Skip to main content

കവിത :: Akshara Mohan A :: ഇടങ്ങൾ

 
കടപ്പാട് Pinterest


ഒറ്റപ്പെടലിന്‍റെ 
വേനലിൽ
അടുക്കളയോട് 
ചേർന്ന് നിൽക്കും

ഇത്രയും നേരം കളയുന്ന
ഇടം വേറെയുണ്ടോ

അവിടം പാത്രങ്ങളോട് 
മത്സരമാണ് 

ഉണ്ടാക്കുക,കഴുകുക
ഉണ്ടാക്കുക,കഴുകുക
ഇതിനിടയിൽ കഴിക്കാനൊരിടം
ഉണ്ടാകും

അവസാനത്തെയിടം

ഈ ഇടത്തിൽ ലോക്ഡൗൺ
ഇല്ലടോ

ഇടയ്ക്കുള്ളൊന്നു വേവും

കൂടെ കൂടാൻ കൈകൾ
ഉണ്ടെങ്കിലെന്ന് 

ഇടയ്ക്കുള്ളമൊന്നാറും
കറികൾ വെന്തു 
പാകമാവും പോലെ

ഈ ഇടമൊരു
സ്വർഗ്ഗമായി തോന്നും

ചായയിൽ തുടങ്ങി
ചോറിൽ അവസാനിക്കുന്ന
കറിക്കൂട്ടുകൾക്കിടയിലെ
ഇടം

അവിടമൊരു സാമാജ്ര്യമാണ് 
വെടുപ്പാക്കി 
തേച്ചുമിനുക്കി
വെയ്ക്കണം
മനസ്സുപോലെ
അല്ലേൽ ജീർണ്ണിച്ചു പോകും

എഴുത്തിനായൊരിടമുണ്ടവിടെ 
ചായ തിളയ്ക്കുമ്പോൾ
ഉപ്പുമാവ് വേവുമ്പോൾ
വരികൾ ഒാടിവരും

അവിടെ 
സംഗീതത്തിനായൊരിടമുണ്ട് 

ഇടവേളകൾക്കിടയിൽ
ശ്വാസം മുട്ടുമ്പോൾ
മനസ്സാറി തണുക്കാൻ
ആരോ കൂട്ടിനുണ്ടെന്ന് 
തോന്നാനൊരിടം

ഇനിയൊരിടമുണ്ട് 
കുഞ്ഞുവിരലുകൾ
ചേരുന്നിടം

പുഞ്ചിരിപൂന്തോട്ടം
പകരുന്നിടം
നിറഞ്ഞ് തുളുമ്പുന്നിടം

ഇടങ്ങൾ പച്ചതുരുത്തുകളാണ് 

സന്ധ്യകൾ
പോലെ ചുവന്നിടങ്ങൾ

ഇണയോടൊത്ത് 
ഇണങ്ങാനൊരിടം
ഇടയാനേറെയിടം

ഇടങ്ങൾ
അതൊരു
സ്നേഹമഞ്ഞാണ് 

കരുതലിന്‍റെ
കൈവിലങ്ങിന്‍റെ
കരച്ചിലിന്‍റെ
കരകാണാക്കടലാ-
യൊരിടങ്ങൾ

ഇടയിൽ ഇടങ്ങൾ
ധാരാളം
ഇടങ്ങളില്ലാതെ
നാം
ഉണരുന്നതെങ്ങനെ???

--- അക്ഷര മോഹൻ എ

Comments

  1. ഇവിടെ വീണ്ടും ഒരിടം തന്നതിൽ സന്തോഷം മാഷേ

    ReplyDelete

Post a Comment

Popular posts from this blog

ചുറ്റിക

ഇന്നും

https://youtube.com/shorts/76FFavWYfmo?feature=share

ഓണത്തുമ്പിക്കാഘോഷം

അത്തം പൂക്കളമിട്ടു തുടങ്ങീ, അത്തച്ചമയത്തിരുനാളിൽ. ചിത്തിര പൂത്തിരി  ചിതറിക്കുമ്പോൾ ചിത്തം നിറയെ പൊന്നോണം. ചോതിപ്പെണ്ണിൻ കവിളിലുമുണ്ടേ ചോന്നു തുടുത്തൊരു നാണപ്പൂ. വിശാഖം വയറും തടവി വിളിച്ചൂ, വയറുനിറഞ്ഞുകവിഞ്ഞമ്മേ. അനിഴം പഴവുമുരിഞ്ഞു കൊടുത്തൂ, അനിയാ പയ്യെത്തിന്നോളൂ. കേട്ടയ്ക്കക്കരെ കേട്ടൂ ഘോഷം കുട്ടികൾ കൂടും കളിമേളം. മൂലത്തിൻ നാളൂഞ്ഞാലാടും, മൂടും കുത്തിത്താഴേക്കും. പൂരാടത്തിനു കോടിയുടുക്കാം, പൂമയിലാഭവിടർത്തീടാം. ഉത്രാടക്കഥ വെപ്രാളത്തി - ന്നുത്സവലഹരി വിളമ്പുന്നൂ. ഓണത്തിൻ പൊൻപുലരി പിറന്നാ- ലോണത്തുമ്പിക്കാഘോഷം. രജി ചന്ദ്രശേഖർ 28-08-2023 https://pratilipi.page.link/9n13Kq1eS3kjH1n2A