Skip to main content

Smitha R Nair :: മനസ്സില്‍ ഒരു കുളിര്‍മഴ



മനസ്സില്‍ ഒരു കുളിര്‍മഴ
സ്മിത ആര്‍ നായര്‍

അവളുടെ ഇൻബോക്സിൽ ആ  ചെയിൻ അണിഞ്ഞ കൈത്തണ്ട ഉള്ള  പ്രൊഫൈലിൽ നിന്ന് തുരുതുരെ മെസ്സേജുകൾ വന്നു കൊണ്ടിരുന്നു. അപർണക്ക് ദേഷ്യം വന്നു.

ഇന്നിത് എത്രാമത്തെ തവണയാണ്. ബ്ലോക്ക്‌ ചെയ്താലോ? അല്ലെങ്കിൽ വേണ്ട മൈൻഡ് ചെയ്യാതിരിക്കാം. ആദർശ് എന്നാ ട്രൂ കോളറിൽ ഉള്ളത്. ഇന്ന് തന്‍റെ പിറന്നാൾആണെന്ന് അയാൾ എങ്ങനെ അറിഞ്ഞോ?
             
കാണാമറയത്ത് ഒരാളിരുന്നു തന്നെ പ്രേമിക്കുന്നു. ഓർക്കാൻ സുഖമുണ്ട്, പക്ഷേ   വിവാഹ ആലോചന വരുമ്പോൾ എന്ത് പറയും? ഒരിക്കലും തമ്മിൽ കാണാതെ അയാൾ ആരാണെന്ന് പോലും അറിയാതെ...മനസ്സിന്‍റെ ഏതോ ഒരു കോണിൽ ആ അപരിചിതനോട് അല്പം ഇഷ്ടം പൊടിച്ചു തുടങ്ങിയിട്ടുണ്ട്.

അവളുടെ ചിന്തകൾക്ക് കടിഞ്ഞാണിട്ട് കൊണ്ട്

"മോളെ ഇതൊന്നു ശരിയാക്കിത്തരുമോ"
ഒരു ചേടത്തിയുടെ ചോദ്യം മുഴങ്ങി.

"ഇങ്ങു തരൂ അമ്മേ നോക്കട്ടെ.

അക്ഷയ കേന്ദ്രത്തിൽ ജോലിക്കാരിയാണ് അവൾ. എപ്പോഴും തിരക്കാണവിടെ. എല്ലാവരോടും സൗമ്യമായി പെരുമാറുന്നത് കൊണ്ട്  അവിടെ വരുന്നവർക്ക്  വലിയ കാര്യമാണ്.     

പെൻഷൻ ആയേപ്പിന്നെ അച്ഛൻ വീട്ടിലുണ്ടെപ്പോഴും. ചേച്ചി വിവാഹശേഷം കുടുംബമായി,  ഡൽഹിയിൽ സ്ഥിരതാമസം. അമ്മ ഇടയ്ക്കു അവിടെപ്പോയി നിൽക്കാറുണ്ട്. അച്ഛൻ വൈകിട്ട് ഇച്ചിരി നേരത്തെ ഇറങ്ങാൻ പറഞ്ഞു. എവിടേലും പോകാനായിരിക്കും,  വൈകിട്ട്.നല്ല നേരമാണേൽ സിനിമ കാണാൻ കൊണ്ട് പോകും. കുറച്ചു ദിവസമായി പൃഥ്‌വിയുടെ സിനിമ കാണണമെന്ന് പറഞ്ഞിട്ട്.

ലേഖ ചേച്ചിയോട്‌ ചോദിച്ചിട്ട്, സ്കൂട്ടിക്കടുത്തേക്ക് ചെന്നു....       ഒരു മൂളിപ്പാട്ട് ഒക്കെ പാടിയാണ് ഓടിച്ചത്.

ഗേറ്റിനടുത്തു ചെന്നപ്പോൾ ഒരു പുതിയ കാർ കണ്ടു. വണ്ടി പതിയെ റോഡിൽ ഒതുക്കി വീടിന്‍റെ പിറകിൽക്കൂടി കയറി. അമ്മ ചായ എടുക്കുന്നു.

 "ആരാമ്മേ വന്നത്".

"നീ എത്തിയോ, ഒരു കൂട്ടരാ നിന്നെ കാണാൻ.. "

"എന്നോടാരും ചോദിച്ചില്ല.. എനിക്ക് വയ്യാ "

"പെണ്ണേ അച്ഛൻ കേൾക്കണ്ട... നിന്നെ അറിയാം ചെറുക്കന്‍റെ അമ്മക്ക്..ഇവിടെ അടുത്ത് തന്നെയാ വീട്, ആ housing കോളനി ഇല്ലേ.. ഗ്രീൻ മൗണ്ട് അവിടെ.  അക്ഷയ കേന്ദ്രത്തിൽ വന്നപ്പോൾ മുതൽ അറിയാമെന്നു... അവർ അവിടുന്ന് നമ്പർ സംഘടിപ്പിച്ചു അച്ഛനെ വിളിച്ചായിരുന്നു."

"ആരാണാവോ? 

"പയ്യന് ഇഷ്ടമായാൽ കല്യാണം ഉടനെ വേണമെന്ന്, ലീവ് കുറവാത്രെ  ഇന്നാ കാപ്പി കൊണ്ടു കൊടുക്കാൻ."                                             

അവൾ മടിയോടെ ട്രേ കയ്യിലെടുത്തു.

"ദാ ഇതാ, ഞങ്ങളുടെ മോൾ ".

രണ്ടു ചെറുപ്പക്കാരും, അച്ഛനുമമ്മയും,, ഓ ഇതാ ആന്റിയല്ലേ ചന്ദ്രിക...

ആയമ്മ സ്നേഹത്തോടെ ചിരിച്ചു. കാപ്പി വാങ്ങുന്ന ആളുടെ കൈ എവിടെയോ കണ്ടു നല്ല പരിചയം....

പെട്ടെന്ന് അവളുടെ മനസ്സിൽ ആ പ്രൊഫൈൽ മിന്നി മാഞ്ഞു. ആ ചെയിൻ ഇട്ട കൈ. ആ മുഖത്തേക്ക് അമ്പരപ്പോടെ നോക്കി.                                           

"മോളെ ശരിക്കു നോക്കിക്കോ, ഇതാ ആദർശ്, ഞാൻ മോളുടെ നമ്പർ ഇവന് കൊടുത്തിരുന്നു, കേട്ടോ കാണുമ്പോൾ അറിഞ്ഞാൽ മതീന്ന് ഇവൻ പറഞ്ഞോണ്ടാ മോളേ"

ആദർശ് അവളെ നോക്കി വശ്യമായി ചിരിച്ചു. അവരുടെ മാത്രം മനസ്സിൽ ചില ഓർമ്മകൾ തേൻ കിനിഞ്ഞു. അവളുടെ മനസ്സിൽ ഒരു കുളിർ മഴ പെയ്തു.... പിന്നങ്ങോട്ട് ജീവിതത്തിലും...


Comments

Post a Comment

Popular posts from this blog

Sidheek Subair :: പൂട്ടിരിപ്പിൽ

പൂട്ടിരിപ്പിൽ   സിദ്ദീഖ് സുബൈർ തേങ്ങൽപ്പുതപ്പിന്നകത്തളത്തിൽ താങ്ങും നരകക്കുട്ടിലാണുകാലം നാട്ടിനെ വീട്ടിനകത്തുകെട്ടി- പൂട്ടിട്ട രോഗം തളച്ചതല്ല... ശബ്ദമായി മകളുടെ നോട്ടമെത്തി, അബ്‌ദങ്ങൾ ഓർമയിൽ തൊട്ടുണർത്തി, ജീവിത വേഗത്തിരക്കൊഴുപ്പിൽ താണുമുലഞ്ഞും വലഞ്ഞു ബന്ധം... സങ്കടം തിങ്ങിക്കുമിഞ്ഞ കണ്ണിൽ, പങ്കിടാനാവാതെ ചോർന്നു വിണ്ണും, അഹസ്സന്തിരാവുകൾ വീർപ്പുമുട്ടി, അഹംവെന്ത നോവിന്‍റെ വീണമീട്ടി... ചോന്ന തുടിപ്പും കവർന്നെടുത്തെൻ, സൂര്യൻ ഇരുണ്ടു വരണ്ടു പോകെ, ആണ്ടുകൾ എത്രയോ മുന്നേ ഞങ്ങൾ, ആണ്ടുപോയേകാന്ത പൂട്ടിരിപ്പിൽ... (പൂട്ടിരിപ്പ്_ലോക്ഡൗൺ) --- Sidheekh Subair

Aswathy P S :: ഒളിവറും വിജയനും പിന്നെ സുശീലയും

ഒളിവറും വിജയനും പിന്നെ സുശീലയും  1983 എന്ന നിവിൻപോളി  ചിത്രം എനിക്ക് വെറും ഒരു സിനിമയല്ല. സിനിമയിൽ വിഷയം ക്രിക്കറ്റ്‌ ആണെങ്കിൽ ഇവിടെ താരം, നായകൻ രമേശന്‍റെ പത്നി സുശീലയാണ്. ഇപ്പൊ ചിലർക്ക് പിടികിട്ടിയേക്കാം, അനിയന്‍റെ പേര് ഇച്ചിരി "ഫാഷൻ" പേരാ..... സുമേഷ്!!! എന്ന പുള്ളിക്കാരിയുടെ ഒറ്റ ഡയലോഗിൽ ഉയർന്നത്  ഇതേ പേരുകാരനുമായുള്ള എന്‍റെ വിവാഹ ദിവസത്തെ ട്രോളൻ ഫ്ലക്സ്കളായിരുന്നു.. വിത്ത്‌ ഇല്ലുസ്ട്രേഷൻസ്.. എന്നാൽ മാറ്റാരുമറിയാത്ത ഒന്നുകൂടിയുണ്ട്. രമേശന്‍റെ വിവാഹം കഴിഞ്ഞ് ആദ്യരാത്രിയിൽ ക്രിക്കറ്റ് പ്രേമിയായ രമേശൻ മുറിയിൽ ഒട്ടിച്ചിരിക്കുന്ന ടെണ്ടുൽകരുടെ പടം കണ്ടിട്ട് ഹിന്ദിസിനിമ നടന്മാരെ അറിയില്ല എന്നു പറയുന്ന പുതുപെണ്ണ് നമ്മളെ ഒത്തിരി ചിരിപ്പിച്ചതാണ്, എന്നെ ഒഴികെ. കാരണം  ഫുട്ബോൾ പ്രേമിയും പ്ലയേറും കോച്ചും ഒക്കെയായ എന്‍റെ ഭർത്താവിന്‍റെ ബെഡ്‌റൂം ചുമരിലെ കാല്പന്ത് താരങ്ങളുടെ അഭാവം ഒന്നുകൊണ്ടു മാത്രമായിരുന്നു, സുശീല പറഞ്ഞ പോലെ ഒന്ന് നമ്മുടെ പ്രഥമരാത്രിയിൽ പ്രതിധ്വനിക്കാതിരുന്നത്. പക്ഷെ സുശീലയുടേത് പോലെ ഏറെക്കുറെ സമാനമായ മറ്റൊരു ഡയലോഗ് എന്‍റെ കണ്ഠനാളത്തിൽ...

Arunkumar Vamadevan :: അച്ഛൻ

അരുണ്‍ വാമദേവന്‍ പത്ത് മാസം വയറ്റിൽ ചുമന്നില്ല പേറ്റ്നോവിൻ കഠിനതയേറ്റില്ല അമ്മ ഗർഭം ധരിച്ച ദിനം മുതൽ നെഞ്ചിനുള്ളിൽ ചുമന്നു കിടാവിനെ കുഞ്ഞുദേഹം പിറന്നിടാനായിട്ടു വെമ്പൽ കൊള്ളുന്നനേരം വിവശനായ്‌ ആശുപത്രി വരാന്തയിൽ പ്രാർഥിച്ചു രണ്ടുപേരും സുഖമായിരിക്കുവാൻ അച്ഛനെന്നും തണൽ വിരിച്ചങ്ങനെ വീട് മൂടിയൊരാൽമരം പോലവേ വേനലേൽക്കാതെ പേമാരിയും തഥാ കാത്തു സൂക്ഷിച്ചു നിന്നു കരുത്തനായ്‌ ഉള്ളു നീറുന്ന പ്രാരാബ്ധ ചിന്തയിൽ പുഞ്ചിരി തൂകും അച്ഛനൊരത്ഭുതം --- Arunkumar Vamadevan