Skip to main content

Parvathy Bhuparthy :: നഷ്ടപ്രണയം

നഷ്ടപ്രണയം
Parvathy Bhuparthy

ഒരു മിന്നായം പോലെ അവനെ അവൾ കാലത്തെ വീടിനരികിൽ കണ്ടു. ആ നിമിഷം മുതൽ മനസ്സിൽ ഒരു ആളൽ ആണ്, ഇനി അവൻ വല്ല ആസിഡും ഒഴിക്കുമോ എന്ന് .അവൾ ഭയന്ന് വിറച്ചു.

വീട്ടിൽ പ്രണയം പിടിച്ചതോടെ അവളുടെ പഠിത്തം നിലച്ചു. കല്യാണവും ഉറപ്പിച്ചു. ഒരു മെസ്സേജിൽ അവസാനിച്ചു മൂന്നു  വർഷം നീണ്ടു നിന്ന അവരുടെ പ്രണയം .പിന്നെ അവൾ ഫോൺ കണ്ടിട്ടില്ല. അച്ഛൻ അതിനെ നശിപ്പിച്ചു കളഞ്ഞെന്ന് അനിയത്തി പറഞ്ഞാണവൾ അറിഞ്ഞത്.

ഒരുപാട് കരഞ്ഞു അവൾ അവനെ ഒന്ന് കാണാനായി കുറെയേറെ ശ്രമങ്ങൾ നടത്തി. എല്ലാം വൃഥാ ആയിപ്പോയി. പിന്നെ അച്ഛൻ കാണാതെ കൂട്ടുകാരികളെ വിളിച്ചവൾ കാര്യം അറിയിച്ചു. കാരണം അവനെ വിളിക്കാൻ ഉള്ള ധൈര്യം അവൾക്കില്ലായിരുന്നു  അവൻ അവന്‍റെ കൂട്ടുകാർ പറയുന്നത് കേട്ടാണ് കാര്യം മുഴുവനും മനസിലാക്കിയത്. അന്നുമുതൽ അവനിൽ ഒത്തിരി മാറ്റങ്ങൾ വന്നു. 

വളരെ ഉല്ലസിച്ചു ഉത്സാഹിച്ചു നടന്ന അവൻ പടുങ്ങനെ മൂകനായി. ആരോടെയും മിണ്ടാട്ടമില്ല. രണ്ട് നാൾ കോളേജിൽ പോയില്ല. വീട്ടിൽ ഒരു മുറിക്കുള്ളിൽ ഇരുപ്പായി. വീട്ടുകാർക്കാർക്കും കാര്യം മനസിലായില്ല. അവരും ഒത്തിരി വിഷമിച്ചു. ഇവന്‍റെ ഈ പ്രകൃതം കണ്ടിട്ട്.

പെട്ടെന്നു ഒരു ദിവസം തന്‍റെ വണ്ടി എടുത്ത് അവൻ ഒരു പോക്കായിരുന്നു. എങ്ങോട്ടേക്കാണെന്ന് പോലും പറയാതെ, ഒരു പോക്ക്. അത് അവളുടെ വീട്ടിലേക്ക് ആയിരുന്നു, ഒളിഞ്ഞു നിന്നെങ്കിലും അവളെ ഒന്ന് കാണാൻ വേണ്ടി.

ഒറ്റ നോക്കിൽ അവളെ കണ്ട്, അവൻ പോയി വിദൂരതയിലേക്ക്, പിന്നെയാരും അവനെ കണ്ടിട്ടില്ല. ഈ വാർത്ത അവൾ അറിയുന്നത് രണ്ട് നാൾ കഴിഞ്ഞിട്ടാണ്. പിന്നീടാണ് അവൾക്കു മനസിലായത് വളരെ വൈകിപ്പോയെന്നും അവൻ ഇനി തിരിച്ചു വരില്ലെന്നും.

നഷ്ടപ്പെടുമ്പോൾ മാത്രമേ എന്തിന്‍റെയും വില നമ്മൾ പഠിക്കുന്നുള്ളു. സ്നേഹമാകുമ്പോൾ അതിന്‍റെ നോവ് കൂടും,

ചിലപ്പോൾ അതിനു ഒരു ജീവന്‍റെ വില കാണും. നഷ്ടമാക്കരുത് സത്യമായ പ്രണയങ്ങളെ .

അന്ധമായ പ്രണയം ബുദ്ധിയെ പാടെ മറക്കും മനസ്സുകൊണ്ട് ചിന്തിക്കും അതിനൊത്തു പ്രവർത്തിക്കും..... 

(പോസിറ്റീവ് ആയി എല്ലാവരും കഥ വായിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.)


Comments

Popular posts from this blog

Sidheek Subair :: പൂട്ടിരിപ്പിൽ

പൂട്ടിരിപ്പിൽ   സിദ്ദീഖ് സുബൈർ തേങ്ങൽപ്പുതപ്പിന്നകത്തളത്തിൽ താങ്ങും നരകക്കുട്ടിലാണുകാലം നാട്ടിനെ വീട്ടിനകത്തുകെട്ടി- പൂട്ടിട്ട രോഗം തളച്ചതല്ല... ശബ്ദമായി മകളുടെ നോട്ടമെത്തി, അബ്‌ദങ്ങൾ ഓർമയിൽ തൊട്ടുണർത്തി, ജീവിത വേഗത്തിരക്കൊഴുപ്പിൽ താണുമുലഞ്ഞും വലഞ്ഞു ബന്ധം... സങ്കടം തിങ്ങിക്കുമിഞ്ഞ കണ്ണിൽ, പങ്കിടാനാവാതെ ചോർന്നു വിണ്ണും, അഹസ്സന്തിരാവുകൾ വീർപ്പുമുട്ടി, അഹംവെന്ത നോവിന്‍റെ വീണമീട്ടി... ചോന്ന തുടിപ്പും കവർന്നെടുത്തെൻ, സൂര്യൻ ഇരുണ്ടു വരണ്ടു പോകെ, ആണ്ടുകൾ എത്രയോ മുന്നേ ഞങ്ങൾ, ആണ്ടുപോയേകാന്ത പൂട്ടിരിപ്പിൽ... (പൂട്ടിരിപ്പ്_ലോക്ഡൗൺ) --- Sidheekh Subair

Aswathy P S :: ഒളിവറും വിജയനും പിന്നെ സുശീലയും

ഒളിവറും വിജയനും പിന്നെ സുശീലയും  1983 എന്ന നിവിൻപോളി  ചിത്രം എനിക്ക് വെറും ഒരു സിനിമയല്ല. സിനിമയിൽ വിഷയം ക്രിക്കറ്റ്‌ ആണെങ്കിൽ ഇവിടെ താരം, നായകൻ രമേശന്‍റെ പത്നി സുശീലയാണ്. ഇപ്പൊ ചിലർക്ക് പിടികിട്ടിയേക്കാം, അനിയന്‍റെ പേര് ഇച്ചിരി "ഫാഷൻ" പേരാ..... സുമേഷ്!!! എന്ന പുള്ളിക്കാരിയുടെ ഒറ്റ ഡയലോഗിൽ ഉയർന്നത്  ഇതേ പേരുകാരനുമായുള്ള എന്‍റെ വിവാഹ ദിവസത്തെ ട്രോളൻ ഫ്ലക്സ്കളായിരുന്നു.. വിത്ത്‌ ഇല്ലുസ്ട്രേഷൻസ്.. എന്നാൽ മാറ്റാരുമറിയാത്ത ഒന്നുകൂടിയുണ്ട്. രമേശന്‍റെ വിവാഹം കഴിഞ്ഞ് ആദ്യരാത്രിയിൽ ക്രിക്കറ്റ് പ്രേമിയായ രമേശൻ മുറിയിൽ ഒട്ടിച്ചിരിക്കുന്ന ടെണ്ടുൽകരുടെ പടം കണ്ടിട്ട് ഹിന്ദിസിനിമ നടന്മാരെ അറിയില്ല എന്നു പറയുന്ന പുതുപെണ്ണ് നമ്മളെ ഒത്തിരി ചിരിപ്പിച്ചതാണ്, എന്നെ ഒഴികെ. കാരണം  ഫുട്ബോൾ പ്രേമിയും പ്ലയേറും കോച്ചും ഒക്കെയായ എന്‍റെ ഭർത്താവിന്‍റെ ബെഡ്‌റൂം ചുമരിലെ കാല്പന്ത് താരങ്ങളുടെ അഭാവം ഒന്നുകൊണ്ടു മാത്രമായിരുന്നു, സുശീല പറഞ്ഞ പോലെ ഒന്ന് നമ്മുടെ പ്രഥമരാത്രിയിൽ പ്രതിധ്വനിക്കാതിരുന്നത്. പക്ഷെ സുശീലയുടേത് പോലെ ഏറെക്കുറെ സമാനമായ മറ്റൊരു ഡയലോഗ് എന്‍റെ കണ്ഠനാളത്തിൽ...

Arunkumar Vamadevan :: അച്ഛൻ

അരുണ്‍ വാമദേവന്‍ പത്ത് മാസം വയറ്റിൽ ചുമന്നില്ല പേറ്റ്നോവിൻ കഠിനതയേറ്റില്ല അമ്മ ഗർഭം ധരിച്ച ദിനം മുതൽ നെഞ്ചിനുള്ളിൽ ചുമന്നു കിടാവിനെ കുഞ്ഞുദേഹം പിറന്നിടാനായിട്ടു വെമ്പൽ കൊള്ളുന്നനേരം വിവശനായ്‌ ആശുപത്രി വരാന്തയിൽ പ്രാർഥിച്ചു രണ്ടുപേരും സുഖമായിരിക്കുവാൻ അച്ഛനെന്നും തണൽ വിരിച്ചങ്ങനെ വീട് മൂടിയൊരാൽമരം പോലവേ വേനലേൽക്കാതെ പേമാരിയും തഥാ കാത്തു സൂക്ഷിച്ചു നിന്നു കരുത്തനായ്‌ ഉള്ളു നീറുന്ന പ്രാരാബ്ധ ചിന്തയിൽ പുഞ്ചിരി തൂകും അച്ഛനൊരത്ഭുതം --- Arunkumar Vamadevan