Skip to main content

Anandakuttan Muraleedharan :: ആമയും മുയലും വീണ്ടും



 
ആമയും മുയലും വീണ്ടും.

"ആമയും മുയലും തമ്മിലുള്ള മത്സര ഓട്ടത്തിന്‍റെ കഥ എല്ലാവർക്കും അറിയാവുന്നതാണല്ലോ " .
ക്ലാസ്സിൽ അദ്ധ്യാപിക കുട്ടികളോട് ചോദിച്ചു.
"അറിയാം". - കുട്ടികൾ മറുപടി പറഞ്ഞു.
"ശരി, ഈ കഥ നിങ്ങളുടെ ഭാവനക്കനുസരിച്ച് മാറ്റി എഴുതാമോ?
നാളെ വരുമ്പോൾ ഓരോരുത്തരും എഴുതിയ കഥ എന്നെ കാണിക്കണേ. ക്ലാസിൽ അവതരിപ്പിക്കുകയും വേണം". 

പിറ്റേ ദിവസം കുട്ടികൾ കഥ എഴുതി അവതരിപ്പിച്ചു. 

ഉണ്ണിക്കുട്ടന്‍റെ കഥ ഇങ്ങനെ. 

അവൻ കഥ വായിച്ചു.
"കുഞ്ഞനാമയും പാണ്ടൻ മുയലും വീണ്ടും മത്സരത്തിനായി എത്തി. 

'ഇത്തവണ ഞാൻ തന്നെ ജയിക്കും. പണ്ട് ഞാൻ മത്സരത്തിനിടയിൽ ഉറങ്ങിപ്പോയെന്ന  പേരുദോഷം മാറ്റണം.' പാണ്ടൻ മുയൽ മനസിൽ കരുതി.

മത്സരം തുടങ്ങി. കുറേ നേരം കഴിഞ്ഞു.
അത്ഭുതമെന്നു പറയട്ടേ, കുഞ്ഞനാമ തന്നെ വീണ്ടും വിജയിച്ചു.
കുഞ്ഞനെ എല്ലാവരും പ്രശംസിച്ചു. 

'ആ ഉറക്കം തൂങ്ങി പാണ്ടൻ വീണ്ടും ഉറങ്ങിക്കാണും'. കാണികൾ പാണ്ടനെ പരിഹസിച്ചു. 'അഹങ്കാരി. അങ്ങനെ തന്നെ വേണം'.

സമ്മാനത്തുക ഏറ്റു വാങ്ങുമ്പോൾ കുഞ്ഞനാമയുടെ കണ്ണുകൾ നിറഞ്ഞു. അവൻ പറഞ്ഞു.
"സത്യത്തിൽ ഈ സമ്മാനം എനിക്കർഹതപ്പെട്ടതല്ല. എന്‍റെ പ്രിയ സുഹൃത്ത് പാണ്ടനാണ് യഥാർത്ഥ വിജയി. അവൻ എനിക്ക് വേണ്ടി തോൽക്കുകയായിരുന്നു." 

കൂടി നിന്നവർക്ക് ആകാംഷയായി. 
കുഞ്ഞനാമ തുടർന്നു. 

"പാണ്ടൻ എന്നേക്കാൾ ബഹുദൂരം മുന്നിലായിരുന്നു. ഓട്ടത്തിനിടെ പാണ്ടൻ തിരിഞ്ഞു നോക്കിയപ്പോൾ എന്നെ കാണാനില്ല. കുറേ നേരം കാത്തു നിന്നിട്ടും എന്നെ കാണാത്തതിനാൽ അവൻ തിരികെ ഓടി എന്‍റെ അടുത്തെത്തി. ഞാൻ വഴിയരികിൽ തളർന്ന് അവശനായി കിടക്കുകയായിരുന്നു. ഞാൻ എന്തെങ്കിലും ആഹാരം കഴിച്ചിട്ട് രണ്ടു ദിവസമായി. അവൻ എന്നെ താങ്ങി എടുത്ത് ഒരു മരത്തണലിൽ ഇരുത്തി. എനിക്ക് കുടിക്കാൻ വെള്ളം തന്നു. അവന് കഴിക്കാൻ കരുതിയിരുന്ന ആഹാരവും എനിക്ക് തന്നു .എന്‍റെ ക്ഷീണം മാറിയപ്പോൾ ഞങ്ങൾ വീണ്ടും മത്സരം ആരംഭിച്ചു. അവൻ വളരെ സാവധാനത്തിലാ ഓടിയത്. അതുകൊണ്ടാണ് ഞാൻ വിജയി ആയത് ".
കുഞ്ഞനാമ പറഞ്ഞു നിർത്തി. അവന്‍റെ കണ്ണുകളിൽ നിന്ന് കണ്ണീർ ഒഴുകി. അവന്‍റെ ശബ്ദം ഇടറി.

"എനിക്ക് കിട്ടിയ സമ്മാനത്തുക കൊണ്ട് വീട്ടിലേക്ക് ഒരു മാസത്തേക്ക് ആവശ്യമായ സാധനങ്ങൾ വാങ്ങാമല്ലോ. എന്‍റെ അച്ഛനും അമ്മയും സുഖമില്ലാതെ കിടപ്പിലാണ്. വീട്ടിൽ എന്നും പട്ടിണിയാണ്. എന്‍റെ കൂട്ടുകാരന് എങ്ങനെ നന്ദി പറയണമെന്നറിയില്ല'' 

"ഉണ്ണിക്കുട്ടന്‍റെ കഥ എല്ലാവർക്കും ഇഷ്ടപ്പെട്ടോ "? അദ്ധ്യാപിക ചോദിച്ചു.
കുട്ടികൾ ഉച്ചത്തിൽ കൈയ്യടിച്ചു.

"ആട്ടെ, കുട്ടികളെ നിങ്ങൾക്കാരെയാ കൂടുതൽ ഇഷ്ടം , കുഞ്ഞനാമയേയോ, പാണ്ടൻ മുയലിനേയോ "?

"പാണ്ടനെയാ ഞങ്ങൾക്കിഷ്ടം". കുട്ടികൾ മറുപടി പറഞ്ഞു.
മിന്നുക്കുട്ടി ഒന്നും മിണ്ടിയില്ല.

" മിന്നുക്കുട്ടിക്ക് ആരെയാ ഇഷ്ടം."?

"എനിക്ക് കുഞ്ഞനാമയെയാ കൂടുതൽ ഇഷ്ടം".

"അതെന്താ "?

"കുഞ്ഞനാമയേപ്പോലെ ആയാൽ എനിക്ക് പാണ്ടനെപ്പോലെ ഒരു കൂട്ടുകാരനെ കിട്ടുമല്ലോ". 
എല്ലാവരും ഒന്നടങ്കം വീണ്ടും കൈയ്യടിച്ചു.


Comments

Popular posts from this blog

Sidheek Subair :: പൂട്ടിരിപ്പിൽ

പൂട്ടിരിപ്പിൽ   സിദ്ദീഖ് സുബൈർ തേങ്ങൽപ്പുതപ്പിന്നകത്തളത്തിൽ താങ്ങും നരകക്കുട്ടിലാണുകാലം നാട്ടിനെ വീട്ടിനകത്തുകെട്ടി- പൂട്ടിട്ട രോഗം തളച്ചതല്ല... ശബ്ദമായി മകളുടെ നോട്ടമെത്തി, അബ്‌ദങ്ങൾ ഓർമയിൽ തൊട്ടുണർത്തി, ജീവിത വേഗത്തിരക്കൊഴുപ്പിൽ താണുമുലഞ്ഞും വലഞ്ഞു ബന്ധം... സങ്കടം തിങ്ങിക്കുമിഞ്ഞ കണ്ണിൽ, പങ്കിടാനാവാതെ ചോർന്നു വിണ്ണും, അഹസ്സന്തിരാവുകൾ വീർപ്പുമുട്ടി, അഹംവെന്ത നോവിന്‍റെ വീണമീട്ടി... ചോന്ന തുടിപ്പും കവർന്നെടുത്തെൻ, സൂര്യൻ ഇരുണ്ടു വരണ്ടു പോകെ, ആണ്ടുകൾ എത്രയോ മുന്നേ ഞങ്ങൾ, ആണ്ടുപോയേകാന്ത പൂട്ടിരിപ്പിൽ... (പൂട്ടിരിപ്പ്_ലോക്ഡൗൺ) --- Sidheekh Subair

Aswathy P S :: ഒളിവറും വിജയനും പിന്നെ സുശീലയും

ഒളിവറും വിജയനും പിന്നെ സുശീലയും  1983 എന്ന നിവിൻപോളി  ചിത്രം എനിക്ക് വെറും ഒരു സിനിമയല്ല. സിനിമയിൽ വിഷയം ക്രിക്കറ്റ്‌ ആണെങ്കിൽ ഇവിടെ താരം, നായകൻ രമേശന്‍റെ പത്നി സുശീലയാണ്. ഇപ്പൊ ചിലർക്ക് പിടികിട്ടിയേക്കാം, അനിയന്‍റെ പേര് ഇച്ചിരി "ഫാഷൻ" പേരാ..... സുമേഷ്!!! എന്ന പുള്ളിക്കാരിയുടെ ഒറ്റ ഡയലോഗിൽ ഉയർന്നത്  ഇതേ പേരുകാരനുമായുള്ള എന്‍റെ വിവാഹ ദിവസത്തെ ട്രോളൻ ഫ്ലക്സ്കളായിരുന്നു.. വിത്ത്‌ ഇല്ലുസ്ട്രേഷൻസ്.. എന്നാൽ മാറ്റാരുമറിയാത്ത ഒന്നുകൂടിയുണ്ട്. രമേശന്‍റെ വിവാഹം കഴിഞ്ഞ് ആദ്യരാത്രിയിൽ ക്രിക്കറ്റ് പ്രേമിയായ രമേശൻ മുറിയിൽ ഒട്ടിച്ചിരിക്കുന്ന ടെണ്ടുൽകരുടെ പടം കണ്ടിട്ട് ഹിന്ദിസിനിമ നടന്മാരെ അറിയില്ല എന്നു പറയുന്ന പുതുപെണ്ണ് നമ്മളെ ഒത്തിരി ചിരിപ്പിച്ചതാണ്, എന്നെ ഒഴികെ. കാരണം  ഫുട്ബോൾ പ്രേമിയും പ്ലയേറും കോച്ചും ഒക്കെയായ എന്‍റെ ഭർത്താവിന്‍റെ ബെഡ്‌റൂം ചുമരിലെ കാല്പന്ത് താരങ്ങളുടെ അഭാവം ഒന്നുകൊണ്ടു മാത്രമായിരുന്നു, സുശീല പറഞ്ഞ പോലെ ഒന്ന് നമ്മുടെ പ്രഥമരാത്രിയിൽ പ്രതിധ്വനിക്കാതിരുന്നത്. പക്ഷെ സുശീലയുടേത് പോലെ ഏറെക്കുറെ സമാനമായ മറ്റൊരു ഡയലോഗ് എന്‍റെ കണ്ഠനാളത്തിൽ...

Arunkumar Vamadevan :: അച്ഛൻ

അരുണ്‍ വാമദേവന്‍ പത്ത് മാസം വയറ്റിൽ ചുമന്നില്ല പേറ്റ്നോവിൻ കഠിനതയേറ്റില്ല അമ്മ ഗർഭം ധരിച്ച ദിനം മുതൽ നെഞ്ചിനുള്ളിൽ ചുമന്നു കിടാവിനെ കുഞ്ഞുദേഹം പിറന്നിടാനായിട്ടു വെമ്പൽ കൊള്ളുന്നനേരം വിവശനായ്‌ ആശുപത്രി വരാന്തയിൽ പ്രാർഥിച്ചു രണ്ടുപേരും സുഖമായിരിക്കുവാൻ അച്ഛനെന്നും തണൽ വിരിച്ചങ്ങനെ വീട് മൂടിയൊരാൽമരം പോലവേ വേനലേൽക്കാതെ പേമാരിയും തഥാ കാത്തു സൂക്ഷിച്ചു നിന്നു കരുത്തനായ്‌ ഉള്ളു നീറുന്ന പ്രാരാബ്ധ ചിന്തയിൽ പുഞ്ചിരി തൂകും അച്ഛനൊരത്ഭുതം --- Arunkumar Vamadevan