Skip to main content

Aravind S J :: കാടിറങ്ങേണ്ടിയിരുന്നില്ല ഞാൻ




കാടിറങ്ങേണ്ടിയിരുന്നില്ല ഞാൻ
നാടിന്‍റെ കപടതകളോർത്തില്ല ഞാൻ
ഉള്ളിലെന്നോമന വിശന്നു കരഞ്ഞപോൽ
പൊള്ളിയെൻ നെഞ്ചം മറ്റെല്ലാം മറന്നുപോയ്‌

ഓർമ്മയുണ്ടച്ഛൻ പറഞ്ഞൊരാ വാക്കുകൾ
"ഓർമ്മയിൽ തങ്ങേണമെന്നുമീ പൊരുളുകൾ
കാട്ടിലെ ക്രൂര മൃഗങ്ങളല്ലോമനേ
നാട്ടിലെ മാനവർ ഏറെ ഭയങ്കരർ..

കാടിന്‍റെ സീമകൾ താണ്ടിയാലെപ്പൊഴും
പേടിക്കവേണമാ നീചന്‍റെ ചതികളെ..
വൈദ്യുതി പായുന്ന വേലിയുണ്ടെങ്ങുമെ
കൈകൾ മുറിഞ്ഞുപോം വാളുണ്ട് ചുറ്റിലും

നിലതെറ്റി വീഴാതെ നീങ്ങേണമെപ്പൊഴും
ഇലമൂടും വാരിക്കുഴികളുണ്ടെങ്ങുമേ"
അടിവച്ചു നീങ്ങിഞാൻ വാക്കുകൾ ഓർത്തുകൊ-
ണ്ടടിമുതൽ തലവരെ ഭയമാൽ വിറച്ചുപോയ്

കണ്ടു ഞാനൊരു കനി തെല്ലൊരു മോദമായ്
ചുണ്ടിലേക്കതിനെയടുപ്പിച്ചു വേഗമായ്
അന്നമെന്നല്ലോ നിനച്ചമ്മയോമനേ
ചിന്നിച്ചിതറുമെന്നാരുണ്ടു കരുതുവോർ

എന്തിനീ ക്രൂരത ചെയ്യുന്നു മാനവർ
വെന്തു മരിക്കയായ് ഞാനുമെൻ പൈതലും
അച്ഛനന്നെന്നോടു ചൊല്ലിയതല്ലയോ
മർത്യരീ ഭൂമിയിൽ നീചർ ഭയങ്കരർ...
                                                         
അരവിന്ദ് S J
                                                   '

Comments

Popular posts from this blog

ചുറ്റിക

ഇന്നും

https://youtube.com/shorts/76FFavWYfmo?feature=share

ഓണത്തുമ്പിക്കാഘോഷം

അത്തം പൂക്കളമിട്ടു തുടങ്ങീ, അത്തച്ചമയത്തിരുനാളിൽ. ചിത്തിര പൂത്തിരി  ചിതറിക്കുമ്പോൾ ചിത്തം നിറയെ പൊന്നോണം. ചോതിപ്പെണ്ണിൻ കവിളിലുമുണ്ടേ ചോന്നു തുടുത്തൊരു നാണപ്പൂ. വിശാഖം വയറും തടവി വിളിച്ചൂ, വയറുനിറഞ്ഞുകവിഞ്ഞമ്മേ. അനിഴം പഴവുമുരിഞ്ഞു കൊടുത്തൂ, അനിയാ പയ്യെത്തിന്നോളൂ. കേട്ടയ്ക്കക്കരെ കേട്ടൂ ഘോഷം കുട്ടികൾ കൂടും കളിമേളം. മൂലത്തിൻ നാളൂഞ്ഞാലാടും, മൂടും കുത്തിത്താഴേക്കും. പൂരാടത്തിനു കോടിയുടുക്കാം, പൂമയിലാഭവിടർത്തീടാം. ഉത്രാടക്കഥ വെപ്രാളത്തി - ന്നുത്സവലഹരി വിളമ്പുന്നൂ. ഓണത്തിൻ പൊൻപുലരി പിറന്നാ- ലോണത്തുമ്പിക്കാഘോഷം. രജി ചന്ദ്രശേഖർ 28-08-2023 https://pratilipi.page.link/9n13Kq1eS3kjH1n2A