Skip to main content

Priyadarshan :: സന്യാസോ നിർമ്മലം ജ്ഞാനം


സന്യാസോ നിർമ്മലം ജ്ഞാനം

ആചാര്യസ്വാമികൾ സന്യാസിക്ക് നല്കിയ നിർവ്വചനമാണ്. കാഷായം ധരിക്കുന്നതോ മൊട്ടയടിക്കുന്നതോ അല്ല സന്യാസം; മറിച്ച് ആത്മജ്ഞാനമത്രേ സന്യാസം. 
ആത്മജ്ഞാനം സ്വയം അറിയൽ മാത്രമല്ല സമസ്ത ചരാചരജ്ഞാനമാണ്. ഉള്ളു കൊണ്ടുള്ള ഉൾക്കൊള്ളൽ. 
മലയാളത്തിലെ 'അവസാനത്തെ മഹാകവി' അക്കിത്തം വിട പറയുമ്പോൾ സന്യാസിയായ ഒരു കവിയാണ് സമാധിയാകുന്നത്. ഭാരതീയകാവ്യ പരമ്പരയിലെ ബ്രഹ്മജ്ഞാനിയായ ശ്രേഷ്ഠൻ. കാവ്യജീവിതം സന്യാസജീവിതമാക്കിയ രാമായണകർത്താവിനും ഭാരത കാരനും പിൻ തുടർച്ചയായി വന്ന പുണ്യമാനസൻ. 
അക്കിത്തവും വിഷയമാക്കിയത് മനുഷ്യചിത്ത വ്യാകുലതകളായിരുന്നു, പ്രകൃതിയെ ഇത്രയധികം ആരാധിച്ച ഒരു കവി അപൂർവ്വമത്രേ. ഭാരതീയവേദപാരമ്പര്യം ഉദ്ഘോഷിക്കുന്ന പ്രാപഞ്ചിക ജീവിതമെന്ന ഉദാത്ത ആശയത്തെ അക്കിത്തം മുറുകെ പിടിച്ചു. നമ്മുടെ ആദിമ ഗ്രന്ഥങ്ങൾ മുന്നോട്ടു വച്ച കാലമാറ്റങ്ങൾക്കു പോലും പരുക്കേല്പിക്കാനാകാത്ത ആശയസമൃദ്ധി അക്കിത്തം കവിതകൾ അതേ നിലയ്ക്ക് ആവാഹിച്ചു. 
അക്കിത്തം പക്ഷേ അനീതികളോട് സമരസപ്പെട്ടില്ല 'മാനിഷാദാ' എന്ന് ശക്തിയുക്തം വിളിച്ചു പറയാനായി  ആ തൂലിക എട്ടുപതിറ്റാണ്ടും ഉണർന്നിരുന്നു. 
നമ്മുടെ വേദ സംസ്കാരം വിനിമയം ചെയ്യുന്ന ആശയങ്ങൾ വൈദേശിക ശീലങ്ങൾക്ക് തികച്ചും പരിചിതമല്ലാത്ത 'മനുഷ്യനെ മനീഷിയാക്കുകയെന്ന' ഉദ്ബോധനമത്രേ. അവിടെ കവിയെന്നത് ചക്രവർത്തിയാണ് - അവനു മുന്നിൽ സകല അധികാര കേന്ദ്രങ്ങളും വണങ്ങി നില്ക്കും. അത്രയ്ക്ക് ഗരിമ പുലർത്തുന്ന ഋഷിവര്യനാണ് കവി. അക്കിത്തം പൂർണമായും അങ്ങനെ ഒരു  ചക്രവർത്തിയായിരുന്നു. 
കാലത്തെ കടന്നുപോകാൻ കെല്പില്ലാത്ത സകല സിദ്ധാന്തങ്ങൾക്കും മേലെയാണ് നമ്മുടെ ജ്ഞാന സമ്പുഷ്ടിയെന്നും പൈതൃക സമ്പത്തെന്നും ഗ്രഹിച്ച കാവ്യകാരൻ. അദ്ദേഹം മുന്നോട്ടുവച്ച ആശയ സംഹിതകൾ പുത്തനായി അനുഭവപ്പെടുമ്പോൾത്തന്നെ അതിന്റെ ആന്തരാർഥങ്ങൾ പ്രാചീന ഭാരതീയ വിജ്ഞാന സ്രോതസ്സുകളുടെ ഭണ്ഡാരസമൃദ്ധി ഉൾക്കൊള്ളുന്നു. കാവ്യജീവിതത്തെ തപസാക്കിയ അക്കിത്തം കിട്ടിയ വരങ്ങൾ കാവ്യ കൈരളിക്ക് സ്വാർഥമോഹമില്ലാതെ, സ്വകാര്യ സ്വത്താക്കാതെ അനുസ്യൂതം ദക്ഷിണയായി അർപ്പിച്ചു കൊണ്ടേയിരുന്നു.

'ഹന്ത വെളിച്ചമേ, നിന്നെത്തിരഞ്ഞ ഞാ-
നെന്തിരുളൊക്കെചവിട്ടി നീക്കി'
അക്കിത്തത്തിന്റെ ദർശനിക ചിന്തയ്ക്ക് മകുടോദാഹരണമാകുന്ന വരികൾ. 
ഇരുട്ടിൽ നിന്നും വെളിച്ചത്തിലേയ്ക്ക് നമ്മെ നയിച്ച കവി, യുഗങ്ങൾ മാറിയാലും ചൈതന്യവത്തായി മനുഷ്യവംശത്തിന് മുന്നിൽ ഉൺമയുടെ തിരിനാളം തെളിക്കാൻ പിറവിയെടുക്കുന്ന ഗാനമാധുരി.
 
പ്രിയദർശനൻ ഒ.എസ്.
PRIYADARSANAN OS,
PULIPRA, PVRA102, NR.TECHNOPARK MAIN GATE, 
KAZHAKUTTAM
MOB-8281971573

Comments

Popular posts from this blog

Sidheek Subair :: പൂട്ടിരിപ്പിൽ

പൂട്ടിരിപ്പിൽ   സിദ്ദീഖ് സുബൈർ തേങ്ങൽപ്പുതപ്പിന്നകത്തളത്തിൽ താങ്ങും നരകക്കുട്ടിലാണുകാലം നാട്ടിനെ വീട്ടിനകത്തുകെട്ടി- പൂട്ടിട്ട രോഗം തളച്ചതല്ല... ശബ്ദമായി മകളുടെ നോട്ടമെത്തി, അബ്‌ദങ്ങൾ ഓർമയിൽ തൊട്ടുണർത്തി, ജീവിത വേഗത്തിരക്കൊഴുപ്പിൽ താണുമുലഞ്ഞും വലഞ്ഞു ബന്ധം... സങ്കടം തിങ്ങിക്കുമിഞ്ഞ കണ്ണിൽ, പങ്കിടാനാവാതെ ചോർന്നു വിണ്ണും, അഹസ്സന്തിരാവുകൾ വീർപ്പുമുട്ടി, അഹംവെന്ത നോവിന്‍റെ വീണമീട്ടി... ചോന്ന തുടിപ്പും കവർന്നെടുത്തെൻ, സൂര്യൻ ഇരുണ്ടു വരണ്ടു പോകെ, ആണ്ടുകൾ എത്രയോ മുന്നേ ഞങ്ങൾ, ആണ്ടുപോയേകാന്ത പൂട്ടിരിപ്പിൽ... (പൂട്ടിരിപ്പ്_ലോക്ഡൗൺ) --- Sidheekh Subair

Arunkumar Vamadevan :: അച്ഛൻ

അരുണ്‍ വാമദേവന്‍ പത്ത് മാസം വയറ്റിൽ ചുമന്നില്ല പേറ്റ്നോവിൻ കഠിനതയേറ്റില്ല അമ്മ ഗർഭം ധരിച്ച ദിനം മുതൽ നെഞ്ചിനുള്ളിൽ ചുമന്നു കിടാവിനെ കുഞ്ഞുദേഹം പിറന്നിടാനായിട്ടു വെമ്പൽ കൊള്ളുന്നനേരം വിവശനായ്‌ ആശുപത്രി വരാന്തയിൽ പ്രാർഥിച്ചു രണ്ടുപേരും സുഖമായിരിക്കുവാൻ അച്ഛനെന്നും തണൽ വിരിച്ചങ്ങനെ വീട് മൂടിയൊരാൽമരം പോലവേ വേനലേൽക്കാതെ പേമാരിയും തഥാ കാത്തു സൂക്ഷിച്ചു നിന്നു കരുത്തനായ്‌ ഉള്ളു നീറുന്ന പ്രാരാബ്ധ ചിന്തയിൽ പുഞ്ചിരി തൂകും അച്ഛനൊരത്ഭുതം --- Arunkumar Vamadevan

Aswathy P S :: ഒളിവറും വിജയനും പിന്നെ സുശീലയും

ഒളിവറും വിജയനും പിന്നെ സുശീലയും  1983 എന്ന നിവിൻപോളി  ചിത്രം എനിക്ക് വെറും ഒരു സിനിമയല്ല. സിനിമയിൽ വിഷയം ക്രിക്കറ്റ്‌ ആണെങ്കിൽ ഇവിടെ താരം, നായകൻ രമേശന്‍റെ പത്നി സുശീലയാണ്. ഇപ്പൊ ചിലർക്ക് പിടികിട്ടിയേക്കാം, അനിയന്‍റെ പേര് ഇച്ചിരി "ഫാഷൻ" പേരാ..... സുമേഷ്!!! എന്ന പുള്ളിക്കാരിയുടെ ഒറ്റ ഡയലോഗിൽ ഉയർന്നത്  ഇതേ പേരുകാരനുമായുള്ള എന്‍റെ വിവാഹ ദിവസത്തെ ട്രോളൻ ഫ്ലക്സ്കളായിരുന്നു.. വിത്ത്‌ ഇല്ലുസ്ട്രേഷൻസ്.. എന്നാൽ മാറ്റാരുമറിയാത്ത ഒന്നുകൂടിയുണ്ട്. രമേശന്‍റെ വിവാഹം കഴിഞ്ഞ് ആദ്യരാത്രിയിൽ ക്രിക്കറ്റ് പ്രേമിയായ രമേശൻ മുറിയിൽ ഒട്ടിച്ചിരിക്കുന്ന ടെണ്ടുൽകരുടെ പടം കണ്ടിട്ട് ഹിന്ദിസിനിമ നടന്മാരെ അറിയില്ല എന്നു പറയുന്ന പുതുപെണ്ണ് നമ്മളെ ഒത്തിരി ചിരിപ്പിച്ചതാണ്, എന്നെ ഒഴികെ. കാരണം  ഫുട്ബോൾ പ്രേമിയും പ്ലയേറും കോച്ചും ഒക്കെയായ എന്‍റെ ഭർത്താവിന്‍റെ ബെഡ്‌റൂം ചുമരിലെ കാല്പന്ത് താരങ്ങളുടെ അഭാവം ഒന്നുകൊണ്ടു മാത്രമായിരുന്നു, സുശീല പറഞ്ഞ പോലെ ഒന്ന് നമ്മുടെ പ്രഥമരാത്രിയിൽ പ്രതിധ്വനിക്കാതിരുന്നത്. പക്ഷെ സുശീലയുടേത് പോലെ ഏറെക്കുറെ സമാനമായ മറ്റൊരു ഡയലോഗ് എന്‍റെ കണ്ഠനാളത്തിൽ...