Skip to main content

Kaniyapuram Nasirudeen :: കഥകളുടെ കയറ്റിറക്കങ്ങൾ


കഥകളുടെ കയറ്റിറക്കങ്ങൾ
(ഉണ്ണി ആർ എഴുതിയ കഥകളെക്കുകുറിച്ച്)
  കണിയാപുരം നാസറുദ്ദീൻ

കഥാശില്പശാലയിലും മറ്റും പുതിയ എഴുത്തുകാരോട് പറയാറുള്ളത് ഉണ്ണി ആർ എഴുതിയ കഥകൾ വായിക്കണമെന്നാണ്. ഇതിന്‍റെ അടിസ്ഥാനത്തിൽ ഡി സി ബുക്സിൽ പോയപ്പോൾ ഉണ്ണി. ആർ എന്ന പേര് എന്നിൽ വല്ലാതെ ശല്യം ചെയ്തു കൊണ്ടിരുന്നു. തിരച്ചിലിൽ ഒരു പുസ്തകം കിട്ടി. ഉണ്ണി ആർ ന്‍റെ കഥകൾ...ആകെ 25 കഥകളാണിതിൽ.ഒഴിവുദിവസത്തെ കളി എന്ന പിന്നീട് ചലച്ചിത്രമായ കഥയും ഈ സമാഹാരത്തിൽ ചേർത്തിട്ടുണ്ട് .

എല്ലാ കഥകളിലും ചില സവിശേഷതകൾ കാണാൻ കഴിയും. ഒരു പൂച്ചയെ ചുറ്റിപ്പറ്റി നീങ്ങുന്ന കഥയാണ്‌ അത്.

ലീല എന്ന കഥയാണ് തുടക്കത്തിൽ കാണുന്നത് കോട്ടയത്ത് കുടമാളൂർ സ്വദേശിയായ കഥാകൃത്തിന് കോട്ടയം ജില്ലയിലെ പ്രാദേശിക ഏരിയകളൊക്കെ സുനിശ്ചിതം ആണ്. അവിടുത്തെ സമ്പ്രദായങ്ങളും നാടൻ വർത്തമാനങ്ങളാലും  സുഭിക്ഷമാണ് കഥകൾ.

നന്നേ ചെറിയ ശബ്ദം പോലും അങ്ങേയറ്റത്തെ നിരീക്ഷണപാടവത്തോടെയാണ് കഥയിൽ വിന്യസിക്കപ്പട്ടിരിക്കുന്നത്. പ്രത്യക്ഷത്തിൽ അശ്‌ളീലതയെ ആവിഷ്കരിക്കുന്നു എന്ന് തോന്നുമെങ്കിലും ഒരു ശരാശരി കോട്ടയംകാരനിൽ  ഉണ്ടായേക്കാവുന്ന ദുശ്ശീലങ്ങളേ കുട്ടിയപ്പനിലും ഉള്ളു എന്നും കരുതി വായനക്കാരന് സഹിക്കാം. പറയാൻ മറന്നു. ആദ്യ കഥയിലെ പ്രധാന കഥാപാത്രം ആണ് കുട്ടിയപ്പൻ.

രാത്രിയിൽ ഉറങ്ങാൻ കിടന്ന പിള്ളേച്ചൻ സ്വപ്നം കാണുന്നതാണ് തുടക്കം. വാതിലിലെ നിരന്തരം മുട്ട് കേട്ട് ഉണരുന്നതും വാതിൽ തുറന്നപ്പോൾ മുന്നിൽ കുട്ടിയപ്പൻ.പിന്നെ കുട്ടിയപ്പൻ കഥയിൽ പറയുന്ന ഞാൻ എന്ന കഥാപാത്രവുമായി പുറത്തേക്ക് കൊണ്ട് പോവുകയാണ്. ഈ നട്ടപ്പാതിരനേരത്ത് എന്തിനാ എങ്ങോട്ടാ എന്നെയും കൊണ്ട് പോകുന്നത് എന്ന് ആവർത്തിച്ച് ആവർത്തിച്ചു ചോദിക്കുന്നുണ്ടെങ്കിലും കുറെ ദൂരെ എത്തിയ ശേഷമാണ് വിചിത്രമായ തന്‍റെ ആഗ്രഹം പറയുന്നത്. തിരിച്ചു വീട്ടിൽ എത്തിയ പിള്ളേച്ചനോട് പ്രിയ പത്നി പദ്മിനി ചോദ്യത്തിൽനിന്ന് കുട്ടിയപ്പൻ ആരെന്നും ഇനി എന്തൊക്കെ വിക്രസുകൾ ഒപ്പിക്കുമെന്നും വായനക്കാർക്ക് ബോധ്യപ്പെടുന്നു. തന്ത ഒണ്ടാക്കിയ പണം നശിപ്പിക്കാൻ ഓരോന്ന് പിറന്നിട്ടുണ്ടെന്നും മറ്റും.. 

പിള്ളേച്ചനെയും കൂട്ടി പിന്നെ ജീപ്പിൽ ഒരു കറക്കം ആണ് കഥയിൽ അങ്ങോളം ഞെളിഞ്ഞു നില്ക്കുന്നത്. തന്‍റെ ആഗ്രഹം നിവർത്തിക്കാൻ ആരെ കൂട്ട് പിടിക്കാനും ഏതറ്റം വരെ പോകാനും എത്ര പണം മുടക്കാനും തയ്യാറായി നിൽക്കുകയാണ് കുട്ടിയപ്പൻ. ആനയുടെ തുമ്പിക്കൈയിൽ നിന്ന് കൊണ്ട് തന്‍റെ താത്പര്യം നിർവഹിക്കാൻ ഉള്ള  ജീപ്പ് യാത്ര കഥയിൽ മുഴങ്ങി കേൾക്കുന്നു.

ആദ്യം തന്‍റെ അടുത്ത പരിചയക്കാരനെ സമീപിക്കുന്നു. അവിടെ നിന്ന് അടുത്ത ഇടത്തേക്ക്.... ഇങ്ങനെ കുറെയേറെ സഞ്ചരിക്കുന്ന ജീപ്പ് പോലും മടുക്കുന്നത് പോലെയാണ് നമ്മുടെ പിള്ളേച്ചന്‍റെ പ്രതികരണത്തിൽ പ്രകടമാകുന്നത്.

ഒടുവിൽ ലക്ഷ്യം നേടുന്നത് വരെയും കഥ നീളുന്നു. ലീല എന്ന കൊച്ചു പെൺകുട്ടിയിലേക്ക് എത്തിച്ചേരുന്നു. പോകുംവഴിയിലെ ചെറു ചെറു കാഴ്ചകൾ, വർണ്ണനകൾ ശബ്ദം എന്ന് പറയാൻ പോലുമാകാത്ത ചെറു ശബ്ദം പോലും വർണ്ണിച്ചും വിവരിച്ചും കഥാകൃത്ത് കടന്നു പോകുന്നു.

മനസ്സ് വിചാരിക്കുന്ന വിചാരങ്ങൾ പോലും ഒപ്പിയെടുത്തിരിക്കുന്നു. ലീലയിലെത്തുന്ന ആ സ്ഥലം ഒരിറക്കം ആണ്. അതിലേ ജീപ്പ്  ഓടിച്ചു പോകുമ്പോൾ പിള്ളേച്ചന് ഉള്ള് നടുങ്ങുന്നതും നമ്മെ കേൾപ്പിക്കുന്നു. ഉഷേടെ വീട്ടിലായിരിക്കും എന്ന് എതിരേ നടന്നു വന്ന ആളുടെ ചോദ്യം ഇവരെന്തിനാണെത്തുന്നതെന്ന് നമുക്ക് മനസ്സിലാകുന്നു.

ഉഷേടെ വീട് കണ്ടാൽ വീടെന്ന് പറയാൻകഴിയില്ല എന്ന് പറഞ്ഞ് പറയാനുള്ളത് ഉള്ളിലൊതുക്കി.

ചുരുക്കിപ്പറഞ്ഞാൽ നല്ലൊരു കഥ വായിച്ച അനുഭവം ആണീ കഥകൾ പകർന്നു നല്കിയത്.


Comments

Popular posts from this blog

Sidheek Subair :: പൂട്ടിരിപ്പിൽ

പൂട്ടിരിപ്പിൽ   സിദ്ദീഖ് സുബൈർ തേങ്ങൽപ്പുതപ്പിന്നകത്തളത്തിൽ താങ്ങും നരകക്കുട്ടിലാണുകാലം നാട്ടിനെ വീട്ടിനകത്തുകെട്ടി- പൂട്ടിട്ട രോഗം തളച്ചതല്ല... ശബ്ദമായി മകളുടെ നോട്ടമെത്തി, അബ്‌ദങ്ങൾ ഓർമയിൽ തൊട്ടുണർത്തി, ജീവിത വേഗത്തിരക്കൊഴുപ്പിൽ താണുമുലഞ്ഞും വലഞ്ഞു ബന്ധം... സങ്കടം തിങ്ങിക്കുമിഞ്ഞ കണ്ണിൽ, പങ്കിടാനാവാതെ ചോർന്നു വിണ്ണും, അഹസ്സന്തിരാവുകൾ വീർപ്പുമുട്ടി, അഹംവെന്ത നോവിന്‍റെ വീണമീട്ടി... ചോന്ന തുടിപ്പും കവർന്നെടുത്തെൻ, സൂര്യൻ ഇരുണ്ടു വരണ്ടു പോകെ, ആണ്ടുകൾ എത്രയോ മുന്നേ ഞങ്ങൾ, ആണ്ടുപോയേകാന്ത പൂട്ടിരിപ്പിൽ... (പൂട്ടിരിപ്പ്_ലോക്ഡൗൺ) --- Sidheekh Subair

Arunkumar Vamadevan :: അച്ഛൻ

അരുണ്‍ വാമദേവന്‍ പത്ത് മാസം വയറ്റിൽ ചുമന്നില്ല പേറ്റ്നോവിൻ കഠിനതയേറ്റില്ല അമ്മ ഗർഭം ധരിച്ച ദിനം മുതൽ നെഞ്ചിനുള്ളിൽ ചുമന്നു കിടാവിനെ കുഞ്ഞുദേഹം പിറന്നിടാനായിട്ടു വെമ്പൽ കൊള്ളുന്നനേരം വിവശനായ്‌ ആശുപത്രി വരാന്തയിൽ പ്രാർഥിച്ചു രണ്ടുപേരും സുഖമായിരിക്കുവാൻ അച്ഛനെന്നും തണൽ വിരിച്ചങ്ങനെ വീട് മൂടിയൊരാൽമരം പോലവേ വേനലേൽക്കാതെ പേമാരിയും തഥാ കാത്തു സൂക്ഷിച്ചു നിന്നു കരുത്തനായ്‌ ഉള്ളു നീറുന്ന പ്രാരാബ്ധ ചിന്തയിൽ പുഞ്ചിരി തൂകും അച്ഛനൊരത്ഭുതം --- Arunkumar Vamadevan

Aswathy P S :: ഒളിവറും വിജയനും പിന്നെ സുശീലയും

ഒളിവറും വിജയനും പിന്നെ സുശീലയും  1983 എന്ന നിവിൻപോളി  ചിത്രം എനിക്ക് വെറും ഒരു സിനിമയല്ല. സിനിമയിൽ വിഷയം ക്രിക്കറ്റ്‌ ആണെങ്കിൽ ഇവിടെ താരം, നായകൻ രമേശന്‍റെ പത്നി സുശീലയാണ്. ഇപ്പൊ ചിലർക്ക് പിടികിട്ടിയേക്കാം, അനിയന്‍റെ പേര് ഇച്ചിരി "ഫാഷൻ" പേരാ..... സുമേഷ്!!! എന്ന പുള്ളിക്കാരിയുടെ ഒറ്റ ഡയലോഗിൽ ഉയർന്നത്  ഇതേ പേരുകാരനുമായുള്ള എന്‍റെ വിവാഹ ദിവസത്തെ ട്രോളൻ ഫ്ലക്സ്കളായിരുന്നു.. വിത്ത്‌ ഇല്ലുസ്ട്രേഷൻസ്.. എന്നാൽ മാറ്റാരുമറിയാത്ത ഒന്നുകൂടിയുണ്ട്. രമേശന്‍റെ വിവാഹം കഴിഞ്ഞ് ആദ്യരാത്രിയിൽ ക്രിക്കറ്റ് പ്രേമിയായ രമേശൻ മുറിയിൽ ഒട്ടിച്ചിരിക്കുന്ന ടെണ്ടുൽകരുടെ പടം കണ്ടിട്ട് ഹിന്ദിസിനിമ നടന്മാരെ അറിയില്ല എന്നു പറയുന്ന പുതുപെണ്ണ് നമ്മളെ ഒത്തിരി ചിരിപ്പിച്ചതാണ്, എന്നെ ഒഴികെ. കാരണം  ഫുട്ബോൾ പ്രേമിയും പ്ലയേറും കോച്ചും ഒക്കെയായ എന്‍റെ ഭർത്താവിന്‍റെ ബെഡ്‌റൂം ചുമരിലെ കാല്പന്ത് താരങ്ങളുടെ അഭാവം ഒന്നുകൊണ്ടു മാത്രമായിരുന്നു, സുശീല പറഞ്ഞ പോലെ ഒന്ന് നമ്മുടെ പ്രഥമരാത്രിയിൽ പ്രതിധ്വനിക്കാതിരുന്നത്. പക്ഷെ സുശീലയുടേത് പോലെ ഏറെക്കുറെ സമാനമായ മറ്റൊരു ഡയലോഗ് എന്‍റെ കണ്ഠനാളത്തിൽ...