Skip to main content

Raju.Kanhirangad :: കവിത :: വാക്കുകൊണ്ട്



വാക്കുകൊണ്ട്


കാടേറുകയെന്നാൽ
വീടേറുകയെന്നാണ്
കാടുമുടിച്ചെന്നാൽ
വിളക്കണച്ചെന്നാണ്

നീർപ്പാമ്പിഴഞ്ഞിഴഞ്ഞ്
ഫണംവിരിച്ചതു കണ്ടില്ലെ
നീലമല ചോടോടെ
കടപുഴകിയതു കണ്ടില്ലെ

കൂരിരുളുകൾ കുടിവാഴാൻ
കുടമുടച്ചോർ നമ്മൾ
മുടിയാട്ടി തുള്ളുന്ന
രാവെക്ഷിയും നമ്മൾ

കരിമലതൻ കരളരിഞ്ഞ്
കുരുതിയുണ്ടോർ നമ്മൾ
കൊതിപെരുത്ത് കരുതിവെച്ച
വിത്തു കുത്തി തിന്നോർ.

കരുകരേ കൊറിച്ചില്ലെ
മണ്ണടങ്ങേ മരമടങ്ങേ
മടുമടേ കുടിച്ചില്ലെ
കാട്ടുനീരിൻ നാട്ടുയിര്

ഉലകം ചുട്ടുറഞ്ഞാടി
അലറിത്തുള്ളീടുന്നൂ നാം
പാടില്ല പാടില്ലെന്നു
പാടുന്നതു നാം തന്നെ

ഒരു കൈയിൽ ഹരിതമേന്തി
മറുകൈയിൽ മഴുവേന്തി
വാക്കിലൊരു വെള്ളരിപ്രാവ്
ചിറകറ്റതോ ചിറകടിപ്പതോ ?!




Comments

Post a Comment

Popular posts from this blog

ചുറ്റിക

ഇന്നും

https://youtube.com/shorts/76FFavWYfmo?feature=share

ഓണത്തുമ്പിക്കാഘോഷം

അത്തം പൂക്കളമിട്ടു തുടങ്ങീ, അത്തച്ചമയത്തിരുനാളിൽ. ചിത്തിര പൂത്തിരി  ചിതറിക്കുമ്പോൾ ചിത്തം നിറയെ പൊന്നോണം. ചോതിപ്പെണ്ണിൻ കവിളിലുമുണ്ടേ ചോന്നു തുടുത്തൊരു നാണപ്പൂ. വിശാഖം വയറും തടവി വിളിച്ചൂ, വയറുനിറഞ്ഞുകവിഞ്ഞമ്മേ. അനിഴം പഴവുമുരിഞ്ഞു കൊടുത്തൂ, അനിയാ പയ്യെത്തിന്നോളൂ. കേട്ടയ്ക്കക്കരെ കേട്ടൂ ഘോഷം കുട്ടികൾ കൂടും കളിമേളം. മൂലത്തിൻ നാളൂഞ്ഞാലാടും, മൂടും കുത്തിത്താഴേക്കും. പൂരാടത്തിനു കോടിയുടുക്കാം, പൂമയിലാഭവിടർത്തീടാം. ഉത്രാടക്കഥ വെപ്രാളത്തി - ന്നുത്സവലഹരി വിളമ്പുന്നൂ. ഓണത്തിൻ പൊൻപുലരി പിറന്നാ- ലോണത്തുമ്പിക്കാഘോഷം. രജി ചന്ദ്രശേഖർ 28-08-2023 https://pratilipi.page.link/9n13Kq1eS3kjH1n2A