Skip to main content

Lakshmi Changanara :: ഒറ്റത്തുരുത്തുകൾ

 



ഒറ്റത്തുരുത്തുകൾ 

ലക്ഷ്മി ചങ്ങണാറ


മനോരഥങ്ങളുടെ 

ഉന്നതങ്ങളിൽ നിന്നും 

ഒറ്റയടിക്ക് -

പുറന്തള്ളപ്പെട്ടവരെക്കുറിച്ച് 

എപ്പോഴെങ്കിലുമൊന്ന് 

വ്യാകുലപ്പെടണം. 

അവഗണനയുടെ പച്ചിലച്ചാറുകുടിച്ച്‌ വിശപ്പടക്കുന്നവരാണവർ . 


മാറ്റിനിർത്തപ്പെട്ടതിന്‍റെ

നിസ്സഹായതയും, ദൈന്യതയും

പാതിയടഞ്ഞ കണ്ണുകളിലുണ്ടാവും.. 

സ്വരങ്ങളിൽ,

അപേക്ഷിക്കപ്പെടലിന്‍റെ യാചനകളുണ്ടാവും.. 


ഉപേക്ഷിപ്പെടലിന്‍റെ

ഒറ്റത്തുരുത്തുകൾ

കയറാൻ ശ്രമിച്ച്‌, 

പടികളെണ്ണി, വിരലുകളെണ്ണി 

പരാജയമടഞ്ഞവർ 


പോകെപ്പോകെ 

ചുണ്ടുകൾക്കിടയിൽ 

വിഷാദമൊളിപ്പിച്ച്‌ 

നല്ലൊരു കാഴ്ച്ചക്കാരും ശ്രോതാക്കളുമാവും. 


ആകുലതകളും വ്യാകുലതകളും തന്നത്താൻ പങ്കുവച്ച്‌ 

വിധികൾക്ക് കാതോർക്കുന്നവർ.. 


സ്വപ്നങ്ങൾക്ക്,

ചിറകുമുളയ്ക്കുവാൻ വേണ്ടി 

യാഥാർത്ഥ്യത്തോട് - പടപൊരുതുമ്പോഴും .. 

അർദ്ധരാത്രിയിലെ 

പാഴ്ക്കിനാക്കൾക്ക് 

കാവൽ നിൽക്കുന്നുണ്ടാവും 


എന്തെന്നാൽ,

ഉപേക്ഷിക്കപ്പെടലിന്‍റെ ഒറ്റത്തുരുത്തുകളാണവർ 

അടിമുതൽ മുടിവരെ 

താളം തെറ്റിയ ഈണങ്ങളുടെ അപശ്രുതികളുണ്ടാവുമവരിൽ.. 


പിന്തള്ളപ്പെടും മുൻപേ

ഇരുട്ടിനെയവർ

തങ്ങളുടേതാണെന്ന്  പച്ചകുത്തിയിട്ടുണ്ടാവും 

ഒടുവിൽ ചിതയെരിയുമ്പോൾ  

മാത്രം കത്തുന്നൊരു തീറെഴുത്ത്. 


ഉപേക്ഷിക്കപ്പെടലിന്‍റെ ഒറ്റത്തുരുത്തുകളിൽ 

രാത്രിമാത്രം 

പെയ്യുന്നൊരുമഴയുണ്ട്.. 

നനഞ്ഞുകുതിർന്നാലും 

ഒരിക്കലുമുണങ്ങാനിടം കൊടുക്കാത്ത രാമഴ. 


ലക്ഷ്മി_ചങ്ങണാറ

Comments

Popular posts from this blog

Sidheek Subair :: പൂട്ടിരിപ്പിൽ

പൂട്ടിരിപ്പിൽ   സിദ്ദീഖ് സുബൈർ തേങ്ങൽപ്പുതപ്പിന്നകത്തളത്തിൽ താങ്ങും നരകക്കുട്ടിലാണുകാലം നാട്ടിനെ വീട്ടിനകത്തുകെട്ടി- പൂട്ടിട്ട രോഗം തളച്ചതല്ല... ശബ്ദമായി മകളുടെ നോട്ടമെത്തി, അബ്‌ദങ്ങൾ ഓർമയിൽ തൊട്ടുണർത്തി, ജീവിത വേഗത്തിരക്കൊഴുപ്പിൽ താണുമുലഞ്ഞും വലഞ്ഞു ബന്ധം... സങ്കടം തിങ്ങിക്കുമിഞ്ഞ കണ്ണിൽ, പങ്കിടാനാവാതെ ചോർന്നു വിണ്ണും, അഹസ്സന്തിരാവുകൾ വീർപ്പുമുട്ടി, അഹംവെന്ത നോവിന്‍റെ വീണമീട്ടി... ചോന്ന തുടിപ്പും കവർന്നെടുത്തെൻ, സൂര്യൻ ഇരുണ്ടു വരണ്ടു പോകെ, ആണ്ടുകൾ എത്രയോ മുന്നേ ഞങ്ങൾ, ആണ്ടുപോയേകാന്ത പൂട്ടിരിപ്പിൽ... (പൂട്ടിരിപ്പ്_ലോക്ഡൗൺ) --- Sidheekh Subair

Arunkumar Vamadevan :: അച്ഛൻ

അരുണ്‍ വാമദേവന്‍ പത്ത് മാസം വയറ്റിൽ ചുമന്നില്ല പേറ്റ്നോവിൻ കഠിനതയേറ്റില്ല അമ്മ ഗർഭം ധരിച്ച ദിനം മുതൽ നെഞ്ചിനുള്ളിൽ ചുമന്നു കിടാവിനെ കുഞ്ഞുദേഹം പിറന്നിടാനായിട്ടു വെമ്പൽ കൊള്ളുന്നനേരം വിവശനായ്‌ ആശുപത്രി വരാന്തയിൽ പ്രാർഥിച്ചു രണ്ടുപേരും സുഖമായിരിക്കുവാൻ അച്ഛനെന്നും തണൽ വിരിച്ചങ്ങനെ വീട് മൂടിയൊരാൽമരം പോലവേ വേനലേൽക്കാതെ പേമാരിയും തഥാ കാത്തു സൂക്ഷിച്ചു നിന്നു കരുത്തനായ്‌ ഉള്ളു നീറുന്ന പ്രാരാബ്ധ ചിന്തയിൽ പുഞ്ചിരി തൂകും അച്ഛനൊരത്ഭുതം --- Arunkumar Vamadevan

Aswathy P S :: ഒളിവറും വിജയനും പിന്നെ സുശീലയും

ഒളിവറും വിജയനും പിന്നെ സുശീലയും  1983 എന്ന നിവിൻപോളി  ചിത്രം എനിക്ക് വെറും ഒരു സിനിമയല്ല. സിനിമയിൽ വിഷയം ക്രിക്കറ്റ്‌ ആണെങ്കിൽ ഇവിടെ താരം, നായകൻ രമേശന്‍റെ പത്നി സുശീലയാണ്. ഇപ്പൊ ചിലർക്ക് പിടികിട്ടിയേക്കാം, അനിയന്‍റെ പേര് ഇച്ചിരി "ഫാഷൻ" പേരാ..... സുമേഷ്!!! എന്ന പുള്ളിക്കാരിയുടെ ഒറ്റ ഡയലോഗിൽ ഉയർന്നത്  ഇതേ പേരുകാരനുമായുള്ള എന്‍റെ വിവാഹ ദിവസത്തെ ട്രോളൻ ഫ്ലക്സ്കളായിരുന്നു.. വിത്ത്‌ ഇല്ലുസ്ട്രേഷൻസ്.. എന്നാൽ മാറ്റാരുമറിയാത്ത ഒന്നുകൂടിയുണ്ട്. രമേശന്‍റെ വിവാഹം കഴിഞ്ഞ് ആദ്യരാത്രിയിൽ ക്രിക്കറ്റ് പ്രേമിയായ രമേശൻ മുറിയിൽ ഒട്ടിച്ചിരിക്കുന്ന ടെണ്ടുൽകരുടെ പടം കണ്ടിട്ട് ഹിന്ദിസിനിമ നടന്മാരെ അറിയില്ല എന്നു പറയുന്ന പുതുപെണ്ണ് നമ്മളെ ഒത്തിരി ചിരിപ്പിച്ചതാണ്, എന്നെ ഒഴികെ. കാരണം  ഫുട്ബോൾ പ്രേമിയും പ്ലയേറും കോച്ചും ഒക്കെയായ എന്‍റെ ഭർത്താവിന്‍റെ ബെഡ്‌റൂം ചുമരിലെ കാല്പന്ത് താരങ്ങളുടെ അഭാവം ഒന്നുകൊണ്ടു മാത്രമായിരുന്നു, സുശീല പറഞ്ഞ പോലെ ഒന്ന് നമ്മുടെ പ്രഥമരാത്രിയിൽ പ്രതിധ്വനിക്കാതിരുന്നത്. പക്ഷെ സുശീലയുടേത് പോലെ ഏറെക്കുറെ സമാനമായ മറ്റൊരു ഡയലോഗ് എന്‍റെ കണ്ഠനാളത്തിൽ...