Skip to main content

Anandakuttan Muraleedharan :: ആമയും മുയലും വീണ്ടും



 
ആമയും മുയലും വീണ്ടും.

"ആമയും മുയലും തമ്മിലുള്ള മത്സര ഓട്ടത്തിന്‍റെ കഥ എല്ലാവർക്കും അറിയാവുന്നതാണല്ലോ " .
ക്ലാസ്സിൽ അദ്ധ്യാപിക കുട്ടികളോട് ചോദിച്ചു.
"അറിയാം". - കുട്ടികൾ മറുപടി പറഞ്ഞു.
"ശരി, ഈ കഥ നിങ്ങളുടെ ഭാവനക്കനുസരിച്ച് മാറ്റി എഴുതാമോ?
നാളെ വരുമ്പോൾ ഓരോരുത്തരും എഴുതിയ കഥ എന്നെ കാണിക്കണേ. ക്ലാസിൽ അവതരിപ്പിക്കുകയും വേണം". 

പിറ്റേ ദിവസം കുട്ടികൾ കഥ എഴുതി അവതരിപ്പിച്ചു. 

ഉണ്ണിക്കുട്ടന്‍റെ കഥ ഇങ്ങനെ. 

അവൻ കഥ വായിച്ചു.
"കുഞ്ഞനാമയും പാണ്ടൻ മുയലും വീണ്ടും മത്സരത്തിനായി എത്തി. 

'ഇത്തവണ ഞാൻ തന്നെ ജയിക്കും. പണ്ട് ഞാൻ മത്സരത്തിനിടയിൽ ഉറങ്ങിപ്പോയെന്ന  പേരുദോഷം മാറ്റണം.' പാണ്ടൻ മുയൽ മനസിൽ കരുതി.

മത്സരം തുടങ്ങി. കുറേ നേരം കഴിഞ്ഞു.
അത്ഭുതമെന്നു പറയട്ടേ, കുഞ്ഞനാമ തന്നെ വീണ്ടും വിജയിച്ചു.
കുഞ്ഞനെ എല്ലാവരും പ്രശംസിച്ചു. 

'ആ ഉറക്കം തൂങ്ങി പാണ്ടൻ വീണ്ടും ഉറങ്ങിക്കാണും'. കാണികൾ പാണ്ടനെ പരിഹസിച്ചു. 'അഹങ്കാരി. അങ്ങനെ തന്നെ വേണം'.

സമ്മാനത്തുക ഏറ്റു വാങ്ങുമ്പോൾ കുഞ്ഞനാമയുടെ കണ്ണുകൾ നിറഞ്ഞു. അവൻ പറഞ്ഞു.
"സത്യത്തിൽ ഈ സമ്മാനം എനിക്കർഹതപ്പെട്ടതല്ല. എന്‍റെ പ്രിയ സുഹൃത്ത് പാണ്ടനാണ് യഥാർത്ഥ വിജയി. അവൻ എനിക്ക് വേണ്ടി തോൽക്കുകയായിരുന്നു." 

കൂടി നിന്നവർക്ക് ആകാംഷയായി. 
കുഞ്ഞനാമ തുടർന്നു. 

"പാണ്ടൻ എന്നേക്കാൾ ബഹുദൂരം മുന്നിലായിരുന്നു. ഓട്ടത്തിനിടെ പാണ്ടൻ തിരിഞ്ഞു നോക്കിയപ്പോൾ എന്നെ കാണാനില്ല. കുറേ നേരം കാത്തു നിന്നിട്ടും എന്നെ കാണാത്തതിനാൽ അവൻ തിരികെ ഓടി എന്‍റെ അടുത്തെത്തി. ഞാൻ വഴിയരികിൽ തളർന്ന് അവശനായി കിടക്കുകയായിരുന്നു. ഞാൻ എന്തെങ്കിലും ആഹാരം കഴിച്ചിട്ട് രണ്ടു ദിവസമായി. അവൻ എന്നെ താങ്ങി എടുത്ത് ഒരു മരത്തണലിൽ ഇരുത്തി. എനിക്ക് കുടിക്കാൻ വെള്ളം തന്നു. അവന് കഴിക്കാൻ കരുതിയിരുന്ന ആഹാരവും എനിക്ക് തന്നു .എന്‍റെ ക്ഷീണം മാറിയപ്പോൾ ഞങ്ങൾ വീണ്ടും മത്സരം ആരംഭിച്ചു. അവൻ വളരെ സാവധാനത്തിലാ ഓടിയത്. അതുകൊണ്ടാണ് ഞാൻ വിജയി ആയത് ".
കുഞ്ഞനാമ പറഞ്ഞു നിർത്തി. അവന്‍റെ കണ്ണുകളിൽ നിന്ന് കണ്ണീർ ഒഴുകി. അവന്‍റെ ശബ്ദം ഇടറി.

"എനിക്ക് കിട്ടിയ സമ്മാനത്തുക കൊണ്ട് വീട്ടിലേക്ക് ഒരു മാസത്തേക്ക് ആവശ്യമായ സാധനങ്ങൾ വാങ്ങാമല്ലോ. എന്‍റെ അച്ഛനും അമ്മയും സുഖമില്ലാതെ കിടപ്പിലാണ്. വീട്ടിൽ എന്നും പട്ടിണിയാണ്. എന്‍റെ കൂട്ടുകാരന് എങ്ങനെ നന്ദി പറയണമെന്നറിയില്ല'' 

"ഉണ്ണിക്കുട്ടന്‍റെ കഥ എല്ലാവർക്കും ഇഷ്ടപ്പെട്ടോ "? അദ്ധ്യാപിക ചോദിച്ചു.
കുട്ടികൾ ഉച്ചത്തിൽ കൈയ്യടിച്ചു.

"ആട്ടെ, കുട്ടികളെ നിങ്ങൾക്കാരെയാ കൂടുതൽ ഇഷ്ടം , കുഞ്ഞനാമയേയോ, പാണ്ടൻ മുയലിനേയോ "?

"പാണ്ടനെയാ ഞങ്ങൾക്കിഷ്ടം". കുട്ടികൾ മറുപടി പറഞ്ഞു.
മിന്നുക്കുട്ടി ഒന്നും മിണ്ടിയില്ല.

" മിന്നുക്കുട്ടിക്ക് ആരെയാ ഇഷ്ടം."?

"എനിക്ക് കുഞ്ഞനാമയെയാ കൂടുതൽ ഇഷ്ടം".

"അതെന്താ "?

"കുഞ്ഞനാമയേപ്പോലെ ആയാൽ എനിക്ക് പാണ്ടനെപ്പോലെ ഒരു കൂട്ടുകാരനെ കിട്ടുമല്ലോ". 
എല്ലാവരും ഒന്നടങ്കം വീണ്ടും കൈയ്യടിച്ചു.


Comments

Popular posts from this blog

Sidheek Subair :: പൂട്ടിരിപ്പിൽ

പൂട്ടിരിപ്പിൽ   സിദ്ദീഖ് സുബൈർ തേങ്ങൽപ്പുതപ്പിന്നകത്തളത്തിൽ താങ്ങും നരകക്കുട്ടിലാണുകാലം നാട്ടിനെ വീട്ടിനകത്തുകെട്ടി- പൂട്ടിട്ട രോഗം തളച്ചതല്ല... ശബ്ദമായി മകളുടെ നോട്ടമെത്തി, അബ്‌ദങ്ങൾ ഓർമയിൽ തൊട്ടുണർത്തി, ജീവിത വേഗത്തിരക്കൊഴുപ്പിൽ താണുമുലഞ്ഞും വലഞ്ഞു ബന്ധം... സങ്കടം തിങ്ങിക്കുമിഞ്ഞ കണ്ണിൽ, പങ്കിടാനാവാതെ ചോർന്നു വിണ്ണും, അഹസ്സന്തിരാവുകൾ വീർപ്പുമുട്ടി, അഹംവെന്ത നോവിന്‍റെ വീണമീട്ടി... ചോന്ന തുടിപ്പും കവർന്നെടുത്തെൻ, സൂര്യൻ ഇരുണ്ടു വരണ്ടു പോകെ, ആണ്ടുകൾ എത്രയോ മുന്നേ ഞങ്ങൾ, ആണ്ടുപോയേകാന്ത പൂട്ടിരിപ്പിൽ... (പൂട്ടിരിപ്പ്_ലോക്ഡൗൺ) --- Sidheekh Subair

Aiswarya S Dev :: ഞെട്ടലകലാതെ

മർത്യജന്മമൊന്ന് വീക്ഷിച്ചറിയണ- മെന്നാശിച്ചീശൻ ഭൂവിലെത്തി.! കോവിലിൽ ആയിരങ്ങൾ തൻ അനുഗ്രഹത്തിനായി കാത്തിരിപ്പു- ണ്ടെന്നറിഞ്ഞാനന്ദിച്ചു.. തിരിഞ്ഞു നോക്കവേ.. കോവിലിനങ്കണത്തിലിന്നൊന്നു- മറിയാതൊരു പിഞ്ചുബാല്യം കൈകൾ നീട്ടിടുന്നു.. യാചിച്ചുകൊണ്ട്.. നിലത്തുവീഴുന്ന ചില്ലറത്തുട്ടുകളിലൊക്കെയും രണ്ടും, മൂന്നും..! പടികയറിയകത്തുകയറുന്നവ- രൊക്കെയും ശിലയാൽ തീർത്ത- യെൻ മുന്‍പിലർപ്പിക്കുന്നു ആയിരങ്ങൾ..!! ഞെട്ടിത്തിരിഞ്ഞീശൻ നടന്നകലവേ കണ്ടു, പിന്നെയും പിന്നെയും  ഞെട്ടിക്കുന്ന നോവുകൾ..! പെണ്‍കിടാങ്ങള്‍ തൻ കൂരയ്ക്ക- കത്തു നിന്ന്‌ കേൾക്കുന്നു  നിശബ്ദ തേങ്ങലുകൾ.. വാതിലില്ലാതെ ചുമരില്ലാതെ തുണികളാൽ മറയ്ക്കപ്പെട്ട കൂരയ്ക്കുള്ളിൽ നാഴികകൾ ഭയത്തോടെണ്ണുന്ന  അനവധിപേരെ കണ്ടീശൻ കണ്ണടച്ചു... അകലെയുള്ള കോവിലിൽ  നാഴികക്ക് നാൽപ്പതുവട്ടമവർ ഉറപ്പു വരുത്തുന്നു..  'സുരക്ഷിതമല്ലയോന്ന്' ഒരമ്മതൻ പേറ്റുനോവ്  കേട്ടീശൻ അവൾക്കരികിലെത്തി.. ഒരു കുഞ്ഞു പെണ്കിടാവ്  അവൾക്കരികിൽ  മിഴി തുറന്ന് കിടപ്പതുണ്ട്... പുറത്തേക്കെത്തി നോക്കിയപ്പോ- ളതാ പെണ്‍കുഞ്ഞെന്നറിഞ്ഞച്ഛൻ വിലപിച്ചു മൊഴിയുന്നു.. "ഈ സ്വത്തെല്ലാം ...

നെടുവിളിയൻപക്ഷി :: വിനയൻ

അഗസ്ത്യന്റെ മടിത്തട്ടിൽ പകൽപ്പൂരക്കണിപ്പന്തൽ. അലങ്കാരച്ചെരുവിൽ ചെ- മ്പനീർപ്പൂവിൻ ചമത്കാരം. "പുലർകാലേ പുറപ്പെട്ടാൽ മലതാണ്ടിത്തിരിച്ചെത്താം. വരികെന്റെയനുജാ,യീ മലങ്കാടിന്നകം പുക്കാം." മലന്തേനും പനന്നൊങ്കും കഴിയ്ക്കാനാ മലമേട്ടിൽ ഇരുവരും കരംകോർത്തു ചുണയോടെ പുറപ്പെട്ടു. മുളമുള്ളുമെരികല്ലും ചവിട്ടൊപ്പം നടക്കുന്നു. കനൽ കോരിക്കുടിച്ചഗ്നി- പ്പദം ചന്തംവിതയ്ക്കുന്നു. മുകിൽതാഴെ,ക്കുളിർ വാനം മിഴിക്കോണിൽ തുടിക്കുന്നു. ചരൽപ്പൂക്കൾ കടുംവർണ്ണം വിരിച്ചെങ്ങും ചിരിക്കുന്നു. ചിതൽപ്പറ്റം ദ്രുതംകാട്ടി ശവക്കോലം തുരക്കുന്നു. മുടിക്കെട്ടിൽ ജഡച്ചുറ്റിൽ ശിവശൈലം കനക്കുന്നു. ഇരുത്തംവന്നലയ്ക്കുന്ന കൊലച്ചീവീടൊളിക്കുന്നു. കരിക്കാലൻ കൊലകൊമ്പൻ കരിച്ചൂരു ചുരത്തുന്നു. കുളയട്ടനിലം പറ്റി രുചികൊണ്ടു പുളയ്ക്കുന്നു. കൊതിനാവായ് നനവാർന്നു ചുടുചോര കുടിക്കുന്നു. 'ആദിച്ചൻ' മലദൈവം ചോക്കുന്നു, തുടുക്കുന്നു. കാട്ടാറിൻ ചിലമ്പൊച്ച മദം പൊട്ടിപ്പരക്കുന്നു. മലങ്കോഴിപ്പറ്റമെന്തോ തിരക്കിട്ടു തെരയുന്നു. മലയണ്ണാർക്കണ്ണനംബര കനിയായിക്കുലയ്ക്കുന്നു. ചൊക്കനർക്കപ്പഴം തിന്നാൻ മരംച...