Skip to main content

Fathima Sana K P :: മുല്ലപ്പൂവും പൂമ്പാറ്റകളും

 

മുല്ലപ്പൂവും പൂമ്പാറ്റകളും
ഫാത്തിമ സന കെ.പി.


ഒരു ഗ്രാമത്തിൽ  എല്ലാവരെയും അതിശയിപ്പിക്കുന്ന ഒരു പൂന്തോട്ടം ഉണ്ടായിരുന്നു. അതിനെ എല്ലാവർക്കും ഇഷ്ടമായിരുന്നു. 

അവിടെ ഡാലിയാ, റോസാപ്പൂ,  മല്ലിക, ജമന്തി, ഇതുപോലെ എത്രയോ പൂക്കൾ  ഉണ്ടായിരുന്നു. എണ്ണിയാലൊടുങ്ങാത്ത പൂമ്പാറ്റകളും പൂക്കളും. കുട്ടികൾ എന്നും അവിടെ വന്നു ആസ്വദിക്കും, കളിക്കും, രസിക്കും , ആ കൂട്ടത്തിൽ നിറമുള്ള പൂക്കൾ മാത്രമേ ഉണ്ടായിരുന്നുള്ളു.

മറ്റൊരു ഗ്രാമത്തിൽ നിന്ന് വന്ന ഒരാൾ അതിലൂടെ നടക്കുമ്പോൾ അയാളുടെ കയ്യിൽ നിന്ന് ഒരു മുല്ലപ്പൂ തൈ നിലത്തുവീണു. അത് അവിടെ മുളച്ചു വളർന്നു വന്നു. കുട്ടികളും പൂക്കളും പൂമ്പാറ്റകളും അത്ഭുതപ്പെട്ടു, ഇത് ലോകത്തിലെ ഏറ്റവും നല്ല പൂവായിരിക്കും എന്നാണ് എല്ലാവരും ചിന്തിച്ചത്. അത് വളർന്നുവലുതായി പൂവ് ഇടാൻ തുടങ്ങി. കുട്ടികളായിരുന്നു അതിന് വെള്ളവും വളവും ഒഴിച്ചിട്ട് അതിനെ വലുതാക്കിയത്. 

മറ്റു പൂക്കൾക്ക് കൊടുത്ത വെള്ളവും വളവും ഇവൾക്കായിരുന്നു കിട്ടിയത്.അതാണ് ഈ തോട്ടത്തിലെ രാജകുമാരി എന്നും വിശേഷിപ്പിച്ചിരുന്നു.

പക്ഷേ പൂവ് ഉണ്ടായപ്പോൾ ആർക്കും അതിനെ ഇഷ്ടപ്പെട്ടില്ല. കാരണം അത് നിറമില്ലാത്ത പൂവായിരുന്നു .അവളെ രാജകുമാരിയായി ആരും കണ്ടിട്ടിട്ടില്ല, ഇവൾക്കായിരുന്നോ നമ്മൾ ഇത്രയും കാലം വളവും വെള്ളവും കൊടുത്ത് പോറ്റിയത് .ഇവളെ കാണാൻ ഒരു ചന്തവുമില്ല പൂക്കൾ ദേഷ്യപ്പെട്ടു.

എനിക്ക് കിട്ടുന്ന വെള്ളവും വളവും ഞാൻ അവൾക്ക് കൊടുത്തു വളർത്തി  ചില റോസാപ്പൂക്കൾ അവളെ മുള്ളുകൊണ്ട് കുത്തി അവൾ വേദനിച്ച് കരഞ്ഞു. 

കുട്ടികൾ അവിടെ നിന്നും പോയി അവർ വേറെ പൂന്തോട്ടം അന്വേഷിച്ചു ഈ പൂന്തോട്ടം കാണാൻ ഒരു ചന്തമില്ല. ഈ പൂന്തോട്ടത്തിന്‍റെ  നടുവിൽ ഒരു മുല്ലപ്പൂ വിരിഞ്ഞു പൂമ്പാറ്റ അവളിൽ നിന്ന് മാത്രം തേൻ കുടിച്ചില്ല. പൂമ്പാറ്റകൾക്ക് തോട്ടത്തിൽ വരാൻ തീരെ ഇഷ്ടപ്പെട്ടില്ല 

ഒരു ദിവസം പൂമ്പാറ്റകൾ രാത്രി വിശന്നു ക്ഷീണിച്ചു.  അവർക്ക് പറക്കാൻ പോലും കഴിയില്ലായിരുന്നു. അങ്ങനെ അവർ ആ തോട്ടത്തിലേക്ക് പോയി. അവിടെയോരു പൂക്കളെയും കണ്ടില്ല, അപ്പോഴാണ് പൂന്തോട്ടത്തിന് നടുവിലൊരു മുല്ലപ്പൂവ് വിരിഞ്ഞു നിൽക്കുന്നത് കണ്ടത് .അവർക്ക് സങ്കടം തോന്നി. നമ്മൾ ഇവളെ എത്ര കഷ്ട്ടപ്പെടുത്തി അവർ കരയാൻ തുടങ്ങി അങ്ങനെ അവർ കരയുന്നതിനിടയ്ക്ക് അവർ ഒരു ശബ്ദം കേട്ടു, 

വരു കൂട്ടുകാരാ.... എന്‍റെ തേൻ കുടിക്കൂ......

അങ്ങനെ, അവർ അവിടെ പോയിട്ട് തേൻ കുടിച്ചു അവർക്ക് സന്തോഷമായി. അങ്ങനെ അവർ അവരോടു ക്ഷമ ചോദിച്ചു അത് സാരമില്ല എന്ന് മുല്ലപ്പൂ പറഞ്ഞു. മറ്റു പൂക്കൾ ഇത് കണ്ട് കോപിച്ചു പൂമ്പാറ്റ അവരോട് കാര്യങ്ങൾ പറഞ്ഞു അങ്ങനെ അവൾ പൂന്തോട്ടത്തിന് രാജകുമാരി എന്ന പേര് നൽകി  

കുട്ടികൾക്കും അത് മനസ്സിലായി. അങ്ങനെ അവർ മുല്ലപ്പൂക്കളും കുറേ നട്ടു അപ്പോൾ പൂമ്പാറ്റകൾ പറഞ്ഞു രാത്രിയും തേൻ കുടിക്കാം രാവിലെയും തേൻ കുടിക്കാം അവർക്ക് സന്തോഷമായി..... 

അങ്ങനെ ഒരിക്കലും അവർ നിറമില്ലാത്ത പൂക്കളോട് ദേഷ്യത്തോടെ പെരുമാറിയിട്ടില്ല അവർ പിന്നീട് നല്ല ജീവിതം നയിച്ചു........

--- ഫാത്തിമ സന കെ പി

Comments

Post a Comment

Popular posts from this blog

Sidheek Subair :: പൂട്ടിരിപ്പിൽ

പൂട്ടിരിപ്പിൽ   സിദ്ദീഖ് സുബൈർ തേങ്ങൽപ്പുതപ്പിന്നകത്തളത്തിൽ താങ്ങും നരകക്കുട്ടിലാണുകാലം നാട്ടിനെ വീട്ടിനകത്തുകെട്ടി- പൂട്ടിട്ട രോഗം തളച്ചതല്ല... ശബ്ദമായി മകളുടെ നോട്ടമെത്തി, അബ്‌ദങ്ങൾ ഓർമയിൽ തൊട്ടുണർത്തി, ജീവിത വേഗത്തിരക്കൊഴുപ്പിൽ താണുമുലഞ്ഞും വലഞ്ഞു ബന്ധം... സങ്കടം തിങ്ങിക്കുമിഞ്ഞ കണ്ണിൽ, പങ്കിടാനാവാതെ ചോർന്നു വിണ്ണും, അഹസ്സന്തിരാവുകൾ വീർപ്പുമുട്ടി, അഹംവെന്ത നോവിന്‍റെ വീണമീട്ടി... ചോന്ന തുടിപ്പും കവർന്നെടുത്തെൻ, സൂര്യൻ ഇരുണ്ടു വരണ്ടു പോകെ, ആണ്ടുകൾ എത്രയോ മുന്നേ ഞങ്ങൾ, ആണ്ടുപോയേകാന്ത പൂട്ടിരിപ്പിൽ... (പൂട്ടിരിപ്പ്_ലോക്ഡൗൺ) --- Sidheekh Subair

Aiswarya S Dev :: ഞെട്ടലകലാതെ

മർത്യജന്മമൊന്ന് വീക്ഷിച്ചറിയണ- മെന്നാശിച്ചീശൻ ഭൂവിലെത്തി.! കോവിലിൽ ആയിരങ്ങൾ തൻ അനുഗ്രഹത്തിനായി കാത്തിരിപ്പു- ണ്ടെന്നറിഞ്ഞാനന്ദിച്ചു.. തിരിഞ്ഞു നോക്കവേ.. കോവിലിനങ്കണത്തിലിന്നൊന്നു- മറിയാതൊരു പിഞ്ചുബാല്യം കൈകൾ നീട്ടിടുന്നു.. യാചിച്ചുകൊണ്ട്.. നിലത്തുവീഴുന്ന ചില്ലറത്തുട്ടുകളിലൊക്കെയും രണ്ടും, മൂന്നും..! പടികയറിയകത്തുകയറുന്നവ- രൊക്കെയും ശിലയാൽ തീർത്ത- യെൻ മുന്‍പിലർപ്പിക്കുന്നു ആയിരങ്ങൾ..!! ഞെട്ടിത്തിരിഞ്ഞീശൻ നടന്നകലവേ കണ്ടു, പിന്നെയും പിന്നെയും  ഞെട്ടിക്കുന്ന നോവുകൾ..! പെണ്‍കിടാങ്ങള്‍ തൻ കൂരയ്ക്ക- കത്തു നിന്ന്‌ കേൾക്കുന്നു  നിശബ്ദ തേങ്ങലുകൾ.. വാതിലില്ലാതെ ചുമരില്ലാതെ തുണികളാൽ മറയ്ക്കപ്പെട്ട കൂരയ്ക്കുള്ളിൽ നാഴികകൾ ഭയത്തോടെണ്ണുന്ന  അനവധിപേരെ കണ്ടീശൻ കണ്ണടച്ചു... അകലെയുള്ള കോവിലിൽ  നാഴികക്ക് നാൽപ്പതുവട്ടമവർ ഉറപ്പു വരുത്തുന്നു..  'സുരക്ഷിതമല്ലയോന്ന്' ഒരമ്മതൻ പേറ്റുനോവ്  കേട്ടീശൻ അവൾക്കരികിലെത്തി.. ഒരു കുഞ്ഞു പെണ്കിടാവ്  അവൾക്കരികിൽ  മിഴി തുറന്ന് കിടപ്പതുണ്ട്... പുറത്തേക്കെത്തി നോക്കിയപ്പോ- ളതാ പെണ്‍കുഞ്ഞെന്നറിഞ്ഞച്ഛൻ വിലപിച്ചു മൊഴിയുന്നു.. "ഈ സ്വത്തെല്ലാം ...

നെടുവിളിയൻപക്ഷി :: വിനയൻ

അഗസ്ത്യന്റെ മടിത്തട്ടിൽ പകൽപ്പൂരക്കണിപ്പന്തൽ. അലങ്കാരച്ചെരുവിൽ ചെ- മ്പനീർപ്പൂവിൻ ചമത്കാരം. "പുലർകാലേ പുറപ്പെട്ടാൽ മലതാണ്ടിത്തിരിച്ചെത്താം. വരികെന്റെയനുജാ,യീ മലങ്കാടിന്നകം പുക്കാം." മലന്തേനും പനന്നൊങ്കും കഴിയ്ക്കാനാ മലമേട്ടിൽ ഇരുവരും കരംകോർത്തു ചുണയോടെ പുറപ്പെട്ടു. മുളമുള്ളുമെരികല്ലും ചവിട്ടൊപ്പം നടക്കുന്നു. കനൽ കോരിക്കുടിച്ചഗ്നി- പ്പദം ചന്തംവിതയ്ക്കുന്നു. മുകിൽതാഴെ,ക്കുളിർ വാനം മിഴിക്കോണിൽ തുടിക്കുന്നു. ചരൽപ്പൂക്കൾ കടുംവർണ്ണം വിരിച്ചെങ്ങും ചിരിക്കുന്നു. ചിതൽപ്പറ്റം ദ്രുതംകാട്ടി ശവക്കോലം തുരക്കുന്നു. മുടിക്കെട്ടിൽ ജഡച്ചുറ്റിൽ ശിവശൈലം കനക്കുന്നു. ഇരുത്തംവന്നലയ്ക്കുന്ന കൊലച്ചീവീടൊളിക്കുന്നു. കരിക്കാലൻ കൊലകൊമ്പൻ കരിച്ചൂരു ചുരത്തുന്നു. കുളയട്ടനിലം പറ്റി രുചികൊണ്ടു പുളയ്ക്കുന്നു. കൊതിനാവായ് നനവാർന്നു ചുടുചോര കുടിക്കുന്നു. 'ആദിച്ചൻ' മലദൈവം ചോക്കുന്നു, തുടുക്കുന്നു. കാട്ടാറിൻ ചിലമ്പൊച്ച മദം പൊട്ടിപ്പരക്കുന്നു. മലങ്കോഴിപ്പറ്റമെന്തോ തിരക്കിട്ടു തെരയുന്നു. മലയണ്ണാർക്കണ്ണനംബര കനിയായിക്കുലയ്ക്കുന്നു. ചൊക്കനർക്കപ്പഴം തിന്നാൻ മരംച...