Skip to main content

Bindu Narayanamangalam ::കാമിനിയുടെ മഴമണം മന്ദ്രമധുരം മീട്ടുന്ന വിതപ്പാട്ട്.



ആധുനികതയുടെ പൊടിപടലങ്ങൾ പൊതിയുന്ന നഗര - നശ്വരമേളങ്ങളിൽ നിന്നൊഴിഞ്ഞ്, ഒരു കവി.

സ്വച്ഛസുന്ദരമായ ഗ്രാമബോധത്തിലേക്കാഴ്ന്നിറങ്ങി, ഹൃദയരാഗം തുളുമ്പുന്ന സംഗീതത്തിന്‍റെ കാണാപ്പുറങ്ങൾ തേടുന്ന നിഷ്ക്കളങ്ക പ്രണയം..

കാമിനിയുടെ മഴമണം മന്ദ്രമധുരം മീട്ടുന്ന വിതപ്പാട്ട്.

ഇത്രയൊക്കെ മതി കവിയേയും കവിതയേയും കോർത്തിണക്കി ഒരു അനശ്വരപ്രണയകഥ മെനഞ്ഞെടുക്കാൻ.

അല്ലെങ്കിൽ തന്നെ നമ്മുടെ സ്വഭാവം അതാണല്ലൊ. ഒരാണിനേയും പെണ്ണിനേയും ഒരുമിച്ചു കണ്ടാൽ, രഹസ്യബന്ധങ്ങളെന്തൊക്കെയോ ആരോപിച്ച്, അന്വേഷിച്ച് ഒരുതരം വെപ്രാളപ്പാച്ചിൽ.

ഈ കവിത വായിച്ചപ്പോൾ എനിക്കും അങ്ങനെയൊരു ഉൾക്കിടുങ്ങലൊക്കെയുണ്ടായി. പിന്നീടാണ് കാര്യം മനസ്സിലായത്.

നിഗൂഢമായി കാവ്യസൗന്ദര്യത്തെ ആദരിക്കുന്ന കവി, ലൗകികതയുടെ മായാപ്രപഞ്ചത്തിൽ നൈമിഷകമായി പെയ്തൊലിച്ചു പോകുന്ന തുരുമ്പെടുത്ത വികാരങ്ങളെ അവഗണിച്ചുകൊണ്ട്, ഇത് പാഴൊച്ചയല്ലെന്നും കാമാന്ധതയുടെ കലമ്പലല്ലെന്നും ബോധമനസ്സിന്‍റെ താളം തെറ്റിത്തെറിക്കുന്ന ഭ്രാന്തിൽ നുരയ്ക്കുന്ന പുലമ്പലുകളല്ലെന്നും വ്യക്തമാക്കുകയാണ്‌.

പരിശുദ്ധിയുടെ സംഗീത സാന്ദ്രമായ മാത്രകളാണ് വിതപ്പാട്ടു മൂളുന്നത്.

കടിച്ചാൽ പൊട്ടാത്ത വാക്കുകളുടെ പുലിമുട്ടുകളടുക്കി ആസ്വാദനത്തെ അലോസരപ്പെടുത്തുന്നവനല്ല കവി. കരക്കാറ്റിന് കടലിലെ തിരകളോടും തിരകൾക്ക് കടലിനോടുമുള്ള അനവദ്യസുന്ദരമായ പാരസ്പര്യം, ആശങ്കകളില്ലാത്ത പങ്കവയ്ക്കലാണ്. തിരമാലകൾ കരയെ പുൽകി പതഞ്ഞു നിറഞ്ഞ് തിരികെപ്പോകുന്നതു പോലെ, അയത്നലളിതമായി അനുവാചകന്‍റെ മനസ്സിനെയും നനുനനുത്ത പ്രണയത്തിരകളായി കവിത തഴുകിയൊഴുകുന്നു.

എപ്പോഴും ശുഭാശംസകൾ വഴിഞ്ഞൊഴുകുന്ന സഖിയുടെ മാണിക്യവീണാവരര വങ്ങൾ പകരുന്ന കരിമ്പിന്‍റെ മാധുര്യം വാക്കുകളിലാവാഹിച്ചൊരുക്കിയ വരമ്പത്തിരുന്നാണ് വയൽക്കാറ്റു കൊള്ളാൻ കവി ക്ഷണിക്കുന്നത്.

കവിത കണ്ണാടി കാണിക്കുന്ന നാട്ടിൻ പുറത്തിന്‍റെ ശാലീനതയും കുലീനതയും ഇവിടെ കാർശ്യത്തിനും കരുത്തു പകരുന്നു.

Comments

Popular posts from this blog

Sidheek Subair :: പൂട്ടിരിപ്പിൽ

പൂട്ടിരിപ്പിൽ   സിദ്ദീഖ് സുബൈർ തേങ്ങൽപ്പുതപ്പിന്നകത്തളത്തിൽ താങ്ങും നരകക്കുട്ടിലാണുകാലം നാട്ടിനെ വീട്ടിനകത്തുകെട്ടി- പൂട്ടിട്ട രോഗം തളച്ചതല്ല... ശബ്ദമായി മകളുടെ നോട്ടമെത്തി, അബ്‌ദങ്ങൾ ഓർമയിൽ തൊട്ടുണർത്തി, ജീവിത വേഗത്തിരക്കൊഴുപ്പിൽ താണുമുലഞ്ഞും വലഞ്ഞു ബന്ധം... സങ്കടം തിങ്ങിക്കുമിഞ്ഞ കണ്ണിൽ, പങ്കിടാനാവാതെ ചോർന്നു വിണ്ണും, അഹസ്സന്തിരാവുകൾ വീർപ്പുമുട്ടി, അഹംവെന്ത നോവിന്‍റെ വീണമീട്ടി... ചോന്ന തുടിപ്പും കവർന്നെടുത്തെൻ, സൂര്യൻ ഇരുണ്ടു വരണ്ടു പോകെ, ആണ്ടുകൾ എത്രയോ മുന്നേ ഞങ്ങൾ, ആണ്ടുപോയേകാന്ത പൂട്ടിരിപ്പിൽ... (പൂട്ടിരിപ്പ്_ലോക്ഡൗൺ) --- Sidheekh Subair

Aiswarya S Dev :: ഞെട്ടലകലാതെ

മർത്യജന്മമൊന്ന് വീക്ഷിച്ചറിയണ- മെന്നാശിച്ചീശൻ ഭൂവിലെത്തി.! കോവിലിൽ ആയിരങ്ങൾ തൻ അനുഗ്രഹത്തിനായി കാത്തിരിപ്പു- ണ്ടെന്നറിഞ്ഞാനന്ദിച്ചു.. തിരിഞ്ഞു നോക്കവേ.. കോവിലിനങ്കണത്തിലിന്നൊന്നു- മറിയാതൊരു പിഞ്ചുബാല്യം കൈകൾ നീട്ടിടുന്നു.. യാചിച്ചുകൊണ്ട്.. നിലത്തുവീഴുന്ന ചില്ലറത്തുട്ടുകളിലൊക്കെയും രണ്ടും, മൂന്നും..! പടികയറിയകത്തുകയറുന്നവ- രൊക്കെയും ശിലയാൽ തീർത്ത- യെൻ മുന്‍പിലർപ്പിക്കുന്നു ആയിരങ്ങൾ..!! ഞെട്ടിത്തിരിഞ്ഞീശൻ നടന്നകലവേ കണ്ടു, പിന്നെയും പിന്നെയും  ഞെട്ടിക്കുന്ന നോവുകൾ..! പെണ്‍കിടാങ്ങള്‍ തൻ കൂരയ്ക്ക- കത്തു നിന്ന്‌ കേൾക്കുന്നു  നിശബ്ദ തേങ്ങലുകൾ.. വാതിലില്ലാതെ ചുമരില്ലാതെ തുണികളാൽ മറയ്ക്കപ്പെട്ട കൂരയ്ക്കുള്ളിൽ നാഴികകൾ ഭയത്തോടെണ്ണുന്ന  അനവധിപേരെ കണ്ടീശൻ കണ്ണടച്ചു... അകലെയുള്ള കോവിലിൽ  നാഴികക്ക് നാൽപ്പതുവട്ടമവർ ഉറപ്പു വരുത്തുന്നു..  'സുരക്ഷിതമല്ലയോന്ന്' ഒരമ്മതൻ പേറ്റുനോവ്  കേട്ടീശൻ അവൾക്കരികിലെത്തി.. ഒരു കുഞ്ഞു പെണ്കിടാവ്  അവൾക്കരികിൽ  മിഴി തുറന്ന് കിടപ്പതുണ്ട്... പുറത്തേക്കെത്തി നോക്കിയപ്പോ- ളതാ പെണ്‍കുഞ്ഞെന്നറിഞ്ഞച്ഛൻ വിലപിച്ചു മൊഴിയുന്നു.. "ഈ സ്വത്തെല്ലാം ...

നെടുവിളിയൻപക്ഷി :: വിനയൻ

അഗസ്ത്യന്റെ മടിത്തട്ടിൽ പകൽപ്പൂരക്കണിപ്പന്തൽ. അലങ്കാരച്ചെരുവിൽ ചെ- മ്പനീർപ്പൂവിൻ ചമത്കാരം. "പുലർകാലേ പുറപ്പെട്ടാൽ മലതാണ്ടിത്തിരിച്ചെത്താം. വരികെന്റെയനുജാ,യീ മലങ്കാടിന്നകം പുക്കാം." മലന്തേനും പനന്നൊങ്കും കഴിയ്ക്കാനാ മലമേട്ടിൽ ഇരുവരും കരംകോർത്തു ചുണയോടെ പുറപ്പെട്ടു. മുളമുള്ളുമെരികല്ലും ചവിട്ടൊപ്പം നടക്കുന്നു. കനൽ കോരിക്കുടിച്ചഗ്നി- പ്പദം ചന്തംവിതയ്ക്കുന്നു. മുകിൽതാഴെ,ക്കുളിർ വാനം മിഴിക്കോണിൽ തുടിക്കുന്നു. ചരൽപ്പൂക്കൾ കടുംവർണ്ണം വിരിച്ചെങ്ങും ചിരിക്കുന്നു. ചിതൽപ്പറ്റം ദ്രുതംകാട്ടി ശവക്കോലം തുരക്കുന്നു. മുടിക്കെട്ടിൽ ജഡച്ചുറ്റിൽ ശിവശൈലം കനക്കുന്നു. ഇരുത്തംവന്നലയ്ക്കുന്ന കൊലച്ചീവീടൊളിക്കുന്നു. കരിക്കാലൻ കൊലകൊമ്പൻ കരിച്ചൂരു ചുരത്തുന്നു. കുളയട്ടനിലം പറ്റി രുചികൊണ്ടു പുളയ്ക്കുന്നു. കൊതിനാവായ് നനവാർന്നു ചുടുചോര കുടിക്കുന്നു. 'ആദിച്ചൻ' മലദൈവം ചോക്കുന്നു, തുടുക്കുന്നു. കാട്ടാറിൻ ചിലമ്പൊച്ച മദം പൊട്ടിപ്പരക്കുന്നു. മലങ്കോഴിപ്പറ്റമെന്തോ തിരക്കിട്ടു തെരയുന്നു. മലയണ്ണാർക്കണ്ണനംബര കനിയായിക്കുലയ്ക്കുന്നു. ചൊക്കനർക്കപ്പഴം തിന്നാൻ മരംച...