Skip to main content

Govt U P S Kuzhivila :: പഠനോൽസവത്തിളക്കത്തിൽ കുഴിവിള യു.പി.എസ്



പഠനോത്സവം 2019-2020

അധ്യയന വർഷത്തിലെ ഏറെക്കുറെ അവസാന ദിവസങ്ങളിലൂടെ കടന്നു പോകുമ്പോൾ, ഗുണാത്മകമായ ഒരു അക്കാദമിക തിരിഞ്ഞുനോട്ടം... എന്നതിന്റെ ആവശ്യകതയിലൂന്നി രൂപം നൽകപ്പെട്ടതാണ് പഠനോത്സവം എന്ന ആശയം.

പഠന പ്രവർത്തനങ്ങളുടെ ഫലപ്രാപ്തി സമൂഹവുമായി പങ്കുവെയ്ക്കുകയാണ് പഠനോത്സവം ലക്ഷ്യമിടുന്നത്. ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രിയുടെ വാക്കുകളിൽ ഒരു വർഷം എന്തെല്ലാം പഠിച്ചു എന്ന് ജനകീയമായി വിലയിരുത്തുകയാണ് പഠനോത്സവത്തിലൂടെ ചെയ്യുന്നത്.

ഗവ.യു.പി.എസ് കുഴിവിളയുടെ 2019-20 അധ്യയന വർഷം, വിദ്യാലയത്തിന് അകത്തും പുറത്തുമായി  ഒട്ടനവധി പഠനാനുഭവങ്ങളിലൂടെയും പാഠ്യപ്രവർത്തനങ്ങളിലൂടെയും ആണ് കടന്നുപോയത്. പ്രവേശനോത്സവം മുതൽ പഠനോത്സവം വരെ വളരെ സമ്പുഷ്ടമായ ഒരു വർഷം തന്നെയാണ് കുട്ടികൾക്ക് പ്രദാനം ചെയ്തത്...

20 ഫെബ്രുവരി 2020 നാണ് കുട്ടികളുടെ മികവ് ഉത്സവത്തിന് വേദിയുയർന്നത്. കുട്ടികൾ സ്വാംശീകരിച്ച അറിവും കഴിവും തെളിവുകൾ സഹിതം അവതരിപ്പിക്കുന്നതിന് വേണ്ട തയ്യാറെടുപ്പുകലക്കും പരിശീലനങ്ങൾക്കും ശേഷമായിരുന്നു അത്.

ബഹുമാന്യനായ വാർഡ് കൗൺസിലർ ശ്രീ.എസ് ശിവദത്ത്‌ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിന് പ്രാഥമിക ആരോഗ്യ പ്രവർത്തകനായ ശ്രീ. സന്തോഷ്കുമാർ ബി.ആർ.സി പരിശീലകരായ ശ്രീമതി. ബിനു, ശ്രീ.സുനിൽകുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു... കുട്ടികൾ തന്നെ അധ്യക്ഷനും സ്വാഗത പ്രാസംഗികയും കൃതജ്ഞത പ്രാസംഗികനും ഒക്കെ ആയിരുന്നു എന്നതായിരുന്നു മുഖ്യ ആകർഷണം...

തുടർന്ന് കുട്ടികളുടെ വിവിധ പഠനപരിപാടികൾ അരങ്ങേറി... നാടകങ്ങൾ, വഞ്ചിപ്പാട്ട്, ഇംഗ്ലീഷ് സ്കിറ്റ്, സംഘഗാനങ്ങൾ, ദൃഷ്യാവിഷ്‌കാരങ്ങൾ തുടങ്ങിയവ ആയിരുന്നു പ്രധാന ഇനങ്ങൾ.

പഠനോൽപ്പന്ന പ്രദർശനം, ജൈവ വൈവിധ്യപാർക്ക്‌ സന്ദർശനം, കൊയ്ത്തുത്സവം, ഡോക്യുമെന്ററി പ്രദർശനം, ശാസ്ത്ര പരീക്ഷണങ്ങൾ, ഉല്ലാസഗണിതം, തുടങ്ങിയ നിരവധി വൈവിധ്യം തുളുമ്പുന്ന പ്രവർത്തനങ്ങൾ പഠനോത്സവത്തിന്റെ പകിട്ട് കൂട്ടി.

പരിപാടിയിൽ എല്ലാപേർക്കും സംഭാരവും ഉച്ചഭക്ഷണവും പായസവും വിതരണം ചെയ്തു.

ഒരു വർഷക്കാലം തന്റെ കുട്ടി ഏതെല്ലാം മേഖലകളിൽ... എന്തെല്ലാം കഴിവുകളിൽ... എത്രത്തോളം പ്രാവീണ്യം നേടി എന്ന് നേരിട്ട് കണ്ട് തിരിച്ചറിയുവാൻ ഓരോ രക്ഷിതാവിനും അവസരമുണ്ടായി....

കുട്ടികൾക്ക് അത് സ്വയം തിരിച്ചറിവിന്റെയും കൂടതൽ മികവിലേക്ക്‌ എത്തുവാനുള്ള പ്രോത്സാഹനത്തിന്റെയും നിമിഷങ്ങളായിരുന്നു...

രക്ഷിതാക്കളുടെ മനസ്സിന്റെ നിറവും ....കുട്ടികളുടെ പ്രസരിപ്പും വീണ്ടും വീണ്ടും എടുത്തു കാട്ടുന്നതും അത് തന്നെയായിരുന്നു.








റിപ്പോർട്ട്,

Comments

Popular posts from this blog

Sidheek Subair :: പൂട്ടിരിപ്പിൽ

പൂട്ടിരിപ്പിൽ   സിദ്ദീഖ് സുബൈർ തേങ്ങൽപ്പുതപ്പിന്നകത്തളത്തിൽ താങ്ങും നരകക്കുട്ടിലാണുകാലം നാട്ടിനെ വീട്ടിനകത്തുകെട്ടി- പൂട്ടിട്ട രോഗം തളച്ചതല്ല... ശബ്ദമായി മകളുടെ നോട്ടമെത്തി, അബ്‌ദങ്ങൾ ഓർമയിൽ തൊട്ടുണർത്തി, ജീവിത വേഗത്തിരക്കൊഴുപ്പിൽ താണുമുലഞ്ഞും വലഞ്ഞു ബന്ധം... സങ്കടം തിങ്ങിക്കുമിഞ്ഞ കണ്ണിൽ, പങ്കിടാനാവാതെ ചോർന്നു വിണ്ണും, അഹസ്സന്തിരാവുകൾ വീർപ്പുമുട്ടി, അഹംവെന്ത നോവിന്‍റെ വീണമീട്ടി... ചോന്ന തുടിപ്പും കവർന്നെടുത്തെൻ, സൂര്യൻ ഇരുണ്ടു വരണ്ടു പോകെ, ആണ്ടുകൾ എത്രയോ മുന്നേ ഞങ്ങൾ, ആണ്ടുപോയേകാന്ത പൂട്ടിരിപ്പിൽ... (പൂട്ടിരിപ്പ്_ലോക്ഡൗൺ) --- Sidheekh Subair

Aiswarya S Dev :: ഞെട്ടലകലാതെ

മർത്യജന്മമൊന്ന് വീക്ഷിച്ചറിയണ- മെന്നാശിച്ചീശൻ ഭൂവിലെത്തി.! കോവിലിൽ ആയിരങ്ങൾ തൻ അനുഗ്രഹത്തിനായി കാത്തിരിപ്പു- ണ്ടെന്നറിഞ്ഞാനന്ദിച്ചു.. തിരിഞ്ഞു നോക്കവേ.. കോവിലിനങ്കണത്തിലിന്നൊന്നു- മറിയാതൊരു പിഞ്ചുബാല്യം കൈകൾ നീട്ടിടുന്നു.. യാചിച്ചുകൊണ്ട്.. നിലത്തുവീഴുന്ന ചില്ലറത്തുട്ടുകളിലൊക്കെയും രണ്ടും, മൂന്നും..! പടികയറിയകത്തുകയറുന്നവ- രൊക്കെയും ശിലയാൽ തീർത്ത- യെൻ മുന്‍പിലർപ്പിക്കുന്നു ആയിരങ്ങൾ..!! ഞെട്ടിത്തിരിഞ്ഞീശൻ നടന്നകലവേ കണ്ടു, പിന്നെയും പിന്നെയും  ഞെട്ടിക്കുന്ന നോവുകൾ..! പെണ്‍കിടാങ്ങള്‍ തൻ കൂരയ്ക്ക- കത്തു നിന്ന്‌ കേൾക്കുന്നു  നിശബ്ദ തേങ്ങലുകൾ.. വാതിലില്ലാതെ ചുമരില്ലാതെ തുണികളാൽ മറയ്ക്കപ്പെട്ട കൂരയ്ക്കുള്ളിൽ നാഴികകൾ ഭയത്തോടെണ്ണുന്ന  അനവധിപേരെ കണ്ടീശൻ കണ്ണടച്ചു... അകലെയുള്ള കോവിലിൽ  നാഴികക്ക് നാൽപ്പതുവട്ടമവർ ഉറപ്പു വരുത്തുന്നു..  'സുരക്ഷിതമല്ലയോന്ന്' ഒരമ്മതൻ പേറ്റുനോവ്  കേട്ടീശൻ അവൾക്കരികിലെത്തി.. ഒരു കുഞ്ഞു പെണ്കിടാവ്  അവൾക്കരികിൽ  മിഴി തുറന്ന് കിടപ്പതുണ്ട്... പുറത്തേക്കെത്തി നോക്കിയപ്പോ- ളതാ പെണ്‍കുഞ്ഞെന്നറിഞ്ഞച്ഛൻ വിലപിച്ചു മൊഴിയുന്നു.. "ഈ സ്വത്തെല്ലാം ...

നെടുവിളിയൻപക്ഷി :: വിനയൻ

അഗസ്ത്യന്റെ മടിത്തട്ടിൽ പകൽപ്പൂരക്കണിപ്പന്തൽ. അലങ്കാരച്ചെരുവിൽ ചെ- മ്പനീർപ്പൂവിൻ ചമത്കാരം. "പുലർകാലേ പുറപ്പെട്ടാൽ മലതാണ്ടിത്തിരിച്ചെത്താം. വരികെന്റെയനുജാ,യീ മലങ്കാടിന്നകം പുക്കാം." മലന്തേനും പനന്നൊങ്കും കഴിയ്ക്കാനാ മലമേട്ടിൽ ഇരുവരും കരംകോർത്തു ചുണയോടെ പുറപ്പെട്ടു. മുളമുള്ളുമെരികല്ലും ചവിട്ടൊപ്പം നടക്കുന്നു. കനൽ കോരിക്കുടിച്ചഗ്നി- പ്പദം ചന്തംവിതയ്ക്കുന്നു. മുകിൽതാഴെ,ക്കുളിർ വാനം മിഴിക്കോണിൽ തുടിക്കുന്നു. ചരൽപ്പൂക്കൾ കടുംവർണ്ണം വിരിച്ചെങ്ങും ചിരിക്കുന്നു. ചിതൽപ്പറ്റം ദ്രുതംകാട്ടി ശവക്കോലം തുരക്കുന്നു. മുടിക്കെട്ടിൽ ജഡച്ചുറ്റിൽ ശിവശൈലം കനക്കുന്നു. ഇരുത്തംവന്നലയ്ക്കുന്ന കൊലച്ചീവീടൊളിക്കുന്നു. കരിക്കാലൻ കൊലകൊമ്പൻ കരിച്ചൂരു ചുരത്തുന്നു. കുളയട്ടനിലം പറ്റി രുചികൊണ്ടു പുളയ്ക്കുന്നു. കൊതിനാവായ് നനവാർന്നു ചുടുചോര കുടിക്കുന്നു. 'ആദിച്ചൻ' മലദൈവം ചോക്കുന്നു, തുടുക്കുന്നു. കാട്ടാറിൻ ചിലമ്പൊച്ച മദം പൊട്ടിപ്പരക്കുന്നു. മലങ്കോഴിപ്പറ്റമെന്തോ തിരക്കിട്ടു തെരയുന്നു. മലയണ്ണാർക്കണ്ണനംബര കനിയായിക്കുലയ്ക്കുന്നു. ചൊക്കനർക്കപ്പഴം തിന്നാൻ മരംച...