Skip to main content

Jayadev :: Who Painted My money White by Sri Iger


Who Painted My money White
Sri  Iyer

കള്ളപ്പണം, തീവ്രവാദം, നോട്ട് നിരോധനം എന്നിവയെ ആസ്പദമാക്കി 2004- 2019 വരെ നടന്ന സംഭവ വികാസങ്ങൾ ഫിക്ഷന്‍റെ രൂപത്തിൽ അവിഷ്കരിച്ചിരിയ്ക്കുന്ന പുസ്തകം.  സെക്കന്‍റ് ഹാന്‍റ് നോട്ട് പ്രിന്റിംഗ് മെഷീൻ പുതിയ പ്രിന്റിങ് മെഷീൻ എന്ന വ്യാജേന ഇറക്കുമതി  ചെയ്യാനുള്ള ശ്രമത്തിൽ തുടങ്ങി ഭാരതം മുഴുവൻ കള്ളപ്പണം നിറയുന്ന അവസ്ഥയും അതിന്‍റെ ഭാഗമായി സിനിമ രാഷ്ട്രീയ, in മേഖലയിലെ മാറ്റവും ഭീകരപ്രവർത്തനത്തിന്‍റെ വ്യാപനവുമെല്ലാം വളരെ ആകർഷകമായ രീതിയിൽ ചിത്രീകരിച്ചിട്ടുണ്ട്.

കഥ പ്രധാനമായും നടക്കുന്നത് കേരളത്തിലും ഡൽഹിയിലും ആണ്.. കൊച്ചി മെട്രോയും ഈ ത്രില്ലറിന്‍റെ പ്രധാന background ആയി വന്നിട്ടുണ്ട്.. 

സംഭവങ്ങൾ വ്യക്തികൾ എന്നിവ നമുക്ക് സുപരിചിതമാണ് പക്ഷെ യഥാർത്ഥ പേരുകൾക്ക് പകരം വേറെ പേരുകൾ ആണ് സ്വീകരിച്ചിരിക്കുന്നത്...

ഉദാ:

  • ജഗത് Dhillon 2004 മുതൽ 2014 വരെയുള്ള ഫ്രീഡം പാർട്ടിയുടെ പ്രധാനമന്ത്രി
  • ദീപിക ശർമ്മ ഫ്രീഡം പാർട്ടിയുടെ പ്രസിഡന്‍റ് 
  • മൈലാപൂർ ദാമോദരൻ (മൈദ) സൂത്രശാലിയായ തെക്കേഇന്ത്യൻ രാഷ്ട്രീയക്കാരൻ 
  • ഹൻസ് മുഖ്  ജഡേജ  2014 ന് ശേഷം വന്ന പ്രധാനമന്ത്രി
അങ്ങനെയങ്ങനെ... 

പലരുടെയും പൊയ്മുഖങ്ങളും പൊഴിഞ്ഞു വീഴുന്നുണ്ട്. പ്രത്യേകിച്ചു ഈ അഴിമതി കാട്ടിയവരെ ജയിലിലേക്ക് അയക്കുന്നത് താമസിപ്പിക്കാൻ ശ്രമിച്ചവരുടെ.

ഒറ്റയിരുപ്പിന് വായിക്കാൻ കഴിയുന്ന ത്രില്ലിംഗ് ആഖ്യാന ശൈലിയാണ് ശ്രീ അയ്യർ സ്വീകരിച്ചിരിക്കുന്നത്.

നബി : തിയിരികെയെത്തിയ നോട്ടിന്‍റെ അളവ് നമ്മെ ഞെട്ടിക്കും..

Comments

Popular posts from this blog

Sidheek Subair :: പൂട്ടിരിപ്പിൽ

പൂട്ടിരിപ്പിൽ   സിദ്ദീഖ് സുബൈർ തേങ്ങൽപ്പുതപ്പിന്നകത്തളത്തിൽ താങ്ങും നരകക്കുട്ടിലാണുകാലം നാട്ടിനെ വീട്ടിനകത്തുകെട്ടി- പൂട്ടിട്ട രോഗം തളച്ചതല്ല... ശബ്ദമായി മകളുടെ നോട്ടമെത്തി, അബ്‌ദങ്ങൾ ഓർമയിൽ തൊട്ടുണർത്തി, ജീവിത വേഗത്തിരക്കൊഴുപ്പിൽ താണുമുലഞ്ഞും വലഞ്ഞു ബന്ധം... സങ്കടം തിങ്ങിക്കുമിഞ്ഞ കണ്ണിൽ, പങ്കിടാനാവാതെ ചോർന്നു വിണ്ണും, അഹസ്സന്തിരാവുകൾ വീർപ്പുമുട്ടി, അഹംവെന്ത നോവിന്‍റെ വീണമീട്ടി... ചോന്ന തുടിപ്പും കവർന്നെടുത്തെൻ, സൂര്യൻ ഇരുണ്ടു വരണ്ടു പോകെ, ആണ്ടുകൾ എത്രയോ മുന്നേ ഞങ്ങൾ, ആണ്ടുപോയേകാന്ത പൂട്ടിരിപ്പിൽ... (പൂട്ടിരിപ്പ്_ലോക്ഡൗൺ) --- Sidheekh Subair

Aiswarya S Dev :: ഞെട്ടലകലാതെ

മർത്യജന്മമൊന്ന് വീക്ഷിച്ചറിയണ- മെന്നാശിച്ചീശൻ ഭൂവിലെത്തി.! കോവിലിൽ ആയിരങ്ങൾ തൻ അനുഗ്രഹത്തിനായി കാത്തിരിപ്പു- ണ്ടെന്നറിഞ്ഞാനന്ദിച്ചു.. തിരിഞ്ഞു നോക്കവേ.. കോവിലിനങ്കണത്തിലിന്നൊന്നു- മറിയാതൊരു പിഞ്ചുബാല്യം കൈകൾ നീട്ടിടുന്നു.. യാചിച്ചുകൊണ്ട്.. നിലത്തുവീഴുന്ന ചില്ലറത്തുട്ടുകളിലൊക്കെയും രണ്ടും, മൂന്നും..! പടികയറിയകത്തുകയറുന്നവ- രൊക്കെയും ശിലയാൽ തീർത്ത- യെൻ മുന്‍പിലർപ്പിക്കുന്നു ആയിരങ്ങൾ..!! ഞെട്ടിത്തിരിഞ്ഞീശൻ നടന്നകലവേ കണ്ടു, പിന്നെയും പിന്നെയും  ഞെട്ടിക്കുന്ന നോവുകൾ..! പെണ്‍കിടാങ്ങള്‍ തൻ കൂരയ്ക്ക- കത്തു നിന്ന്‌ കേൾക്കുന്നു  നിശബ്ദ തേങ്ങലുകൾ.. വാതിലില്ലാതെ ചുമരില്ലാതെ തുണികളാൽ മറയ്ക്കപ്പെട്ട കൂരയ്ക്കുള്ളിൽ നാഴികകൾ ഭയത്തോടെണ്ണുന്ന  അനവധിപേരെ കണ്ടീശൻ കണ്ണടച്ചു... അകലെയുള്ള കോവിലിൽ  നാഴികക്ക് നാൽപ്പതുവട്ടമവർ ഉറപ്പു വരുത്തുന്നു..  'സുരക്ഷിതമല്ലയോന്ന്' ഒരമ്മതൻ പേറ്റുനോവ്  കേട്ടീശൻ അവൾക്കരികിലെത്തി.. ഒരു കുഞ്ഞു പെണ്കിടാവ്  അവൾക്കരികിൽ  മിഴി തുറന്ന് കിടപ്പതുണ്ട്... പുറത്തേക്കെത്തി നോക്കിയപ്പോ- ളതാ പെണ്‍കുഞ്ഞെന്നറിഞ്ഞച്ഛൻ വിലപിച്ചു മൊഴിയുന്നു.. "ഈ സ്വത്തെല്ലാം ...

നെടുവിളിയൻപക്ഷി :: വിനയൻ

അഗസ്ത്യന്റെ മടിത്തട്ടിൽ പകൽപ്പൂരക്കണിപ്പന്തൽ. അലങ്കാരച്ചെരുവിൽ ചെ- മ്പനീർപ്പൂവിൻ ചമത്കാരം. "പുലർകാലേ പുറപ്പെട്ടാൽ മലതാണ്ടിത്തിരിച്ചെത്താം. വരികെന്റെയനുജാ,യീ മലങ്കാടിന്നകം പുക്കാം." മലന്തേനും പനന്നൊങ്കും കഴിയ്ക്കാനാ മലമേട്ടിൽ ഇരുവരും കരംകോർത്തു ചുണയോടെ പുറപ്പെട്ടു. മുളമുള്ളുമെരികല്ലും ചവിട്ടൊപ്പം നടക്കുന്നു. കനൽ കോരിക്കുടിച്ചഗ്നി- പ്പദം ചന്തംവിതയ്ക്കുന്നു. മുകിൽതാഴെ,ക്കുളിർ വാനം മിഴിക്കോണിൽ തുടിക്കുന്നു. ചരൽപ്പൂക്കൾ കടുംവർണ്ണം വിരിച്ചെങ്ങും ചിരിക്കുന്നു. ചിതൽപ്പറ്റം ദ്രുതംകാട്ടി ശവക്കോലം തുരക്കുന്നു. മുടിക്കെട്ടിൽ ജഡച്ചുറ്റിൽ ശിവശൈലം കനക്കുന്നു. ഇരുത്തംവന്നലയ്ക്കുന്ന കൊലച്ചീവീടൊളിക്കുന്നു. കരിക്കാലൻ കൊലകൊമ്പൻ കരിച്ചൂരു ചുരത്തുന്നു. കുളയട്ടനിലം പറ്റി രുചികൊണ്ടു പുളയ്ക്കുന്നു. കൊതിനാവായ് നനവാർന്നു ചുടുചോര കുടിക്കുന്നു. 'ആദിച്ചൻ' മലദൈവം ചോക്കുന്നു, തുടുക്കുന്നു. കാട്ടാറിൻ ചിലമ്പൊച്ച മദം പൊട്ടിപ്പരക്കുന്നു. മലങ്കോഴിപ്പറ്റമെന്തോ തിരക്കിട്ടു തെരയുന്നു. മലയണ്ണാർക്കണ്ണനംബര കനിയായിക്കുലയ്ക്കുന്നു. ചൊക്കനർക്കപ്പഴം തിന്നാൻ മരംച...