരുന്ന ത്രിവേണീസംഗമം, പുസ്തകരൂപത്തിൽ ഒരുക്കിയ  ശ്രീ അനിൽ ആർ മധു, പുണ്യതീര്‍ത്ഥങ്ങളായി വേറിട്ട ചിന്തകൾ പങ്കുവെച്ച നവപ്രതിഭകൾ, സിദ്ദീഖ് സുബൈർ, അശ്വതി പി എസ് - നിങ്ങൾ ത്രിമൂർത്തികൾ, മഹത്തായ സാഹിത്യ പാരമ്പര്യത്തിന്‍റെ സാർഥകമായ ഈടുവയ്പുകൾ.

കവി വെറും സാക്ഷി.
സ്നേഹവും കടപ്പാടും ബാക്കി...

Comments

Post a Comment

Popular posts from this blog

Sidheek Subair :: പൂട്ടിരിപ്പിൽ

പൂട്ടിരിപ്പിൽ   സിദ്ദീഖ് സുബൈർ തേങ്ങൽപ്പുതപ്പിന്നകത്തളത്തിൽ താങ്ങും നരകക്കുട്ടിലാണുകാലം നാട്ടിനെ വീട്ടിനകത്തുകെട്ടി- പൂട്ടിട്ട രോഗം തളച്ചതല്ല... ശബ്ദമായി മകളുടെ നോട്ടമെത്തി, അബ്‌ദങ്ങൾ ഓർമയിൽ തൊട്ടുണർത്തി, ജീവിത വേഗത്തിരക്കൊഴുപ്പിൽ താണുമുലഞ്ഞും വലഞ്ഞു ബന്ധം... സങ്കടം തിങ്ങിക്കുമിഞ്ഞ കണ്ണിൽ, പങ്കിടാനാവാതെ ചോർന്നു വിണ്ണും, അഹസ്സന്തിരാവുകൾ വീർപ്പുമുട്ടി, അഹംവെന്ത നോവിന്‍റെ വീണമീട്ടി... ചോന്ന തുടിപ്പും കവർന്നെടുത്തെൻ, സൂര്യൻ ഇരുണ്ടു വരണ്ടു പോകെ, ആണ്ടുകൾ എത്രയോ മുന്നേ ഞങ്ങൾ, ആണ്ടുപോയേകാന്ത പൂട്ടിരിപ്പിൽ... (പൂട്ടിരിപ്പ്_ലോക്ഡൗൺ) --- Sidheekh Subair

Arunkumar Vamadevan :: അച്ഛൻ

അരുണ്‍ വാമദേവന്‍ പത്ത് മാസം വയറ്റിൽ ചുമന്നില്ല പേറ്റ്നോവിൻ കഠിനതയേറ്റില്ല അമ്മ ഗർഭം ധരിച്ച ദിനം മുതൽ നെഞ്ചിനുള്ളിൽ ചുമന്നു കിടാവിനെ കുഞ്ഞുദേഹം പിറന്നിടാനായിട്ടു വെമ്പൽ കൊള്ളുന്നനേരം വിവശനായ്‌ ആശുപത്രി വരാന്തയിൽ പ്രാർഥിച്ചു രണ്ടുപേരും സുഖമായിരിക്കുവാൻ അച്ഛനെന്നും തണൽ വിരിച്ചങ്ങനെ വീട് മൂടിയൊരാൽമരം പോലവേ വേനലേൽക്കാതെ പേമാരിയും തഥാ കാത്തു സൂക്ഷിച്ചു നിന്നു കരുത്തനായ്‌ ഉള്ളു നീറുന്ന പ്രാരാബ്ധ ചിന്തയിൽ പുഞ്ചിരി തൂകും അച്ഛനൊരത്ഭുതം --- Arunkumar Vamadevan

Aswathy P S :: ഒളിവറും വിജയനും പിന്നെ സുശീലയും

ഒളിവറും വിജയനും പിന്നെ സുശീലയും  1983 എന്ന നിവിൻപോളി  ചിത്രം എനിക്ക് വെറും ഒരു സിനിമയല്ല. സിനിമയിൽ വിഷയം ക്രിക്കറ്റ്‌ ആണെങ്കിൽ ഇവിടെ താരം, നായകൻ രമേശന്‍റെ പത്നി സുശീലയാണ്. ഇപ്പൊ ചിലർക്ക് പിടികിട്ടിയേക്കാം, അനിയന്‍റെ പേര് ഇച്ചിരി "ഫാഷൻ" പേരാ..... സുമേഷ്!!! എന്ന പുള്ളിക്കാരിയുടെ ഒറ്റ ഡയലോഗിൽ ഉയർന്നത്  ഇതേ പേരുകാരനുമായുള്ള എന്‍റെ വിവാഹ ദിവസത്തെ ട്രോളൻ ഫ്ലക്സ്കളായിരുന്നു.. വിത്ത്‌ ഇല്ലുസ്ട്രേഷൻസ്.. എന്നാൽ മാറ്റാരുമറിയാത്ത ഒന്നുകൂടിയുണ്ട്. രമേശന്‍റെ വിവാഹം കഴിഞ്ഞ് ആദ്യരാത്രിയിൽ ക്രിക്കറ്റ് പ്രേമിയായ രമേശൻ മുറിയിൽ ഒട്ടിച്ചിരിക്കുന്ന ടെണ്ടുൽകരുടെ പടം കണ്ടിട്ട് ഹിന്ദിസിനിമ നടന്മാരെ അറിയില്ല എന്നു പറയുന്ന പുതുപെണ്ണ് നമ്മളെ ഒത്തിരി ചിരിപ്പിച്ചതാണ്, എന്നെ ഒഴികെ. കാരണം  ഫുട്ബോൾ പ്രേമിയും പ്ലയേറും കോച്ചും ഒക്കെയായ എന്‍റെ ഭർത്താവിന്‍റെ ബെഡ്‌റൂം ചുമരിലെ കാല്പന്ത് താരങ്ങളുടെ അഭാവം ഒന്നുകൊണ്ടു മാത്രമായിരുന്നു, സുശീല പറഞ്ഞ പോലെ ഒന്ന് നമ്മുടെ പ്രഥമരാത്രിയിൽ പ്രതിധ്വനിക്കാതിരുന്നത്. പക്ഷെ സുശീലയുടേത് പോലെ ഏറെക്കുറെ സമാനമായ മറ്റൊരു ഡയലോഗ് എന്‍റെ കണ്ഠനാളത്തിൽ...