Skip to main content

Seena Navas :: കരുതലിൻ്റെ ആശയാവിഷക്കാരങ്ങൾ



രജി ചന്ദ്രശേഖർ എന്ന 'രജി മാഷ്' തന്റെ വരികളിലെന്നും പ്രണയ ഭാവം കെടാതെ സൂക്ഷിക്കുന്നു. അദ്ദേഹത്തിന്റെ പ്രണയ വരികളോട് ചേർന്നെഴുതിയ 75 എഴുത്തുകാരുടെ രചനകൾ പ്രണയത്തിന്റെ വിവിധ തലങ്ങളെ സ്പർശിക്കുന്നു.

ജീവിതത്തിലെ എല്ലാ തിരക്കുകൾക്കുമിടയിലും പ്രിയതമയോടൊത്ത് ചെലവഴിക്കുന്ന ചില സുന്ദര നിമിഷങ്ങളാണ് മാഷിന്റെ പ്രണയ വരികളായി ചിതറിത്തെറിച്ച് ഓരോ മനസ്സിലും കുടിയേറിയത്. പ്രണയം അന്യമായിപ്പോകുന്ന യാന്ത്രിക ജീവിതത്തിലെ ഓട്ടപ്പാച്ചിലുകൾക്കിടയിലും, കുറച്ചു നേരം പ്രിയപ്പെട്ടവളെ ചേർത്ത് നിർത്തി കവിളിൽ ഉമ്മ നൽകി കാതിൽ പതിയെ പ്രണയം പറയുന്ന  'ഒരുവന്റെ' കരുതലിന്റെ മനസ്സാണ് മാഷിന്റെ വരികൾ പങ്കുവച്ചത്.

അതേ കരുതലിന്റെ ഭാവനാപൂർണ്ണങ്ങളായ ആശയാവിഷ്ക്കാരങ്ങളാണ് ഇതിലെ ഓരോ രചനയും.

ആസ്വാദനത്തിന്റെ വേറിട്ട തലങ്ങൾ കാഴ്ചവയ്ക്കുന്ന രചനകളിൽ അരവിന്ദ് S.J യുടെ തുടരുന്ന പ്രതീക്ഷകൾക്ക് ആധാരമായിത്തീരുന്ന പ്രണയം വ്യത്യസ്തമാകുന്നു. പ്രണയം എന്നത് ഒരു വ്യക്തിയിലേക്ക് ഒതുങ്ങാതെ പ്രകൃതിയിലേക്ക്...മഴയിലേക്ക്, മഞ്ഞിലേക്ക്, കാറ്റിലേക്ക് ഒക്കെ വഴിതിരിച്ചു വിട്ടിരിക്കുന്നു ഈ വരികളിൽ. പ്രണയത്തിന്റെ വളരെ വിശാലമായ ഈ കാഴ്ചപ്പാടിൽ പ്രപഞ്ചത്തിലെ സകലജാലങ്ങളോടും കാത്തു സൂക്ഷിക്കുന്ന ഇഷ്ടം, സഹാനുഭൂതി ഇവ തന്നെയാണ് ആത്യന്തിക പ്രണയമായി വിവക്ഷിക്കുന്നത്. സഹജീവിയോട് കരുണയുള്ളവൻ ആർദ്രഹൃദയനായിരിക്കും. പ്രണയത്തിന്റെ നനവു പടർന്ന ഒരു ഹൃദയം...

അവിടെ നിന്ന് ആര്യ അരുണിന്റെ രചനയിലേക്ക് വരുമ്പോൾ കരിയും പുകയും നിറഞ്ഞ അടുക്കള തിരക്കുകൾക്കിടയിലും പ്രണയം പാകം ചെയ്യുന്ന പെൺമനസ്സിനെ കാണാം. പുകഞ്ഞ് കലങ്ങിയ കണ്ണുകളും കരിപുരണ്ട വിരലുകളും അവളുടെ ത്യാഗത്തിന്റെ നെറുകയിലണിഞ്ഞ സിന്ദൂരം തന്നെയെന്ന് മനസ്സിലാക്കുന്ന പ്രിയതമൻ ചേർത്തു പിടിച്ച് കരുതലിന്റെ ചുംബനങ്ങളേകുമ്പോൾ അവരിടങ്ങളിലേക്ക് ഒതുങ്ങി വരുന്നു പ്രണയം.ഒരേ ദിനചര്യകളിൽ വിരസമായിപ്പോകുന്ന മനസ്സിന്റെ ഊർജ്ജം വീണ്ടെടുക്കുന്ന നമ്മളിടങ്ങളാകേണ്ടതുണ്ട് ഓരോ പ്രണയമെന്നും ആര്യയുടെ വരികൾ ഓർമ്മപ്പെടുത്തുന്നു.

'പ്രണയം' എന്നത് മാസ്മരികമായ ഒരു സുഗന്ധമാണെന്നും അലങ്കാരങ്ങൾ എല്ലാം അഴിച്ചു വച്ചാലും നാട്യങ്ങളില്ലാത്ത ഹൃദയവികാരങ്ങൾ  കൽവിളക്കിലെരിയുന്ന തിരിപോലെ പ്രകാശം ചൊരിഞ്ഞു കൊണ്ടിരിക്കുമെന്നും അനിൽ. R. മധുവിന്റെ വരികൾ പറയുന്നു. ആർദ്രവും ലോലവുമെങ്കിലും രൗദ്രവും ഭയാനകവുമാവാൻ മടിയില്ലാത്തതുമാണ് പ്രണയം എന്ന് പറഞ്ഞു വക്കുമ്പോൾ ചില സമകാലിക സംഭവങ്ങളുടെ ഓർമ്മപ്പെടുത്തൽ കൂടിയാകുന്നു അത്.

ഒരു കടൽ ദൂരത്തിനപ്പുറം ജീവിതം തേടിപ്പോയ പ്രിയതമനോട് പറയാൻ ബാക്കിവച്ച പരിഭവങ്ങളുടെ തോരാമഴയാകുന്നു ഫസീല സൈനുവിന്റെ വരികളിലെ പ്രണയം. 

മൊഴികളായി കാതുകൊണ്ട് കേൾക്കുന്നതിനേക്കാൾ മിഴികളിൽ നിറഞ്ഞു തുളുമ്പി അനുഭവിച്ചറിയുന്നതായിരിക്കണം 'പ്രണയം' എന്ന് ഷിജിനയുടെ വരികൾ..

നാലാളെ കാണിക്കാനുള്ള കാട്ടിക്കൂട്ടലുകൾ അല്ലാതെ ജീവിത തിരക്കുകൾക്കിടയിലും നമ്മളെ മനസ്സിലാക്കുന്ന, ഏത് പ്രതിസന്ധി ഘട്ടത്തിലും ഒപ്പമുണ്ടെന്ന് ആശ്വാസമേകുന്ന സ്നേഹം, 'മുജ്ജന്മ സുകൃതം' തന്നെയെന്ന് വലിയ വീടൻ അടയാളപ്പെടുത്തുന്നു. 

അങ്ങനെ ഒരേ ആശയം ജീവിതത്തിന്റെ വിവിധ തലങ്ങളെ സ്പർശിച്ചു മുന്നോട്ട് പോകുമ്പോൾ വരികളുടെ ആസ്വാദ്യതക്കപ്പുറമുള്ള നേർക്കാഴ്ചകളും വ്യഥകളും ആർദ്രഭാവങ്ങളും കാട്ടിത്തരുന്നു ഓരോ രചനകളും.

_സീന നവാസ്.


Comments

Popular posts from this blog

Sidheek Subair :: പൂട്ടിരിപ്പിൽ

പൂട്ടിരിപ്പിൽ   സിദ്ദീഖ് സുബൈർ തേങ്ങൽപ്പുതപ്പിന്നകത്തളത്തിൽ താങ്ങും നരകക്കുട്ടിലാണുകാലം നാട്ടിനെ വീട്ടിനകത്തുകെട്ടി- പൂട്ടിട്ട രോഗം തളച്ചതല്ല... ശബ്ദമായി മകളുടെ നോട്ടമെത്തി, അബ്‌ദങ്ങൾ ഓർമയിൽ തൊട്ടുണർത്തി, ജീവിത വേഗത്തിരക്കൊഴുപ്പിൽ താണുമുലഞ്ഞും വലഞ്ഞു ബന്ധം... സങ്കടം തിങ്ങിക്കുമിഞ്ഞ കണ്ണിൽ, പങ്കിടാനാവാതെ ചോർന്നു വിണ്ണും, അഹസ്സന്തിരാവുകൾ വീർപ്പുമുട്ടി, അഹംവെന്ത നോവിന്‍റെ വീണമീട്ടി... ചോന്ന തുടിപ്പും കവർന്നെടുത്തെൻ, സൂര്യൻ ഇരുണ്ടു വരണ്ടു പോകെ, ആണ്ടുകൾ എത്രയോ മുന്നേ ഞങ്ങൾ, ആണ്ടുപോയേകാന്ത പൂട്ടിരിപ്പിൽ... (പൂട്ടിരിപ്പ്_ലോക്ഡൗൺ) --- Sidheekh Subair

Aiswarya S Dev :: ഞെട്ടലകലാതെ

മർത്യജന്മമൊന്ന് വീക്ഷിച്ചറിയണ- മെന്നാശിച്ചീശൻ ഭൂവിലെത്തി.! കോവിലിൽ ആയിരങ്ങൾ തൻ അനുഗ്രഹത്തിനായി കാത്തിരിപ്പു- ണ്ടെന്നറിഞ്ഞാനന്ദിച്ചു.. തിരിഞ്ഞു നോക്കവേ.. കോവിലിനങ്കണത്തിലിന്നൊന്നു- മറിയാതൊരു പിഞ്ചുബാല്യം കൈകൾ നീട്ടിടുന്നു.. യാചിച്ചുകൊണ്ട്.. നിലത്തുവീഴുന്ന ചില്ലറത്തുട്ടുകളിലൊക്കെയും രണ്ടും, മൂന്നും..! പടികയറിയകത്തുകയറുന്നവ- രൊക്കെയും ശിലയാൽ തീർത്ത- യെൻ മുന്‍പിലർപ്പിക്കുന്നു ആയിരങ്ങൾ..!! ഞെട്ടിത്തിരിഞ്ഞീശൻ നടന്നകലവേ കണ്ടു, പിന്നെയും പിന്നെയും  ഞെട്ടിക്കുന്ന നോവുകൾ..! പെണ്‍കിടാങ്ങള്‍ തൻ കൂരയ്ക്ക- കത്തു നിന്ന്‌ കേൾക്കുന്നു  നിശബ്ദ തേങ്ങലുകൾ.. വാതിലില്ലാതെ ചുമരില്ലാതെ തുണികളാൽ മറയ്ക്കപ്പെട്ട കൂരയ്ക്കുള്ളിൽ നാഴികകൾ ഭയത്തോടെണ്ണുന്ന  അനവധിപേരെ കണ്ടീശൻ കണ്ണടച്ചു... അകലെയുള്ള കോവിലിൽ  നാഴികക്ക് നാൽപ്പതുവട്ടമവർ ഉറപ്പു വരുത്തുന്നു..  'സുരക്ഷിതമല്ലയോന്ന്' ഒരമ്മതൻ പേറ്റുനോവ്  കേട്ടീശൻ അവൾക്കരികിലെത്തി.. ഒരു കുഞ്ഞു പെണ്കിടാവ്  അവൾക്കരികിൽ  മിഴി തുറന്ന് കിടപ്പതുണ്ട്... പുറത്തേക്കെത്തി നോക്കിയപ്പോ- ളതാ പെണ്‍കുഞ്ഞെന്നറിഞ്ഞച്ഛൻ വിലപിച്ചു മൊഴിയുന്നു.. "ഈ സ്വത്തെല്ലാം ...

നെടുവിളിയൻപക്ഷി :: വിനയൻ

അഗസ്ത്യന്റെ മടിത്തട്ടിൽ പകൽപ്പൂരക്കണിപ്പന്തൽ. അലങ്കാരച്ചെരുവിൽ ചെ- മ്പനീർപ്പൂവിൻ ചമത്കാരം. "പുലർകാലേ പുറപ്പെട്ടാൽ മലതാണ്ടിത്തിരിച്ചെത്താം. വരികെന്റെയനുജാ,യീ മലങ്കാടിന്നകം പുക്കാം." മലന്തേനും പനന്നൊങ്കും കഴിയ്ക്കാനാ മലമേട്ടിൽ ഇരുവരും കരംകോർത്തു ചുണയോടെ പുറപ്പെട്ടു. മുളമുള്ളുമെരികല്ലും ചവിട്ടൊപ്പം നടക്കുന്നു. കനൽ കോരിക്കുടിച്ചഗ്നി- പ്പദം ചന്തംവിതയ്ക്കുന്നു. മുകിൽതാഴെ,ക്കുളിർ വാനം മിഴിക്കോണിൽ തുടിക്കുന്നു. ചരൽപ്പൂക്കൾ കടുംവർണ്ണം വിരിച്ചെങ്ങും ചിരിക്കുന്നു. ചിതൽപ്പറ്റം ദ്രുതംകാട്ടി ശവക്കോലം തുരക്കുന്നു. മുടിക്കെട്ടിൽ ജഡച്ചുറ്റിൽ ശിവശൈലം കനക്കുന്നു. ഇരുത്തംവന്നലയ്ക്കുന്ന കൊലച്ചീവീടൊളിക്കുന്നു. കരിക്കാലൻ കൊലകൊമ്പൻ കരിച്ചൂരു ചുരത്തുന്നു. കുളയട്ടനിലം പറ്റി രുചികൊണ്ടു പുളയ്ക്കുന്നു. കൊതിനാവായ് നനവാർന്നു ചുടുചോര കുടിക്കുന്നു. 'ആദിച്ചൻ' മലദൈവം ചോക്കുന്നു, തുടുക്കുന്നു. കാട്ടാറിൻ ചിലമ്പൊച്ച മദം പൊട്ടിപ്പരക്കുന്നു. മലങ്കോഴിപ്പറ്റമെന്തോ തിരക്കിട്ടു തെരയുന്നു. മലയണ്ണാർക്കണ്ണനംബര കനിയായിക്കുലയ്ക്കുന്നു. ചൊക്കനർക്കപ്പഴം തിന്നാൻ മരംച...