Skip to main content

Ameer Kandal :: കരിച്ചാറ സൗഹൃദവേദിയുടെ നാലാം വാർഷികം


വൈവിധ്യമാർന്ന പരിപാടികളുടെ നിറവിൽ 
കരിച്ചാറ സൗഹൃദവേദിയുടെ നാലാം വാർഷികം


കരിച്ചാറ സൗഹൃദവേദിയുടെ നാലാമത് വാർഷികം വൈവിധ്യമാർന്ന പരിപാടികളോടെ ആചരിച്ചു.സാംസ്കാരിക സംഗമം ,കോവിഡ് പ്രതിരോധ പ്രവർത്തകർക്കാദരം, എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കിയ പ്രതിഭകൾക്കനുമോദനം, അഗതികൾക്കാശ്വാസം, വാർഷികോപഹാര സമർപ്പണം തുടങ്ങിയ പരിപാടികൾ നടന്നു.

കരിച്ചാറ ഗവ.എൽ.പി.സ്കൂൾ അങ്കണത്തിൽ നടന്ന സാംസ്കാരി സംഗമം അണ്ടൂർക്കോണം ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ഹരികുമാർ ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ കരിച്ചാറ സൗഹൃദവേദി പ്രസിഡന്‍റ് പ്രദീപ് കുമാർ അധ്യക്ഷത വഹിച്ചു. സൗഹൃദവേദി ജനറൽ സെക്രട്ടറി അമീർകണ്ടൽ സ്വാഗതം ആശംസിച്ചു.


പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് മാജിതാ ബീവി, വാർഡ് മെമ്പർമാരായ സണ്ണികുമാർ, മുരളീധരൻ നായർ, കൃഷ്ണൻകുട്ടി, തണൽ ചാരിറ്റബിൾ ട്രസ്റ്റ്
ചെയർപേഴ്സൺ ജൗഹറ, സിദ്ധിഖ് സുബൈർ, ചാന്നാങ്കര ജയപ്രകാശ്, ഡോ.ലിമ, ഷജു കരിച്ചാറ, കാസിം പിള്ള തുടങ്ങിയവർ ആശംസകളർപ്പിച്ചു. കരിച്ചാറ സൗഹൃദവേദി എക്സിക്യുട്ടീവ് അംഗം പീരുമുഹമ്മദ് നന്ദി രേഖപ്പെടുത്തി.


ഖാദർബായ്, സുകുമാരൻകുട്ടി, കരിച്ചാറ നാദിർഷ,രമേശൻ, അക്ബർ ഖാൻ, സുധീർ കടവിൽ, സത്യൻ, ഷംനാദ് ചിറ്റൂപറമ്പിൽ, സിറാജ്, സക്കീർ ,സുധീർ എ സലാം, സജീം, സുധീർ എഫ്, അസീംബായ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.




Comments

Popular posts from this blog

Sidheek Subair :: പൂട്ടിരിപ്പിൽ

പൂട്ടിരിപ്പിൽ   സിദ്ദീഖ് സുബൈർ തേങ്ങൽപ്പുതപ്പിന്നകത്തളത്തിൽ താങ്ങും നരകക്കുട്ടിലാണുകാലം നാട്ടിനെ വീട്ടിനകത്തുകെട്ടി- പൂട്ടിട്ട രോഗം തളച്ചതല്ല... ശബ്ദമായി മകളുടെ നോട്ടമെത്തി, അബ്‌ദങ്ങൾ ഓർമയിൽ തൊട്ടുണർത്തി, ജീവിത വേഗത്തിരക്കൊഴുപ്പിൽ താണുമുലഞ്ഞും വലഞ്ഞു ബന്ധം... സങ്കടം തിങ്ങിക്കുമിഞ്ഞ കണ്ണിൽ, പങ്കിടാനാവാതെ ചോർന്നു വിണ്ണും, അഹസ്സന്തിരാവുകൾ വീർപ്പുമുട്ടി, അഹംവെന്ത നോവിന്‍റെ വീണമീട്ടി... ചോന്ന തുടിപ്പും കവർന്നെടുത്തെൻ, സൂര്യൻ ഇരുണ്ടു വരണ്ടു പോകെ, ആണ്ടുകൾ എത്രയോ മുന്നേ ഞങ്ങൾ, ആണ്ടുപോയേകാന്ത പൂട്ടിരിപ്പിൽ... (പൂട്ടിരിപ്പ്_ലോക്ഡൗൺ) --- Sidheekh Subair

Arunkumar Vamadevan :: അച്ഛൻ

അരുണ്‍ വാമദേവന്‍ പത്ത് മാസം വയറ്റിൽ ചുമന്നില്ല പേറ്റ്നോവിൻ കഠിനതയേറ്റില്ല അമ്മ ഗർഭം ധരിച്ച ദിനം മുതൽ നെഞ്ചിനുള്ളിൽ ചുമന്നു കിടാവിനെ കുഞ്ഞുദേഹം പിറന്നിടാനായിട്ടു വെമ്പൽ കൊള്ളുന്നനേരം വിവശനായ്‌ ആശുപത്രി വരാന്തയിൽ പ്രാർഥിച്ചു രണ്ടുപേരും സുഖമായിരിക്കുവാൻ അച്ഛനെന്നും തണൽ വിരിച്ചങ്ങനെ വീട് മൂടിയൊരാൽമരം പോലവേ വേനലേൽക്കാതെ പേമാരിയും തഥാ കാത്തു സൂക്ഷിച്ചു നിന്നു കരുത്തനായ്‌ ഉള്ളു നീറുന്ന പ്രാരാബ്ധ ചിന്തയിൽ പുഞ്ചിരി തൂകും അച്ഛനൊരത്ഭുതം --- Arunkumar Vamadevan

Aswathy P S :: ഒളിവറും വിജയനും പിന്നെ സുശീലയും

ഒളിവറും വിജയനും പിന്നെ സുശീലയും  1983 എന്ന നിവിൻപോളി  ചിത്രം എനിക്ക് വെറും ഒരു സിനിമയല്ല. സിനിമയിൽ വിഷയം ക്രിക്കറ്റ്‌ ആണെങ്കിൽ ഇവിടെ താരം, നായകൻ രമേശന്‍റെ പത്നി സുശീലയാണ്. ഇപ്പൊ ചിലർക്ക് പിടികിട്ടിയേക്കാം, അനിയന്‍റെ പേര് ഇച്ചിരി "ഫാഷൻ" പേരാ..... സുമേഷ്!!! എന്ന പുള്ളിക്കാരിയുടെ ഒറ്റ ഡയലോഗിൽ ഉയർന്നത്  ഇതേ പേരുകാരനുമായുള്ള എന്‍റെ വിവാഹ ദിവസത്തെ ട്രോളൻ ഫ്ലക്സ്കളായിരുന്നു.. വിത്ത്‌ ഇല്ലുസ്ട്രേഷൻസ്.. എന്നാൽ മാറ്റാരുമറിയാത്ത ഒന്നുകൂടിയുണ്ട്. രമേശന്‍റെ വിവാഹം കഴിഞ്ഞ് ആദ്യരാത്രിയിൽ ക്രിക്കറ്റ് പ്രേമിയായ രമേശൻ മുറിയിൽ ഒട്ടിച്ചിരിക്കുന്ന ടെണ്ടുൽകരുടെ പടം കണ്ടിട്ട് ഹിന്ദിസിനിമ നടന്മാരെ അറിയില്ല എന്നു പറയുന്ന പുതുപെണ്ണ് നമ്മളെ ഒത്തിരി ചിരിപ്പിച്ചതാണ്, എന്നെ ഒഴികെ. കാരണം  ഫുട്ബോൾ പ്രേമിയും പ്ലയേറും കോച്ചും ഒക്കെയായ എന്‍റെ ഭർത്താവിന്‍റെ ബെഡ്‌റൂം ചുമരിലെ കാല്പന്ത് താരങ്ങളുടെ അഭാവം ഒന്നുകൊണ്ടു മാത്രമായിരുന്നു, സുശീല പറഞ്ഞ പോലെ ഒന്ന് നമ്മുടെ പ്രഥമരാത്രിയിൽ പ്രതിധ്വനിക്കാതിരുന്നത്. പക്ഷെ സുശീലയുടേത് പോലെ ഏറെക്കുറെ സമാനമായ മറ്റൊരു ഡയലോഗ് എന്‍റെ കണ്ഠനാളത്തിൽ...