Skip to main content

Jayadev :: Who Painted My money White by Sri Iger


Who Painted My money White
Sri  Iyer

കള്ളപ്പണം, തീവ്രവാദം, നോട്ട് നിരോധനം എന്നിവയെ ആസ്പദമാക്കി 2004- 2019 വരെ നടന്ന സംഭവ വികാസങ്ങൾ ഫിക്ഷന്‍റെ രൂപത്തിൽ അവിഷ്കരിച്ചിരിയ്ക്കുന്ന പുസ്തകം.  സെക്കന്‍റ് ഹാന്‍റ് നോട്ട് പ്രിന്റിംഗ് മെഷീൻ പുതിയ പ്രിന്റിങ് മെഷീൻ എന്ന വ്യാജേന ഇറക്കുമതി  ചെയ്യാനുള്ള ശ്രമത്തിൽ തുടങ്ങി ഭാരതം മുഴുവൻ കള്ളപ്പണം നിറയുന്ന അവസ്ഥയും അതിന്‍റെ ഭാഗമായി സിനിമ രാഷ്ട്രീയ, in മേഖലയിലെ മാറ്റവും ഭീകരപ്രവർത്തനത്തിന്‍റെ വ്യാപനവുമെല്ലാം വളരെ ആകർഷകമായ രീതിയിൽ ചിത്രീകരിച്ചിട്ടുണ്ട്.

കഥ പ്രധാനമായും നടക്കുന്നത് കേരളത്തിലും ഡൽഹിയിലും ആണ്.. കൊച്ചി മെട്രോയും ഈ ത്രില്ലറിന്‍റെ പ്രധാന background ആയി വന്നിട്ടുണ്ട്.. 

സംഭവങ്ങൾ വ്യക്തികൾ എന്നിവ നമുക്ക് സുപരിചിതമാണ് പക്ഷെ യഥാർത്ഥ പേരുകൾക്ക് പകരം വേറെ പേരുകൾ ആണ് സ്വീകരിച്ചിരിക്കുന്നത്...

ഉദാ:

  • ജഗത് Dhillon 2004 മുതൽ 2014 വരെയുള്ള ഫ്രീഡം പാർട്ടിയുടെ പ്രധാനമന്ത്രി
  • ദീപിക ശർമ്മ ഫ്രീഡം പാർട്ടിയുടെ പ്രസിഡന്‍റ് 
  • മൈലാപൂർ ദാമോദരൻ (മൈദ) സൂത്രശാലിയായ തെക്കേഇന്ത്യൻ രാഷ്ട്രീയക്കാരൻ 
  • ഹൻസ് മുഖ്  ജഡേജ  2014 ന് ശേഷം വന്ന പ്രധാനമന്ത്രി
അങ്ങനെയങ്ങനെ... 

പലരുടെയും പൊയ്മുഖങ്ങളും പൊഴിഞ്ഞു വീഴുന്നുണ്ട്. പ്രത്യേകിച്ചു ഈ അഴിമതി കാട്ടിയവരെ ജയിലിലേക്ക് അയക്കുന്നത് താമസിപ്പിക്കാൻ ശ്രമിച്ചവരുടെ.

ഒറ്റയിരുപ്പിന് വായിക്കാൻ കഴിയുന്ന ത്രില്ലിംഗ് ആഖ്യാന ശൈലിയാണ് ശ്രീ അയ്യർ സ്വീകരിച്ചിരിക്കുന്നത്.

നബി : തിയിരികെയെത്തിയ നോട്ടിന്‍റെ അളവ് നമ്മെ ഞെട്ടിക്കും..

Comments

Popular posts from this blog

Sidheek Subair :: പൂട്ടിരിപ്പിൽ

പൂട്ടിരിപ്പിൽ   സിദ്ദീഖ് സുബൈർ തേങ്ങൽപ്പുതപ്പിന്നകത്തളത്തിൽ താങ്ങും നരകക്കുട്ടിലാണുകാലം നാട്ടിനെ വീട്ടിനകത്തുകെട്ടി- പൂട്ടിട്ട രോഗം തളച്ചതല്ല... ശബ്ദമായി മകളുടെ നോട്ടമെത്തി, അബ്‌ദങ്ങൾ ഓർമയിൽ തൊട്ടുണർത്തി, ജീവിത വേഗത്തിരക്കൊഴുപ്പിൽ താണുമുലഞ്ഞും വലഞ്ഞു ബന്ധം... സങ്കടം തിങ്ങിക്കുമിഞ്ഞ കണ്ണിൽ, പങ്കിടാനാവാതെ ചോർന്നു വിണ്ണും, അഹസ്സന്തിരാവുകൾ വീർപ്പുമുട്ടി, അഹംവെന്ത നോവിന്‍റെ വീണമീട്ടി... ചോന്ന തുടിപ്പും കവർന്നെടുത്തെൻ, സൂര്യൻ ഇരുണ്ടു വരണ്ടു പോകെ, ആണ്ടുകൾ എത്രയോ മുന്നേ ഞങ്ങൾ, ആണ്ടുപോയേകാന്ത പൂട്ടിരിപ്പിൽ... (പൂട്ടിരിപ്പ്_ലോക്ഡൗൺ) --- Sidheekh Subair

Aswathy P S :: ഒളിവറും വിജയനും പിന്നെ സുശീലയും

ഒളിവറും വിജയനും പിന്നെ സുശീലയും  1983 എന്ന നിവിൻപോളി  ചിത്രം എനിക്ക് വെറും ഒരു സിനിമയല്ല. സിനിമയിൽ വിഷയം ക്രിക്കറ്റ്‌ ആണെങ്കിൽ ഇവിടെ താരം, നായകൻ രമേശന്‍റെ പത്നി സുശീലയാണ്. ഇപ്പൊ ചിലർക്ക് പിടികിട്ടിയേക്കാം, അനിയന്‍റെ പേര് ഇച്ചിരി "ഫാഷൻ" പേരാ..... സുമേഷ്!!! എന്ന പുള്ളിക്കാരിയുടെ ഒറ്റ ഡയലോഗിൽ ഉയർന്നത്  ഇതേ പേരുകാരനുമായുള്ള എന്‍റെ വിവാഹ ദിവസത്തെ ട്രോളൻ ഫ്ലക്സ്കളായിരുന്നു.. വിത്ത്‌ ഇല്ലുസ്ട്രേഷൻസ്.. എന്നാൽ മാറ്റാരുമറിയാത്ത ഒന്നുകൂടിയുണ്ട്. രമേശന്‍റെ വിവാഹം കഴിഞ്ഞ് ആദ്യരാത്രിയിൽ ക്രിക്കറ്റ് പ്രേമിയായ രമേശൻ മുറിയിൽ ഒട്ടിച്ചിരിക്കുന്ന ടെണ്ടുൽകരുടെ പടം കണ്ടിട്ട് ഹിന്ദിസിനിമ നടന്മാരെ അറിയില്ല എന്നു പറയുന്ന പുതുപെണ്ണ് നമ്മളെ ഒത്തിരി ചിരിപ്പിച്ചതാണ്, എന്നെ ഒഴികെ. കാരണം  ഫുട്ബോൾ പ്രേമിയും പ്ലയേറും കോച്ചും ഒക്കെയായ എന്‍റെ ഭർത്താവിന്‍റെ ബെഡ്‌റൂം ചുമരിലെ കാല്പന്ത് താരങ്ങളുടെ അഭാവം ഒന്നുകൊണ്ടു മാത്രമായിരുന്നു, സുശീല പറഞ്ഞ പോലെ ഒന്ന് നമ്മുടെ പ്രഥമരാത്രിയിൽ പ്രതിധ്വനിക്കാതിരുന്നത്. പക്ഷെ സുശീലയുടേത് പോലെ ഏറെക്കുറെ സമാനമായ മറ്റൊരു ഡയലോഗ് എന്‍റെ കണ്ഠനാളത്തിൽ...

Arunkumar Vamadevan :: അച്ഛൻ

അരുണ്‍ വാമദേവന്‍ പത്ത് മാസം വയറ്റിൽ ചുമന്നില്ല പേറ്റ്നോവിൻ കഠിനതയേറ്റില്ല അമ്മ ഗർഭം ധരിച്ച ദിനം മുതൽ നെഞ്ചിനുള്ളിൽ ചുമന്നു കിടാവിനെ കുഞ്ഞുദേഹം പിറന്നിടാനായിട്ടു വെമ്പൽ കൊള്ളുന്നനേരം വിവശനായ്‌ ആശുപത്രി വരാന്തയിൽ പ്രാർഥിച്ചു രണ്ടുപേരും സുഖമായിരിക്കുവാൻ അച്ഛനെന്നും തണൽ വിരിച്ചങ്ങനെ വീട് മൂടിയൊരാൽമരം പോലവേ വേനലേൽക്കാതെ പേമാരിയും തഥാ കാത്തു സൂക്ഷിച്ചു നിന്നു കരുത്തനായ്‌ ഉള്ളു നീറുന്ന പ്രാരാബ്ധ ചിന്തയിൽ പുഞ്ചിരി തൂകും അച്ഛനൊരത്ഭുതം --- Arunkumar Vamadevan