Skip to main content

Dhanya G Suresh ;; ഏകാന്തതയിലെ മഴക്കാലം



ഏകാന്തതയിലെ മഴക്കാലം
ധന്യ ജി സുരേഷ്

ഏകാന്തത വേട്ടയാടുമ്പോൾ  അവളുടെ  ജനനത്തെപ്പറ്റി അവൾ  ഓർത്തുപോയി.

താൻ അമ്മയുടെ ജീവൻ ചിലപ്പോൾ അപകടത്തിൽ ആക്കുമെന്ന് ഡോക്ടർ പറഞ്ഞു.  ചിലപ്പോൾ കുട്ടിയെ ജീവനോടെ കിട്ടില്ല  ചിലപ്പോൾ അമ്മയുടെ ജീവൻ നഷ്ടപ്പെടും .

ജീവനോടെ ഇരിക്കുന്ന ആരെയും നഷ്ടപ്പെടുത്താൻ നമ്മൾ ആഗ്രഹിക്കില്ലല്ലോ . അതുകൊണ്ട് എല്ലാവരും കുട്ടിയെ വേണ്ടാന്ന് വെക്കാൻ പറഞ്ഞു.

പക്ഷെ അമ്മയാം അവൾക്ക് ഒരു ജീവനെ കൊല്ലാനുള്ള മനസ്സില്ല. എല്ലാവരും വേണ്ടാന്ന് പറഞ്ഞിട്ടും അവൾ ആ കുട്ടിയെ കളയാൻ ഒരുക്കമായില്ല .

ആരെയും എതിർത്ത് ഒരക്ഷരം മിണ്ടാൻ ഭയക്കുന്നവൾ അന്ന് ആരെയും ഭയക്കാതെ തന്നെ തീരുമാനമെടുത്തു .

അമ്മയുടെ മനസ്സറിഞ്ഞതുകൊണ്ടാകാം ഗർഭാവസ്ഥയിൽ അധികം ശല്യമൊന്നും ഉണ്ടാക്കിയിട്ടില്ല . അമ്മയെ വേദനിപ്പിച്ചിട്ടുമില്ല .

ആദ്യത്തെ കുഞ്ഞ് ആണായതുകൊണ്ടും പെൺകുട്ടികളെ ഏറെ ഇഷ്ട്ടമായതുകൊണ്ടും ഈ കുട്ടി ഒരു പെൺകുട്ടിയായിരിക്കണെന്ന്  അവൾ  പ്രാർത്ഥിച്ചിരുന്നു.

എന്നാൽ പറഞ്ഞിരുന്ന ദിവസം ആകുന്നതിനുമുന്നെ തന്നെ ഏവരും ഭയപ്പെട്ടിരുന്ന ആ കുഞ്ഞ് ജനിക്കാനൊരുങ്ങി.

അമ്മയെ അന്നാദ്യമായി ആ കുഞ്ഞു വേദനിപ്പിച്ചു, വേദനയിൽ ആഴ്ത്തി, ശ്വാസം നിലക്കും വിധം ഭീതിയിലാഴ്ത്തി.

എല്ലാവരും അമ്മയെ ജീവനോടെ കിട്ടാൻ പ്രാർത്ഥിച്ചു. ആ കുഞ്ഞിനു വേണ്ടി ആരും പ്രാർത്ഥിച്ചതുമില്ല,  ജീവനോടെ കിട്ടാൻ ആഗ്രഹിച്ചതുമില്ല. അപ്പോഴും അവൾ പ്രാർത്ഥിച്ചു എന്‍റെ കുഞ്ഞിനൊന്നും വരുത്തരുതേ ഈശ്വരാന്ന്.

സമയം രാത്രി ഏറെ വൈകിയിരിക്കുന്നു . സുഖപ്രസവം നടക്കില്ല . സിസേറിയൻ ഇനി രാവിലെ പറ്റുള്ളൂ. കുട്ടിയെ ജീവനോടെ ലഭിക്കുമെന്ന് ഒരുറപ്പ് തരാൻ അവർക്ക് കഴിയില്ലായിരുന്നു. കുട്ടിയെ നഷ്ട്ടമായാലും  അമ്മ ജീവൻ നിലനിർത്തിയാൽ മതിയായിരുന്നു.

അന്ന് വരെ കടുത്ത വേനലിന്‍റെ ചൂടായിരുന്നു, രാത്രി ഇടിയും മിന്നലും,  മഴ  അന്ന് തകർത്തു പെയ്തു.

പുറത്ത് അച്ഛൻ ഭീതിയിലാണ്.  എന്താകുമെന്ന് അറിയാതെ. അപ്പോഴും ആ കുട്ടിയെ ആഗ്രഹിച്ചില്ല ഭാര്യ അവൾ ജീവനോടെ  കിട്ടിയാൽ മതിയെന്ന ആഗ്രഹം മാത്രം ...

ഭയത്തിലാഴ്ത്തിയ രാത്രി കടന്നു പോയി, പിറ്റേന്ന് രാവിലെ ഓപ്പറേഷൻ ഉറപ്പായി.

മഴയപ്പോഴും തകർത്തു പെയ്യുവാണ്. ആ മഴയെ അന്ന് പലരും മനസ്സുകൊണ്ട്  ശപിച്ചിരുന്നു.

ഒരു പതിനൊന്നു പന്ത്രണ്ടു മണിയോടെ കുട്ടി ജനിച്ചു. അമ്മയും കുട്ടിയും സുഖമായിരിക്കുന്നു. അമ്മ ആഗ്രഹിച്ചതുപോലെ തന്നെ  പെൺകുട്ടിയാണ്.

അമ്മയെ നഷ്ട്ടമാകുമെന്നതിനാലാവണം ആ കുട്ടിയെ അവർ ഓർക്കാതിരുന്നത്. പിന്നീട് അവർ ഒരു വേർതിരിവും കാണിക്കാതെയാണ് രണ്ടു മക്കളെയും വളർത്തിയത്.

വർഷങ്ങൾക്കിപ്പുറം അവൾ ഓർത്തു പോയ്‌.
ജനിക്കും മുന്നേ തന്നെ ഒറ്റപ്പെടലിൽ ആണ്ടു പോയവൾ ഈ ഒറ്റപ്പെടലും അർഹിക്കുന്നു. അന്ന് എന്നെ കളയാൻ തയ്യാറാകാതെ എനിക്കുവേണ്ടി ധൈര്യം കാണിച്ച അമ്മയുടെ മകളായതുകൊണ്ടാകാം ആഗ്രഹിക്കുന്നതെല്ലാം നഷ്ട്ടമാകുമ്പോഴും ഒറ്റപ്പെടുമ്പോഴും പതറാതെ പിടിച്ചു നിൽക്കാൻ കഴിയുന്നതെന്ന്  അവൾ മനസ്സിൽ ഓർത്തു.


https://www.yourquote.in/the-bluelight-pen-bdhbb/quotes/kttutt-veenlin-viraamn-kurriccukonntt-ittvmaastti-mlll-aa-baoz83

Comments

  1. Nee orikkalum ottakkalladee ......you are so lucky to have your mother 🤗😘

    ReplyDelete

Post a Comment

Popular posts from this blog

Sidheek Subair :: പൂട്ടിരിപ്പിൽ

പൂട്ടിരിപ്പിൽ   സിദ്ദീഖ് സുബൈർ തേങ്ങൽപ്പുതപ്പിന്നകത്തളത്തിൽ താങ്ങും നരകക്കുട്ടിലാണുകാലം നാട്ടിനെ വീട്ടിനകത്തുകെട്ടി- പൂട്ടിട്ട രോഗം തളച്ചതല്ല... ശബ്ദമായി മകളുടെ നോട്ടമെത്തി, അബ്‌ദങ്ങൾ ഓർമയിൽ തൊട്ടുണർത്തി, ജീവിത വേഗത്തിരക്കൊഴുപ്പിൽ താണുമുലഞ്ഞും വലഞ്ഞു ബന്ധം... സങ്കടം തിങ്ങിക്കുമിഞ്ഞ കണ്ണിൽ, പങ്കിടാനാവാതെ ചോർന്നു വിണ്ണും, അഹസ്സന്തിരാവുകൾ വീർപ്പുമുട്ടി, അഹംവെന്ത നോവിന്‍റെ വീണമീട്ടി... ചോന്ന തുടിപ്പും കവർന്നെടുത്തെൻ, സൂര്യൻ ഇരുണ്ടു വരണ്ടു പോകെ, ആണ്ടുകൾ എത്രയോ മുന്നേ ഞങ്ങൾ, ആണ്ടുപോയേകാന്ത പൂട്ടിരിപ്പിൽ... (പൂട്ടിരിപ്പ്_ലോക്ഡൗൺ) --- Sidheekh Subair

Aiswarya S Dev :: ഞെട്ടലകലാതെ

മർത്യജന്മമൊന്ന് വീക്ഷിച്ചറിയണ- മെന്നാശിച്ചീശൻ ഭൂവിലെത്തി.! കോവിലിൽ ആയിരങ്ങൾ തൻ അനുഗ്രഹത്തിനായി കാത്തിരിപ്പു- ണ്ടെന്നറിഞ്ഞാനന്ദിച്ചു.. തിരിഞ്ഞു നോക്കവേ.. കോവിലിനങ്കണത്തിലിന്നൊന്നു- മറിയാതൊരു പിഞ്ചുബാല്യം കൈകൾ നീട്ടിടുന്നു.. യാചിച്ചുകൊണ്ട്.. നിലത്തുവീഴുന്ന ചില്ലറത്തുട്ടുകളിലൊക്കെയും രണ്ടും, മൂന്നും..! പടികയറിയകത്തുകയറുന്നവ- രൊക്കെയും ശിലയാൽ തീർത്ത- യെൻ മുന്‍പിലർപ്പിക്കുന്നു ആയിരങ്ങൾ..!! ഞെട്ടിത്തിരിഞ്ഞീശൻ നടന്നകലവേ കണ്ടു, പിന്നെയും പിന്നെയും  ഞെട്ടിക്കുന്ന നോവുകൾ..! പെണ്‍കിടാങ്ങള്‍ തൻ കൂരയ്ക്ക- കത്തു നിന്ന്‌ കേൾക്കുന്നു  നിശബ്ദ തേങ്ങലുകൾ.. വാതിലില്ലാതെ ചുമരില്ലാതെ തുണികളാൽ മറയ്ക്കപ്പെട്ട കൂരയ്ക്കുള്ളിൽ നാഴികകൾ ഭയത്തോടെണ്ണുന്ന  അനവധിപേരെ കണ്ടീശൻ കണ്ണടച്ചു... അകലെയുള്ള കോവിലിൽ  നാഴികക്ക് നാൽപ്പതുവട്ടമവർ ഉറപ്പു വരുത്തുന്നു..  'സുരക്ഷിതമല്ലയോന്ന്' ഒരമ്മതൻ പേറ്റുനോവ്  കേട്ടീശൻ അവൾക്കരികിലെത്തി.. ഒരു കുഞ്ഞു പെണ്കിടാവ്  അവൾക്കരികിൽ  മിഴി തുറന്ന് കിടപ്പതുണ്ട്... പുറത്തേക്കെത്തി നോക്കിയപ്പോ- ളതാ പെണ്‍കുഞ്ഞെന്നറിഞ്ഞച്ഛൻ വിലപിച്ചു മൊഴിയുന്നു.. "ഈ സ്വത്തെല്ലാം ...

നെടുവിളിയൻപക്ഷി :: വിനയൻ

അഗസ്ത്യന്റെ മടിത്തട്ടിൽ പകൽപ്പൂരക്കണിപ്പന്തൽ. അലങ്കാരച്ചെരുവിൽ ചെ- മ്പനീർപ്പൂവിൻ ചമത്കാരം. "പുലർകാലേ പുറപ്പെട്ടാൽ മലതാണ്ടിത്തിരിച്ചെത്താം. വരികെന്റെയനുജാ,യീ മലങ്കാടിന്നകം പുക്കാം." മലന്തേനും പനന്നൊങ്കും കഴിയ്ക്കാനാ മലമേട്ടിൽ ഇരുവരും കരംകോർത്തു ചുണയോടെ പുറപ്പെട്ടു. മുളമുള്ളുമെരികല്ലും ചവിട്ടൊപ്പം നടക്കുന്നു. കനൽ കോരിക്കുടിച്ചഗ്നി- പ്പദം ചന്തംവിതയ്ക്കുന്നു. മുകിൽതാഴെ,ക്കുളിർ വാനം മിഴിക്കോണിൽ തുടിക്കുന്നു. ചരൽപ്പൂക്കൾ കടുംവർണ്ണം വിരിച്ചെങ്ങും ചിരിക്കുന്നു. ചിതൽപ്പറ്റം ദ്രുതംകാട്ടി ശവക്കോലം തുരക്കുന്നു. മുടിക്കെട്ടിൽ ജഡച്ചുറ്റിൽ ശിവശൈലം കനക്കുന്നു. ഇരുത്തംവന്നലയ്ക്കുന്ന കൊലച്ചീവീടൊളിക്കുന്നു. കരിക്കാലൻ കൊലകൊമ്പൻ കരിച്ചൂരു ചുരത്തുന്നു. കുളയട്ടനിലം പറ്റി രുചികൊണ്ടു പുളയ്ക്കുന്നു. കൊതിനാവായ് നനവാർന്നു ചുടുചോര കുടിക്കുന്നു. 'ആദിച്ചൻ' മലദൈവം ചോക്കുന്നു, തുടുക്കുന്നു. കാട്ടാറിൻ ചിലമ്പൊച്ച മദം പൊട്ടിപ്പരക്കുന്നു. മലങ്കോഴിപ്പറ്റമെന്തോ തിരക്കിട്ടു തെരയുന്നു. മലയണ്ണാർക്കണ്ണനംബര കനിയായിക്കുലയ്ക്കുന്നു. ചൊക്കനർക്കപ്പഴം തിന്നാൻ മരംച...