Skip to main content

Govt U P S Kuzhivila :: പഠനോൽസവത്തിളക്കത്തിൽ കുഴിവിള യു.പി.എസ്



പഠനോത്സവം 2019-2020

അധ്യയന വർഷത്തിലെ ഏറെക്കുറെ അവസാന ദിവസങ്ങളിലൂടെ കടന്നു പോകുമ്പോൾ, ഗുണാത്മകമായ ഒരു അക്കാദമിക തിരിഞ്ഞുനോട്ടം... എന്നതിന്റെ ആവശ്യകതയിലൂന്നി രൂപം നൽകപ്പെട്ടതാണ് പഠനോത്സവം എന്ന ആശയം.

പഠന പ്രവർത്തനങ്ങളുടെ ഫലപ്രാപ്തി സമൂഹവുമായി പങ്കുവെയ്ക്കുകയാണ് പഠനോത്സവം ലക്ഷ്യമിടുന്നത്. ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രിയുടെ വാക്കുകളിൽ ഒരു വർഷം എന്തെല്ലാം പഠിച്ചു എന്ന് ജനകീയമായി വിലയിരുത്തുകയാണ് പഠനോത്സവത്തിലൂടെ ചെയ്യുന്നത്.

ഗവ.യു.പി.എസ് കുഴിവിളയുടെ 2019-20 അധ്യയന വർഷം, വിദ്യാലയത്തിന് അകത്തും പുറത്തുമായി  ഒട്ടനവധി പഠനാനുഭവങ്ങളിലൂടെയും പാഠ്യപ്രവർത്തനങ്ങളിലൂടെയും ആണ് കടന്നുപോയത്. പ്രവേശനോത്സവം മുതൽ പഠനോത്സവം വരെ വളരെ സമ്പുഷ്ടമായ ഒരു വർഷം തന്നെയാണ് കുട്ടികൾക്ക് പ്രദാനം ചെയ്തത്...

20 ഫെബ്രുവരി 2020 നാണ് കുട്ടികളുടെ മികവ് ഉത്സവത്തിന് വേദിയുയർന്നത്. കുട്ടികൾ സ്വാംശീകരിച്ച അറിവും കഴിവും തെളിവുകൾ സഹിതം അവതരിപ്പിക്കുന്നതിന് വേണ്ട തയ്യാറെടുപ്പുകലക്കും പരിശീലനങ്ങൾക്കും ശേഷമായിരുന്നു അത്.

ബഹുമാന്യനായ വാർഡ് കൗൺസിലർ ശ്രീ.എസ് ശിവദത്ത്‌ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിന് പ്രാഥമിക ആരോഗ്യ പ്രവർത്തകനായ ശ്രീ. സന്തോഷ്കുമാർ ബി.ആർ.സി പരിശീലകരായ ശ്രീമതി. ബിനു, ശ്രീ.സുനിൽകുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു... കുട്ടികൾ തന്നെ അധ്യക്ഷനും സ്വാഗത പ്രാസംഗികയും കൃതജ്ഞത പ്രാസംഗികനും ഒക്കെ ആയിരുന്നു എന്നതായിരുന്നു മുഖ്യ ആകർഷണം...

തുടർന്ന് കുട്ടികളുടെ വിവിധ പഠനപരിപാടികൾ അരങ്ങേറി... നാടകങ്ങൾ, വഞ്ചിപ്പാട്ട്, ഇംഗ്ലീഷ് സ്കിറ്റ്, സംഘഗാനങ്ങൾ, ദൃഷ്യാവിഷ്‌കാരങ്ങൾ തുടങ്ങിയവ ആയിരുന്നു പ്രധാന ഇനങ്ങൾ.

പഠനോൽപ്പന്ന പ്രദർശനം, ജൈവ വൈവിധ്യപാർക്ക്‌ സന്ദർശനം, കൊയ്ത്തുത്സവം, ഡോക്യുമെന്ററി പ്രദർശനം, ശാസ്ത്ര പരീക്ഷണങ്ങൾ, ഉല്ലാസഗണിതം, തുടങ്ങിയ നിരവധി വൈവിധ്യം തുളുമ്പുന്ന പ്രവർത്തനങ്ങൾ പഠനോത്സവത്തിന്റെ പകിട്ട് കൂട്ടി.

പരിപാടിയിൽ എല്ലാപേർക്കും സംഭാരവും ഉച്ചഭക്ഷണവും പായസവും വിതരണം ചെയ്തു.

ഒരു വർഷക്കാലം തന്റെ കുട്ടി ഏതെല്ലാം മേഖലകളിൽ... എന്തെല്ലാം കഴിവുകളിൽ... എത്രത്തോളം പ്രാവീണ്യം നേടി എന്ന് നേരിട്ട് കണ്ട് തിരിച്ചറിയുവാൻ ഓരോ രക്ഷിതാവിനും അവസരമുണ്ടായി....

കുട്ടികൾക്ക് അത് സ്വയം തിരിച്ചറിവിന്റെയും കൂടതൽ മികവിലേക്ക്‌ എത്തുവാനുള്ള പ്രോത്സാഹനത്തിന്റെയും നിമിഷങ്ങളായിരുന്നു...

രക്ഷിതാക്കളുടെ മനസ്സിന്റെ നിറവും ....കുട്ടികളുടെ പ്രസരിപ്പും വീണ്ടും വീണ്ടും എടുത്തു കാട്ടുന്നതും അത് തന്നെയായിരുന്നു.








റിപ്പോർട്ട്,

Comments

Popular posts from this blog

Sidheek Subair :: പൂട്ടിരിപ്പിൽ

പൂട്ടിരിപ്പിൽ   സിദ്ദീഖ് സുബൈർ തേങ്ങൽപ്പുതപ്പിന്നകത്തളത്തിൽ താങ്ങും നരകക്കുട്ടിലാണുകാലം നാട്ടിനെ വീട്ടിനകത്തുകെട്ടി- പൂട്ടിട്ട രോഗം തളച്ചതല്ല... ശബ്ദമായി മകളുടെ നോട്ടമെത്തി, അബ്‌ദങ്ങൾ ഓർമയിൽ തൊട്ടുണർത്തി, ജീവിത വേഗത്തിരക്കൊഴുപ്പിൽ താണുമുലഞ്ഞും വലഞ്ഞു ബന്ധം... സങ്കടം തിങ്ങിക്കുമിഞ്ഞ കണ്ണിൽ, പങ്കിടാനാവാതെ ചോർന്നു വിണ്ണും, അഹസ്സന്തിരാവുകൾ വീർപ്പുമുട്ടി, അഹംവെന്ത നോവിന്‍റെ വീണമീട്ടി... ചോന്ന തുടിപ്പും കവർന്നെടുത്തെൻ, സൂര്യൻ ഇരുണ്ടു വരണ്ടു പോകെ, ആണ്ടുകൾ എത്രയോ മുന്നേ ഞങ്ങൾ, ആണ്ടുപോയേകാന്ത പൂട്ടിരിപ്പിൽ... (പൂട്ടിരിപ്പ്_ലോക്ഡൗൺ) --- Sidheekh Subair

Aswathy P S :: ഒളിവറും വിജയനും പിന്നെ സുശീലയും

ഒളിവറും വിജയനും പിന്നെ സുശീലയും  1983 എന്ന നിവിൻപോളി  ചിത്രം എനിക്ക് വെറും ഒരു സിനിമയല്ല. സിനിമയിൽ വിഷയം ക്രിക്കറ്റ്‌ ആണെങ്കിൽ ഇവിടെ താരം, നായകൻ രമേശന്‍റെ പത്നി സുശീലയാണ്. ഇപ്പൊ ചിലർക്ക് പിടികിട്ടിയേക്കാം, അനിയന്‍റെ പേര് ഇച്ചിരി "ഫാഷൻ" പേരാ..... സുമേഷ്!!! എന്ന പുള്ളിക്കാരിയുടെ ഒറ്റ ഡയലോഗിൽ ഉയർന്നത്  ഇതേ പേരുകാരനുമായുള്ള എന്‍റെ വിവാഹ ദിവസത്തെ ട്രോളൻ ഫ്ലക്സ്കളായിരുന്നു.. വിത്ത്‌ ഇല്ലുസ്ട്രേഷൻസ്.. എന്നാൽ മാറ്റാരുമറിയാത്ത ഒന്നുകൂടിയുണ്ട്. രമേശന്‍റെ വിവാഹം കഴിഞ്ഞ് ആദ്യരാത്രിയിൽ ക്രിക്കറ്റ് പ്രേമിയായ രമേശൻ മുറിയിൽ ഒട്ടിച്ചിരിക്കുന്ന ടെണ്ടുൽകരുടെ പടം കണ്ടിട്ട് ഹിന്ദിസിനിമ നടന്മാരെ അറിയില്ല എന്നു പറയുന്ന പുതുപെണ്ണ് നമ്മളെ ഒത്തിരി ചിരിപ്പിച്ചതാണ്, എന്നെ ഒഴികെ. കാരണം  ഫുട്ബോൾ പ്രേമിയും പ്ലയേറും കോച്ചും ഒക്കെയായ എന്‍റെ ഭർത്താവിന്‍റെ ബെഡ്‌റൂം ചുമരിലെ കാല്പന്ത് താരങ്ങളുടെ അഭാവം ഒന്നുകൊണ്ടു മാത്രമായിരുന്നു, സുശീല പറഞ്ഞ പോലെ ഒന്ന് നമ്മുടെ പ്രഥമരാത്രിയിൽ പ്രതിധ്വനിക്കാതിരുന്നത്. പക്ഷെ സുശീലയുടേത് പോലെ ഏറെക്കുറെ സമാനമായ മറ്റൊരു ഡയലോഗ് എന്‍റെ കണ്ഠനാളത്തിൽ...

Arunkumar Vamadevan :: അച്ഛൻ

അരുണ്‍ വാമദേവന്‍ പത്ത് മാസം വയറ്റിൽ ചുമന്നില്ല പേറ്റ്നോവിൻ കഠിനതയേറ്റില്ല അമ്മ ഗർഭം ധരിച്ച ദിനം മുതൽ നെഞ്ചിനുള്ളിൽ ചുമന്നു കിടാവിനെ കുഞ്ഞുദേഹം പിറന്നിടാനായിട്ടു വെമ്പൽ കൊള്ളുന്നനേരം വിവശനായ്‌ ആശുപത്രി വരാന്തയിൽ പ്രാർഥിച്ചു രണ്ടുപേരും സുഖമായിരിക്കുവാൻ അച്ഛനെന്നും തണൽ വിരിച്ചങ്ങനെ വീട് മൂടിയൊരാൽമരം പോലവേ വേനലേൽക്കാതെ പേമാരിയും തഥാ കാത്തു സൂക്ഷിച്ചു നിന്നു കരുത്തനായ്‌ ഉള്ളു നീറുന്ന പ്രാരാബ്ധ ചിന്തയിൽ പുഞ്ചിരി തൂകും അച്ഛനൊരത്ഭുതം --- Arunkumar Vamadevan