Skip to main content

Fathima Sana K P :: മുല്ലപ്പൂവും പൂമ്പാറ്റകളും

 

മുല്ലപ്പൂവും പൂമ്പാറ്റകളും
ഫാത്തിമ സന കെ.പി.


ഒരു ഗ്രാമത്തിൽ  എല്ലാവരെയും അതിശയിപ്പിക്കുന്ന ഒരു പൂന്തോട്ടം ഉണ്ടായിരുന്നു. അതിനെ എല്ലാവർക്കും ഇഷ്ടമായിരുന്നു. 

അവിടെ ഡാലിയാ, റോസാപ്പൂ,  മല്ലിക, ജമന്തി, ഇതുപോലെ എത്രയോ പൂക്കൾ  ഉണ്ടായിരുന്നു. എണ്ണിയാലൊടുങ്ങാത്ത പൂമ്പാറ്റകളും പൂക്കളും. കുട്ടികൾ എന്നും അവിടെ വന്നു ആസ്വദിക്കും, കളിക്കും, രസിക്കും , ആ കൂട്ടത്തിൽ നിറമുള്ള പൂക്കൾ മാത്രമേ ഉണ്ടായിരുന്നുള്ളു.

മറ്റൊരു ഗ്രാമത്തിൽ നിന്ന് വന്ന ഒരാൾ അതിലൂടെ നടക്കുമ്പോൾ അയാളുടെ കയ്യിൽ നിന്ന് ഒരു മുല്ലപ്പൂ തൈ നിലത്തുവീണു. അത് അവിടെ മുളച്ചു വളർന്നു വന്നു. കുട്ടികളും പൂക്കളും പൂമ്പാറ്റകളും അത്ഭുതപ്പെട്ടു, ഇത് ലോകത്തിലെ ഏറ്റവും നല്ല പൂവായിരിക്കും എന്നാണ് എല്ലാവരും ചിന്തിച്ചത്. അത് വളർന്നുവലുതായി പൂവ് ഇടാൻ തുടങ്ങി. കുട്ടികളായിരുന്നു അതിന് വെള്ളവും വളവും ഒഴിച്ചിട്ട് അതിനെ വലുതാക്കിയത്. 

മറ്റു പൂക്കൾക്ക് കൊടുത്ത വെള്ളവും വളവും ഇവൾക്കായിരുന്നു കിട്ടിയത്.അതാണ് ഈ തോട്ടത്തിലെ രാജകുമാരി എന്നും വിശേഷിപ്പിച്ചിരുന്നു.

പക്ഷേ പൂവ് ഉണ്ടായപ്പോൾ ആർക്കും അതിനെ ഇഷ്ടപ്പെട്ടില്ല. കാരണം അത് നിറമില്ലാത്ത പൂവായിരുന്നു .അവളെ രാജകുമാരിയായി ആരും കണ്ടിട്ടിട്ടില്ല, ഇവൾക്കായിരുന്നോ നമ്മൾ ഇത്രയും കാലം വളവും വെള്ളവും കൊടുത്ത് പോറ്റിയത് .ഇവളെ കാണാൻ ഒരു ചന്തവുമില്ല പൂക്കൾ ദേഷ്യപ്പെട്ടു.

എനിക്ക് കിട്ടുന്ന വെള്ളവും വളവും ഞാൻ അവൾക്ക് കൊടുത്തു വളർത്തി  ചില റോസാപ്പൂക്കൾ അവളെ മുള്ളുകൊണ്ട് കുത്തി അവൾ വേദനിച്ച് കരഞ്ഞു. 

കുട്ടികൾ അവിടെ നിന്നും പോയി അവർ വേറെ പൂന്തോട്ടം അന്വേഷിച്ചു ഈ പൂന്തോട്ടം കാണാൻ ഒരു ചന്തമില്ല. ഈ പൂന്തോട്ടത്തിന്‍റെ  നടുവിൽ ഒരു മുല്ലപ്പൂ വിരിഞ്ഞു പൂമ്പാറ്റ അവളിൽ നിന്ന് മാത്രം തേൻ കുടിച്ചില്ല. പൂമ്പാറ്റകൾക്ക് തോട്ടത്തിൽ വരാൻ തീരെ ഇഷ്ടപ്പെട്ടില്ല 

ഒരു ദിവസം പൂമ്പാറ്റകൾ രാത്രി വിശന്നു ക്ഷീണിച്ചു.  അവർക്ക് പറക്കാൻ പോലും കഴിയില്ലായിരുന്നു. അങ്ങനെ അവർ ആ തോട്ടത്തിലേക്ക് പോയി. അവിടെയോരു പൂക്കളെയും കണ്ടില്ല, അപ്പോഴാണ് പൂന്തോട്ടത്തിന് നടുവിലൊരു മുല്ലപ്പൂവ് വിരിഞ്ഞു നിൽക്കുന്നത് കണ്ടത് .അവർക്ക് സങ്കടം തോന്നി. നമ്മൾ ഇവളെ എത്ര കഷ്ട്ടപ്പെടുത്തി അവർ കരയാൻ തുടങ്ങി അങ്ങനെ അവർ കരയുന്നതിനിടയ്ക്ക് അവർ ഒരു ശബ്ദം കേട്ടു, 

വരു കൂട്ടുകാരാ.... എന്‍റെ തേൻ കുടിക്കൂ......

അങ്ങനെ, അവർ അവിടെ പോയിട്ട് തേൻ കുടിച്ചു അവർക്ക് സന്തോഷമായി. അങ്ങനെ അവർ അവരോടു ക്ഷമ ചോദിച്ചു അത് സാരമില്ല എന്ന് മുല്ലപ്പൂ പറഞ്ഞു. മറ്റു പൂക്കൾ ഇത് കണ്ട് കോപിച്ചു പൂമ്പാറ്റ അവരോട് കാര്യങ്ങൾ പറഞ്ഞു അങ്ങനെ അവൾ പൂന്തോട്ടത്തിന് രാജകുമാരി എന്ന പേര് നൽകി  

കുട്ടികൾക്കും അത് മനസ്സിലായി. അങ്ങനെ അവർ മുല്ലപ്പൂക്കളും കുറേ നട്ടു അപ്പോൾ പൂമ്പാറ്റകൾ പറഞ്ഞു രാത്രിയും തേൻ കുടിക്കാം രാവിലെയും തേൻ കുടിക്കാം അവർക്ക് സന്തോഷമായി..... 

അങ്ങനെ ഒരിക്കലും അവർ നിറമില്ലാത്ത പൂക്കളോട് ദേഷ്യത്തോടെ പെരുമാറിയിട്ടില്ല അവർ പിന്നീട് നല്ല ജീവിതം നയിച്ചു........

--- ഫാത്തിമ സന കെ പി

Comments

Post a Comment

Popular posts from this blog

Sidheek Subair :: പൂട്ടിരിപ്പിൽ

പൂട്ടിരിപ്പിൽ   സിദ്ദീഖ് സുബൈർ തേങ്ങൽപ്പുതപ്പിന്നകത്തളത്തിൽ താങ്ങും നരകക്കുട്ടിലാണുകാലം നാട്ടിനെ വീട്ടിനകത്തുകെട്ടി- പൂട്ടിട്ട രോഗം തളച്ചതല്ല... ശബ്ദമായി മകളുടെ നോട്ടമെത്തി, അബ്‌ദങ്ങൾ ഓർമയിൽ തൊട്ടുണർത്തി, ജീവിത വേഗത്തിരക്കൊഴുപ്പിൽ താണുമുലഞ്ഞും വലഞ്ഞു ബന്ധം... സങ്കടം തിങ്ങിക്കുമിഞ്ഞ കണ്ണിൽ, പങ്കിടാനാവാതെ ചോർന്നു വിണ്ണും, അഹസ്സന്തിരാവുകൾ വീർപ്പുമുട്ടി, അഹംവെന്ത നോവിന്‍റെ വീണമീട്ടി... ചോന്ന തുടിപ്പും കവർന്നെടുത്തെൻ, സൂര്യൻ ഇരുണ്ടു വരണ്ടു പോകെ, ആണ്ടുകൾ എത്രയോ മുന്നേ ഞങ്ങൾ, ആണ്ടുപോയേകാന്ത പൂട്ടിരിപ്പിൽ... (പൂട്ടിരിപ്പ്_ലോക്ഡൗൺ) --- Sidheekh Subair

Arunkumar Vamadevan :: അച്ഛൻ

അരുണ്‍ വാമദേവന്‍ പത്ത് മാസം വയറ്റിൽ ചുമന്നില്ല പേറ്റ്നോവിൻ കഠിനതയേറ്റില്ല അമ്മ ഗർഭം ധരിച്ച ദിനം മുതൽ നെഞ്ചിനുള്ളിൽ ചുമന്നു കിടാവിനെ കുഞ്ഞുദേഹം പിറന്നിടാനായിട്ടു വെമ്പൽ കൊള്ളുന്നനേരം വിവശനായ്‌ ആശുപത്രി വരാന്തയിൽ പ്രാർഥിച്ചു രണ്ടുപേരും സുഖമായിരിക്കുവാൻ അച്ഛനെന്നും തണൽ വിരിച്ചങ്ങനെ വീട് മൂടിയൊരാൽമരം പോലവേ വേനലേൽക്കാതെ പേമാരിയും തഥാ കാത്തു സൂക്ഷിച്ചു നിന്നു കരുത്തനായ്‌ ഉള്ളു നീറുന്ന പ്രാരാബ്ധ ചിന്തയിൽ പുഞ്ചിരി തൂകും അച്ഛനൊരത്ഭുതം --- Arunkumar Vamadevan

Aswathy P S :: ഒളിവറും വിജയനും പിന്നെ സുശീലയും

ഒളിവറും വിജയനും പിന്നെ സുശീലയും  1983 എന്ന നിവിൻപോളി  ചിത്രം എനിക്ക് വെറും ഒരു സിനിമയല്ല. സിനിമയിൽ വിഷയം ക്രിക്കറ്റ്‌ ആണെങ്കിൽ ഇവിടെ താരം, നായകൻ രമേശന്‍റെ പത്നി സുശീലയാണ്. ഇപ്പൊ ചിലർക്ക് പിടികിട്ടിയേക്കാം, അനിയന്‍റെ പേര് ഇച്ചിരി "ഫാഷൻ" പേരാ..... സുമേഷ്!!! എന്ന പുള്ളിക്കാരിയുടെ ഒറ്റ ഡയലോഗിൽ ഉയർന്നത്  ഇതേ പേരുകാരനുമായുള്ള എന്‍റെ വിവാഹ ദിവസത്തെ ട്രോളൻ ഫ്ലക്സ്കളായിരുന്നു.. വിത്ത്‌ ഇല്ലുസ്ട്രേഷൻസ്.. എന്നാൽ മാറ്റാരുമറിയാത്ത ഒന്നുകൂടിയുണ്ട്. രമേശന്‍റെ വിവാഹം കഴിഞ്ഞ് ആദ്യരാത്രിയിൽ ക്രിക്കറ്റ് പ്രേമിയായ രമേശൻ മുറിയിൽ ഒട്ടിച്ചിരിക്കുന്ന ടെണ്ടുൽകരുടെ പടം കണ്ടിട്ട് ഹിന്ദിസിനിമ നടന്മാരെ അറിയില്ല എന്നു പറയുന്ന പുതുപെണ്ണ് നമ്മളെ ഒത്തിരി ചിരിപ്പിച്ചതാണ്, എന്നെ ഒഴികെ. കാരണം  ഫുട്ബോൾ പ്രേമിയും പ്ലയേറും കോച്ചും ഒക്കെയായ എന്‍റെ ഭർത്താവിന്‍റെ ബെഡ്‌റൂം ചുമരിലെ കാല്പന്ത് താരങ്ങളുടെ അഭാവം ഒന്നുകൊണ്ടു മാത്രമായിരുന്നു, സുശീല പറഞ്ഞ പോലെ ഒന്ന് നമ്മുടെ പ്രഥമരാത്രിയിൽ പ്രതിധ്വനിക്കാതിരുന്നത്. പക്ഷെ സുശീലയുടേത് പോലെ ഏറെക്കുറെ സമാനമായ മറ്റൊരു ഡയലോഗ് എന്‍റെ കണ്ഠനാളത്തിൽ...