Skip to main content

Dhanya G Suresh ;; ഏകാന്തതയിലെ മഴക്കാലം



ഏകാന്തതയിലെ മഴക്കാലം
ധന്യ ജി സുരേഷ്

ഏകാന്തത വേട്ടയാടുമ്പോൾ  അവളുടെ  ജനനത്തെപ്പറ്റി അവൾ  ഓർത്തുപോയി.

താൻ അമ്മയുടെ ജീവൻ ചിലപ്പോൾ അപകടത്തിൽ ആക്കുമെന്ന് ഡോക്ടർ പറഞ്ഞു.  ചിലപ്പോൾ കുട്ടിയെ ജീവനോടെ കിട്ടില്ല  ചിലപ്പോൾ അമ്മയുടെ ജീവൻ നഷ്ടപ്പെടും .

ജീവനോടെ ഇരിക്കുന്ന ആരെയും നഷ്ടപ്പെടുത്താൻ നമ്മൾ ആഗ്രഹിക്കില്ലല്ലോ . അതുകൊണ്ട് എല്ലാവരും കുട്ടിയെ വേണ്ടാന്ന് വെക്കാൻ പറഞ്ഞു.

പക്ഷെ അമ്മയാം അവൾക്ക് ഒരു ജീവനെ കൊല്ലാനുള്ള മനസ്സില്ല. എല്ലാവരും വേണ്ടാന്ന് പറഞ്ഞിട്ടും അവൾ ആ കുട്ടിയെ കളയാൻ ഒരുക്കമായില്ല .

ആരെയും എതിർത്ത് ഒരക്ഷരം മിണ്ടാൻ ഭയക്കുന്നവൾ അന്ന് ആരെയും ഭയക്കാതെ തന്നെ തീരുമാനമെടുത്തു .

അമ്മയുടെ മനസ്സറിഞ്ഞതുകൊണ്ടാകാം ഗർഭാവസ്ഥയിൽ അധികം ശല്യമൊന്നും ഉണ്ടാക്കിയിട്ടില്ല . അമ്മയെ വേദനിപ്പിച്ചിട്ടുമില്ല .

ആദ്യത്തെ കുഞ്ഞ് ആണായതുകൊണ്ടും പെൺകുട്ടികളെ ഏറെ ഇഷ്ട്ടമായതുകൊണ്ടും ഈ കുട്ടി ഒരു പെൺകുട്ടിയായിരിക്കണെന്ന്  അവൾ  പ്രാർത്ഥിച്ചിരുന്നു.

എന്നാൽ പറഞ്ഞിരുന്ന ദിവസം ആകുന്നതിനുമുന്നെ തന്നെ ഏവരും ഭയപ്പെട്ടിരുന്ന ആ കുഞ്ഞ് ജനിക്കാനൊരുങ്ങി.

അമ്മയെ അന്നാദ്യമായി ആ കുഞ്ഞു വേദനിപ്പിച്ചു, വേദനയിൽ ആഴ്ത്തി, ശ്വാസം നിലക്കും വിധം ഭീതിയിലാഴ്ത്തി.

എല്ലാവരും അമ്മയെ ജീവനോടെ കിട്ടാൻ പ്രാർത്ഥിച്ചു. ആ കുഞ്ഞിനു വേണ്ടി ആരും പ്രാർത്ഥിച്ചതുമില്ല,  ജീവനോടെ കിട്ടാൻ ആഗ്രഹിച്ചതുമില്ല. അപ്പോഴും അവൾ പ്രാർത്ഥിച്ചു എന്‍റെ കുഞ്ഞിനൊന്നും വരുത്തരുതേ ഈശ്വരാന്ന്.

സമയം രാത്രി ഏറെ വൈകിയിരിക്കുന്നു . സുഖപ്രസവം നടക്കില്ല . സിസേറിയൻ ഇനി രാവിലെ പറ്റുള്ളൂ. കുട്ടിയെ ജീവനോടെ ലഭിക്കുമെന്ന് ഒരുറപ്പ് തരാൻ അവർക്ക് കഴിയില്ലായിരുന്നു. കുട്ടിയെ നഷ്ട്ടമായാലും  അമ്മ ജീവൻ നിലനിർത്തിയാൽ മതിയായിരുന്നു.

അന്ന് വരെ കടുത്ത വേനലിന്‍റെ ചൂടായിരുന്നു, രാത്രി ഇടിയും മിന്നലും,  മഴ  അന്ന് തകർത്തു പെയ്തു.

പുറത്ത് അച്ഛൻ ഭീതിയിലാണ്.  എന്താകുമെന്ന് അറിയാതെ. അപ്പോഴും ആ കുട്ടിയെ ആഗ്രഹിച്ചില്ല ഭാര്യ അവൾ ജീവനോടെ  കിട്ടിയാൽ മതിയെന്ന ആഗ്രഹം മാത്രം ...

ഭയത്തിലാഴ്ത്തിയ രാത്രി കടന്നു പോയി, പിറ്റേന്ന് രാവിലെ ഓപ്പറേഷൻ ഉറപ്പായി.

മഴയപ്പോഴും തകർത്തു പെയ്യുവാണ്. ആ മഴയെ അന്ന് പലരും മനസ്സുകൊണ്ട്  ശപിച്ചിരുന്നു.

ഒരു പതിനൊന്നു പന്ത്രണ്ടു മണിയോടെ കുട്ടി ജനിച്ചു. അമ്മയും കുട്ടിയും സുഖമായിരിക്കുന്നു. അമ്മ ആഗ്രഹിച്ചതുപോലെ തന്നെ  പെൺകുട്ടിയാണ്.

അമ്മയെ നഷ്ട്ടമാകുമെന്നതിനാലാവണം ആ കുട്ടിയെ അവർ ഓർക്കാതിരുന്നത്. പിന്നീട് അവർ ഒരു വേർതിരിവും കാണിക്കാതെയാണ് രണ്ടു മക്കളെയും വളർത്തിയത്.

വർഷങ്ങൾക്കിപ്പുറം അവൾ ഓർത്തു പോയ്‌.
ജനിക്കും മുന്നേ തന്നെ ഒറ്റപ്പെടലിൽ ആണ്ടു പോയവൾ ഈ ഒറ്റപ്പെടലും അർഹിക്കുന്നു. അന്ന് എന്നെ കളയാൻ തയ്യാറാകാതെ എനിക്കുവേണ്ടി ധൈര്യം കാണിച്ച അമ്മയുടെ മകളായതുകൊണ്ടാകാം ആഗ്രഹിക്കുന്നതെല്ലാം നഷ്ട്ടമാകുമ്പോഴും ഒറ്റപ്പെടുമ്പോഴും പതറാതെ പിടിച്ചു നിൽക്കാൻ കഴിയുന്നതെന്ന്  അവൾ മനസ്സിൽ ഓർത്തു.


https://www.yourquote.in/the-bluelight-pen-bdhbb/quotes/kttutt-veenlin-viraamn-kurriccukonntt-ittvmaastti-mlll-aa-baoz83

Comments

  1. Nee orikkalum ottakkalladee ......you are so lucky to have your mother 🤗😘

    ReplyDelete

Post a Comment

Popular posts from this blog

Sidheek Subair :: പൂട്ടിരിപ്പിൽ

പൂട്ടിരിപ്പിൽ   സിദ്ദീഖ് സുബൈർ തേങ്ങൽപ്പുതപ്പിന്നകത്തളത്തിൽ താങ്ങും നരകക്കുട്ടിലാണുകാലം നാട്ടിനെ വീട്ടിനകത്തുകെട്ടി- പൂട്ടിട്ട രോഗം തളച്ചതല്ല... ശബ്ദമായി മകളുടെ നോട്ടമെത്തി, അബ്‌ദങ്ങൾ ഓർമയിൽ തൊട്ടുണർത്തി, ജീവിത വേഗത്തിരക്കൊഴുപ്പിൽ താണുമുലഞ്ഞും വലഞ്ഞു ബന്ധം... സങ്കടം തിങ്ങിക്കുമിഞ്ഞ കണ്ണിൽ, പങ്കിടാനാവാതെ ചോർന്നു വിണ്ണും, അഹസ്സന്തിരാവുകൾ വീർപ്പുമുട്ടി, അഹംവെന്ത നോവിന്‍റെ വീണമീട്ടി... ചോന്ന തുടിപ്പും കവർന്നെടുത്തെൻ, സൂര്യൻ ഇരുണ്ടു വരണ്ടു പോകെ, ആണ്ടുകൾ എത്രയോ മുന്നേ ഞങ്ങൾ, ആണ്ടുപോയേകാന്ത പൂട്ടിരിപ്പിൽ... (പൂട്ടിരിപ്പ്_ലോക്ഡൗൺ) --- Sidheekh Subair

Aswathy P S :: ഒളിവറും വിജയനും പിന്നെ സുശീലയും

ഒളിവറും വിജയനും പിന്നെ സുശീലയും  1983 എന്ന നിവിൻപോളി  ചിത്രം എനിക്ക് വെറും ഒരു സിനിമയല്ല. സിനിമയിൽ വിഷയം ക്രിക്കറ്റ്‌ ആണെങ്കിൽ ഇവിടെ താരം, നായകൻ രമേശന്‍റെ പത്നി സുശീലയാണ്. ഇപ്പൊ ചിലർക്ക് പിടികിട്ടിയേക്കാം, അനിയന്‍റെ പേര് ഇച്ചിരി "ഫാഷൻ" പേരാ..... സുമേഷ്!!! എന്ന പുള്ളിക്കാരിയുടെ ഒറ്റ ഡയലോഗിൽ ഉയർന്നത്  ഇതേ പേരുകാരനുമായുള്ള എന്‍റെ വിവാഹ ദിവസത്തെ ട്രോളൻ ഫ്ലക്സ്കളായിരുന്നു.. വിത്ത്‌ ഇല്ലുസ്ട്രേഷൻസ്.. എന്നാൽ മാറ്റാരുമറിയാത്ത ഒന്നുകൂടിയുണ്ട്. രമേശന്‍റെ വിവാഹം കഴിഞ്ഞ് ആദ്യരാത്രിയിൽ ക്രിക്കറ്റ് പ്രേമിയായ രമേശൻ മുറിയിൽ ഒട്ടിച്ചിരിക്കുന്ന ടെണ്ടുൽകരുടെ പടം കണ്ടിട്ട് ഹിന്ദിസിനിമ നടന്മാരെ അറിയില്ല എന്നു പറയുന്ന പുതുപെണ്ണ് നമ്മളെ ഒത്തിരി ചിരിപ്പിച്ചതാണ്, എന്നെ ഒഴികെ. കാരണം  ഫുട്ബോൾ പ്രേമിയും പ്ലയേറും കോച്ചും ഒക്കെയായ എന്‍റെ ഭർത്താവിന്‍റെ ബെഡ്‌റൂം ചുമരിലെ കാല്പന്ത് താരങ്ങളുടെ അഭാവം ഒന്നുകൊണ്ടു മാത്രമായിരുന്നു, സുശീല പറഞ്ഞ പോലെ ഒന്ന് നമ്മുടെ പ്രഥമരാത്രിയിൽ പ്രതിധ്വനിക്കാതിരുന്നത്. പക്ഷെ സുശീലയുടേത് പോലെ ഏറെക്കുറെ സമാനമായ മറ്റൊരു ഡയലോഗ് എന്‍റെ കണ്ഠനാളത്തിൽ...

Arunkumar Vamadevan :: അച്ഛൻ

അരുണ്‍ വാമദേവന്‍ പത്ത് മാസം വയറ്റിൽ ചുമന്നില്ല പേറ്റ്നോവിൻ കഠിനതയേറ്റില്ല അമ്മ ഗർഭം ധരിച്ച ദിനം മുതൽ നെഞ്ചിനുള്ളിൽ ചുമന്നു കിടാവിനെ കുഞ്ഞുദേഹം പിറന്നിടാനായിട്ടു വെമ്പൽ കൊള്ളുന്നനേരം വിവശനായ്‌ ആശുപത്രി വരാന്തയിൽ പ്രാർഥിച്ചു രണ്ടുപേരും സുഖമായിരിക്കുവാൻ അച്ഛനെന്നും തണൽ വിരിച്ചങ്ങനെ വീട് മൂടിയൊരാൽമരം പോലവേ വേനലേൽക്കാതെ പേമാരിയും തഥാ കാത്തു സൂക്ഷിച്ചു നിന്നു കരുത്തനായ്‌ ഉള്ളു നീറുന്ന പ്രാരാബ്ധ ചിന്തയിൽ പുഞ്ചിരി തൂകും അച്ഛനൊരത്ഭുതം --- Arunkumar Vamadevan