Skip to main content

Kaniyapuram Nasirudeen :: അവൻ



വര :: രാധിക രാഘവൻ, കാർത്തികപ്പള്ളി, വടകര
     
അവൻ വീണ്ടും വരുകയാണ്. എന്‍റെ ഏറ്റവും അടുത്ത സുഹൃത്ത്. എന്നെ ഏതോ ഉറക്കത്തിൽ നിന്നും വിളിച്ചുണർത്തിയത് അവൻ ആയിരുന്നു.

നിരന്തരം ജോലിത്തിരക്കിനിടയിൽ വിശ്രമം എന്താണ് എന്ന് പോലും അറിയാതെ ഉള്ള അലച്ചിൽ.. ജോലിസ്ഥലം മുതൽ വീട് വരെയും തിരിച്ചു അങ്ങോട്ടും...
ഇതായിരുന്നു എന്‍റെ ജീവിതചക്രം. ഇത് ഒരു തരം യാന്ത്രികമായിരുന്നു. ഒരു തരം ഉറക്കം പോലെ. ഇതിന്നിടയിലാണ് അവൻ എന്‍റെ ജീവിതത്തിൽ വന്നു ചേരുന്നത്.

പുറം ലോകവുമായി എന്നെ ബന്ധപ്പെടുത്തിയത് അവനായിരുന്നു.
ജോലിത്തിരക്കിൽനിന്നും അൽപം ആശ്വാസമായി അവന്‍റെ സാന്നിധ്യം. വായനശാലയുമായി ബന്ധിപ്പിച്ചത്... വിശ്രമം പോലെ അൽപം ആശ്വാസം അവനുമായുള്ള ചങ്ങാത്തത്തിലൂടെ ഉണ്ടായി.

പുസ്തകം വായിക്കണമെന്ന ആഗ്രഹം മാത്രം ഉണ്ടായിരുന്ന എന്നെ നല്ലൊരു വായനക്കാരനാക്കിയത് അവൻ തന്നെ ആയിരുന്നു. 

പേര് മാത്രം കേട്ടിട്ടുള്ളപുസ്തകം നേരിട്ട് വായിക്കാനും കഴിഞ്ഞു. അതും എന്‍റെ ഭാഗ്യം തന്നെ

വായിച്ചു തീർത്ത പുസ്തകങ്ങളെക്കുറിച്ച അവന്‍റെ അഭിപ്രായങ്ങൾ ആണ് എന്നെ വായനയുടെ ലോകത്തേക്ക് കൊണ്ട് പോയത്. വായന കൊണ്ട് ഒരിക്കലും ഒരു നഷ്ടവും ആർക്കും സംഭവിക്കില്ലല്ലോ. എനിക്ക് ഏറ്റവും വലിയ ലാഭം തന്നെ ലഭിച്ചു.

എന്തായാലും കുറെ ആളുകളെ പരിചയപ്പെടാനും സൗഹൃദം ഉണ്ടാക്കാനും അവൻ തന്നെ ആയിരുന്നു മുഖ്യ കാരണം.

അവന്‍റെ മൂത്ത മകൾ ഒരുത്തന്‍റെ കൂടെ ഒളിച്ചോടി. അതോടെ എനിക്കും അവനോട് ഒരകൽച്ചപോലെ.എന്താണെന്ന് എനിക്കും അറിയില്ല. അതോടെ അവന് പുറത്തു ഇറങ്ങാനൊ ആളുകളോട് സംസാരിക്കാനോ കഴിയാതെയായി. 

കാലം കുറെ അങ്ങനെ കറങ്ങുന്നതിനിടയിൽ അവന് ആ തീരുമാനം എടുക്കേണ്ടിവന്നു. എങ്ങോട്ടോ സ്ഥലം മാറിപ്പോയി.

എവിടെ ആണെന്നോ മറ്റോ അറിയിക്കാതെ ആയിരുന്നു അവന്‍റെ പോക്ക്.

അവനെ കുറ്റപ്പെടുത്താൻ കഴിയില്ല. ഞാൻ ആണെങ്കിലും ഇങ്ങനെയൊക്കെ തന്നെ ആയിരിക്കും ചെയ്യുക.

സ്ഥലം മാറി പോയതിന് ശേഷം ഠൗണിൽ വച്ചു കണ്ടു..  പലതും ചോദിച്ചു.. സംസാരിച്ചു..  അവന് വെറുപ്പ് ഒന്നും ഇല്ലെന്ന് മനസ്സിലായി.

അന്ന് കണ്ടു സംസാരിച്ചതിന്‍റെ പിറ്റേന്ന് ഞങ്ങൾ കുടുംബ സമേതം ഒരു യാത്ര പോകാൻ തന്നെ തീരുമാനിച്ചു. അന്ന് ആ വാഹനം സ്കൂൾ ജംഗ്ഷൻ കഴിഞ്ഞ ഓർമ്മ മാത്രമേ ഉള്ളു. വണ്ടി വളവ് തിരിയുകയായിരുന്നു.പെട്ടെന്ന് മതിലിലേക്ക് ഇടിച്ചു കയറി.

വലിയ ഒരപകടമായിരുന്നെങ്കിലും ഭാഗ്യം കൊണ്ട് പരിക്കുകളോടെ രക്ഷപ്പെട്ടു. കുറെ നാളത്തെ ആശുപത്രിജീവിതത്തിന് ശേഷം പൂർവ്വ സ്ഥിതിയിലെത്തി.

വര :: സുകുമാരൻ വരമ്പനാലിൽ

പിന്നീട് കുറെ നാളുകൾക്ക് ശേഷമാണ് അവനെ വീണ്ടും കാണുന്നത്.

അന്ന് അവൻ ഏറെ നേരം സംസാരിച്ചു. മക്കളും കുടുംബാംഗങ്ങളുമൊക്കെ ഞങ്ങളുടെ സംസാരത്തിനിടയിലൂടെ കടന്നു പോയി.

അന്ന് വൈകുന്നേരം ആണ് മകന്‍റെ മൊബൈൽ കടയിൽ കവർച്ച നടന്നത്.  കുറെയേറെ സാമ്പത്തിക നഷ്ടം ഉണ്ടായി.

മറ്റൊരു വൈകുന്നേരം അവനെ ഞാൻ വീണ്ടും കണ്ടു .

രണ്ടു മൂന്നു ദിവസം കഴിഞ്ഞതേയുള്ളു ... വീട്ടിൽ പ്രിയപ്പെട്ടവൾ ഒന്ന് വീണു.  കാലിൽ നല്ല പരിക്കേറ്റു.പൊട്ടലുണ്ട്. വീട്ടിൽ വിശ്രമം..

ഇനി അവനെ കാണേണ്ട എന്ന ഉറച്ച തീരുമാനത്തോടെ വാതിൽ വലിച്ചടച്ചു.. പക്ഷേ അവനെ മാത്രമേ വാതിലിന് പുറത്ത് നിർത്താൻ കഴിയുകയുള്ളു...

Kaniyapuram Nasirudeen

കണിയാപുരം നാസറുദ്ദീൻ
 ദാറുൽ സമാൻ,
കരിച്ചാറ,   പള്ളിപ്പുറം..പി.ഒ
തിരുവനന്തപുരം..695316
മൊബൈൽ..9400149275
മെയിൽ..

Comments

Popular posts from this blog

Sidheek Subair :: പൂട്ടിരിപ്പിൽ

പൂട്ടിരിപ്പിൽ   സിദ്ദീഖ് സുബൈർ തേങ്ങൽപ്പുതപ്പിന്നകത്തളത്തിൽ താങ്ങും നരകക്കുട്ടിലാണുകാലം നാട്ടിനെ വീട്ടിനകത്തുകെട്ടി- പൂട്ടിട്ട രോഗം തളച്ചതല്ല... ശബ്ദമായി മകളുടെ നോട്ടമെത്തി, അബ്‌ദങ്ങൾ ഓർമയിൽ തൊട്ടുണർത്തി, ജീവിത വേഗത്തിരക്കൊഴുപ്പിൽ താണുമുലഞ്ഞും വലഞ്ഞു ബന്ധം... സങ്കടം തിങ്ങിക്കുമിഞ്ഞ കണ്ണിൽ, പങ്കിടാനാവാതെ ചോർന്നു വിണ്ണും, അഹസ്സന്തിരാവുകൾ വീർപ്പുമുട്ടി, അഹംവെന്ത നോവിന്‍റെ വീണമീട്ടി... ചോന്ന തുടിപ്പും കവർന്നെടുത്തെൻ, സൂര്യൻ ഇരുണ്ടു വരണ്ടു പോകെ, ആണ്ടുകൾ എത്രയോ മുന്നേ ഞങ്ങൾ, ആണ്ടുപോയേകാന്ത പൂട്ടിരിപ്പിൽ... (പൂട്ടിരിപ്പ്_ലോക്ഡൗൺ) --- Sidheekh Subair

Aiswarya S Dev :: ഞെട്ടലകലാതെ

മർത്യജന്മമൊന്ന് വീക്ഷിച്ചറിയണ- മെന്നാശിച്ചീശൻ ഭൂവിലെത്തി.! കോവിലിൽ ആയിരങ്ങൾ തൻ അനുഗ്രഹത്തിനായി കാത്തിരിപ്പു- ണ്ടെന്നറിഞ്ഞാനന്ദിച്ചു.. തിരിഞ്ഞു നോക്കവേ.. കോവിലിനങ്കണത്തിലിന്നൊന്നു- മറിയാതൊരു പിഞ്ചുബാല്യം കൈകൾ നീട്ടിടുന്നു.. യാചിച്ചുകൊണ്ട്.. നിലത്തുവീഴുന്ന ചില്ലറത്തുട്ടുകളിലൊക്കെയും രണ്ടും, മൂന്നും..! പടികയറിയകത്തുകയറുന്നവ- രൊക്കെയും ശിലയാൽ തീർത്ത- യെൻ മുന്‍പിലർപ്പിക്കുന്നു ആയിരങ്ങൾ..!! ഞെട്ടിത്തിരിഞ്ഞീശൻ നടന്നകലവേ കണ്ടു, പിന്നെയും പിന്നെയും  ഞെട്ടിക്കുന്ന നോവുകൾ..! പെണ്‍കിടാങ്ങള്‍ തൻ കൂരയ്ക്ക- കത്തു നിന്ന്‌ കേൾക്കുന്നു  നിശബ്ദ തേങ്ങലുകൾ.. വാതിലില്ലാതെ ചുമരില്ലാതെ തുണികളാൽ മറയ്ക്കപ്പെട്ട കൂരയ്ക്കുള്ളിൽ നാഴികകൾ ഭയത്തോടെണ്ണുന്ന  അനവധിപേരെ കണ്ടീശൻ കണ്ണടച്ചു... അകലെയുള്ള കോവിലിൽ  നാഴികക്ക് നാൽപ്പതുവട്ടമവർ ഉറപ്പു വരുത്തുന്നു..  'സുരക്ഷിതമല്ലയോന്ന്' ഒരമ്മതൻ പേറ്റുനോവ്  കേട്ടീശൻ അവൾക്കരികിലെത്തി.. ഒരു കുഞ്ഞു പെണ്കിടാവ്  അവൾക്കരികിൽ  മിഴി തുറന്ന് കിടപ്പതുണ്ട്... പുറത്തേക്കെത്തി നോക്കിയപ്പോ- ളതാ പെണ്‍കുഞ്ഞെന്നറിഞ്ഞച്ഛൻ വിലപിച്ചു മൊഴിയുന്നു.. "ഈ സ്വത്തെല്ലാം ...

നെടുവിളിയൻപക്ഷി :: വിനയൻ

അഗസ്ത്യന്റെ മടിത്തട്ടിൽ പകൽപ്പൂരക്കണിപ്പന്തൽ. അലങ്കാരച്ചെരുവിൽ ചെ- മ്പനീർപ്പൂവിൻ ചമത്കാരം. "പുലർകാലേ പുറപ്പെട്ടാൽ മലതാണ്ടിത്തിരിച്ചെത്താം. വരികെന്റെയനുജാ,യീ മലങ്കാടിന്നകം പുക്കാം." മലന്തേനും പനന്നൊങ്കും കഴിയ്ക്കാനാ മലമേട്ടിൽ ഇരുവരും കരംകോർത്തു ചുണയോടെ പുറപ്പെട്ടു. മുളമുള്ളുമെരികല്ലും ചവിട്ടൊപ്പം നടക്കുന്നു. കനൽ കോരിക്കുടിച്ചഗ്നി- പ്പദം ചന്തംവിതയ്ക്കുന്നു. മുകിൽതാഴെ,ക്കുളിർ വാനം മിഴിക്കോണിൽ തുടിക്കുന്നു. ചരൽപ്പൂക്കൾ കടുംവർണ്ണം വിരിച്ചെങ്ങും ചിരിക്കുന്നു. ചിതൽപ്പറ്റം ദ്രുതംകാട്ടി ശവക്കോലം തുരക്കുന്നു. മുടിക്കെട്ടിൽ ജഡച്ചുറ്റിൽ ശിവശൈലം കനക്കുന്നു. ഇരുത്തംവന്നലയ്ക്കുന്ന കൊലച്ചീവീടൊളിക്കുന്നു. കരിക്കാലൻ കൊലകൊമ്പൻ കരിച്ചൂരു ചുരത്തുന്നു. കുളയട്ടനിലം പറ്റി രുചികൊണ്ടു പുളയ്ക്കുന്നു. കൊതിനാവായ് നനവാർന്നു ചുടുചോര കുടിക്കുന്നു. 'ആദിച്ചൻ' മലദൈവം ചോക്കുന്നു, തുടുക്കുന്നു. കാട്ടാറിൻ ചിലമ്പൊച്ച മദം പൊട്ടിപ്പരക്കുന്നു. മലങ്കോഴിപ്പറ്റമെന്തോ തിരക്കിട്ടു തെരയുന്നു. മലയണ്ണാർക്കണ്ണനംബര കനിയായിക്കുലയ്ക്കുന്നു. ചൊക്കനർക്കപ്പഴം തിന്നാൻ മരംച...