Skip to main content

V K Leelamony Amma :: നമ്മളറിയാൻ



നമ്മളറിയാൻ

പറന്നെത്തി അദൃശ്യനായണുഭീകരൻ
നിറഞ്ഞാടിത്തിമിർക്കുന്നു ഭുവനമാകെ
അരങ്ങുകൾ തകർത്തവൻ ശരവേഗത്തിൽ
തുരക്കുന്നു നരവംശശ്വസനവ്യൂഹം.

കരുത്തോടെയെതിരിടാൻ സുസജ്ജരാകാൻ
കരുനീക്കാം കരുതലിൻ കളങ്ങൾ തേടാം.
സുരക്ഷയ്ക്കായ് കരം നന്നായ് ശുചിയാക്കേണം
സ്വരക്ഷയ്ക്കായ് അഭികാമ്യം മുഖകവചം.

അകംപൂകാം സ്വയം നമുക്കകലമാകാം
അടുക്കുവാനതു നമ്മെത്തുണയ്ക്കും നൂനം.
അനാദിയായ്ത്തുടരുന്ന ഭ്രമണദൗത്യം
അറിഞ്ഞെന്നാലകലത്തിൻപൊരുൾ തിരിയും.

വിശക്കുമ്പോൾ നിറയുവാൻ വിഭവമേറെ
അശിക്കണമരവയർ നിറയുവോളം
ഗതകാലം വിളമ്പിയ രുചിക്കൂട്ടുകൾ
ചിതമുള്ള മണമൂറുംരുചിവൈഭവം.

അഭിജ്ഞരെന്നതിഗർവ്വം നടിക്കുന്നോനും
അളവില്ലാവകകൂട്ടിയിളയ്ക്കുന്നോനും
അണുവോളം വകയില്ലാതിരപ്പവനും
അണുവിന്നു സമസ്തരും സഹജതുല്യർ.

മികവെന്തു്? തികവെന്തു്?പകയെന്തിനു്?
വകയെല്ലാമൊരുവകക്കുഴിവക്കോളം.
അകങ്ങളിൽ കുടിപാർക്കുമണുപ്രസരം
അറിയുവാൻ നമുക്കീശൻ തരുന്നിതെല്ലാം.

അടരാടിയടരുവാൻ തുനിഞ്ഞീടൊല്ലേ
അടരാതെ വിരിയട്ടേ! ഹൃദയസൂനം!
അഴലിന്റെ കനൽ വീണോരിടങ്ങൾ തേടാം
നിഴലായി ഉയിർചേർത്തു തണലായിടാം.

അകംനോവിൽപ്പുകയുന്ന വിചിത്രചിത്രം
അകക്കാമ്പു തെളിക്കുവാനുദിച്ച സത്യം!
"വസുധൈവ കുടുംബക"മതൊന്നു സത്യം!
വസുധയ്ക്കു തിരിയും ഈ 'വക'ഭേദങ്ങൾ.
     ******==*******==******
ലീലാമണി.വി.കെ.

Comments

Popular posts from this blog

Sidheek Subair :: പൂട്ടിരിപ്പിൽ

പൂട്ടിരിപ്പിൽ   സിദ്ദീഖ് സുബൈർ തേങ്ങൽപ്പുതപ്പിന്നകത്തളത്തിൽ താങ്ങും നരകക്കുട്ടിലാണുകാലം നാട്ടിനെ വീട്ടിനകത്തുകെട്ടി- പൂട്ടിട്ട രോഗം തളച്ചതല്ല... ശബ്ദമായി മകളുടെ നോട്ടമെത്തി, അബ്‌ദങ്ങൾ ഓർമയിൽ തൊട്ടുണർത്തി, ജീവിത വേഗത്തിരക്കൊഴുപ്പിൽ താണുമുലഞ്ഞും വലഞ്ഞു ബന്ധം... സങ്കടം തിങ്ങിക്കുമിഞ്ഞ കണ്ണിൽ, പങ്കിടാനാവാതെ ചോർന്നു വിണ്ണും, അഹസ്സന്തിരാവുകൾ വീർപ്പുമുട്ടി, അഹംവെന്ത നോവിന്‍റെ വീണമീട്ടി... ചോന്ന തുടിപ്പും കവർന്നെടുത്തെൻ, സൂര്യൻ ഇരുണ്ടു വരണ്ടു പോകെ, ആണ്ടുകൾ എത്രയോ മുന്നേ ഞങ്ങൾ, ആണ്ടുപോയേകാന്ത പൂട്ടിരിപ്പിൽ... (പൂട്ടിരിപ്പ്_ലോക്ഡൗൺ) --- Sidheekh Subair

Arunkumar Vamadevan :: അച്ഛൻ

അരുണ്‍ വാമദേവന്‍ പത്ത് മാസം വയറ്റിൽ ചുമന്നില്ല പേറ്റ്നോവിൻ കഠിനതയേറ്റില്ല അമ്മ ഗർഭം ധരിച്ച ദിനം മുതൽ നെഞ്ചിനുള്ളിൽ ചുമന്നു കിടാവിനെ കുഞ്ഞുദേഹം പിറന്നിടാനായിട്ടു വെമ്പൽ കൊള്ളുന്നനേരം വിവശനായ്‌ ആശുപത്രി വരാന്തയിൽ പ്രാർഥിച്ചു രണ്ടുപേരും സുഖമായിരിക്കുവാൻ അച്ഛനെന്നും തണൽ വിരിച്ചങ്ങനെ വീട് മൂടിയൊരാൽമരം പോലവേ വേനലേൽക്കാതെ പേമാരിയും തഥാ കാത്തു സൂക്ഷിച്ചു നിന്നു കരുത്തനായ്‌ ഉള്ളു നീറുന്ന പ്രാരാബ്ധ ചിന്തയിൽ പുഞ്ചിരി തൂകും അച്ഛനൊരത്ഭുതം --- Arunkumar Vamadevan

Aswathy P S :: ഒളിവറും വിജയനും പിന്നെ സുശീലയും

ഒളിവറും വിജയനും പിന്നെ സുശീലയും  1983 എന്ന നിവിൻപോളി  ചിത്രം എനിക്ക് വെറും ഒരു സിനിമയല്ല. സിനിമയിൽ വിഷയം ക്രിക്കറ്റ്‌ ആണെങ്കിൽ ഇവിടെ താരം, നായകൻ രമേശന്‍റെ പത്നി സുശീലയാണ്. ഇപ്പൊ ചിലർക്ക് പിടികിട്ടിയേക്കാം, അനിയന്‍റെ പേര് ഇച്ചിരി "ഫാഷൻ" പേരാ..... സുമേഷ്!!! എന്ന പുള്ളിക്കാരിയുടെ ഒറ്റ ഡയലോഗിൽ ഉയർന്നത്  ഇതേ പേരുകാരനുമായുള്ള എന്‍റെ വിവാഹ ദിവസത്തെ ട്രോളൻ ഫ്ലക്സ്കളായിരുന്നു.. വിത്ത്‌ ഇല്ലുസ്ട്രേഷൻസ്.. എന്നാൽ മാറ്റാരുമറിയാത്ത ഒന്നുകൂടിയുണ്ട്. രമേശന്‍റെ വിവാഹം കഴിഞ്ഞ് ആദ്യരാത്രിയിൽ ക്രിക്കറ്റ് പ്രേമിയായ രമേശൻ മുറിയിൽ ഒട്ടിച്ചിരിക്കുന്ന ടെണ്ടുൽകരുടെ പടം കണ്ടിട്ട് ഹിന്ദിസിനിമ നടന്മാരെ അറിയില്ല എന്നു പറയുന്ന പുതുപെണ്ണ് നമ്മളെ ഒത്തിരി ചിരിപ്പിച്ചതാണ്, എന്നെ ഒഴികെ. കാരണം  ഫുട്ബോൾ പ്രേമിയും പ്ലയേറും കോച്ചും ഒക്കെയായ എന്‍റെ ഭർത്താവിന്‍റെ ബെഡ്‌റൂം ചുമരിലെ കാല്പന്ത് താരങ്ങളുടെ അഭാവം ഒന്നുകൊണ്ടു മാത്രമായിരുന്നു, സുശീല പറഞ്ഞ പോലെ ഒന്ന് നമ്മുടെ പ്രഥമരാത്രിയിൽ പ്രതിധ്വനിക്കാതിരുന്നത്. പക്ഷെ സുശീലയുടേത് പോലെ ഏറെക്കുറെ സമാനമായ മറ്റൊരു ഡയലോഗ് എന്‍റെ കണ്ഠനാളത്തിൽ...