Skip to main content

Jyothiraj Thekkuttu മായ്ച്ചും വരച്ചും

 

വര അമൃത് പ്രസാദ്

കവിത

മായ്ച്ചും വരച്ചും

ജ്യോതിരാജ് തെക്കൂട്ട്

ആലാപനം ജ്യോതിരാജ് തെക്കൂട്ട്


സ്മൃതി പദത്തിലെവിടെയോ -

കൊളുത്തിയ ദീപനാളം പോലെ,

ഹൃദ്യമാം ആലിംഗനത്തിനൊടുവിലായ്,

പൂമരച്ചോട്ടിലെക്കെന്നെ തളച്ചിട്ട,

പുലരികൾ പൂച്ചൂടിയെന്നെ കൊതിപ്പിച്ച,

കാലമേ.. ഓർക്കുന്നു

നിന്നെ ഞാൻ ആർദ്രമായ്.


പകൽപൊള്ളി കടന്നു പോയ് 

സന്ധ്യയുടെ ഉടൽ കീറിപ്പടർത്തിയ,

രാവിൻ്റെ നെറുകയിൽ.

അഗാധമൗനമാണിന്നുമെനിക്കു നീ ഓർമ്മയിൽ.


ഉള്ളം നുറുങ്ങും ദുഃഖരേണുക്കളിൽ

ആരോ പടർത്തി നിൻ ചിത്രം.


മായ്ച്ചും വരച്ചും ആശങ്കയാലുടെൻ,

വെട്ടിമാറ്റുന്നു ചേർത്തു വെയ്ക്കുന്നു നിരന്തരം.


വിരൽ തൊട്ടുണർത്തും സ്മരണതൻ വീണയിൽ,

ശ്രുതിയിട്ടു തെന്നലിൽ മൗനരാഗം.

അമർന്നു തേങ്ങിക്കരയും ശരത്കാല രാത്രികൾ, 

ഇല പൊഴിയും  കാലത്തിൻ്റെ മൗനസഞ്ചാരിണി.         


പിന്നിട്ട വഴികളിൽ ഓർത്തോർത്ത് പടരുവാൻ,

നിന്നെ വരഞ്ഞിട്ട നിന്നെ കുടഞ്ഞിട്ട,

കാലത്തിൻ്റെ മൂകസാക്ഷിയായ്, 

ഇന്നെൻ്റെ മറവിയിൽ പിറവിയായ്,

നീ വന്നു നിൽപ്പൂ... നീ വന്നു നിൽപ്പൂ...


Jyothiraj Thekkuttu

Comments

  1. സന്തോഷം, നന്ദി രജി സാർ

    ReplyDelete
  2. കവിത, നന്നായി.
    സ്മൃതിപ്പൂക്കൾ . ..

    ReplyDelete
  3. നന്ദി, ഇഷ്ടം

    ReplyDelete

Post a Comment

Popular posts from this blog

ചുറ്റിക

ഇന്നും

https://youtube.com/shorts/76FFavWYfmo?feature=share

ഓണത്തുമ്പിക്കാഘോഷം

അത്തം പൂക്കളമിട്ടു തുടങ്ങീ, അത്തച്ചമയത്തിരുനാളിൽ. ചിത്തിര പൂത്തിരി  ചിതറിക്കുമ്പോൾ ചിത്തം നിറയെ പൊന്നോണം. ചോതിപ്പെണ്ണിൻ കവിളിലുമുണ്ടേ ചോന്നു തുടുത്തൊരു നാണപ്പൂ. വിശാഖം വയറും തടവി വിളിച്ചൂ, വയറുനിറഞ്ഞുകവിഞ്ഞമ്മേ. അനിഴം പഴവുമുരിഞ്ഞു കൊടുത്തൂ, അനിയാ പയ്യെത്തിന്നോളൂ. കേട്ടയ്ക്കക്കരെ കേട്ടൂ ഘോഷം കുട്ടികൾ കൂടും കളിമേളം. മൂലത്തിൻ നാളൂഞ്ഞാലാടും, മൂടും കുത്തിത്താഴേക്കും. പൂരാടത്തിനു കോടിയുടുക്കാം, പൂമയിലാഭവിടർത്തീടാം. ഉത്രാടക്കഥ വെപ്രാളത്തി - ന്നുത്സവലഹരി വിളമ്പുന്നൂ. ഓണത്തിൻ പൊൻപുലരി പിറന്നാ- ലോണത്തുമ്പിക്കാഘോഷം. രജി ചന്ദ്രശേഖർ 28-08-2023 https://pratilipi.page.link/9n13Kq1eS3kjH1n2A