Skip to main content

Ruksana Kakkodi :: മധു ഭ്രമരം



മധു ഭ്രമരം

ഭയമേതുമില്ലാതെ -
നിൻ ചാരത്തണയുവാൻ,
തുടിയ്ക്കയാണെന്നും
പ്രിയനേയെൻ മനമെന്നും

ഒരു വാക്കുരയ്ക്കുവാൻ -
ഒരു നോക്കു കാണുവാൻ ,
കൊതിച്ചിതെൻ മനമാകെ
മധുമാരി പൊഴിയുന്നു.

ദൂരെത്തിളങ്ങുമമ്പിളിമാമനായ് -
പ്രിയനേ നീയെനുളളിൽ
പ്രകാശം ചൊരിയുന്നു.

നിശയായ്  നിന്നിൽ ഞാൻ
മെല്ലെ പടരവെ -
പുതുപുലരിയായെന്നിൽ നീ,
പുഞ്ചിരി തൂകയായ്.

വരുമോയെൻ ചാരേ നീ....
ഹൃദയം പകുക്കാനായ് ,
കരളും നിനക്കായി-
യേകിടാം ഞാനെന്നുമേ.

പ്രണയം തളിർക്കാനായ് -
ആ കുളിരിലായലിയാനായ് ,
വരുമോയെന്നരികേ നീ -
എൻ പ്രണയത്തിൻ മധുവണ്ടേ.




Comments

Popular posts from this blog

ചുറ്റിക

ഇന്നും

https://youtube.com/shorts/76FFavWYfmo?feature=share

ഓണത്തുമ്പിക്കാഘോഷം

അത്തം പൂക്കളമിട്ടു തുടങ്ങീ, അത്തച്ചമയത്തിരുനാളിൽ. ചിത്തിര പൂത്തിരി  ചിതറിക്കുമ്പോൾ ചിത്തം നിറയെ പൊന്നോണം. ചോതിപ്പെണ്ണിൻ കവിളിലുമുണ്ടേ ചോന്നു തുടുത്തൊരു നാണപ്പൂ. വിശാഖം വയറും തടവി വിളിച്ചൂ, വയറുനിറഞ്ഞുകവിഞ്ഞമ്മേ. അനിഴം പഴവുമുരിഞ്ഞു കൊടുത്തൂ, അനിയാ പയ്യെത്തിന്നോളൂ. കേട്ടയ്ക്കക്കരെ കേട്ടൂ ഘോഷം കുട്ടികൾ കൂടും കളിമേളം. മൂലത്തിൻ നാളൂഞ്ഞാലാടും, മൂടും കുത്തിത്താഴേക്കും. പൂരാടത്തിനു കോടിയുടുക്കാം, പൂമയിലാഭവിടർത്തീടാം. ഉത്രാടക്കഥ വെപ്രാളത്തി - ന്നുത്സവലഹരി വിളമ്പുന്നൂ. ഓണത്തിൻ പൊൻപുലരി പിറന്നാ- ലോണത്തുമ്പിക്കാഘോഷം. രജി ചന്ദ്രശേഖർ 28-08-2023 https://pratilipi.page.link/9n13Kq1eS3kjH1n2A